ടി. പി. വധം ഓണ്‍ലൈന്‍ പ്രതിഷേധവും പ്രതിരോധവും ചൂടു പിടിക്കുന്നു

July 16th, 2012

online-abuse-epathram

ഒഞ്ചിയം: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതക ത്തിനെതിരെ അദ്ദേഹം കൊല്ലപ്പെട്ട മെയ് 4 മുതല്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ ഇപ്പോളും തുടരുന്നു. പല ഓണ്‍ലൈന്‍ പോസ്റ്റുകളിലും രൂക്ഷമായ ഭാഷയാണ് സി. പി. എമ്മിനു നേരെ പ്രയോഗിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ബ്ലോഗ്ഗുകള്‍, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, വിവിധ മാദ്ധ്യമങ്ങളുടെ വെബ്സൈറ്റുകള്‍ തുടങ്ങി വിവിധ ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിളും വെബ്സൈറ്റുകളിലും ആയിരക്കണക്കിനു സന്ദേശങ്ങളും ചിത്രങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. സി. പി. എം. അനുഭാവികളും അവരുടെ കൂട്ടായ്മകളും ഇതിനെതിരെ മറു പ്രചാരണവുമായി രംഗത്തുണ്ട്. എന്നാല്‍ ടി. പി. വധം അന്വേഷണ സംഘം സി. പി. എമ്മിന്റെ ജില്ലാ നേതാക്കളെ വരെ അറസ്റ്റു ചെയ്തതോടെ ഇവരും പ്രതിരോധത്തിലായി. ലീഗ് ഉള്‍പ്പെടെ ഉള്ള മുസ്ലിം സംഘടനകളെ അനുകൂലിക്കുന്നവര്‍ ഷുക്കൂര്‍, ഫസല്‍ എന്നിവരുടെ വധത്തെ കുറിച്ചും പൊതുവില്‍ എണ്ണത്തില്‍ കുറവാണെങ്കിലും സംഘപരിവാര്‍ അനുകൂലികള്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തെ കുറിച്ചും പ്രത്യേകം എടുത്തു പറയുമ്പോള്‍ നിഷ്പക്ഷരും അരാഷ്ടീയവാദികളും സി. പി. എമ്മിനോട് മാനസികമായി വിയോജിപ്പുള്ളവരും എല്ലാ കൊലപാതകങ്ങളേയും ഒരേ രീതിയില്‍ കമന്റുകളിലൂടെ എതിര്‍ക്കുന്നു. ടി. പി. യുടേത് ആദ്യത്തെ രാഷ്ടീയ കൊലപാതകമല്ല എന്നതില്‍ തുടങ്ങിയാണ് സി. പി. എം. അനുഭാവികള്‍ പ്രതിരോധത്തിനായി ശ്രമിക്കുന്നത്. ഇതിനു മറുപടിയെന്നോണം മറുപക്ഷം വെട്ടിക്കൊന്നു, തല്ലിക്കൊന്നു, വെടി വെച്ചു കൊന്നു എന്നെല്ലാമുള്ള എം. എം. മണിയുടെ വിവാദ പ്രസംഗത്തിന്റെ ക്ലിപ്പിങ്ങുകളെ ഉപയോഗപ്പെടുത്തുന്നു. ഇതിനും കമന്റുകള്‍ ധാരാളമായി വരുന്നുണ്ട്.

ഒരു കാലത്ത് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സി. പി. എം. ഇപ്പോള്‍ തങ്ങളുടെ ആശയ പ്രചാരണത്തിനായി ഫേസ് ബുക്ക് ഉള്‍പ്പെടെ ഓൺ ലൈനിലെ വിവിധ സാദ്ധ്യതകളെ പ്രയോജന പ്പെടുത്തുന്നതി നെതിരെയും കൂട്ടത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ലീഗ് – സി. പി. എം. അനുകൂലികളാണ് കടുത്ത ഭാഷയില്‍ ഏറ്റുമുട്ടുന്നതില്‍ മുന്‍ പന്തിയില്‍. ധാരാളം വ്യാജ പ്രൊഫൈലുകള്‍ പ്രചാരണത്തിനായും പ്രതിരോധത്തിനായും ഉപയോഗപ്പെടുത്തുന്നതായും സൂചനയുണ്ട്. കേരളത്തിനു പുറത്തുള്ള സംഭവങ്ങളില്‍ പോലും സജീവമായി ഇടപെട്ടു കൊണ്ട് ലേഖനങ്ങള്‍ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുന്ന കെ. ഈ. എന്‍. കുഞ്ഞമ്മദ് ഉള്‍പ്പെടെ ഉള്ള സാംസ്കാരിക – ബുദ്ധി ജീവി വൃന്ദങ്ങള്‍ ടി. പി. വധത്തിനെതിരെ ഉള്ള പ്രതികരണങ്ങളില്‍ നിന്നും ഉള്‍‌വലിഞ്ഞു നില്‍ക്കുന്നതും ഓണ്‍ലൈനില്‍ ചര്‍ച്ചയായിട്ടുണ്ട്. ടി. പി. വധത്തെ തുടര്‍ന്നുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ എല്ലാ സംഭവങ്ങള്‍ക്കും പ്രതികരിക്കല്‍ അല്ല തങ്ങളുടെ ജോലിയെന്ന് പറഞ്ഞ സാംസ്കാരിക നായകന്മാരില്‍ ഒരു വിഭാഗത്തിനു നേരെയും കടുത്ത പരിഹാസമാണ് പല കമന്റുകളിലും പ്രത്യക്ഷപ്പെടുന്നത്. കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട നേതാക്കന്മാരുടെ കേസു നടത്തുവാനായി പണ പിരിവു നടത്തുവാന്‍ ഉള്ള സി. പി. എമ്മിന്റെ തീരുമാനത്തെയും ഓണ്‍‌ലൈനിലെ കൊലപാതക വിമര്‍ശകരുടെ പട വെറുതെ വിടുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം

July 16th, 2012

kerala-muslim-league-campaign-epathram

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനം. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ ടീച്ചര്‍മാരോട് പച്ച ബ്ലൌസ് ഇട്ട് വരാന്‍ ഉത്തരവിട്ടതും, 33 എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ചതും, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഭൂമി ലീഗുമായി ബന്ധമുള്ള ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുവാന്‍ ശ്രമിച്ചതുമെല്ലാം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ലീഗിന്റെ നിലപാടുകളെ ശക്തമായ ഭാഷയിലാണ് പ്രമേയം വിമര്‍ശിച്ചിരിക്കുന്നത്. മലപ്പുറം ജില്ല മറ്റൊരു പാക്കിസ്ഥാനായി മാറുമെന്ന ആശങ്കയും മഹിളാ കോണ്‍ഗ്രസ്സ് പങ്കു വെയ്ക്കുന്നു.

പാമ്പ് കീരിയെ വേളി കഴിച്ചതു പോലെയാകും നായര്‍ – ഈഴവ ഐക്യമെന്നും, ഭരണത്തേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ഏതു സമുദായത്തിന്റെ ഭാഗത്തു നിന്നും നീക്കമുണ്ടായാലും അത് മുളയിലേ നുള്ളണമെന്നും പ്രമേയം പറയുന്നു. ഒഞ്ചിയത്തെ ടി. പി. ചന്ദ്രശേഖരന്‍ വധത്തെ അപലപിക്കുന്ന പ്രമേയം ആ സംഭവത്തോടെ കൊലപാതക രാഷ്ടീയത്തിനെതിരെ മുഴുവന്‍ സ്ത്രീകളും നിലയുറപ്പിച്ചതിന്റെ ഫലമായാണ് ഇടത് എം. എല്‍. എ. യെ കോണ്‍ഗ്രസ്സ് എം. എല്‍. എ. ആക്കിയതെന്നും വ്യക്തമാക്കുന്നു. ഡി. സി. സി. പ്രസിഡണ്ട് സ്ഥാനത്തിൽ ഒരെണ്ണം സ്ത്രീകള്‍ക്ക് നീക്കി വെയ്ക്കണമെന്നും കെ. പി. സി. സി. – ഡി. സി. സി. പുനസംഘടനയില്‍ 33 ശതമാനം സംവരണം വനിതകള്‍ക്ക് നല്‍കുണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്ന ജോര്‍ജ്ജ് രാഷ്ടീയ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് അനിത വര്‍മ്മ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി ഡോ. പുരന്ദരേശ്വരി മുഖ്യാതിഥിയായ ചടങ്ങില്‍ ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. ഷാനിമോള്‍ ഉസ്മാൻ ‍,ശശി തരൂര്‍ എം. പി., വി. എം. സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വാതിയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായി

July 14th, 2012

swathi-krishna-epathram

കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് സ്വാതികൃഷ്ണയുടെ കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ കൊച്ചിയിലെ അമൃത അശുപത്രിയിൽ പൂര്‍ത്തിയായി. ഡോ. എസ്. സുധീന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള ഇരുപതംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ ഉച്ചക്ക് 2.30 നു ആരംഭിച്ച സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ രാത്രി വൈകുവോളം നീണ്ടു. സ്വാതിയുടെ അമ്മയുടെ സഹോദരി റെയ്നിയാണ് കരള്‍ ദാതാവ്. റെയ്നിയുടെ കരളിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് സ്വാതിയുടെ ശരീരത്തില്‍ വെച്ചു പിടിപ്പിക്കുകയായിരുന്നു.

കടുത്ത മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കരള്‍ തകരാറിലായ സ്വാതിയുടെ ജീവന്‍ രക്ഷിക്കുവാന്‍ കരള്‍ മാറ്റി വെയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സ്വാതിയുടെ അമ്മ കരള്‍ നല്‍കുവാന്‍ തയ്യാറായെങ്കിലും അവരുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതു നടന്നില്ല. പിന്നീട് അമ്മയുടെ സഹോദരി റെയ്നി തന്റെ കരള്‍ ഭാഗികമായി നല്‍കുവാന്‍ തയ്യാറായി മുന്നോട്ടു വന്നു. എന്നാല്‍ ഇത് അവയ‌വ ദാനത്തിന്റെ സങ്കീര്‍ണ്ണതയില്‍ കുടുങ്ങി. ഇതിനിടയില്‍ സ്വാതിയുടെ ആരോഗ്യ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. മാധ്യമങ്ങളുടെയും ജനങ്ങളുടേയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വി. എസ്. ശിവകുമാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുമതി നല്‍കുകയും ആയിരുന്നു. 48 മണിക്കൂറിനു ശേഷമേ ശസ്ത്രക്രിയയുടെ വിജയത്തെ കുറിച്ച് പറയാനാകൂ എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

പ്ലസ് ടു വിദ്യാര്‍ഥിയായ സ്വാതി പഠനത്തില്‍ വളരെ മിടുക്കിയാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു സഹപാഠികളും നാട്ടുകാരും ആയിരുന്നു ചികിത്സാ സഹായം നല്‍കിയിരുന്നത്. പ്രവാസ ലോകത്തു നിന്നും സ്വാതിക്ക് സഹായ ഹസ്തം എത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തടിയന്റവിട നസീറിനു സിം‌ കാര്‍ഡ്; ഷാഹിന അറസ്റ്റില്‍

July 12th, 2012

shahina-sim-card-epathram

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിനും കൂട്ടാളികള്‍ക്കും എറണാകുളം സബ്‌ ജയിലിനകത്ത് മൊബൈല്‍ സിം കാര്‍ഡ് എത്തിച്ചു നല്‍കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം പാലത്തും തറയ്ക്കല്‍ ദീപ ചെറിയാന്‍ എന്ന ഷാഹിന (31) ആണ് പോലീസ് പിടിയിലായത്. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി എറണാകുളം സബ്‌ ജയിലില്‍ കഴിയുന്ന ഷാഹിനയുടെ ഭര്‍ത്താവ് നൌഷാദ് വഴിയാണ് സിം കാര്‍ഡ് ജയിലില്‍ എത്തിച്ചത്. ഈ സിം കാര്‍ഡ് ഉപയോഗിച്ച് നസീര്‍ വിദേശത്തേക്ക് വിളിച്ചതായി കരുതുന്നു.

തിരിച്ചറിയല്‍ രേഖകള്‍ പോലും നല്‍കാതെയാണ് എറണാകുളം പാലാരിവട്ടത്തെ ഒരു സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സ്റ്റോറില്‍ നിന്നും ഷാഹിന സിം കാര്‍ഡുകള്‍ വാങ്ങിയതെന്ന് പോലീസ് പറയുന്നു. രേഖകള്‍ നല്‍കാതെ സിം കര്‍ഡുകള്‍ കൊണ്ടു പോയതിനെതിരെ മൊബൈല്‍ കമ്പനിയുടെ പ്രതിനിധികള്‍ ഷാഹിനയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് ഷാഹിനയെ ചൊവ്വാഴ്ച രാത്രി എസ്. ആര്‍. എം. റോഡില്‍ വച്ച് അറസ്റ്റ് ചെയ്തത്. മതിയായ രേഖകൾ ഇല്ലാതെ സിം കാര്‍ഡ് നല്‍കിയതിന്റെ പേരില്‍ കമ്പനി സ്റ്റോറിലെ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നേരത്തെ വിവാഹിതയായിരുന്ന ദീപ ചെറിയാന്‍ ആലുവ സ്വദേശി നൌഷാദുമായി പ്രേമത്തിലായതിനെ തുടര്‍ന്നാണ് മതം മാറി ഷാഹിനയായത്. തുടര്‍ന്ന് എറണാകുളത്തെ ഒരു വീട്ടില്‍ പേയിങ്ങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ ജയിലില്‍ കഴിയുന്ന നൌഷാദിനെ കാണാന്‍ എത്താറുണ്ടായിരുന്നു. അതിനിടയിലാണ് നൌഷാദ് വഴി തടിയന്റവിട നസീറിനു സിം കാര്‍ഡ് എത്തിക്കുവാന്‍ സഹായിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി കുടുംബ സംഗമം കുട്ടിക്കാനത്ത്

July 12th, 2012

kuttikkanam-altius-epathram

ഇടുക്കി ജില്ലയില്‍ തേയില തോട്ടങ്ങളുടേയും കോടമഞ്ഞു നിറഞ്ഞ മല നിരകളുടേയും സംഗമ സ്ഥാനമായ കുട്ടിക്കാനത്ത്‌ പ്രവാസി മലയാളികള്‍ക്കായി ഒരു അപൂര്‍വ്വ കുടുംബ സംഗമത്തിന്‌ വേദി ഒരുങ്ങുന്നു. ജലനിരപ്പില്‍ നിന്നും 4000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുട്ടിക്കാനം മരിയന്‍ കോളേജാണ്‌ ഈ കുടുംബ സംഗമത്തിന്‌ ആഗസ്റ്റ്‌ മാസം 10 മുതല്‍ 12 വരെ തീയതികളില്‍ സാക്ഷ്യം വഹിക്കുന്നത്‌. ഇരുപതിലേറെ വിദേശ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള 150ഓളം പ്രവാസി കുടുംബങ്ങള്‍ക്കാണ്‌ ഇവിടെ ഒത്തുചേരാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്‌. കേരളത്തിനും ഇന്ത്യയ്‌ക്കും പുറത്ത്‌ താമസിക്കുന്ന ഏതു വിദേശ മലയാളിക്കും കുടുംബ സമേതം പ്രവേശനം ഉണ്ടെന്നുളളതാണ്‌ ഈ മേളയുടെ പ്രത്യേകത. വിവിധ തരം സന്ദര്‍ഭങ്ങളില്‍ വിദേശത്ത്‌ ജോലി ചെയ്യുന്ന നമ്മുടെ മലയാളി സഹോദരങ്ങള്‍ക്ക്‌ അവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും വിട്ടു മാറി മനസ്സുകളെ ഉന്മേഷഭരിതമാക്കി അവരവരുടെ കര്‍മ്മ രംഗങ്ങളിലേയ്‌ക്ക്‌ തിരിച്ചു പോകുവാന്‍ കുട്ടിക്കാനം സഹായിക്കുമെന്ന്‌ സംഘാടകര്‍ പറയുന്നു.

ബഹുമാനപ്പെട്ട കേരള ജല വിഭവ മന്ത്രി പി. ജെ. ജോസഫും കുടുംബവും നയിക്കുന്ന സംഗീത സന്ധ്യയും, സിനിമാ താരവും കേരള സംഗീത നാടക അക്കാഡമി മുന്‍ ചെയര്‍മാന്‍ മുകേഷിന്റെ നര്‍മ്മ സല്ലാപവും മുന്‍ സാംസ്‌കാരിക വകുപ്പു മന്ത്രി എം. എ. ബേബി, കെ. റ്റി. ഡി. സി. ചെയര്‍മാന്‍ വിജയൻ തോമസ്‌ എന്നിവരുമായുള്ള ചോദ്യോത്തര വേളയും സംഗമത്തിന്‌ മാറ്റു കൂട്ടുമെന്ന്‌ സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ പാചക മുറകള്‍ പഠിക്കുവാനും, അത്‌ മറ്റുള്ളവരുമായി പങ്കു വെയ്‌ക്കുവാഌം വീട്ടമ്മമാര്‍ക്ക്‌ ഇവിടെ അവസരം ലഭിക്കുന്നു. തേയില തോട്ടങ്ങളിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച് സഞ്ചരിക്കുവാനും, ഫോട്ടോഗ്രാഫിക്കും ഈ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ അവസരം ഉണ്ടാകും. ചെറിയ കുട്ടികള്‍ക്ക്‌ ഫണ്‍ സോണും, മുതിര്‍ന്നവര്‍ക്ക്‌ കരിയര്‍ കൗണ്‍സിലിംഗും ഉണ്ടായിരിക്കും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചലചിത്ര ഗാന മത്സരവും കലാ സന്ധ്യയും ഈ കുടുംബ സംഗമത്തിന്‌ മികവു പകരുന്നു. ബിസിനസ്സ്‌ സംരംഭക ചര്‍ച്ചകള്‍ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്‌. പാശ്ചാത്യ ഭക്ഷണവും നാടന്‍ ഭക്ഷണവും വിദേശ മലയാളികളുടെ വിവിധ തലമുറകളുടെ അഭിരുചിക്കനുസരിച്ച്‌ ഒരുക്കുന്നുണ്ട്‌.

വളരെ മിതമായ നിരക്കിലുള്ള താമസ സൗകര്യങ്ങള്‍ ഓരോ കുടുംബത്തിനും തിരഞ്ഞെടുക്കാന്‍ പറ്റുന്ന വിധത്തില്‍ ലഭ്യമാണ്‌. ഒരു കുടംബത്തിന്‌ 2 രാത്രിയും 3 പകലും രൂപ 1800/- മുതല്‍ രൂപ 10,000/- വരെയുള്ള റിസോര്‍ട്ടുകളാണ്‌ താമസത്തിന്‌ ഒരുക്കിയിരിക്കുന്നത്‌ എന്ന് സംഘാടകര്‍ അറിയിച്ചു.
തേയിലയും സുഗന്ധ വ്യഞ്ജനങ്ങളും വില കുറച്ച്‌ വാങ്ങാവുന്ന സ്റ്റോളുകള്‍ പ്രവാസി കുടുംബങ്ങള്‍ക്ക്‌ ഒരു അനുഗ്രഹമായിരിക്കും.

മലയാളികളുടെ മനോഭാവ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന കോളേജ്‌ വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്‌മയായ ഓള്‍ട്ട്യൂസാണ്‌ കുട്ടിക്കാനം സംഗമത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്‌. പ്രവാസി കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ താഴെ കൊടുത്ത ഈമെയിൽ വിലാസത്തിലോ ഫോൺ നമ്പരുകളിലോ ബന്ധപ്പെടുക:

ഈമെയില്‍ – nrkfest@gmail.com
ഫോണ്‍ – 0471- 2479110, 95622441817

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ലാ‌വ്‌ലിന്‍ കേസ്: പിണറായി വിജയന്‍ ഹാജരായില്ല
Next »Next Page » തടിയന്റവിട നസീറിനു സിം‌ കാര്‍ഡ്; ഷാഹിന അറസ്റ്റില്‍ »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine