Wednesday, September 19th, 2012

കണികാ പരീക്ഷണശാല നാടിനാപത്ത്: വി. എസ്. ‌

neutrino-experiment-epathram

തിരുവനന്തപുരം: കേരള – തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ അമേരിക്കന്‍ സഹകരണത്തോടെ സ്‌ഥാപിക്കാനുദ്ദേശിക്കുന്ന ആണവ കണികാ പരീക്ഷണശാല നാടിനാപത്താണ് എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ. പശ്ചിമ ഘട്ടത്തിലെ ജൈവ വൈവിധ്യത്തിന് കൊടും ഭീഷണിയുയർത്തുന്ന ഈ പരീക്ഷണശാല ഗുരുതരമായ ഭൗമ ശാസ്‌ത്ര പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്നു പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞർ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ നിരവധി ആരോഗ്യ – പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. മുല്ലപ്പെരിയാര്‍, ഇടുക്കി, ആനയിറങ്കല്‍ എന്നീ അണക്കെട്ടുകളുടെ സമീപ പ്രദേശത്താണ്‌ ഭൂഗര്‍ഭ പരീക്ഷണ ശാല നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനു കേന്ദ്രം അനുമതി നല്‍കി കഴിഞ്ഞു‌. 12 അണക്കെട്ടുകളാണ് ഇടുക്കിയില്‍ ഉള്ളത്. കൂടാതെ ഈ പ്രദേശത്ത് ഇടയ്ക്കിടയ്ക്ക് ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അടക്കം ഭീഷണിയിലാണ്. ഇവിടെ ഇത്തരമൊരു പരീക്ഷണ ശാല ആരംഭിക്കുന്നത്‌ ഭൗമ ശാസ്‌ത്രപരമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ജനവാസമുള്ള പ്രദേശമാണ് ഇത്. എന്നാല്‍ അതൊന്നും പരിഗണിക്കാതെ ‌ അതീവ രഹസ്യമായാണ് ഈ പരീക്ഷണ ശാല ആരംഭിക്കാന്‍ പോകുന്നത്. ഇവിടെ ആരംഭിക്കുന്ന പരീക്ഷണ ശാലയ്ക്ക് പാരിസ്‌ഥിതിക പഠനം നടത്തിയിട്ടില്ല. ഇത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. പദ്ധതിക്ക്‌ തമിഴ്‌നാടിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ല. ഇതു ദൂരൂഹമാണെന്നും വി. എസ്‌. പറഞ്ഞു. പരീക്ഷണ കേന്ദ്രത്തിലേക്കുള്ള തുരങ്കത്തിന്റെ തുടക്കം പൊട്ടിപ്പുറത്തും തുരങ്കത്തിന്റെ അവസാനം ഇടുക്കിയില്‍ മുല്ലപ്പെരിയാറിന് സമീപത്തുമാണ്. ഇത് കേരളത്തിന് വലിയ ദോഷമുണ്ടാക്കുമെന്നു വി. എസ്. കൂട്ടിച്ചേര്‍ത്തു. പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ വി. ടി. പത്മനാഭന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ കണികാ പരീക്ഷണ ശാലയ്‌ക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ഇന്ത്യാ ബേസ്ഡ് ന്യുട്രിനോ ഒബ്‌സര്‍വറ്ററി എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ശാലയ്ക്ക് ഏതാണ്ട് പതിനായിരം കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine