നസീര്‍ അഹമ്മദ് വധം : അഞ്ചു പേര്‍ അറസ്റ്റില്‍

October 3rd, 2012

kerala-police-epathram

കോഴിക്കോട്: ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയും കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയുമായ നസീര്‍ അഹമ്മദ് കൊല്ലപ്പെട്ട കേസിൽ മലപ്പുറം മമ്പാട് പൊങ്ങല്ലൂര്‍ നിസാം (31), കറുകമണ്ണ പുളകാംപൊയില്‍ സുമേഷ് (24), പള്ളിപാടം പള്ളിപറമ്പില്‍ ശിഹാബ് (28), കിഴക്കെതൊടുക ഷെരീഫ് (24) കയ്പ്പപാറ പി. പി. ഷബീര്‍ (29) എന്നിവരെ പോലിസ് അറസ്റ്റു ചെയ്തു. നിസാമിന്റെ വാനില്‍ വെച്ച് ശ്വാസം മുട്ടിച്ചു കൊന്നതിനു ശേഷം മലാപ്പറമ്പ് ബൈപ്പാസിന് സമീപത്തെ പാച്ചാക്കില്‍ കൊണ്ടു പോയി മൃതദേഹം തള്ളുകയായിരുന്നു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ നിസാം ആണെന്നും കൊലപാതകത്തിന് സഹായിച്ച മറ്റുള്ളവര്‍ നിസാമിന്റെ സുഹൃത്തുക്കള്‍ ആണെന്നും പോലിസ് പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രേമത്തിന്റെ പേരില്‍ ഫുട്ബോള്‍ താരത്തെ തീ കൊളുത്തി കൊലപ്പെടുത്തി

October 2nd, 2012

crime-epathram

ആലപ്പുഴ : പ്രണയ ബന്ധത്തിൽ നിന്നും പിൻമാറണമെന്ന ആവശ്യം നിരാകരിച്ച യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി. ആലപ്പുഴ എസ്. ഡി. കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി ജിത്തു മോഹനെയാണ് ചുനക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. ദേശീയ ജൂനിയര്‍ ഫുഡ്ബോള്‍ ടൂര്‍ണമെന്റില്‍ കേരള ടീം വൈസ് ക്യാപ്റ്റനായിരുന്നു ജിത്തു.

ജിത്തുവുമായി പെൺകുട്ടി പ്രണയത്തിലായത് അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ സഹോദരീ ഭര്‍ത്താവും തൃശ്ശൂര്‍ എ. ആര്‍. ക്യാമ്പിലെ പോലീസുകാരനുമായ ആനാപുഴ തോപ്പില്‍ വാഹിദിന്റെ വീട്ടിലേക്ക് മാറ്റി. തുടര്‍ന്ന് ജിത്തു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. പെൺകുട്ടിയെ ബന്ധുക്കള്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും ബന്ധുക്കള്‍ക്കൊപ്പം പോകുവാന്‍ അനുവദിക്കുകയായിരുന്നു.

സഹോദരീ ഭർത്താവിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിലേക്ക് ജിത്തുവിനെ വിളിച്ചു വരുത്തി യുവതിയുമായുള്ള പ്രണയത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് വാഹിദും സംഘവും ഭീഷണിപ്പെടുത്തി. പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജിത്തുവിന്റെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ജിത്തുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇതു സംബന്ധിച്ച് ജിത്തു എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മരണ മൊഴി നല്‍കിയിട്ടുണ്ട്.

ജിത്തു മോഹന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നാളെ മാവേലിക്കര താലൂക്കില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താലിനു ആഹ്വാനം നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ഇന്ന് സുബ്രമണ്യൻ രക്തസാക്ഷി ദിനം

October 2nd, 2012

cpm-logo-epathram

അന്തിക്കാട്: അന്തിക്കാട് ചങ്കരന്‍ കണ്ടത്ത് സുബ്രമണ്യന്റെ രക്ത സാക്ഷി ദിനം സി.പി.എം. ആചരിക്കുന്നു. അടുത്തയിടെ സി. പി. എം. – സി. പി. ഐ. തര്‍ക്കങ്ങള്‍ രൂക്ഷമായ സമയത്ത് അന്തിക്കാട് തങ്ങളുടെ പ്രവര്‍ത്തകന്‍ ആയിരുന്ന സുബ്രമണ്യനെ കൊന്നത് സി. പി. ഐ. ക്കാര്‍ ആണെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ സഹോദരൻ എതിർത്തത് മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. സുബ്രമണ്യന്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞത്. സുബ്രമണ്യന്റെ കൊലപാതകം അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഒരു പാര്‍ട്ടിയുടേയും സഹായം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. 1970 ഒക്ടോബര്‍ 2 നായിരുന്നു സുബ്രമണ്യന്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തില്‍ പ്രതിയാക്കപ്പെട്ട സി. പി. ഐ. പ്രവര്‍ത്തകന്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

നാളെ സി. പി. എം. ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തിക്കാട്ട് രക്തസാക്ഷി ദിനാചരണവും പ്രകടനവും പൊതു യോഗവും നടത്തുവാനാണ് തീരുമാനം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലീഗിന്റെ കള്ള് വിവാദം കിറ്റെക്സ് വാര്‍ത്ത അട്ടിമറിക്കാൻ

October 1st, 2012

toddy-shop-epathram

തിരുവനന്തപുരം: കള്ള് ചെത്ത് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് അപ്രതീക്ഷിതമായി രംഗത്ത് വരികയും മാധ്യമങ്ങള്‍ അത് വലിയ വിവാദമാക്കുകയും ചെയ്തത് കിറ്റെക്സ് കേരളം വിടുന്നതായുള്ള വാര്‍ത്തകളെ അട്ടിമറിക്കുവാനാണോ എന്ന സംശയം ബലപ്പെടുന്നു. കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായും അതിന്റെ ഫലമായി പല രീതിയില്‍ ഉള്ള സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തതായി നിരവധി അനുഭവങ്ങളും റിപ്പോര്‍ട്ടുകളും വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അത്തരം അവസരങ്ങളിലൊന്നും ലീഗ് ഇത്തരം ആവശ്യവുമായി രംഗത്തെത്തിയിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭമായ കിറ്റെക്സ് കമ്പനിയുടെ ഉടമ തന്റെ സ്ഥാപനം നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും ഇതു മൂലം കേരളം വിടുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാറിനും കോണ്‍ഗ്രസ്സിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. യു. ഡി. എഫ്. സര്‍ക്കാര്‍ കോടികള്‍ ചിലവിട്ട് വ്യവസായ സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാന്‍ എന്ന പേരില്‍ എമേര്‍ജിങ്ങ് കേരള എന്ന പരിപാടി നടത്തിയിട്ട് ഒരു മാസം പോലും ആയിട്ടില്ല. അതിന്റെ തൊട്ടു പിന്നാലെയാണ് കേരളത്തിലെ പ്രമുഖ സംരംഭകരായ കിറ്റെക്സ് യു. ഡി. എഫ്. സര്‍ക്കാറിന്റെ ദ്രോഹപരമായ നടപടി മൂലം കേരളം വിടുന്നു എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്.

മാധ്യമങ്ങള്‍ വാര്‍ത്തയ്ക്ക് പ്രാധന്യം നല്‍കിയതോടെ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് തങ്ങളുടെ നയമെന്ന് സദാ പറഞ്ഞു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്കും വ്യവസായ  മന്ത്രിക്കും കനത്ത തിരിച്ചടിയായി. ഇടതു പക്ഷ നേതാക്കളും വ്യവാസികളുടെ സംഘടനകളും വിഷയത്തില്‍ ഇടപെട്ടു. കിറ്റെക്സ് വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇടപെടണമെന്നും സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിഷയത്തില്‍ ഇടപെടുവാൻ വിമുഖത കാണിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കൂടുതല്‍ വാര്‍ത്തകള്‍ക്ക് വഴി വെയ്ക്കുകയും സംഭവം വിവാദമാകുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെ ആണ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിന്റെ നേതൃത്വം പൊടുന്നനെ കള്ള് ചെത്ത് നിരോധനത്തെ കുറിച്ച് പ്രസ്ഥാവനയുമായി രംഗത്തെത്തിയത്.

സി. പി. ഐ. യും, കോണ്‍ഗ്രസ്സും, ചെത്തു തൊഴിലാളി സംഘടനകളും, എസ്. എൻ. ഡി. പി. നേതാവ് വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊടുന്നനെ ശ്രദ്ധ കിറ്റ്ക്സ്  കേരളം വിടുന്നതായുള്ള വാര്‍ത്തകളില്‍ നിന്നും മാറി. പ്രമുഖ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചകള്‍ കള്ള് നിരോധനമായി.

മലപ്പുറം ജില്ലയില്‍ ദ്രവ്യന്‍ എന്ന വ്യക്തി വിതരണം ചെയ്ത വ്യാജ കള്ള് കുടിച്ച് നിരവധി ആളുകള്‍ മരിച്ചിരുന്നു. ആ മദ്യ ദുരന്തം നടന്ന സമയത്തു പോലും ശക്തമായ ആവശ്യവുമായി രംഗത്ത് വരാത്ത മുസ്ലിം ലീഗിന്റെ പൊടുന്നനെ ഉള്ള കള്ള് വിരോധത്തിനു പിന്നില്‍ കിറ്റക്സ് വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കുവാന്‍ ഉള്ള തന്ത്രമാണെന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കിറ്റെക്സ് കേരളം വിടുന്നു

September 30th, 2012

കൊച്ചി : എമേര്‍ജിങ്ങ് കേരളയിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കുവാനായി കോടികള്‍ ചിലവിടുമ്പോള്‍ അതേ യു. ഡി. എഫ്. സര്‍ക്കാറിന്റെ നടപടികളില്‍ മനം മടുത്ത് പ്രമുഖ ഗ്രാർമെന്റ് വ്യവസായ ഗ്രൂപ്പായ കിറ്റെക്സ് കേരളം വിടുന്നു. ബെന്നി ബെഹനാന്‍ എം. എല്‍. എ. യ്ക്കും യു. ഡി. എഫിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റെക്സിന്റെ എം. ഡി. സാബു എം. ജേക്കബ് ഉന്നയിച്ചിരിക്കുന്നത്. 2001-ലെ യു. ഡി. എഫ്. സര്‍ക്കാര്‍ വന്നപ്പോഴും ഇപ്പോള്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴും കമ്പനിയുടെ ലൈസന്‍സ് പുതുക്കി നല്‍കുവാന്‍ വിസ്സമ്മതിച്ചത് ഉള്‍പ്പെടെ കമ്പനി നടത്തിക്കൊണ്ടു പോകുവാന്‍ നിരവധി തടസ്സങ്ങള്‍ നേരിടുന്നതായി അദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. എല്‍. ഡി. എഫ്. സര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. തന്റെ സ്ഥാപനം അനുഭവിക്കുന്ന പ്രശ്നങ്ങളെ പറ്റി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനി കോമ്പൌണ്ടില്‍ ഒരു ഗേറ്റ് സ്ഥാപിക്കുവാനുള്ള അപേക്ഷ നല്‍കിയിട്ട് 11 മാസമായിട്ടും അനുമതി ലഭിച്ചില്ലെന്നും ഒരു ഗേറ്റ് സ്ഥാപിക്കുവാന്‍ ഉള്ള അനുമതിയ്ക്ക് പോലും ഇതാണ് അവസ്ഥയെങ്കില്‍ വലിയ പദ്ധതികള്‍ക്ക് എന്തായിരിക്കും സ്ഥിതിയെന്ന് അദ്ദേഹം ചോദിച്ചു.
കാലാകാലങ്ങളില്‍ വരുന്ന രാഷ്ടീയ മാറ്റങ്ങള്‍ക്കനുസരിച്ച് നിക്ഷേപം നടത്തി വ്യവസായം നടത്തിക്കൊണ്ടു പോകാന്‍ ആകില്ല. മറ്റു പലയിടങ്ങളിലും 30 ദിവസം കൊണ്ട് വ്യവസായം ആരംഭിക്കുവാനുള്ള സാഹചര്യമുണ്ട്. ഇവിടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. നിലവില്‍ 8000 ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് കിറ്റെക്സ്. അവരെ പെട്ടെന്ന് പറഞ്ഞു വിടാന്‍ പറ്റാത്തതു കൊണ്ടാണ് കമ്പനി പൂട്ടാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. കിറ്റെക്സ് ഗ്രൂപ്പിനെതിരെ പ്രാദേശിക കോണ്‍ഗ്രസ്സ് നേതൃത്വം കാലങ്ങളായി പ്രവര്‍ത്തിച്ചു വരുന്നതായി ആരോപണമുണ്ട്.

കഴിഞ്ഞ വര്‍ഷം 550 കോടി രൂപയുടെ വിദേശ നാണ്യം നേടിത്തരികയും ഒപ്പം 21 കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കുകയും ചെയ്ത സ്ഥാപനമാണ് കിറ്റെക്സ്. എന്നാല്‍ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിന്റേയും വിവിധ സര്‍ക്കാര്‍ സ്ഥാപങ്ങളുടേയും നിലപാടുകളും ഒപ്പം യു. ഡി. എഫിന്റെ പ്രതികൂല നിലപാടും മൂലം കിറ്റെക്സ് കേരളത്തില്‍ ഇനിയും നിക്ഷേപം തുടരുവാന്‍ താല്പര്യം ഇല്ലെന്ന് വ്യക്തമാക്കി. 250 കോടി മുതല്‍ മുടക്കിക്കൊണ്ട് എറണാകുളത്ത് സ്ഥാപിക്കുവാന്‍ ഇരിക്കുന്ന അപ്പാരല്‍ പാര്‍ക്ക് പകുതി വഴിയില്‍ ഉപേക്ഷിച്ചു കൊണ്ട് ശ്രീലങ്കയിലേക്ക് മാറ്റി സ്ഥാപിക്കുവാനാണ് ആലോചന നടക്കുന്നത്. 4000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള സ്ഥാപനം കേരളം വിടുന്നതായുള്ള വാര്‍ത്ത സര്‍ക്കാര്‍ ലാഘവത്തോടെ എടുക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. മുന്‍ ധന മന്ത്രി തോമസ് ഐസക്ക്, ആര്‍. എസ്. പി. നേതാവ് എൻ. കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. കോടികള്‍ മുടക്കി പരസ്യം നല്‍കിക്കൊണ്ട് വ്യവസായികളെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുമ്പോള്‍ കേരളം വ്യവസായികള്‍ക്കും വ്യവസായങ്ങള്‍ക്കും സുരക്ഷിതമല്ല എന്ന സന്ദേശമാണ് കിറ്റക്സ് കേരളം വിടുമ്പോള്‍ പരസ്യമാകുക. മലയാളിയായ സംരംഭകനു പോലും രക്ഷയില്ലാത്ത നാട്ടിലേക്ക് എങ്ങിനെയാണ് വിദേശ നിക്ഷേപകര്‍ വരിക എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വീ ഗാര്‍ഡ് എം. ഡി. ചിറ്റിലപ്പിള്ളിയും നേരത്തെ രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗുരു നിന്ദ : ഡി. സി. സി. പ്രസിഡണ്ട് വി. ജെ. പൌലോസ് മാപ്പു പറഞ്ഞു
Next »Next Page » ലീഗിന്റെ കള്ള് വിവാദം കിറ്റെക്സ് വാര്‍ത്ത അട്ടിമറിക്കാൻ »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine