സലിം രാജിന്റേയും കൂട്ടാളികളുടേയും ഹവാല – മത മൌലികവാദ സംഘടന ബന്ധങ്ങളും അന്വേഷിക്കും?

September 12th, 2013

salim-raj-epathram

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍‌മാന്‍ സലിം രാജിനു നിരോധിത മത മൌലിക വാദ സംഘടനയുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുമെന്ന് സൂചന. കോഴിക്കോട് കാറില്‍ സഞ്ചരിച്ചിരുന്ന പ്രസന്നന്‍ എന്ന യാത്രക്കാരനെ നടു റോഡില്‍ തടഞ്ഞു നിര്‍ത്തി പണവും സ്വര്‍ണ്ണവും പിടിച്ചു പറിക്കുവാനും തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി സലിം രാജിനേയും സംഘത്തേയും പോലീസില്‍ ഏല്പിച്ചിരിന്നു. ഈ സംഘത്തില്‍ അംഗമായ ഇര്‍ഷാദിനു കൊല്ലത്തെ നിരോധിത മത മൌലിക വാദ സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഹവാല ഇടപാടുകാരുമായും സലിം രാജിനു ബന്ധമുണ്ടെന്ന സൂചനയുണ്ട്. അതേ കുറിച്ചും അന്വേഷണം നടത്തുവാന്‍ ആലോചിക്കുന്നു. ഇന്നലെ കോടതിയില്‍ സലിം രാജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹവാല ഇടപാട് കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ സലിം രാജിന്റെ അഭിഭാഷകനെ കാണാന്‍ എത്തിയിരുന്നു. പിടികിട്ടാപ്പുള്ളിയായ റിജോയും സലിമിനൊപ്പം കോഴിക്കോട്ടെ കൊട്ടേഷന്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സലിം രാജിനു പോലീസില്‍ വലിയ പിടിപാടാണ് ഉള്ളതെന്നും ആരോപണമുണ്ട്. സസ്പെന്‍ഷനില്‍ ആയിട്ടും പോലീസിന്റെ ഐഡന്റിറ്റി കാര്‍ഡ് ഇയാള്‍ കൈവശം വെയ്ക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകല്‍ ശ്രമം തടയാനെത്തിയ നാട്ടുകാരോട് ഇയാള്‍ പോലീസുകാരനാണെന്ന് പറഞ്ഞ് ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിരുന്നു.

സോളാര്‍ തട്ടിപ്പ് കേസ് ഉള്‍പ്പെടെ നിരവധി തട്ടിപ്പ് കേസുകളില്‍ ആരോപണ വിധേയനാണ് സലിം രാജ്. മുഖ്യമന്ത്രിയുടെ ഗണ്‍‌മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സലിം രാജിനു ദുരൂഹതയുള്ള ബന്ധങ്ങളും ഉള്ളതായി പറയപ്പെടുന്നുണ്ട്. സലിം രാജ് ഉള്‍പ്പെട്ട കേസില്‍ അയാളുടെ മൊബൈല്‍ ടെലിഫോണിന്റെ കോള്‍ ലിസ്റ്റുകള്‍ പരിശോധിക്കുന്നതിനെതിരെ സര്‍ക്കാര്‍ തന്നെ കോടതിയില്‍ എതിര്‍ വാദം ഉന്നയിച്ചത് അടുത്തിടെ വിവാദം സൃഷ്ടിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടി.പി. വധക്കേസ്; 20 പേരെ വെറുതെ വിട്ടു

September 11th, 2013

tp-chandrashekharan-epathram

കോഴിക്കോട്: ആർ. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട കേസില്‍ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്‍, എസ്. എഫ്. ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവരടക്കം 20 പേരെ വിചാരണക്കോടതി വെറുതെ വിട്ടു. പ്രത്യേക വിചാരണ കോടതി ജഡ്ജി ആർ. നാരായണ പിഷാരടിയാണ് ടി. പി. വധക്കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിടണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ഉത്തരവിട്ടത്. പ്രതികളെ ഒളിവില്‍ കഴിയുവാന്‍ സഹായിച്ചു, തെളിവു നശിപ്പിച്ചു തുടങ്ങിയവയായിരുന്നു വിട്ടയച്ച കുറ്റാരോപിതരില്‍ പലര്‍ക്കുമെതിരെ ഉള്ള പ്രോസിക്യൂഷന്‍ ആരോപണം. എന്നാല്‍ ഇത് സംശയാതീതമായി തെളിയിക്കുവാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. പല സാക്ഷികളും കൂറുമാറിയതും കേസില്‍ തിരിച്ചടിയായി. എന്നാല്‍ കോടതി വിധിയെ തിരിച്ചടിയായി കാണുന്നില്ലെന്ന് ആര്‍ . എം. പി. നേതാവും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ. കെ. രമ പറഞ്ഞു. തുടര്‍ നടപടിയെ കുറിച്ച് ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സലിം രാജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

September 11th, 2013

കോഴിക്കോട്: പട്ടാപകല്‍ കാറിനെ പിന്തുടര്‍ന്ന് യാത്രക്കാരന്‍ പ്രസന്നനെ മര്‍ദ്ദിക്കുകയും തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍‌മാന്‍ സലിം രാജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സലിം രാജിനെ കൂടാതെ കൊട്ടേഷന്‍ സംഘംഗങ്ങളായ മറ്റ് ഏഴു പേരെയും നാട്ടുകാര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഇര്‍ഷദ് , പിടികിട്ടാപ്പുള്ളി റിജു എന്നിവര്‍ ഉള്‍പ്പെടെ തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. പ്രശ്നം പറഞ്ഞു തീര്‍ക്കുവാന്‍ ശ്രമം നടന്നെങ്കിലും നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ സംഘം ചേര്‍ന്ന് ആക്രമിക്കല്‍, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കല്‍, ഭീഷണി പ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസ് ചാര്‍ജ്ജ് ചെയ്തു. കേസില്‍ സലിം രാജ് അവസാന പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോഴിക്കോട് കരിക്കാം കുളത്ത് പ്രസന്നന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സലിം രാജും സംഘവും നടു റോഡില്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടു. സംഘത്തലവന്‍ വിവാദ പോലീസുകാരന്‍ സലിം ആണെന്ന് നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞു. അതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. മറ്റൊരു കേസില്‍ സസ്പ്ന്‍ഷനില്‍ ഇരിക്കുന്ന സലിം രാജ് തന്റെ ഐഡന്റിറ്റി കാര്‍ഡ് കാട്ടി പ്രസന്നനെ പിടികൂടിയതാണെന്ന് പറഞ്ഞെങ്കിലും ജനം അത് വിശ്വസിച്ചില്ല. സോളാര്‍ തട്ടിപ്പ് കേസിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സലിമിനെതിരെ ജനം ബഹളം വച്ചു.
ഈ കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഗണ്മാന്‍ സലിം രാജിന്‍ വിവാദ നായകനാകുന്നത്. തുടര്‍ന്ന് ഇയാളെ മുഖ്യമന്ത്രിയുടെ ഗണ്മാന്‍ സ്ഥാനത്തു നിന്നും നീക്കി. ക്രിമിനല്‍-തട്ടിപ്പ് ഇടപാടുകളില്‍ പങ്കാളിത്തം ഉള്ളവരുമായി സലിം രാജിന് അടുത്ത ബന്ധം ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഓച്ചിറ ചങ്ങന്‍ കുളങ്ങര സ്വദേശിനി റഷീദ ബീവി (45) പ്രസന്നനൊപ്പം 75 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയുമായി പോയിരുന്നു. റഷീദയുടെ ഭര്‍ത്താവ് അബ്ദുള്‍ വഹാബ് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. സംഘാംഗങ്ങളില്‍ ഒരാള്‍ ഇവരുടെ ബന്ധുക്കളുമായി അടുപ്പമുള്ള ആളാണ്. പ്രസന്നനും റഷീദയും കോഴിക്കോട് ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സലിം രാജിന്റെ നേതൃത്വത്തില്‍ കൊട്ടേഷന്‍ സംഘം കോഴിക്കോട് എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രസന്നന്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടരുകയായിരുന്നു. പ്രസന്നനേയും റഷീദയേയും ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ഓച്ചിറ പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസുള്ളതിനാല്‍ ഇവരെ ഓച്ചിറ പോലീസിനു കൈമാറും.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

65 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി കാസര്‍കോട് സ്വദേശി മുഹമ്മദലി പിടിയില്‍

September 7th, 2013

കാസര്‍കോട്: മുംബൈയില്‍ നിന്നും 65 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി എത്തിയ കാസര്‍ കോട് സ്വദേശി അറസ്റ്റില്‍. തളങ്കര കടവത്ത് എം.എ മുഹമ്മദലിയാണ് പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാള്‍ക്കായി വല വിരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ നഗരത്തില്‍ എത്തിയ വോള്‍വോ ബാസ്സിനെ പിന്തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. വലിയ കാര്‍ട്ടണ്‍ പെട്ടിയിലാക്കിയാണ് കുഴല്‍പ്പണം കൊണ്ടുവന്നിരുന്നത്. ഇതില്‍ കള്ളനോട്ടും ഉള്ളതായി സൂചനയുണ്ട്. ഇയാള്‍ കൊണ്ടുവരുന്ന പണം കൈപറ്റുവാന്‍ ബസ്റ്റാന്റ് പരിസരത്ത് ആളെത്തും എന്നായിരുന്നു പണം കൊടുത്തയച്ച ആള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അപ്രകാരം ആരെയും കണ്ടെത്തുവാന്‍ പോലീസിനു ആയില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ കോഴിക്കോട് ഇങ്കം ടാക്സ് ഇന്‍‌വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് ബസ്സപകടം 14 പേര്‍ മരിച്ചു നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

September 6th, 2013

മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തല്‍ മണ്ണ പട്ടിക്കാടിനടുത്ത് മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളും രണ്ടു പേര്‍പുരുഷന്മാരുമാണ്. മേല്‍ക്കുളങ്ങര സ്വദേശി ചെറിയക്കന്‍ (55), ഫസീന (17) മറിയ (60),സരോജിനി,നീതു (18) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൌലാന ആശുപത്രിയില്‍ 9 പേരുടെ മൃതദേഹങ്ങള്‍സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരില്‍ പലരും വിദ്യാര്‍ഥികളാണ്. 6 പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയരുവാന്‍ സാധ്യതയുണ്ട്. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൌലാന, അല്‍ശിഫ തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെരിന്തല്‍ മണ്ണയില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്ക് പോയ ഫ്രണ്ട്സ് ബസ്സാണ് ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആണ് അപകടത്തില്‍ പെട്ടത്. ഒരു വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന ബസ്സില്‍ നിന്നും നാട്ടുകാരാണ് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഈ പ്രദേശത്ത് ഇടുങ്ങിയ റോഡാണ് ഉള്ളത്. കാലപ്പഴക്കം ചെന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. വാഹന സൌകര്യം കുറഞ്ഞ മേല്‍ക്കുളങ്ങരയിലേക്കുള്ള ഈ ബസ്സില്‍ അപകടം നടക്കുമ്പോള്‍ തിങ്ങി നിറഞ്ഞാണ് യാത്രക്കാര്‍ ഉണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് മലപ്പുറം ജില്ലയില്‍ കുട്ടികളടക്കം എട്ടുപേര്‍ മറ്റൊരു അപകടത്തില്‍ മരിച്ചത്. ജനപ്രതിനിധികലും കളക്ടര്‍ ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

അപകടം നടക്കുമ്പോള്‍ അമ്പതോളം ആളുകള്‍ ബസ്സില്‍ ഉണ്ടയിരുന്നതായി കരുതപ്പെടുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബസ്സ് അമിതവേഗതയില്‍ ആയിരുന്നു എന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ഋഷിരാജ് സിങ്ങ് ഐ.പി.എസ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭീകരന്‍ യാസിന്‍ ഭട്കലിനു മുസ്ലിം ലീഗുമായി ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി
Next »Next Page » 65 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി കാസര്‍കോട് സ്വദേശി മുഹമ്മദലി പിടിയില്‍ »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine