ഷുക്കൂര്‍ വധം : ടി. വി. രാജേഷ് എം. എല്‍. എ. യെ ചോദ്യം ചെയ്തു

July 30th, 2012

kerala-police-epathram

കണ്ണൂര്‍ : മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സി. പി. എം. നേതാവും എം. എല്‍. എ. യുമായ ടി. വി. രാജേഷിനെ പോലീസ് ചോദ്യം ചെയ്തു. കണ്ണൂര്‍ എസ്. പി. യുടെ നേതൃത്വത്തില്‍ ഉള്ള സംഘം രാവിലെ 11 മണിയോടെ കണ്ണൂര്‍ ടൌണ്‍ സി. ഐ. ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്തത്. നേരത്തെ ചോദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആ‍വശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകുവാന്‍ ആകില്ലെന്ന് എം. എല്‍. എ. പോലീസിനെ അറിയിച്ചിരുന്നു.

ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. പട്ടുവത്ത് വച്ച് ടി. വി. രാജേഷ് എം. എല്‍. എ. യും പി. ജയരാജനും സംഘവും സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരി 20 നായിരുന്നു അബ്ദുള്‍ ഷുക്കൂര്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഷുക്കൂറിനെ ഒരു സംഘം ആളുകള്‍ വിചാരണ ചെയ്തു കൊലപ്പെടുത്തുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്യ സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി

July 30th, 2012

inter-state-labourers-kerala-epathram

തിരുവനന്തപുരം: കഴക്കൂട്ടത്ത് അരശും മൂട്ടില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ആയുധങ്ങളുമായി നടത്തിയ എറ്റുമുട്ടലില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പോലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ബംഗാള്‍ സ്വദേശികളായ സുരേന്ദ്ര റായി, ഗിരിപാല്‍, സുനില്‍, ചോട്ടു ലാല്‍ തുടങ്ങിയവര്‍ പരിക്കേറ്റവരില്‍ പെടുന്നു.

ഞായറാഴ്ച രാത്രി പത്തു മണിയോടെ ആയിരുന്നു ബംഗാളില്‍ നിന്നുമുള്ള തൊഴിലാളികള്‍ താമസ സ്ഥലത്ത് ഏറ്റുമുട്ടിയത്. മദ്യപിച്ച് വാക്കു തര്‍ക്കത്തില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് വെട്ടിലും കുത്തിലും കലാശിക്കുകയായിരുന്നു. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു വരുന്ന അമ്പതിലധികം തൊഴിലാളികള്‍ ഈ ക്യാമ്പില്‍ താമസിക്കുന്നതായിട്ടാണ് അറിയുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും അന്യ തൊഴിലാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെ സംബന്ധിച്ച് ഇനിയും പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടില്ല.

അന്യ സംസ്ഥാന തൊഴിലാളികളില്‍ ഏറിയ പങ്കും തമിഴ്‌നാട്, ബംഗാള്‍, ഒറീസ്സ, ബീഹാര്‍ തുടങ്ങിയ സംസ്ഥനങ്ങളില്‍ നിന്നും ഉള്ളവരാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്മിലും അവരും നാട്ടുകാരും തമ്മിലുമെല്ലാം ഇടയ്ക്കിടെ സംഘര്‍ഷം ഉണ്ടാകുന്നുണ്ട്. പലയിടങ്ങളിലും ഇത് ഒരു സാമൂഹ്യ പ്രശ്നമായി വളര്‍ന്നു വരുവാന്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികള്‍ സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങളിലും മോഷണങ്ങളിലും പങ്കാളികളായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തയിടെ ഒരു പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ച കേസില്‍ ബംഗാള്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്രീഡം പരേഡിനു നിരോധനം

July 30th, 2012

popular-front-of-india-epathram

കൊച്ചി: കൊല്ലത്തും കോട്ടയത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫ്രീഡം പരേഡിനു അനുമതി ചോദിച്ചു കോണ്ട് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ ഹര്‍ജിയോടനുബന്ധിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലം, പൊന്നാനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ പരേഡ് നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ആഗസ്റ്റ് 15 നു പോപ്പുലര്‍ ഫ്രണ്ട് നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഫ്രീഡം പരേഡ് അനുവദിക്കുവാന്‍ ആകില്ലെന്നും പോപ്പുലര്‍ ഫ്രണ്ടിനു നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തു നടന്ന 27 കൊലപാതങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനു ബന്ധമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നു

July 30th, 2012

alcoholism-kerala-epathram

തൃശ്ശൂർ ‍: വിദേശ മദ്യത്തിന്റെ വില ആറു ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കി. എന്നാല്‍ തീരുവകളും നികുതിയുമടക്കം ഫലത്തില്‍ ഇത് 13% ത്തോളം വരും. പുതുക്കിയ വില വിവര പട്ടിക ചൊവ്വാഴ്ച പുറത്തിറക്കും. വില വര്‍ദ്ധനവ് വ്യാഴാഴ്ച നിലവില്‍ വരും. സ്പിരിറ്റിന്റെ ഉള്‍പ്പെടെ മദ്യത്തിന്റെ ഉല്പാദന ചിലവ് വര്‍ദ്ധിച്ചതായും അതിനാല്‍ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കണമെന്നും ഡിസ്റ്റിലറി ഉടമകള്‍ കുറച്ചു കാലമായി ആവശ്യപ്പെട്ടു വരികയാണ്.

മലയാളികളുടെ നിത്യോപയോഗ സാധനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ മദ്യത്തിനും വില വര്‍ദ്ധിപ്പിക്കുവാന്‍ ഉള്ള സര്‍ക്കാര്‍ നീക്കം മദ്യപാനികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെങ്കിലും സംസ്ഥാനത്തെ മദ്യപാനികള്‍ അസംഘടിതരായതിനാല്‍ വില വര്‍ദ്ധനവിനെതിരെ ഹര്‍ത്താലോ ബന്ദോ ഉണ്ടാകാന്‍ ഇടയില്ല. മദ്യത്തിനു വില വര്‍ദ്ധിക്കുന്നതോടെ സംസ്ഥാനത്തെ തൊഴിലാളികളുടെ കൂലിയിലും വര്‍ദ്ധനവ് വരുവാ‍ന്‍ ഇടയുണ്ട്. നിര്‍മ്മാണ മേഖലയെ ആയിരിക്കും ഇത് ഏറ്റവും ദോഷകരമായി ബാധിക്കുക. സ്ഥിരം മദ്യപാനികളുടെ കുടുംബ ബജറ്റിനേയും വിലവര്‍ദ്ധനവ് കാര്യമായി ബാധിക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളത്തിന്റെ ഭരതൻ സ്പര്‍ശം

July 30th, 2012
bharathan
മലയാള സിനിമയുടെ ഭരതന്‍ സ്പര്‍ശം നിലച്ചിട്ട് 14 വര്ഷം തികയുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഡിപ്ലോമ നേടി കലാ സംവിധായകനായി സിനിമാ ലോകത്തേക്ക്‌ കടന്നു വന്ന ഭരതന്‍ 1974-ൽ പത്മരാജന്റെറെ തിരക്കഥയിൽ പ്രയാണം എന്ന തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര പ്രയാണം ആരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഭരതന്‍ മലയാളത്തിനു നല്‍കിയ ഒട്ടനവധി സിനിമകള്‍ ഇന്നും മലയാളത്തിലെ മികച്ച സിനിമകളായി തന്നെ നിലനില്‍ക്കുന്നു. ചിത്രകാരന്‍, കലാ സംവിധായകന്‍, ഗാനരചയിതാവ് ഇങ്ങനെ ഭരതന്‍ സ്പര്‍ശിക്കാത്ത മേഖല വിരളം. ഭരതനും പത്മരാജന്‍ എന്നീ പ്രതിഭകളുടെ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം) ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു. പ്രയാണത്തിലെ മറക്കാനാവാത്ത ഒരു അവിസ്മരണീ കഥാപാത്രമാണ്. ഈ ചിത്രത്തിലെ രംഗം യാഥാസ്ഥിതികരായ കേരളീയരെ തെല്ലൊന്നു ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ചിത്രത്തില്‍ കൊട്ടാരക്കര 60 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്ന രംഗം. ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. കൽ‌പ്രതിമയുടെ ശരീരവടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കു നയിച്ചു. പിന്നീട് ഇതിനെ നാം ഭരതൻ സ്പർശം എന്ന് വിളിച്ചു. കൗമാര ലൈംഗിക സ്വപ്നങ്ങളെ ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം
jayabharathy-krishna-chandran
ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള ബന്ധത്തെ ഭരതൻ വിശകലനം ചെയ്യുന്നു. തകര. ഇതിലെ ചെല്ലപ്പനാശാരി എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതാണ് പിന്നീട് ഭരതന്‍ തന്നെ തിമിഴില്‍ എടുത്ത ആവാരംപൂ, കാക്കനാടന്റെ നിരവധി രചനകള്‍ ഭരതന്റെ ചിത്രങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്. ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ കണ്ടുവരുന്ന റിയലിസ്റ്റിക്ക് രീതി പണ്ട് തന്നെ ഭരതന്‍ പരീക്ഷിച്ചു കഴിഞ്ഞതാണ് പരുക്കന്‍ യാഥാര്‍ത്യങ്ങള്‍ അതേപടി അഭ്രപാളിയിലേക്ക് പകര്‍ത്തിയ ലോറി, പറങ്കിമല എന്നീ ഭരതന്‍ ചിത്രങ്ങള്‍ അതിനൊരു ഉദാഹരണം മാത്രം. മക്കളില്ലാത്ത മാഷ്, ടീച്ചർ ദമ്പതികളുടെ വിരമിക്കല്‍ കാലവും അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ നെടുമുടിവേണുവും ശാരദയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അവിസ്മരണീയ അഭിനയം നമുക്ക് കാണാം. ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു, ഭരതന്‍ നമ്മെ അതിശയിപ്പിച്ച ചിത്രമാണ് വൈശാലി. ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രവും ഇതുതന്നെയാണ്. മഹാഭാരതത്തിലെ ഒരു ഉപകഥയെ ആസ്പദമാക്കി എം ടിയുടെ തിരക്കഥയില്‍ എടുത്ത വൈശാലി ഭരതന്‍ എന്ന കലാകാരനെ പൂര്‍ണ്ണനാക്കുന്നു. ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു നല്ല ചിത്രമാണ് താഴ്വാരം. ഭരതന്‍, എം ടി, മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ ഒത്തുചേരല്‍ ഈ ചിത്രത്തിന്റെ ചെറിയ ഒരു കഥാ തന്തുവിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. ശിവാജി ഗണേശന്‍ – കമല്‍ ഹാസന്‍ ഒന്നിക്കുന്ന തേവര്‍മകന്‍ എന്ന തമിഴ്‌ ചിത്രവും ഭരതന്‍ സ്പര്‍ശം അറിഞ്ഞ തമിഴ് ചിത്രമാണ്. ലോഹിതദാസ് – ഭരതന്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് അമരവും, വെങ്കലവും, പാഥേയവും പോലുള്ള മികച്ച സിനിമകളായിരുന്നു. ദേശീയ തലത്തില്‍ അമരം മമ്മൂട്ടിക്കും, കെ. പി. എ. സി. ലളിതയ്ക്കും അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. ഇത്തരത്തില്‍ ഒരുകാലത്ത്‌ മലയാളിയുടെ സിനിമാ സങ്കല്‍പ്പത്തെ മാറ്റിമറിച്ച പ്രതിഭയാണ് ഭരതന്‍. സംവിധാനം, കലാ സംവിധാനം, എന്നീ മേഖലകളില്‍ നിരവധി തവണ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ സംഭാവനകള്‍ വിലപെട്ടതാണ്. ഒരു സമയത്ത് താഴ്ന്നു പറന്ന മലയാള സിനിമയെ വീണ്ടും ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ ഭരതന്റെ സമാന്തര സിനിമകള്‍ക്ക് കഴിഞ്ഞു.
പ്രയാണം, ഗുരുവായൂർ കേശവൻ, അണിയറ, രതിനിർവ്വേദം തകര, ലോറി, പറങ്കിമല, ആരവം, മര്‍മ്മരം, ചാട്ട, ചാമരം, നിദ്ര, പാര്‍വതി, ഓര്‍മ്മക്കായി, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഈണം, സന്ധ്യ മയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എന്റെ ഉപാസന, കാതോടു കാതോരം, ഒഴിവുകാലം, ചിലമ്പ്‌, പ്രണാമം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം, താഴ്വാരം, അമരം, കേളി, തേവര്‍മകന്‍(തമിഴ്), ആവാരമ്പൂ(തമിഴ്‌), മാളൂട്ടി, വെങ്കലം, ചമയം,പാഥേയം, ദേവരാഗം, മഞ്ജീരധ്വനി, ചുരം എന്നിവയാണ് ഭരതന്‍ ചിത്രങ്ങള്‍. 1998 ജൂലൈ 30നു ഭരതന്‍ ഈ ലോകത്തോട്‌ യാത്ര പറയുമ്പോള്‍ നമുക്കായി ബാക്കിവെച്ചതാണ് ഈ സിനിമകള്‍. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ കെ പി എ സി ലളിതയാണ് ഭരതന്റെ സഹധര്‍മ്മിണി. ഈ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഇപത്രം ഒരായിയം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു
മലയാളത്തിന്റെ ഭരതൻ സ്പര്‍ശം
മലയാള സിനിമയുടെ ഭരതന്‍ സ്പര്‍ശം നിലച്ചിട്ട് 14 വര്ഷം തികയുന്നു. സ്കൂൾ
ഓഫ് ഡ്രാമയിൽ നിന്നും ഡിപ്ലോമ നേടി കലാ സംവിധായകനായി സിനിമാ
ലോകത്തേക്ക്‌ കടന്നു വന്ന ഭരതന്‍ 1974-ൽ പത്മരാജന്റെറെ തിരക്കഥയിൽ
പ്രയാണം എന്ന തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര
പ്രയാണം ആരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഭരതന്‍ മലയാളത്തിനു നല്‍കിയ
ഒട്ടനവധി സിനിമകള്‍ ഇന്നും മലയാളത്തിലെ മികച്ച സിനിമകളായി തന്നെ
നിലനില്‍ക്കുന്നു. ചിത്രകാരന്‍, കലാ സംവിധായകന്‍, ഗാനരചയിതാവ്
ഇങ്ങനെ ഭരതന്‍ സ്പര്‍ശിക്കാത്ത മേഖല വിരളം. ഭരതനും പത്മരാജന്‍ എന്നീ
പ്രതിഭകളുടെ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ
തുടക്കമായിരുന്നു. സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം)
ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ
ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു.
പ്രയാണത്തിലെ മറക്കാനാവാത്ത ഒരു അവിസ്മരണീ കഥാപാത്രമാണ്. ഈ
ചിത്രത്തിലെ രംഗം യാഥാസ്ഥിതികരായ കേരളീയരെ തെല്ലൊന്നു ഞെട്ടിക്കുന്ന
അനുഭവമായിരുന്നു. ചിത്രത്തില്‍ കൊട്ടാരക്കര 60 വയസ്സിനു മുകളിൽ
പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ
ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം
ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്ന രംഗം.
ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. ക
ൽ‌പ്രതിമയുടെ ശരീരവടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും
കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ
പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കു നയിച്ചു. പിന്നീട്
ഇതിനെ നാം ഭരതൻ സ്പർശം എന്ന് വിളിച്ചു. കൗമാര ലൈംഗിക സ്വപ്നങ്ങളെ
ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം,
ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള
ബന്ധത്തെ ഭരതൻ വിശകലനം ചെയ്യുന്നു. തകര. ഇതിലെ ചെല്ലപ്പനാശാരി
എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച
കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതാണ് പിന്നീട് ഭരതന്‍ തന്നെ തിമിഴില്‍
എടുത്ത ആവാരംപൂ, ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ കണ്ടുവരുന്ന റിയലിസ്റ്റിക്ക്
രീതി പണ്ട് തന്നെ ഭരതന്‍ പരീക്ഷിച്ചു കഴിഞ്ഞതാണ് പരുക്കന്‍
യാഥാര്‍ത്യങ്ങള്‍ അതേപടി അഭ്രപാളിയിലേക്ക് പകര്‍ത്തിയ ലോറി, പറങ്കിമല
എന്നീ ഭരതന്‍ ചിത്രങ്ങള്‍ അതിനൊരു ഉദാഹരണം മാത്രം. മക്കളില്ലാത്ത
മാഷ്, ടീച്ചർ ദമ്പതികളുടെ വിരമിക്കല്‍ കാലവും അവര്‍ക്കിടയിലേക്ക് കടന്നു
വരുന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഒരു
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ നെടുമുടിവേണുവും ശാരദയും
അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അവിസ്മരണീയ അഭിനയം നമുക്ക് കാണാം.
ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു,
ഭരതന്‍ നമ്മെ അതിശയിപ്പിച്ച ചിത്രമാണ് വൈശാലി. ഭരതന്റെ മാസ്റ്റര്‍പീസ്
ചിത്രവും ഇതുതന്നെയാണ്. മഹാഭാരതത്തിലെ ഒരു ഉപകഥയെ ആസ്പദമാക്കി
എം ടിയുടെ തിരക്കഥയില്‍ എടുത്ത വൈശാലി ഭരതന്‍ എന്ന കലാകാരനെ
പൂര്‍ണ്ണനാക്കുന്നു. ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു നല്ല ചിത്രമാണ് താഴ്വാരം.
ഭരതന്‍, എം ടി, മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ ഒത്തുചേരല്‍ ഈ
ചിത്രത്തിന്റെ ചെറിയ ഒരു കഥാ തന്തുവിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു.
ശിവാജി ഗണേശന്‍ – കമല്‍ ഹാസന്‍ ഒന്നിക്കുന്ന തേവര്‍മകന്‍ എന്ന തമിഴ്‌
ചിത്രവും ഭരതന്‍ സ്പര്‍ശം അറിഞ്ഞ തമിഴ് ചിത്രമാണ്. ഇത്തരത്തില്‍
ഒരുകാലത്ത്‌ മലയാളിയുടെ സിനിമാ സങ്കല്‍പ്പത്തെ മാറ്റിമറിച്ച പ്രതിഭയാണ്
ഭരതന്‍. സംവിധാനം, കലാ സംവിധാനം, എന്നീ മേഖലകളില്‍ നിരവധി
തവണ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ
സംഭാവനകള്‍ വിലപെട്ടതാണ്. ഒരു സമയത്ത് താഴ്ന്നു പറന്ന മലയാള
സിനിമയെ വീണ്ടും ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ ഭരതന്റെ സമാന്തര
സിനിമകള്‍ക്ക് കഴിഞ്ഞു.
പ്രയാണം, ഗുരുവായൂർ കേശവൻ, അണിയറ, രതിനിർവ്വേദം തകര, ലോറി,
പറങ്കിമല, ആരവം, മര്‍മ്മരം, ചാട്ട, ചാമരം, നിദ്ര, പാര്‍വതി, ഓര്‍മ്മക്കായി,
പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഈണം, സന്ധ്യ മയങ്ങും നേരം,
ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എന്റെ ഉപാസന, കാതോടു കാതോരം,
ഒഴിവുകാലം, ചിലമ്പ്‌, പ്രണാമം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,
നീലക്കുറിഞ്ഞി പൂത്തപ്പോൾ, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം,
താഴ്വാരം, അമരം, കേളി, തേവര്‍മകന്‍(തമിഴ്), ആവാരമ്പൂ(തമിഴ്‌), മാളൂട്ടി,
വെങ്കലം, ചമയം,പാഥേയം, ദേവരാഗം, മഞ്ജീരധ്വനി, ചുരം എന്നിവയാണ്
ഭരതന്‍ ചിത്രങ്ങള്‍. 1998 ജൂലൈ 30നു ഭരതന്‍ ഈ ലോകത്തോട്‌ യാത്ര
പറയുമ്പോള്‍ നമുക്കായി ബാക്കിവെച്ചതാണ് ഈ സിനിമകള്‍. മലയാളത്തിന്റെ
എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ കെ പി എ സി ലളിതയാണ്
ഭരതന്റെ സഹധര്‍മ്മിണി. ഈ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഇപത്രം
ഒരായിയം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിരുന്നു സൽക്കാരത്തിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം
Next »Next Page » മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നു »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine