കനത്ത മഴ യും വെള്ള പ്പൊക്കവും ഉരുള്‍ പൊട്ടലും : നിരവധി മരണം

August 10th, 2019

kerala-flood-2018-ePathram

കോഴി ക്കോട് : സംസ്ഥാനത്ത് വിവിധ മേഖല കളില്‍ കനത്ത മഴ യും വെള്ള പ്പൊക്കവും ഉരുള്‍ പൊട്ടലും മണ്ണി ടിച്ചിലും 33 പേര്‍ മരിച്ചു. കോഴി ക്കോട് വടകര വിലങ്ങാട് ആലി മല യില്‍ ഉണ്ടായ ഉരുള്‍ പൊട്ട ലിൽ ഒരു കുടുംബ ത്തിലെ മൂന്നു പേർ മരിച്ചു.

കുറ്റി ക്കാട്ടില്‍ ബെന്നി, ഭാര്യ മേരി ക്കുട്ടി, മകന്‍ അതുല്‍ എന്നി വരാണ് മരി ച്ചത്. തകര്‍ന്ന വീടി ന്റെ കട്ടിലിന്ന് അടി യിൽ നിന്നാണ് മൃതദേഹ ങ്ങള്‍ കണ്ടെ ത്തി യത്.

നിലമ്പൂര്‍ കവള പ്പാറ യില്‍ പത്തു പേരും വയ നാട് പുത്തു മലയില്‍ ഒമ്പതു പേരും മരിച്ചു. ദുരന്ത ത്തില്‍ രണ്ടായിര ത്തോ ളം കുടുംബങ്ങൾ ഒറ്റപ്പെട്ടു 1500 പേരെ വിവിധ ദുരിതാ ശ്വാസ കേന്ദ്ര ങ്ങളി ലും ബന്ധു വീടു കളി ലേക്കും മാറ്റി പ്പാര്‍പ്പിച്ചു.

വൈദ്യുതി ടവറിന്‍റെ അറ്റ കുറ്റ പണി കള്‍ ക്കായി പോകു മ്പോള്‍ ചാവക്കാട് താലൂക്കിലെ പുന്നയൂർ ക്കുളത്ത് തോണി മറിഞ്ഞ് കെ. എസ്. ഇ. ബി. യിലെ അസ്സിസ്റ്റന്റ് എഞ്ചി നീയര്‍ മുങ്ങി മരിച്ചു.

ചാലിയാർ പുഴ യിൽ ജല നിരപ്പ് ക്രമാ തീത മായി ഉയർന്ന തിനാല്‍ കോഴി ക്കോട് നിന്ന് ഷൊർണ്ണൂർ ഭാഗ ത്തേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തി വെച്ചു. ഇതു വഴിയുള്ള പാസ ഞ്ചര്‍ വണ്ടി കളും റദ്ദാ ക്കിയി ട്ടുണ്ട്. ആലപ്പുഴ വഴി യുള്ള ട്രെയിൻ ഗതാഗതം നിർത്തി വെച്ചതായി റെയിൽവേ അറിയിച്ചു.

വിമാന സർവ്വീസുകൾ വീണ്ടും ആരംഭി ക്കുന്ന തിന്‍റെ ഭാഗ മായി കൊച്ചി യിലെ നാവിക സേനാ വിമാന ത്താവളം തുറക്കും. റൺവേ യിൽ വെള്ളം കയറി യതിനാല്‍ നെടുമ്പാശേരി എയർ പോർട്ട് ഞായറാഴ്ച വരെ അടച്ചിട്ട സാഹ ചര്യ ത്തില്‍ ആണ് ഈ തീരുമാനം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എട്ടു ജില്ലകളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്ക് വെള്ളി യാഴ്ച അവധി

August 8th, 2019

rain-in-kerala-monsoon-ePathram
കോഴിക്കോട് : കനത്ത മഴക്കുള്ള സാദ്ധ്യതയുള്ള തിനാല്‍ സംസ്ഥാനത്തെ എട്ടു ജില്ല കളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾ ക്ക് വെള്ളിയാഴ്ച അവധി നല്‍കി. അതാതു ജില്ല കളി ലേയും കളക്ടര്‍ മാരാണ് അവധി പ്രഖ്യാപിച്ചത്.

ഇടുക്കി, പത്തനം തിട്ട, കോട്ടയം, എറണാ കുളം, തൃശ്ശൂര്‍, മലപ്പുറം, കോഴി ക്കോട്, കണ്ണൂർ ജില്ല കളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ ക്കാണ് അവധി പ്രഖ്യാ പിച്ചത്.

പത്തനം തിട്ട ജില്ല യിലെ പ്രൊഫഷണല്‍ കോളേ ജുകള്‍ മുതല്‍ അങ്കണ വാടികള്‍ ഉള്‍ പ്പെടെ യുള്ള എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ക്കും വെള്ളി യാഴ്ച അവധി പ്രഖ്യാപിച്ചതിനു പിന്നാലെ യാണ് മറ്റു ജില്ല കളി ലേയും അവധി പ്രഖ്യാപനം വന്നത്.

സംസ്ഥാനത്ത് വിവിധ ഭാഗ ങ്ങളില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി നാശ നഷ്ടങ്ങള്‍ ഉണ്ടായി. ഇടുക്കിയില്‍ എട്ടു സ്ഥല ങ്ങളില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായി. മല യോര മേഖല കളി ലേക്ക് യാത്ര ചെയ്യുന്ന വർക്കും തീര പ്രദേശ ങ്ങളില്‍ ശക്തമായ കാറ്റിനു സാദ്ധ്യത ഉള്ള തിനാൽ മത്സ്യ ബന്ധന തൊഴി ലാളി കള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നൽകി യിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേരളത്തിൽ അടുത്ത നാലുദിനം അതിതീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം

August 6th, 2019

rain-in-kerala-monsoon-ePathram

സംസ്ഥാനത്ത് ഓഗസ്റ്റ് 10 വരെ വിവിധ ജില്ലകളില്‍ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത. ഇതു മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.

ഓഗസ്റ്റ് ഏഴിന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും
ഓഗസ്റ്റ് എട്ടിന് തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓഗസ്റ്റ് ഒമ്പതിന് ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ, വഫയുടെയും ശ്രീറാമിന്‍റെയും ലൈസൻസ് റദ്ദാക്കും, വഫയും പ്രതി

August 4th, 2019

sreeram_epathram

തിരുവനന്തപുരം: അമിതവേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ. ശ്രീറാമിനെ 14 ദിവസത്തെ റിമാൻഡിൽ വിട്ടു. ഇതിനിടെ, ശ്രീറാമിന്‍റെയും വഫ ഫിറോസിന്‍റെയും ലൈസൻസ് റദ്ദാക്കുമെന്ന്. മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. വഫയുടെ കാറിന്‍റെ റജിസ്ട്രേഷനും റദ്ദാക്കും. കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കേസിൽ വഫയെയും പ്രതി ചേർത്തു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോർവാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങൾക്കൊപ്പം ജാമ്യത്തിൽ വിട്ടു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രളയ സെസ് : ജി. എസ്. ടി. യോടൊപ്പം ഒരു ശതമാനം ഈടാക്കും

August 1st, 2019

kochi-in-kerala-flood-2018-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘പ്രളയ സെസ്’ ഇന്നു  മുതല്‍ ജി. എസ്. ടി. യോടൊപ്പം ഈടാക്കും. പ്രളയാനന്തര കേരള ത്തി ന്റെ പുനര്‍ നിര്‍മ്മാ ണത്തി നായി 600 കോടി രൂപ സ്വരൂപിക്കുവാ നായി ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രളയ സെസ് ഏര്‍പ്പെടു ത്തിയത്.

2019 ആഗസ്റ്റ് ഒന്നു മുതല്‍ 2021 ജൂലായ് 31 വരെ രണ്ടു വര്‍ഷ ത്തേക്ക് ഒരു ശതമാനം വീതം പ്രളയ സെസ് ജി. എസ്. ടി. യോടൊപ്പം ഈടാക്കും.

ഒരു വിഭാഗം അവശ്യ സാധന ങ്ങള്‍ ഒഴികെ യുള്ള എല്ലാ ഉപഭോഗ വസ്തു ക്കള്‍ക്കും നിര്‍മ്മാണ സാമഗ്രി കള്‍ ക്കും ഒരു ശതമാനം വില കൂടും. അഞ്ചു ശത മാനമോ അതില്‍ താഴെ യോ നികുതി യുള്ള ചരക്കു കള്‍ക്കും സേവന ങ്ങള്‍ക്കും സെസ് ഉണ്ടാകില്ല.

ഗൃഹോപകരണങ്ങളും വാഹന ങ്ങളും അടക്ക മുള്ള ഉൽപ്പന്നങ്ങൾക്ക് ഇതോ ടെ വില ക്കൂടു തല്‍ ഉണ്ടാവും. 12%, 18%, 28% ജി. എസ്. ടി. നല്‍കി വരുന്ന എല്ലാ ഉൽ പ്പ ന്നങ്ങൾക്കും പ്രളയ സെസ് നല്‍ കണം.

ജി. എസ്. ടി. ഇല്ലാത്ത പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപ്പന എന്നിവക്ക് സെസ് ബാധകമല്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നെതർലൻഡ്സിന് 40,000 നഴ്സുമാരെ വേണം; കേരളം നൽകുമെന്ന് മുഖ്യമന്ത്രി
Next »Next Page » ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ, വഫയുടെയും ശ്രീറാമിന്‍റെയും ലൈസൻസ് റദ്ദാക്കും, വഫയും പ്രതി »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine