പാനായിക്കുളം സിമി ക്യാമ്പ്: കുറ്റക്കാരെ എന്‍. ഐ. എ. കോടതി ശിക്ഷിച്ചു

November 30th, 2015

lady-of-justice-epathram

കൊച്ചി: പാനായിക്കുളത്ത് 2006-ലെ സ്വാതന്ത്യ ദിനത്തില്‍ നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് (സിമി)ന്റെ രഹസ്യ യോഗം നടത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് എന്‍. ഐ. എ. കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഈരാറ്റു പേട്ട നടയ്ക്കല്‍ പീടിയേല്‍ വീട്ടില്‍ പി. എ. ഷാദുലി, രണ്ടാം പ്രതി നടയ്ക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുള്‍ റാസിഖ് എന്നിവര്‍ക്ക് പതിനാലു വര്‍ഷം തടവും 60000 രൂപ പിഴയും വിധിച്ചു.

മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ ആലുവ കുഞ്ഞുണ്ണിക്കര പെരുന്തലേലില്‍ വീട്ടില്‍ അന്‍‌സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്നിവര്‍ക്ക് പന്ത്രണ്ടു വര്‍ഷവുമാണ് ശിക്ഷ. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം അടക്കം ഉള്ള കുറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായിരുന്ന പതിനൊന്നു പേരെ വെറുതെ വിട്ടു. പതിമൂന്നാം പ്രതിക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളുടെ വിചാരണ ജുവനില്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

രഹസ്യ വിവരത്തെ തുടര്‍ന്ന് ബിനാനിപുരം എസ്. ഐ. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ യോഗ സ്ഥലത്തു നിന്നും ദേശ വിരുദ്ധ ലഘു ലേഖകളും പുസ്തകങ്ങളും കണ്ടെടുത്തിരുന്നു. കേസിലെ ഒന്നും നാലും അഞ്ചും പ്രതികള്‍ക്കെതിരെ യു. എ. പി. എ., ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. ഒറ്റപ്പാലം സ്വദേശി റഷീധ് മൌലവിയെ മാപ്പു സാക്ഷിയാക്കിയതിന്റെ പേരില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കി. ഒന്നാം പ്രതി പി. എ. ഷാദുലില്യും അബ്ദുള്‍ റാസിഖും 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിലും വാഗമണ്‍ സിമി ക്യാമ്പ് കേസിലും പ്രതികളാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാന്തപുരത്തിന്റെ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നത്: വി. എസ്. അച്യുതാനന്ദന്‍

November 30th, 2015

violence-against-women-epathram

തിരുവനന്തപുരം: കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍. ജനാധിപത്യ വിരുദ്ധമാണ് പ്രസ്താവനയെന്നും അത് പിന്‍‌വലിച്ച് കാന്തപുരം സ്ത്രീകളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപകമാ‍യ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സ്ത്രീകള്‍ പ്രസവിക്കുവാന്‍ ഉള്ളവരാണെന്നും, ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ബുദ്ധിക്ക് നിരക്കാത്തതും മനുഷ്യത്വ വിരുദ്ധവുമാണെന്നും കാന്തപുരം നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ക്ലാസുകളില്‍ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെ ഉള്ള ഒളിയമ്പാണെന്നും സ്തീകള്‍ക്ക് മനശക്തി കുറവാണെന്നും കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തുന്നതിനോടും തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

കാന്തപുരം വേണ്ടാത്ത പ്രസ്താവനകള്‍ നടത്തി സമുദായത്തെ താറടിച്ചു കാണിക്കരുതെന്ന് എം. ഇ. എസ്. പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. സംഘ പരിവാറിന്റെ കയ്യില്‍ ആയുധം കൊടുക്കുന്നതിനു തുല്യമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജഗതി ശ്രീകുമാർ മരിച്ചു എന്ന് വ്യാജ വാർത്ത : സൈബർ പൊലീസ് കേസെടുത്തു

November 28th, 2015

actor-jagathy-sree-kumar-ePathram
തിരുവനന്തപുരം : പ്രമുഖ നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചു എന്ന് വ്യാജ സോഷ്യല്‍ മീഡിയ കളില്‍ പ്രചരിപ്പിച്ച സംഭവ ത്തില്‍ സൈബർ പൊലീസ് കേസെടുത്തു.

ഇന്നലെ വൈകുന്നേര മാണ് നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ച തായി സോഷ്യല്‍ മീഡിയ യില്‍ വാര്‍ത്ത പരന്നത്. അപകട ത്തെ തുടര്‍ന്നു ചികിത്സ യില്‍ ആയി രുന്ന ജഗതി ശ്രീകുമാറിന്റ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ്.

ജഗതി ശ്രീകുമാർ ഹൃദയാ ഘാതം മൂലം മരിച്ചു എന്ന്‍ മനോരമ ന്യൂസിന്റെ പേരിലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നത്. സംഭവ ത്തിൽ മനോരമ ന്യൂസും ജഗതി യുടെ മകൻ രാജ്കുമാറും നൽകിയ പരാതി യിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തി രിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on ജഗതി ശ്രീകുമാർ മരിച്ചു എന്ന് വ്യാജ വാർത്ത : സൈബർ പൊലീസ് കേസെടുത്തു

കേരളാ യാത്ര പിണറായി വിജയന്‍ നയിക്കും

November 28th, 2015

pinarayi-vijayan-epathram
കൊച്ചി : നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടി യായി സി. പി. എം. നടത്തുന്ന കേരള യാത്ര പിണറായി വിജയന്‍ നയിക്കും. തിരുവനന്ത പുരത്ത് നടന്ന സി. പി. എം. സംസ്ഥാന സെക്രട്ടറി യേറ്റി ലാണ് ജാഥാ ക്യാപ്റ്റനായി പിണറായി വിജയനെ തെരഞ്ഞെ ടുത്തത്.

കാസര്‍ ഗോഡ് നിന്നും തിരുവനന്ത പുര ത്തേക്കുള്ള ജാഥ യില്‍ 140 മണ്ഡല ങ്ങളിലും സ്വീകരണം നല്‍കും. ജാഥ യുടെ പേരും നടത്തേണ്ട ദിവസ ങ്ങളും ഉടനെ തന്നെ പ്രഖ്യാപിക്കും.

സംസ്ഥാന സെക്രട്ടറി മാരാണ് സാധാരണ സി. പി. എം. സംസ്ഥാന ജാഥ കള്‍ നയിക്കാറുള്ളത്. ഈ കീഴ് വഴക്കം മാറ്റി പിണറായി യെ ക്യാപ്റ്റന്‍ ആക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറി യേറ്റില്‍ ഉന്നയിച്ചത് കേന്ദ്ര നേതൃത്വ ത്തിന്റെ അറിവോടു കൂടി സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു.

സംസ്ഥാന സെക്രട്ടറി എന്ന നില യില്‍ നവ കേരള യാത്ര അടക്കം സി. പി. എം. ന്റെ മൂന്ന് സംസ്ഥാന യാത്ര കള്‍ക്ക് നേതൃത്വം കൊടുത്ത പിണറായി വിജയനെ തന്നെ തെരഞ്ഞെടുപ്പ് വേള യില്‍ നടക്കുന്ന കേരള യാത്ര യുടെയും ക്യാപ്റ്റന്‍ ആക്കി എന്നത് ചര്‍ച്ച കള്‍ക്ക് തുടക്ക മിട്ടു കഴിഞ്ഞു.

- pma

വായിക്കുക: ,

Comments Off on കേരളാ യാത്ര പിണറായി വിജയന്‍ നയിക്കും

ഭക്ഷണ വില നിയന്ത്രിക്കാന്‍ അഥോറിറ്റി

November 26th, 2015

food-in-hotels-and-restaurants-ePathram
തിരുവനന്തപുരം : ഹോട്ടലു കളിലും റസ്റ്റോറ ന്റു കളിലും വില്‍ക്കുന്ന ഭക്ഷണ സാധന ങ്ങളുടെ വില നിയന്ത്രണ ത്തിനായി തയ്യാറാക്കിയ ഭക്ഷണ വില ക്രമീകരണ ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കി. ഇതു പ്രകാരം ഹോട്ടലു കളില്‍ ഭക്ഷണ ത്തിന് അമിത വില ഈടാക്കി യാല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാന്‍ വില നിയന്ത്രണ നിയമ ത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

എല്ലാ ജില്ല കളിലെയും ഹോട്ടലു കളുടെ റജിസ്‌ട്രേഷനും വില നിയന്ത്ര ണത്തിനു മായി അഥോറിറ്റി രൂപീകരി ക്കാനും ബില്ലില്‍ വ്യവസ്ഥ യുണ്ട്. ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജി യായി നിയമി ക്കാന്‍ യോഗ്യത യുള്ളതോ ആയ ആളിനെ അദ്ധ്യക്ഷന്‍ ആക്കി യാണ് അഥോറിറ്റി രൂപീ കരിക്കുക ആറ് അനൗദ്യോഗിക അംഗ ങ്ങളെ സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം ചെയ്യും.

ജില്ലാ അഥോറിറ്റി അംഗീകരിച്ച വില വിവര പ്പട്ടിക യിലുള്ള വില യേക്കാള്‍ കൂടുതല്‍ വിലയ്ക്ക് ഹോട്ടലു കളില്‍ ഭക്ഷണ പദാര്‍ത്ഥ ങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ കൊണ്ടു വരും. വില കൂട്ടാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ നിര്‍ദ്ദിഷ്ട ഫീസ് സഹിതം അഥോറി റ്റിക്ക് അപേക്ഷ നല്കണം. ഇതു സംബന്ധിച്ച് ഒരു മാസ ത്തിനകം തീരുമാനം എടുക്കും.

ചട്ട ലംഘനം നടത്തിയാല്‍ ഹോട്ടലി ന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അധികാരം ഉണ്ടായിരിക്കും. ഇങ്ങിനെ റദ്ദാക്കുന്ന റജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അതതു തദ്ദേശ സ്ഥാപന ങ്ങളെ അറി യിച്ചാല്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും. ജില്ലാ അഥോറിറ്റി യുടെ ഉത്തരവുകള്‍ സിവില്‍ കോടതി യില്‍ ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ സംസ്ഥാന ഫുഡ് കമ്മീഷന് അപ്പീല്‍ നല്‍കാം. ഫുഡ് കമ്മീഷന്റെ തീരുമാന ത്തിന് എതിരേ സര്‍ക്കാരിന് അപ്പീല്‍ നല്‍കാനും സാധിക്കും. ജില്ലാ അഥോ റിറ്റി പുറപ്പെടു വിക്കുന്ന ഉത്തരവു കള്‍ പൊതു താത്പര്യ പ്രകാരം സര്‍ക്കാരിന് സ്വമേധയാ പുനഃ പ്പരി ശോധിക്കാം.

ബേക്കറികള്‍, തട്ടു കടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവ ഹോട്ടലി ന്റെ ലൈസന്‍സിംഗ് പരിധിയില്‍ വരും എന്നതിനാല്‍ ഈ നിയമ ങ്ങള്‍ ഈ സ്ഥാപന ങ്ങള്‍ക്ക് എല്ലാം ബാധക മാവും. എന്നാല്‍ നക്ഷത്ര ഹോട്ടലു കളും ഹെറിറ്റേജ് ഹോട്ടലു കളും സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങളു ടെയോ സ്വകാര്യ സ്ഥാപന ങ്ങളു ടെയോ കാന്റീനു കള്‍ ഇതില്‍ ഉള്‍പ്പെടില്ല.

- pma

വായിക്കുക: , , ,

Comments Off on ഭക്ഷണ വില നിയന്ത്രിക്കാന്‍ അഥോറിറ്റി


« Previous Page« Previous « ശ്വാശ്വതീകാനന്ദ മുങ്ങി മരിച്ചതില്‍ ദുരൂഹത : ഹൈക്കോടതി
Next »Next Page » കേരളാ യാത്ര പിണറായി വിജയന്‍ നയിക്കും »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine