പ്രവാസി കുടുംബ സംഗമം കുട്ടിക്കാനത്ത്

July 12th, 2012

kuttikkanam-altius-epathram

ഇടുക്കി ജില്ലയില്‍ തേയില തോട്ടങ്ങളുടേയും കോടമഞ്ഞു നിറഞ്ഞ മല നിരകളുടേയും സംഗമ സ്ഥാനമായ കുട്ടിക്കാനത്ത്‌ പ്രവാസി മലയാളികള്‍ക്കായി ഒരു അപൂര്‍വ്വ കുടുംബ സംഗമത്തിന്‌ വേദി ഒരുങ്ങുന്നു. ജലനിരപ്പില്‍ നിന്നും 4000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുട്ടിക്കാനം മരിയന്‍ കോളേജാണ്‌ ഈ കുടുംബ സംഗമത്തിന്‌ ആഗസ്റ്റ്‌ മാസം 10 മുതല്‍ 12 വരെ തീയതികളില്‍ സാക്ഷ്യം വഹിക്കുന്നത്‌. ഇരുപതിലേറെ വിദേശ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള 150ഓളം പ്രവാസി കുടുംബങ്ങള്‍ക്കാണ്‌ ഇവിടെ ഒത്തുചേരാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്‌. കേരളത്തിനും ഇന്ത്യയ്‌ക്കും പുറത്ത്‌ താമസിക്കുന്ന ഏതു വിദേശ മലയാളിക്കും കുടുംബ സമേതം പ്രവേശനം ഉണ്ടെന്നുളളതാണ്‌ ഈ മേളയുടെ പ്രത്യേകത. വിവിധ തരം സന്ദര്‍ഭങ്ങളില്‍ വിദേശത്ത്‌ ജോലി ചെയ്യുന്ന നമ്മുടെ മലയാളി സഹോദരങ്ങള്‍ക്ക്‌ അവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും വിട്ടു മാറി മനസ്സുകളെ ഉന്മേഷഭരിതമാക്കി അവരവരുടെ കര്‍മ്മ രംഗങ്ങളിലേയ്‌ക്ക്‌ തിരിച്ചു പോകുവാന്‍ കുട്ടിക്കാനം സഹായിക്കുമെന്ന്‌ സംഘാടകര്‍ പറയുന്നു.

ബഹുമാനപ്പെട്ട കേരള ജല വിഭവ മന്ത്രി പി. ജെ. ജോസഫും കുടുംബവും നയിക്കുന്ന സംഗീത സന്ധ്യയും, സിനിമാ താരവും കേരള സംഗീത നാടക അക്കാഡമി മുന്‍ ചെയര്‍മാന്‍ മുകേഷിന്റെ നര്‍മ്മ സല്ലാപവും മുന്‍ സാംസ്‌കാരിക വകുപ്പു മന്ത്രി എം. എ. ബേബി, കെ. റ്റി. ഡി. സി. ചെയര്‍മാന്‍ വിജയൻ തോമസ്‌ എന്നിവരുമായുള്ള ചോദ്യോത്തര വേളയും സംഗമത്തിന്‌ മാറ്റു കൂട്ടുമെന്ന്‌ സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ പാചക മുറകള്‍ പഠിക്കുവാനും, അത്‌ മറ്റുള്ളവരുമായി പങ്കു വെയ്‌ക്കുവാഌം വീട്ടമ്മമാര്‍ക്ക്‌ ഇവിടെ അവസരം ലഭിക്കുന്നു. തേയില തോട്ടങ്ങളിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച് സഞ്ചരിക്കുവാനും, ഫോട്ടോഗ്രാഫിക്കും ഈ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ അവസരം ഉണ്ടാകും. ചെറിയ കുട്ടികള്‍ക്ക്‌ ഫണ്‍ സോണും, മുതിര്‍ന്നവര്‍ക്ക്‌ കരിയര്‍ കൗണ്‍സിലിംഗും ഉണ്ടായിരിക്കും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചലചിത്ര ഗാന മത്സരവും കലാ സന്ധ്യയും ഈ കുടുംബ സംഗമത്തിന്‌ മികവു പകരുന്നു. ബിസിനസ്സ്‌ സംരംഭക ചര്‍ച്ചകള്‍ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്‌. പാശ്ചാത്യ ഭക്ഷണവും നാടന്‍ ഭക്ഷണവും വിദേശ മലയാളികളുടെ വിവിധ തലമുറകളുടെ അഭിരുചിക്കനുസരിച്ച്‌ ഒരുക്കുന്നുണ്ട്‌.

വളരെ മിതമായ നിരക്കിലുള്ള താമസ സൗകര്യങ്ങള്‍ ഓരോ കുടുംബത്തിനും തിരഞ്ഞെടുക്കാന്‍ പറ്റുന്ന വിധത്തില്‍ ലഭ്യമാണ്‌. ഒരു കുടംബത്തിന്‌ 2 രാത്രിയും 3 പകലും രൂപ 1800/- മുതല്‍ രൂപ 10,000/- വരെയുള്ള റിസോര്‍ട്ടുകളാണ്‌ താമസത്തിന്‌ ഒരുക്കിയിരിക്കുന്നത്‌ എന്ന് സംഘാടകര്‍ അറിയിച്ചു.
തേയിലയും സുഗന്ധ വ്യഞ്ജനങ്ങളും വില കുറച്ച്‌ വാങ്ങാവുന്ന സ്റ്റോളുകള്‍ പ്രവാസി കുടുംബങ്ങള്‍ക്ക്‌ ഒരു അനുഗ്രഹമായിരിക്കും.

മലയാളികളുടെ മനോഭാവ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന കോളേജ്‌ വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്‌മയായ ഓള്‍ട്ട്യൂസാണ്‌ കുട്ടിക്കാനം സംഗമത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്‌. പ്രവാസി കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ താഴെ കൊടുത്ത ഈമെയിൽ വിലാസത്തിലോ ഫോൺ നമ്പരുകളിലോ ബന്ധപ്പെടുക:

ഈമെയില്‍ – nrkfest@gmail.com
ഫോണ്‍ – 0471- 2479110, 95622441817

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലാ‌വ്‌ലിന്‍ കേസ്: പിണറായി വിജയന്‍ ഹാജരായില്ല

July 10th, 2012
pinarayi-vijayan-epathram
തിരുവനന്തപുരം: എസ്. എൻ. സി. ലാ‌വ്‌ലിന്‍ കേസില്‍ പ്രതിയായ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്തെ സി. ബി. ഐ. കോടതിയില്‍ ഹാജരായില്ല. ചൊവ്വാഴ്ച ഹാജരാകണമെന്ന് കാണിച്ച് പിണറായി വിജയനു കത്തു നല്‍കിയിരുന്നു. പിണറായിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു.
കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുവാനാണ് ശ്രമമെന്നും ഇത് മറ്റു പ്രതികളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ലാ‌വ്‌ലിന്‍ കമ്പനിക്കും കമ്പനി പ്രതിനിധി ക്ലോസ് ട്രെന്റലിനുമെതിരായ വാറണ്ട് കാനഡ സര്‍ക്കാറിനു കൈമാറിയിട്ടുണ്ടെന്ന് സി. ബി. ഐ. കോടതിയെ ബോധിപ്പിച്ചു. കേസ് ഓഗസ്റ്റ്‌ പത്തിനു വീണ്ടു പരിഗണിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രമയും മകനും പുതിയ വീട്ടിലേക്ക്

July 10th, 2012

t.p family-epathram

ഒഞ്ചിയം: ടി. പി. ചന്ദ്രശേഖരന്റെ ഓര്‍മ്മകളുമായി ഭാര്യ രമയും മകനും അമ്മൂമ്മയും മുത്തശ്ശനും ടി. പി. എന്നു പേരിട്ട  പുതിയ വീട്ടിലേക്ക് താമസം മാറി. ഒരു കുടുംബത്തിന്റേയും സ്വപ്നങ്ങളും പ്രതീക്ഷകളും സന്തോഷവുമാണ് ഒരു സംഘം കൊലയാളികൾ ഇരുളിന്റെ മറവില്‍ അമ്പത്തൊന്നു വെട്ടുകളിലൂടെ ഇല്ലാതാക്കിയത്. സ്വന്തം വീട്ടില്‍ ഒരു രാത്രി പോലും കിടന്നുറങ്ങുവാന്‍ ടി. പി. ക്ക് ഭാഗ്യമുണ്ടായില്ല. വീടിന്റെ പണി പൂർത്തിയാകും മുൻപ് മെയ് നാലിന് രാത്രി പത്തു മണിയോടെ ഒരു സംഘം ടി. പി. ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തി. ടി. പി. കൊല്ലപ്പെട്ടതിനു ശേഷം വി. എസ്. അച്യുതാനന്ദന്‍ ജൂണ്‍ രണ്ടിനു ടി. പി. യുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചാണ് രമ പുതിയ വീട്ടിലേക്ക് കയറിയത്. ജൂലൈ ആദ്യ വാരം ഗൃഹപ്രവേശം നടത്തണം എന്നായിരുന്നു ചന്ദ്രശേഖരന്റെ ആഗ്രഹം.

തന്റെ ജീവിതം ജനങ്ങള്‍ക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞ ടി. പി. ക്ക് സ്വന്താമായി വീടൊരുക്കുമ്പൊളും അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. കാണുവാന്‍ വരുന്നവർക്ക് ഇരിക്കുവാനും ദൂര ദിക്കുകളീല്‍ നിന്നും വരുന്ന  സഖാക്കള്‍ക്ക് താമസിക്കുവാനും ഉള്ള സൌകര്യം വീട്ടില്‍ ഒരുക്കിയിരുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം ഇല്ലാതിരുന്ന ടി. പി. യെ ഭാര്യ രമയാണ് വീടു വെയ്ക്കുവാന്‍ പ്രേരിപ്പിച്ചത്. 2009 നവമ്പറില്‍ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. വീടു നിര്‍മ്മിക്കുന്നതില്‍ സഖാക്കളും ടി. പി. ക്കൊപ്പം ചേര്‍ന്നു. ടി. പി. യുടെ മരണ ശേഷം വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചെങ്കിലും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ അത് പൂര്‍ത്തിയാക്കുകയായിരുന്നു.

ടി. പി. ചന്ദ്രശേഖരന്‍ ഇല്ലാത്ത വീടിന്റെ കുടിയിരിക്കല്‍ ചടങ്ങ് വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ഒരു ചടങ്ങായി ചുരുക്കി. രമയുടെ പിതാവ് കെ. കെ. മാധവനും ഒപ്പം ചില അടുത്ത ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ സംബന്ധിച്ചത്‍.  ടി. പി. എന്ന ഈ വീട്  ഒഞ്ചിയത്തിന്റെ ഭൂമിയില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ നടുക്കം ജനിപ്പിക്കുന്ന ഒരു സ്മാരകം കൂടെയായി മാറുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

പാട്ടക്കരാര്‍ ലംഘിച്ച എല്ലാ എസ്റ്റേറ്റുകളും ഏറ്റെടുക്കും: മന്ത്രി ഗണേശ് കുമാര്‍

July 10th, 2012
Ganesh-Kumar-epathram
തിരുവനന്തപുരം: പാട്ടക്കാരാര്‍ ലംഘിച്ച എല്ലാ എസ്റ്റേറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വനം വകുപ്പു മന്ത്രി ഗണേശ് കുമാര്‍ നിയമ സഭയില്‍ വ്യക്തമാക്കി. ഒരു സെന്റ് വന ഭൂമി പോലും നഷ്ടപ്പെടുത്തില്ലെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു വനം മന്ത്രി. വി. ചെന്താമരാക്ഷന്‍ ആണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. എന്നാല്‍  മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിനു അനുമതി നല്‍കുവാന്‍ സ്പീക്കര്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് ബഹളം വച്ച പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അലംഭാവം കാണിച്ചെന്നും എസ്റ്റേറ്റ് ഉടമകളെ സഹായിക്കുവാനാണ് സര്‍ക്കാര്‍  ശ്രമമെന്നും പ്രതിപക്ഷം നിയമ സഭയില്‍ ആരോപിച്ചു.
നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ പിടിച്ചെടുക്കുമെന്ന് നിയമ സഭയില്‍ പ്രസ്ഥാവന നടത്തിയ വനം മന്ത്രി ഗണേശ് കുമാര്‍ നെതിരെ രൂക്ഷ വിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് രംഗത്തെത്തി. വാര്‍ത്താ സമ്മേളനം നടത്തിയാണ് അദ്ദേഹം വനം മന്ത്രി ഗണേശിനെ വിമര്‍ശിച്ചത്.  ഗണേശ് കുമാര്‍ നിയമ സഭയില്‍ പച്ചക്കള്ളമാണ് പറഞ്ഞതെന്നും യു. ഡി. എഫ്. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളെ അപമാനിക്കുകയാണ് ഗണേശ് കുമാര്‍ ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയം വനം മന്ത്രി സ്പോണ്‍സര്‍ ചെയ്തതാണെന്നും പി. സി. ജോര്‍ജ്ജ് തുറന്നടിച്ചു. എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അതിനു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാ‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോടതി നിര്‍ദ്ദേശിച്ചു; നടി ഉര്‍വ്വശി മകള്‍ക്കൊപ്പം രണ്ട് മണിക്കൂര്‍ ചിലവിട്ടു

July 8th, 2012
urvashi in court-epathramകൊച്ചി: പ്രശസ്ത ചലച്ചിത്ര നടി ഉര്‍വ്വശി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മകള്‍ കുഞ്ഞാറ്റക്കൊപ്പം രണ്ടു മണിക്കൂര്‍ ചിലവിട്ടു. അച്ഛന്‍ മനോജ് കെ. ജയനോടൊപ്പമാണ് രാവിലെ പത്തുമണിയോടെ കുഞ്ഞാറ്റ എറണാകുളം കുടുംബ കോടതിയില്‍ എത്തിയത്. നേരത്തെ ഉര്‍വ്വശിക്കൊപ്പം പോകുവാന്‍ താല്പര്യം ഇല്ലെന്ന് കഴിഞ്ഞ ദിവസം മകള്‍ കുഞ്ഞാറ്റ കോടതിയില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുടുംബകോടതിയിലെ കൌണ്‍സിലറുടെ മുറിയില്‍ വച്ച് അമ്മയും മകളും കൂടിക്കാഴ്ച നടത്തി. അതിനു ശേഷം കുഞ്ഞാറ്റ അച്ഛന്‍ മനോജ് കെ. ജയനൊപ്പം മടങ്ങി.
കഴിഞ്ഞ ദിവസം കുടുംബകോടതി അങ്കണം നാടകീയമായ താരങ്ങളുടെയും മകളുടേയും കേസുമായി ബന്ധപ്പെട്ട് രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. കാലുറക്കാതെ വേച്ചു വേച്ചാണ് നടി കോടതിയിലേക്ക് അഭിഭാഷകര്‍ക്കൊപ്പം എത്തിയത്. ഉര്‍വ്വശി മദ്യത്തിനടിമയാണെന്നും  മദ്യപിച്ചാണ് കോടതിയില്‍ എത്തിയതെന്നും മനോജ് കെ. ജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ മദ്യപിച്ചാണ് കോടതിയില്‍ എത്തിയതെന്ന മനോജിന്റെ വാദം തെറ്റാണെന്ന് ഉര്‍വ്വശി വ്യക്തമാക്കി. ഇത്തരം ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മനോജിനെതിരെ കേസുകൊടുക്കുമെന്നും അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കോടതി നിര്‍ദ്ദേശിച്ചു; നടി ഉര്‍വ്വശി മകള്‍ക്കൊപ്പം രണ്ട് മണിക്കൂര്‍ ചിലവിട്ടു


« Previous Page« Previous « ഐസ്ക്രീം പാര്‍ലര്‍ കേസ്; റൌഫ് മുഖ്യമന്ത്രിയെ കണ്ടു
Next »Next Page » പാട്ടക്കരാര്‍ ലംഘിച്ച എല്ലാ എസ്റ്റേറ്റുകളും ഏറ്റെടുക്കും: മന്ത്രി ഗണേശ് കുമാര്‍ »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine