അനില്‍കുമാര്‍ സി.പി. യുടെ ‘ഓര്‍മ്മകളുടെ ജാലകം’ പ്രകാശനം ചെയ്തു

September 6th, 2012

Jalakam prakasanam-epathram

പത്തനംതിട്ട : ഫേബിയന്‍ ബുക്ക്സ്‌ പ്രസാധനം ചെയ്ത അനില്‍കുമാര്‍ സി. പി. യുടെ  ‘ഓര്‍മ്മകളുടെ ജാലകം’ എന്ന ചെറുകഥാ സമാഹാരം  പത്തനംതിട്ടയില്‍ പ്രകാശനം ചെയ്തു. ദൈവത്തിന്‍റെ കയ്യൊപ്പ് വിരല്ത്തുമ്പുകളില്‍ പതിഞ്ഞ മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനും കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടുമായ പെരുമ്പടവം ശ്രീധരൻ, പുകസയുടെ ഇപ്പോഴത്തെ സാരഥിയും എഴുത്തുകാരനുമായ വി. എൻ. മുരളി, ചൂഷണത്തിനെതിരെ പോരാടുന്നവര്‍ക്ക് ഇന്നും മനസ്സില്‍ അഗ്നിയായ്‌  ജ്വലിക്കുന്ന നോവലിസ്റ്റ് സൈമണ്‍ ബ്രിട്ടോ എന്നിവരുടെ സാന്നിധ്യത്തില്‍, ഒരു സംസ്കൃതിയുടെ ചടുല താളങ്ങള്‍ മണ്‍മറയാതെ കൊണ്ട് നടക്കുന്ന പ്രൊഫസര്‍ കടമ്മനിട്ട വാസുദേവന്‍ പിള്ളയാണ് നന്മയുടെയും സമൃദ്ധിയുടെയും പുതുവര്‍ഷ ദിനമായ ചിങ്ങം-1നു പുസ്തകം പ്രകാശനം ചെയ്തത്.

‘വൈഖരി’ എന്ന ബ്ലോഗിലൂടെ ബൂലോഗത്ത് അറിയപ്പെടുന്ന അനില്‍കുമാര്‍ സി. പി. ദുബായില്‍ ക്വാളിറ്റി മാനേജരായി ജോലി ചെയ്യുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on അനില്‍കുമാര്‍ സി.പി. യുടെ ‘ഓര്‍മ്മകളുടെ ജാലകം’ പ്രകാശനം ചെയ്തു

എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന് കെ.മുരളീധരന്‍

September 5th, 2012

MURALEEDHARAN-epathram

തിരുവനന്തപുരം: എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന്  കോണ്‍‌ഗ്രസ്സ് എം. എല്‍. എയും മുന്‍ കെ.പി.സി.സി പ്രസിഡണ്ടുമായ കെ.മുരളീധരന്. പ്രഖ്യാപനത്തിനു മുമ്പ് യു.ഡി.എഫ് എം.എല്‍.എ മാര്‍ക്ക് ഒരു സ്റ്റഡി ക്ലാസെങ്കിലും നടത്തണമായിരുന്നു. ഇതു ചെയ്തിരുന്നെങ്കില്‍ ചില എം.എല്‍.എ മാര്‍ സെല്‍‌ഫ് ഗോള്‍ അടിക്കുന്നത് ഒഴിവാക്കാമായിരുന്നു.  തിരുവനന്തപുരത്ത് ഒരു പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   മുഖ്യമന്ത്രിയുടെ കാര്യക്ഷമത മറ്റു പല മന്ത്രിമാര്‍ക്കും ഇല്ലെന്ന വിമര്‍ശനവും തന്റെ പ്രസംഗത്തിനിടെ മുരളീധരന്‍ നടത്തി.  എമേര്‍ജിങ്ങ് കേരളയിലെ പദ്ധതികളെ സംബന്ധിച്ച് വിമര്‍ശനവുമായി വി.എം.സുധീരനും ഒരു സംഘം യു.ഡി.എഫ് എം.എല്‍.എ മാരും രംഗത്തെത്തിയിരുന്നു. പൊതു സമൂഹത്തില്‍ നിന്നും പരിസ്തിതി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് എമേര്‍ജിങ്ങ് കേരളക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന് കെ.മുരളീധരന്‍

മട്ടന്നൂര്‍ നഗരസഭ; ഭരണം എല്‍…ഡി.എഫ് നിലനിര്‍ത്തി

September 5th, 2012
cpm-logo-epathram
കണ്ണൂര്‍: മട്ടന്നൂര്‍ നഗര സഭയുടെ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. മൊത്തം 34 വാര്‍ഡുകള്‍ ഉള്ള  മട്ടന്നൂരില്‍   നടന്ന വാശിയേറിയ മത്സരത്തില്‍ യു.ഡി.എഫ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇതിന്റെ ഫലമായി 20 വാര്‍ഡുകളേ എല്‍.ഡി.എഫിനു നേടുവാന്‍ ആയുള്ളൂ.  തൂടര്‍ച്ചയായി നാലാം തവണയാണ് എല്‍.ഡി.എഫ് ജയിക്കുന്നതെങ്കിലും സീറ്റുകളുടെ എണ്ണത്തിലും ജനപിന്തുണയിലും വന്ന ഇടിവ് സി.പി.എം നേതൃത്വം വഹിക്കുന്ന ഇടതു മുന്നണിക്ക് വന്‍ തിരിച്ചടിയായി. രണ്ടിടത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കനത്ത പോലീസ് നിരീക്ഷണത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൊത്തം 103 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 83.66 ശതമാനം പോളിങ്ങാണ് മട്ടന്നൂരില്‍ രേഖപ്പെടുത്തിയത്. ഇന്നു രാവിലെ എട്ടുമണിയോടെ ആയിരുന്നു വോട്ടെണ്ണല്‍ ആരംഭിച്ചത്.
യു.ഡി.എഫിനെ സംബന്ധിച്ച്  കഴിഞ്ഞ തവണത്തെ ആറു സീറ്റില്‍ നിന്നും 14 സീറ്റിലേക്ക് കുതിച്ചു ചാട്ടമാണ് ഉണ്ടായത്.  ഇതില്‍ അഞ്ചു വാര്‍ഡുകള്‍ എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും മുസ്ലിം ലീഗിനു വിയം കൈവരിക്കുവാന്‍ കഴിഞ്ഞു. ലീഗിന്റെ വിമത സ്ഥാനാര്‍ഥിയെ തോല്പിച്ചു കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ഉഷ അഞ്ചാം വാര്‍ഡില്‍ വിജയിച്ചത്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്‍‌തള്ളപ്പെട്ടു.  ഇടതു കോട്ടയായ മട്ടന്നൂരില്‍ ഉണ്ടായ എല്‍.ഡി.എഫിനുണ്ടായ തിരിച്ചടി നേതൃത്വത്തെയും അണികളേയും ഞെട്ടിച്ചു. ചന്ദ്രശേഖരന്‍ വധം, അബ്ദുള്‍ഷുക്കൂര്‍ വധം തുടങ്ങിയവ ഇടതു പക്ഷത്തിനേറ്റ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്നാ‍ണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on മട്ടന്നൂര്‍ നഗരസഭ; ഭരണം എല്‍…ഡി.എഫ് നിലനിര്‍ത്തി

സേവനം സാരഥികൾക്ക് സ്വീകരണം

September 5th, 2012

sevanam-adoor-epathram

അടൂർ : സേവനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ടി. പ്രദീപ് കുമാർ, സെൻട്രൽ കമ്മിറ്റി അംഗം അനിൽ തടാലിൽ എന്നിവർക്ക് എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയന്റേയും കേരള കൌമുദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ദീർഘ കാലം പ്രവാസികൾ എന്ന നിലയിലും, ജീവകാരുണ്യ രംഗത്ത് ഇവരുടെ സേവനം പരിഗണിച്ചുമാണ് സ്വീകരണം. അടൂരിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി ഒ. രാജഗോപാലും, വനം വകുപ്പ് മന്ത്രി ഗണേഷ് കുമാറും ചേർന്ന് ഇവരെ പൊന്നാട അണിയിച്ചു.

sevanam-adoor-sndp-epathram

എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയൻ പ്രസിഡണ്ട് നിബുരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം അഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊടുങ്ങല്ലൂരില്‍ ബാറില്‍ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

September 4th, 2012
crime-epathram
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ ശാന്തിപുരം കല്ലട റസിഡന്‍സിയില്‍ ഉണ്ടാ‍യ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ രഘുനാഥിന്റെ വെടിയേറ്റാണ്  വ്യവസായിയും റൂബി ബസ്സ് സര്‍വ്വീസിന്റെ ഉടമയുമായ ബാബു മരിച്ചത്. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.
ഗല്ഫിലും നാട്ടിലുമുള്ള സ്വത്തുക്കളെ സംബന്ധിച്ചുള്ള തര്‍ക്കം  പറഞ്ഞുതീര്‍ക്കുവാനായിട്ടാണ്  ഏറിയാട് പഞ്ചായത്ത് പ്രസിഡണ്ട് ഇ.വി.രമേശനും മൂത്ത സഹോദരന്‍ കാര്‍ത്തികേയനും ഒപ്പം ബാബു ഉച്ചതിരിഞ്ഞ് കല്ലട ബാറില്‍ എത്തിയത്.
ചര്‍ച്ചക്കായി അവിടെ എത്തിയ രഘുനാഥ് അവിടെ മറ്റൊരു മുറിയില്‍ തങ്ങുന്നുണ്ടായിരുന്നു. രഘുനാഥിന്റെ മുറിയില്‍ എത്തിയ ബാബുവിന്റെ നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു. ബാബുവിനെ വെടിവെച്ച പ്രതി ജ്യേഷ്ഠന്‍ കാര്‍ത്തികേയനു നേരെ നിറയൊഴിക്കുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍  ഓടി രക്ഷപ്പെട്ടു. ബാബുവിന് വെടിയേറ്റതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബാര്‍ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പിന്നീട് ചന്തപ്പുരയ്ക്ക് സമീപത്തു നിന്നും പോലീസ് അറസ്റ്റു ചെയ്തു. ബാബുവിന്റെ മൃതദേഹം മോഡേണ്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രീതിയാണ് കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ, രേഷ്മ, അജയ് ബാബു എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക:

Comments Off on കൊടുങ്ങല്ലൂരില്‍ ബാറില്‍ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു


« Previous Page« Previous « ഓണാഘോഷം : പൊന്നാനിയില്‍ 55 ലക്ഷത്തിന്റെ മദ്യ വില്പന
Next »Next Page » സേവനം സാരഥികൾക്ക് സ്വീകരണം »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine