Saturday, September 1st, 2012

ഓണാഘോഷം : പൊന്നാനിയില്‍ 55 ലക്ഷത്തിന്റെ മദ്യ വില്പന

alcoholism-kerala-epathram

പൊന്നാനി: ഓണാഘോഷ ത്തോടനുബന്ധിച്ച് ഇത്തവണ പൊന്നാനിയിലെ ബീവറേജ് ഔട്ട്‌ലെറ്റില്‍ അമ്പത്തഞ്ച് ലക്ഷം രൂപയുടെ മദ്യ വില്പനയാണ് നടന്നത്. ഉത്രാടത്തലേന്ന് 23 ലക്ഷത്തിനും തിരുവോണത്തിന് 14 ലക്ഷം രൂപയുടേയും രണ്ടാം ഓണത്തിന് 18 ലക്ഷം രൂപയുടേയും കച്ചവടമാണ് ഇവിടെ നടന്നത്. സമീപത്തുള്ള ബാറുകളില്‍ ലക്ഷങ്ങളുടെ മദ്യ വില്പനയും ഇതു കൂടാതെ നടന്നു. തൊട്ടടുത്തുള്ള എടപ്പാളിലും മദ്യവില്പനയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. തിരുവോണത്തലേന്ന് 18 ലക്ഷവും തിരുവോണത്തിന് 9 ലക്ഷവും തൊട്ടടുത്ത ദിവസം 12 ലക്ഷം രൂപയുടേയും മദ്യ വില്പനയാണ് നടന്നത്.

ചതയ ദിനമായതിനാല്‍ വെള്ളിയാഴ്ച ബീവറേജിന് അവധിയായതിനാല്‍ നേരത്തെ കൂട്ടി മദ്യം വാങ്ങി വെക്കുവാന്‍ മദ്യപാനികളുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. നേരത്തെ കൂടുതല്‍ മദ്യം വാങ്ങി സൂക്ഷിച്ച് അവധി ദിനങ്ങളില്‍ ഓട്ടോയിലും ബൈക്കിലും ഗ്രാമങ്ങളില്‍ മദ്യ വില്പന നടത്തുന്നവര്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഡിമാന്റനുസരിച്ച് കുപ്പിക്ക് അമ്പതു മുതല്‍ നൂറും നൂറ്റമ്പതും രൂപ വരെ അധികമായി ഈടാക്കിയാണത്രെ ഇത്തരം അനധികൃത മദ്യ വില്പന.

ആഘോഷങ്ങളെ മദ്യ ലഹരിയില്‍ മുക്കുന്ന പതിവ് ഇത്തവണയും തെറ്റിയില്ല. പതിവു പോലെ ഇത്തവണയും ഓണത്തിനു മലയാളികള്‍ കുടിച്ചത് കോടിക്കണക്കിനു രൂപയുടെ മദ്യമാണ്. ഇത്തവണത്തെ മദ്യ വില്പനയുടെ കണക്കുകള്‍ ഇനിയും മുഴുവനായി പുറത്തു വിട്ടിട്ടില്ല. പൊന്നാനിയെ കൂടാതെ ചാലക്കുടിയും കാഞ്ഞിരപ്പള്ളിയുമാണ് സംസ്ഥാനത്ത് മദ്യ വില്പനയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റു പ്രദേശങ്ങള്‍.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “ഓണാഘോഷം : പൊന്നാനിയില്‍ 55 ലക്ഷത്തിന്റെ മദ്യ വില്പന”

  1. shaby says:

    പൊന്നാനിയെ എടുത് പരയുന്നതിന്റെ രാഷ്റ്റീയം എന്താനണ്‌?

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine