ടി.പി. ചന്ദ്രശേഖരന്‍ വധം: 12 പേർ കുറ്റക്കാരെന്ന് കോടതി

January 22nd, 2014

tp-chandrashekharan-epathram

കോഴിക്കോട്: ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷ്ണല്‍ സെഷന്‍‌സ് കോടതി ജഡ്ജി ആർ. നാരായണ പിഷാരടിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കെ.കെ. ലതിക എം.എൽ.എ. യുടെ ഭര്‍ത്താവുമായ മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ 24 പെരെ കോടതി വെറുതെ വിട്ടു. കേസില്‍ പ്രതിയായിരുന്ന സി.പി.എം. നേതാവ് സി.എച്ച്. അശോകന്‍ കാ‍ന്‍സര്‍ രോഗത്തെ തുടര്‍ന്ന് വിചാരണ വേളയില്‍ മരിച്ചിരുന്നു. സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം കാരായി രാജന്‍ അടക്കം 20 പേരെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വിട്ടയച്ചിരുന്നു.

ഒന്നു മുതല്‍ ഏഴു വരെ പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, റ്റി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത്, കെ. ഷിനോജ് എന്നിവരും സി.പി.എം. നേതക്കളായ പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രന്‍, കടുന്നോന്‍ പോയില്‍ ബ്രാഞ്ച് സെക്രട്ടറി മനോജ്, മാഹി പള്ളൂര്‍ വലിയ പുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ്, മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ. പ്രദീപന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും.

ടി.പി. യുടെ വിധവ കെ.കെ. രമയുള്‍പ്പെടെ ആർ.എം.പി. നേതാക്കന്മാരും കെ.കെ. ലതിക എം.എൽ.എ. യും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.

2012 മെയ് 4ആം തിയതി രാത്രി പത്തു മണിയോടെ ആണ് ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന പ്രതികള്‍ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറ് പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ കേസിന്റെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമായി അറസ്റ്റ് ചെയ്തു. 2012 മെയ് 9നു വടകര ഒന്നാം ക്ലാസ് മജിസ്ട്ര്രേറ്റ് കോടതിയില്‍ എഫ്.ഐ.ആർ. സമര്‍പ്പിച്ചു. ഒക്ടോബർ 22ന് കേസ് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയിലേക്ക് മാറ്റി. വിസ്താര വേളയില്‍ നിരവധി സാക്ഷികള്‍ കൂറുമാറി. 2013 ഫെബ്രുവരി 11നു ജഡ്ജി ആർ.നാരായണപിഷാരടി മുമ്പാകെ കേസിലെ സാക്ഷികളുടെ വിസ്താരം ആരംഭിച്ചു. ഒക്ടോബര്‍ 30നു ആരംഭിച്ച അന്തിമ വാദം ഡിസംബര്‍ 20 നു പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2014 ജനുവരി 22നു വിധി വന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടി.പി. വധം: വിധി വരുമ്പോള്‍ അണികള്‍ സംയമനം പാലിക്കണമെന്ന് സി.പി.എം.

January 19th, 2014

tp-chandrashekharan-epathram

കോഴിക്കോട്: ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി വരുന്ന ദിവസം സംയമനം പാലിക്കണമെന്ന് സി.പി.എം. കണ്ണൂർ, കോഴിക്കോട് ജില്ലാ കമ്മറ്റികള്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിധി വന്നാല്‍ ആഹ്ലാദ പ്രകടനമോ പ്രതിഷേധ പ്രകടനമോ നടത്തരുതെന്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ. കെ. ലതിക എം.എൽ.എ. യുടെ ഭര്‍ത്താവ് മോഹനന്‍ മാസറ്റര്‍ അടക്കം നിരവധി സി.പി.എം. നേതാക്കള്‍ ടി.പി. വധക്കേസില്‍ പ്രതികളാണ്.

22 ആം തിയതി ബുധനാഴ്ചയാണ് ടി.പി. വധക്കേസില്‍ എരഞ്ഞിപ്പാലത്തെ മാറാട് കോടതി വിധി പറയുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളില്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടി.പി. യുടെ ഭാര്യ കെ.കെ. രമക്ക് പോലീസ് പ്രത്യേക സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒഞ്ചിയത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ആർ.എം.പി. നേതാക്കള്‍ രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച് ആശങ്ക അറിയിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു

January 19th, 2014

54th-kerala-state-school-kalolsavam-2014-logo-ePathram
പാലക്കാട് : അമ്പത്തി നാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ത്തിന് തിരി തെളിഞ്ഞു. വര്‍ണ ക്കാഴ്ച കളോടെ യുള്ള സാംസ്‌കാരിക ഘോഷയാത്ര യോടെ യായിരുന്നു പരിപാടി കള്‍ക്കു തുടക്ക മായത്.

പ്രധാന വേദി യില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെബ് കോണ്‍ഫ റന്‍സിംഗ് വഴി യാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിച്ചു. നടനും സംവിധായ കനുമായ ബാലചന്ദ്ര മേനോന്‍ മുഖ്യാതിഥി ആയിരുന്നു.

18 വേദി കളില്‍ 232 ഇന ങ്ങളിലായി പതിനായിരത്തോളം കുട്ടി കളാണ് മത്സരി ക്കുന്നത്. ജില്ലാ തല ത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ 8185 പേര്‍ കലോത്സവ ത്തില്‍ പങ്കാളികള്‍ ആവും.

മത്സര ങ്ങള്‍ നടക്കു മ്പോള്‍ വിധി കര്‍ത്താക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കരുത് എന്നും കലോത്സവ വേദി യില്‍ നിശ്ചിത സമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത മത്സരാര്‍ഥി കള്‍ക്ക് അവസരം നഷ്ടപ്പെടും എന്നും പ്രോഗ്രാം കമ്മറ്റി നിര്‍ദേശി ച്ചിട്ടുണ്ട്. വിവിധ വേദി കളിലായി 75 സി. സി. ടി. വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വേദി കളെ പരസ്പരം നെറ്റ്‌ വര്‍ക്ക് വഴി ബന്ധി പ്പിച്ചിട്ടുണ്ട്. എല്‍. സി. ഡി. സ്‌ക്രീനില്‍ വിവിധ വേദി കളിലെ പരിപാടി കളുടെ ക്രമം അറിയാന്‍ സാധിക്കും.

കലോത്സവ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 1800 425 4474 എന്ന ടോള്‍ഫ്രീ നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദേശാഭിമാനിയുടെ വിവാദ ഭൂമി ഇടപാട്: വി.എസ്. പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി

January 19th, 2014

തിരുവനന്തപുരം: ദേശാഭിമാനിയുടെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം സംബന്ധിച്ച് പാര്‍ട്ടിതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ വി.എസ്. അച്ച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി. കളങ്കിതനായ വ്യക്തിക്കാണ് ഭൂമി വിറ്റതെന്നും വിപണി വിലക്കല്ല ദേശാഭിമാനി ഭൂമി നല്‍കിയതല്ലെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും കത്തില്‍ പറയുന്നു. തിരുവന്തപുരത്ത് മാഞ്ഞാലിക്കുളത്ത് 32.5 സെന്റ് ഭൂമിയും ബഹുനിലകെട്ടിടവുമാണ് കഴിഞ്ഞ വര്‍ഷം ജൂലൈ 17 നു വില്പന നടത്തിയത്. മൂന്നരക്കോടി രൂപയ്ക്ക് വിവാദ വ്യവസായി രാധാകൃഷ്ണന്‍ ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരന്‍ ഡാനിഷ് ചാക്കോയ്ക്കാണ് ഭൂമി കൈമാറിയത്.

കണ്ണൂരില്‍ ബി.ജെ.പി വിട്ടു വന്നവര്‍ രൂപീകരിച്ച നമോവിചാര്‍ മഞ്ചുമായി ധാരണയുണ്ടാക്കിയത് ശരിയല്ലെന്നും അദ്ദേഹം പി.ബിയെ അറിയിച്ചിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി.ബി.യോഗം വി.എസ്.കത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിക്കും എന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു പാലക്കാട് തുടക്കം

January 19th, 2014

പാലക്കാട്: അമ്പത്തിനാലാമാത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു പാലക്കാട് തുടക്കം കുറിച്ചു. പ്രധാന വേദിയായ മഴവില്ലില്‍ വെബ്സ്ക്രീനിങ്ങ് വഴിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തത്. ഇതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൌമാരകലോത്സവത്തിനു തുടക്കം ആയി. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ ചലച്ചിത്ര താരം ബാല ചന്ദ്രമേനോന്‍ മുഖ്യ അതിഥിയായിരുന്നു.

പതിനെട്ട് വേദികളിലായി 232 ഇനങ്ങളില്‍ പന്ത്രണ്ടായിരത്തോളം കുട്ടികള്‍ മത്സരിക്കും. കലോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്ര പാലക്കാടന്‍ കലാ രൂപങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ളതായിരുന്നു. വിദ്യാര്‍ഥികളും, അധ്യാപകരും, സാംസ്കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ പങ്കെടുത്തു. ഉച്ചക്ക് രണ്ടുമണിക്ക് ശേഷം വിക്ടോറിയ കോളേജ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ പ്രധാന വേദിയ്ക്കരികില്‍ സമാപിച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മെഹർ തരാർ: പാൿ ചാര ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷം
Next »Next Page » ദേശാഭിമാനിയുടെ വിവാദ ഭൂമി ഇടപാട്: വി.എസ്. പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine