എസ്.എന്‍.ഡി.പിയുമായി ഐക്യം തുടരേണ്ടെന്ന് എന്‍.എസ്.എസ് തീരുമാനം

February 8th, 2014

കോട്ടയം: എസ്.എന്‍.ഡി.പിയുമായി ഐക്യം തുടരേണ്ടെന്ന് എന്‍.എസ്.എസ് തീരുമാനിച്ചു. പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗവും കൌണ്‍സില്‍ യോഗവും സംയുക്തമയാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്തിടെ ഉണ്ടായ ചില സംഭവ വികാസങ്ങളാണ് വിശാല ഭൂരിപക്ഷ സമുദായ ഐക്യം ലക്ഷ്യമിട്ട് നേരത്തെ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പ്രത്യേക നയരേഖയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഐക്യം ഇനി തുടരേണ്ട എന്ന തീരുമാനത്തില്‍ എത്തുവാന്‍ കാരണം. ദേവസ്വം ബില്ലുമായി ബന്ധപ്പെട്ട് സംവരണ പ്രശ്നത്തില്‍ ഇരു സംഘടനകളും തമ്മില്‍ ഉണ്ടായ സ്വരചേര്‍ച്ച ഇല്ലായ്മയാണ് ഐക്യം തകരാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. സമുദായ സൌഹാര്‍ദത്തിനും മതേതരത്ത്വത്തിനും കോട്ടമുണ്ടാക്കും എന്നതിനാലാണ് ഐക്യം വേണ്ടെന്ന് വച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടി.പി. വധക്കേസ്: പ്രതികളെ കോടിയേരിയും സംഘവും ജയിലില്‍ സന്ദര്‍ശിച്ചു

February 2nd, 2014

തൃശ്ശൂർ: ടി.പി. വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികളെ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഉള്ള സി.പി.എം. നേതാക്കള്‍ തൃശ്ശൂര്‍ വിയ്യൂരിലെ ജയിലില്‍ സന്ദര്‍ശിച്ചു. പ്രതികളെ ജയിലില്‍ മര്‍ദ്ദിച്ചതായുള്ള വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് അവരെ കാണാന്‍ എത്തിയതെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സത്യമറിയുവാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയിലില്‍ സി. സി. ടി. വി. ഇല്ലാത്ത സ്ഥലത്തു കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു എന്നും ഇവരില്‍ പലര്‍ക്കും ഗുരുതരമായ പരിക്കുണ്ടെന്നും സംഘം പറഞ്ഞു.

ടി.പി. വധക്കേസില്‍ സി.പി.എമ്മിനു പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോളാണ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും എം.എൽ.എ. മാരും അടങ്ങുന്ന സംഘം വാടകക്കൊലയാളികള്‍ എന്ന് കോടതി പരാമര്‍ശിച്ച കൊടി സുനി അടക്കം ഉള്ള പ്രതികളെ അടക്കം സന്ദര്‍ശിച്ചത്. ഇവരുടെ അവകാശങ്ങള്‍ക്കായി പൊരുതുമെന്നും കോടിയേരി വ്യക്തമാക്കി. വ്യാഴാ‍ഴ്ചയാണ് പ്രതികളെ കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റിയത്. എം.എൽ.എ. മാരായ ബാബു. എം. പാലിശ്ശേരി, ബി.ഡി. ദേവസ്സി, സി. രവീന്ദ്ര നാഥ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എ. സി. മൊയ്തീന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തിരൂരിലെ ആക്രമണം: ഉത്തരവാദിത്വം എസ്.ഡി.പി.ഐ ഏറ്റെടുത്തു

February 2nd, 2014

തിരൂര്‍: തിരൂരില്‍ പട്ടാപകല്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം എസ്.ഡി.പി.ഐ ഏറ്റെടുത്തു. സി.പി.എം പുത്തൂര്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങളായ എ.കെ.മജീദ് , അര്‍ഷാദ് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറുതടഞ്ഞു നിര്‍ത്തി പരസ്യമായി മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആദ്യം എസ്.ഡി.പി.ഐ സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നതോടെ നേരത്തെ ഉണ്ടായ ആക്രമണത്തിന്റെ സ്വാഭാവികമായ പ്രതികരണമാണ് തിരൂരില്‍ ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കി. പോലീസ് അറസ്റ്റ് ചെയ്ത നാലു പേരും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആണെന്ന് ജില്ലാ പ്രസിഡണ്ട് വി.ടി.ഇക്രമുല്‍ ഹഖ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം വിജയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ആഹ്ലാദ പ്രകടനത്തിനിടയിലേക്ക് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ബൈക്ക് ഓടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകര്‍ ചികിത്സയിലാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടി.പി. വധം: 11 പേര്‍ക്ക് ജീവപര്യന്തം

January 28th, 2014

jail-prisoner-epathram

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ. പാനൂര്‍ എരിയാ കമ്മറ്റി അംഗം പി. കെ. കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ. സി. രാമചന്ദ്രന്‍, കണ്ണൂര്‍ കുന്നോത്ത് പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി ട്രൌസര്‍ മനോജ് എന്നീ 3 സി. പി. എം. നേതാക്കള്‍ക്കും എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, എസ്. സിജിത്ത് എന്നീ 7 കൊലയാളി സംഘാംഗങ്ങള്‍ക്കും കൊലയാളികള്‍ക്ക് ഇന്നോവ കാര്‍ സംഘടിപ്പിച്ചു നല്‍കിയ വാഴപ്പടച്ചി റഫീഖ് എന്നിവര്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. തടവ് കൂടാതെ 50,000 രൂപ പിഴയും അടക്കണം. ആയുധങ്ങള്‍ ഒളിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിനും മുപ്പത്തിമൂന്നാം പ്രതിയായ ലംബു പ്രദീപനു മൂന്നു വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജി ആർ. നാരായണ പിഷാരടിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇതില്‍ സ്ഫോടക വസ്തു കൈവശം വെച്ച കേസില്‍ കൊടി സുനിക്ക് പത്തു വര്‍ഷം തടവും കിര്‍മാണി മനോജിന് അഞ്ചുവര്‍ഷം തടവും ജീവപര്യന്തത്തിനു പുറമെ ശിക്ഷ ലഭിച്ചിട്ടുണ്ട്.

പി.കെ. കുഞ്ഞനന്തന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സി.പി.എം. നേതാക്കള്‍ക്കെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റവും, ഏഴംഗ കൊലയാളി സംഘത്തിന് എതിരെ നരഹത്യ, കലാപം സൃഷ്ടിക്കൽ, മാരകായുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളുമാണ് കോടതി കണ്ടെത്തിയത്. മറ്റു രണ്ടു പ്രതികള്‍ക്കെതിരെ കൊലപാതക പ്രേരണയും തെളിവു നശിപ്പിക്കലുമാണ് ചാര്‍ത്തപ്പെട്ട കുറ്റങ്ങൾ.

രാവിലെ കോടതിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. കടുത്ത സുരക്ഷാ ഏര്‍പ്പാടുകള്‍ കോടതിക്കും പരിസരത്തും പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. പതിനൊന്നു മണിയോടെ കോടതിയില്‍ എത്തിയ ജഡ്ജി പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ശിക്ഷ വിധിച്ചു. കൊലയ്ക്ക് പിന്നില്‍ രാഷ്ടീയ പകയാണെന്നും, മുന്‍ കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് കൊല നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. സി.പി.എം. വിട്ട് ആർ.എം.പി. രൂപീകരിച്ച ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസ് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി.എസിനെ തള്ളി നമോവിചാര്‍ മഞ്ചിനു സി.പി.എമ്മിന്റെ സ്വാഗതം

January 26th, 2014

തിരുവനന്തപുരം: ഒ.കെ.വാസുമാസ്റ്ററുടെ നേതൃത്വത്തില്‍ കണ്ണൂരിലെ ബി.ജെ.പി വിമതരുടെ സംഘടനയായ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ സ്വീകരിക്കുവാനുള്ള സി.പി.എം കണ്ണൂര്‍ ലോബിയുടെ തീരുമാനം നടപ്പാകുന്നു. നമോ വിചാര്‍ മഞ്ചുകാര്‍ മോഡിയുടെ ആളുകളാണെന്നും നിരവധി സി.പി.എം പ്രവര്‍ത്തകരെ വധിച്ച കേസുകളില്‍ പ്രതികളായവര്‍ ഉള്‍പ്പെടുന്ന നമോ വിചാര്‍ മഞ്ചിനെ പാര്‍ട്ടിയില്‍ എടുക്കുന്നത് ദോഷം ചെയ്യുമെന്നു വി.എസ്.പരസ്യമായി പറഞ്ഞിരുന്നു. വി.എസിന്റെ വിമര്‍ശനത്തെ അവഗണിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഇവരെ പാര്‍ട്ടിയില്‍ എടുക്കുവാന്‍ തീരുമാനിച്ചു. ഇനി സംസ്ഥാന സമിതിയുടെ അംഗീകാരം കൂടെ കിട്ടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ പി.ജയരാജന്റെ നേതൃത്വത്തില്‍ നമോ വിചാര്‍ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കുകയും യോഗം കൂടുകയും ചെയ്തിരുന്നു.

നമോ വിചാര്‍ മഞ്ചിനു അനുകൂലമായി നിലപാടെടുത്ത കണ്ണൂര്‍ ലോബിയും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉള്‍പ്പെടെ ഉള്ളവര്‍ വി.എസിനെ വിമര്‍ശിച്ചതായാണ് സൂചന. പരാതിയുണ്ടെങ്കില്‍ പരസ്യമായല്ല പാര്‍ട്ടി ഘടകത്തില്‍ ഉന്നയിക്കേണ്ടതെന്ന് ഒരു വിഭാഗം പറഞ്ഞു. മഞ്ചില്‍ നിന്നും പ്രവര്‍ത്തകര്‍ രാജിവെച്ചാണ് സി.പി.എമ്മില്‍ ചേരുന്നതെന്നും വി.എസ്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും ഇത്തരത്തില്‍ പലരും പാര്‍ട്ടിയില്‍ വന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നമോ വിചാര്‍ മഞ്ചിനെ സ്വീകരിക്കുവാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കടുത്ത നീരസമുണ്ട്. സോഷ്യല്‍ മീഡിയായിലും ഇക്കാര്യം സജീവ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. സംഘപരിവാറിനും നരേന്ദ്ര മോഡിക്കും എതിരെ പാര്‍ട്ടി നിരന്തരം പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അവരില്‍ നിന്നും ഒരു സംഘത്തെ സ്വീകരിക്കുന്നത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കും എന്നതാണ് ഒരു വാദം.സി.പി.എം – ബി.ജെ.പി സംഘര്‍ഷങ്ങള്‍ അരങ്ങേറിയ നാളുകളില്‍ ഒ.കെ വാസുമാസ്റ്റര്‍ ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. അന്ന് പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായവര്‍ നിരവധിയാണ്. അതിനാല്‍ തന്നെ നമോ വിചാര്‍ മഞ്ചുകാരെ പാര്‍ട്ടിയില്‍ എടുക്കുന്നത് ശരിയല്ലെന്നും രക്തസാക്ഷികളോടും അവരുടെ കുടുമ്പങ്ങളോടും ചെയ്യുന്ന അനീതിയാണെന്നുമാണ് പ്രതികൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആര്‍.എസ്.എസ് ആക്രമണത്തില്‍ കൈകള്‍ തളര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിലപാടിനെ ചൂണ്ടിക്കാട്ടിയാണ് അനുകൂലിക്കുന്നവര്‍ വാദമുഖങ്ങള്‍ ഉന്നയിക്കുന്നത്. സംഘട്ടനങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി മരിച്ച നിരവധി പേര്‍ ഉണ്ടെങ്കിലും കണ്ണൂര്‍ പോലുള്ള മേഘലകളില്‍ സി.പി.എമ്മിന്റെ തീരുമാനത്തിനെതിരെ ഇവരുടെ കുടുമ്പങ്ങള്‍ രംഗത്തുവരുവാന്‍ തയ്യാറാകില്ല എന്നതാണ് ഔദ്യോഗിക വിഭാഗത്തിനു ആശ്വാസമാകുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടി.പി. വധം: പാര്‍ട്ടി കുറ്റ വിമുക്തമായെന്ന് പിണറായി വിജയന്‍
Next »Next Page » ടി.പി. വധം: 11 പേര്‍ക്ക് ജീവപര്യന്തം »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine