ടി. പി. വധം: സി. എച്ച്. അശോകന് ഉപാധികളോടെ ജാമ്യം

July 2nd, 2012
tp-chandrashekharan-epathram
കൊച്ചി: ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ ആയ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും മുതിര്‍ന്ന സി.പി.എം നേതാവുമായ സി.എച്ച്. അശോകന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ പ്രവേശിക്കരുത്, ആഴ്ചയില്‍ രണ്ടു തവണ അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകണം, അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് മുമ്പാകെ ഹാജരാകണം,സംസ്ഥാനം വിട്ടു പോകരുത് തുടങ്ങിയവയാണ് പ്രധാന ഉപാധികള്‍. അതേ സമയം കെസിലെ മറ്റു പ്രതികളായ ഒഞ്ചിയം ഏരിയ കമ്മറ്റി അംഗം കെ. കെ. കൃഷ്ണന്‍, കൊട്ടേഷന്‍ സംഘാംഗമായ ടി. കെ. രജീഷ് തുടങ്ങിയവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കണ്ണന്റെ കൊമ്പന്മാര്‍ക്ക് സുഖചികിത്സ

July 2nd, 2012
elephant-stories-epathram
ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ ഗജഗണങ്ങള്‍ക്ക് ഇത് സുഖചികിത്സയുടെ കാലം. ഇന്നലെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ സിദ്ധാര്‍ഥനും താരക്കും ഔഷധക്കൂട്ട് ചേര്‍ത്ത  ചോരുള നല്‍കിക്കൊണ്ട് മുപ്പതു നാള്‍ നീളുന്ന സുഖചികിത്സക്ക് ദേവസ്വം ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചോറ്, ചെറുപയര്‍, ചവനപ്രാശ്യം, മുതിര, അഷ്ടചൂര്‍ണ്ണം തുടങ്ങി ആരോഗ്യ സംരക്ഷണത്തിനുതകുന്ന പ്രത്യേകം ചേരുവകള്‍ ചേര്‍ത്ത ഭക്ഷണം ആണ് സുഖചികിത്സാ കാലത്ത് ആനകള്‍ക്ക് നല്‍കുക.  ഗജപരിപാലനത്തെ കുറിച്ചുള്ള പ്രാമാണിക ഗ്രന്ഥമായ ഹസ്ത്യായുര്‍വ്വേദത്തില്‍ പറഞ്ഞിരിക്കുന്ന വിധികള്‍ അനുസരിച്ച് തയ്യാറാക്കിയ ആയുര്‍വ്വേദ മരുന്നുകളും ഒപ്പം അലോപ്പതി മരുന്നുകളും സമന്വയിപ്പിച്ചാണ് പുതിയ സുഖ ചികിത്സാ രീതി. എട്ടു ലക്ഷം രൂപയോളമാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
ഗുരുവായൂര്‍ ദേവസ്വത്തിലെ അറുപത്തിനാല് ആനകളില്‍ 48 പേര്‍ക്കാണ് സുഖചികിത്സ നല്‍കുക. മറ്റുള്ളവ മദപ്പാടിലും മറ്റു ആരോഗ്യപ്രശ്നങ്ങളിലും ആയതിനാല്‍ സുഖചികിത്സയില്‍ നിന്നും ഒഴിവാക്കി. ആനക്കോട്ടയിലെ കാരാണവര്‍ പത്മനാഭനെ കൂടാതെ വലിയ കേശവന്‍, ഇന്ദരസെന്‍, എലൈറ്റ് നാരായണന്‍ കുട്ടി, വിഷ്ണു, ശേഷാ‍ദ്രി, വിനീഷ് കൃഷ്ണന്‍, രവി കൃഷ്ണന്‍, ബലറാം തുടങ്ങിയവരാണ് ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടവരില്‍ പ്രധാനികള്‍..
ഉദ്ഘാടാന ചടാങ്ങില്‍ പ്രമുഖ ആന ചികിത്സകന്‍ ആവണപ്പറമ്പ് മഹേശ്വരന്‍  നമ്പൂതിരിപ്പാട്, ഡോ.കെ.സി.പണിക്കര്‍, ഡോ.ടി.എസ്.രാജീവ്, ഡോ.പി.ബി.ഗിരിദാസ്, ഡോ.കെ.എന്‍.മുരളീധരന്‍ നായര്‍,ദേവസ്വം വെറ്റിനറി ഡോക്ടര്‍ വിവേക്. അഡ്മിനിസ്ട്രേറ്റര്‍ കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുഖചികിത്സാകാലത്ത് ആനക്കോട്ട സന്ദര്‍ശിക്കുവാന്‍ ധാരാളം ആളുകള്‍ എത്താറുണ്ട്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ശബ്ദിക്കുന്ന കലപ്പ നിലച്ചപ്പോള്‍

July 2nd, 2012

ponkunnam-varkey-epathram

പൊൻകുന്നം വർക്കി എന്ന മലയാളത്തിന്റെ സ്വന്തം കഥാകാരന്‍ നമ്മെ വിട്ടുപോയിട്ട് എട്ടു വര്ഷം തികയുന്നു (ജൂലൈ 1, 1911 – ജൂലൈ 2, 2004) മലയാള സാഹിത്യത്തിൽ പുരോഹിതവർഗ്ഗത്തിന്റെയും അധികാരപ്രഭുക്കളുടെയും കൊള്ളരുതായ്മകൾക്കെതിരെ രോഷത്തിന്റെ വിത്തുപാകിതയായിരുന്നു വർക്കിയുടെ രചനകൾ. ജീവിതാവസാനം വരെ താൻ ഉയർത്തിപ്പിടിച്ച വിശ്വാസങ്ങളിൽ അദ്ദേഹം ഉറച്ചുനിന്നു. ജീവിതത്തിന്റെ മധ്യാഹ്നംവരെയേ എഴുതിയുള്ളെങ്കിലും വർക്കി മലയാള സാഹിത്യത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതാണ്‌.
‘തിരുമുൽക്കാഴ്ച’ എന്ന ഗദ്യകവിതയുമായാണ്‌ വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. 1939-ലായിരുന്നു ഇത്‌. പ്രഥമകൃതിക്കുതന്നെ മദ്രാസ്‌ സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു. ശബ്ദിക്കുന്ന കലപ്പ എന്ന പ്രശസ്തമായ കഥയും ഇദ്ദേഹത്തിന്റെതാണ്. രോഷത്തിന്റെ കനലുകൾവിതച്ച രചനകള്‍ പലരേയും പൊള്ളിച്ചു. കഥകൾ മതമേലധ്യക്ഷന്മാരെയും അധികാരവർഗ്ഗത്തെയും വിളറിപിടിപ്പിച്ചു. കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. തിരുവതാംകൂർ ദിവാൻ ഭരണത്തെ എതിർത്തതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകൾക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു. താൻ തുടങ്ങിവച്ച പുരോഗമന സാഹിത്യ സംരംഭങ്ങൾക്ക്‌ അദ്ദേഹം ജീവിതാവസാനംവരെ ഊർജ്ജം പകർന്നു. 2004 ജൂലൈ 2-ന് പാമ്പാടിയിലുള്ള വസതിയിൽ വച്ചാണ് പൊന്‍കുന്നം വര്‍ക്കി മരണമടഞ്ഞത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇ. പി. ജയരാജനെ വധിക്കുവാന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തല്‍

June 30th, 2012

k-sudhakaran-epathram

കണ്ണൂര്‍ : സി. പി. എം. കേന്ദ്ര കമ്മറ്റി അംഗം ഇ. പി. ജയരാജനെ വധിക്കുവാന്‍ കോണ്‍ഗ്രസ്സ് നേതാവും എം. പി. യുമായ കെ. സുധാകരന്‍ പദ്ധതിയിട്ടതായി മുന്‍‌ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാവുമായ പ്രശാന്ത് ബാബുവാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. സുധാകരന്റെ നടാലിലുള്ള വീട്ടില്‍ വച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ണൂരിലെ സെവ്‌റി ഹോട്ടലിലും സഹകരണ പ്രസ്സിലും ഉണ്ടായ ആക്രമണങ്ങളിലും കെ. സുധാകരന് പങ്കുണ്ടെന്നും പ്രശാന്ത് പറയുന്നു. അക്രമങ്ങള്‍ക്ക് കൊട്ടേഷന്‍ സംഘങ്ങളെയാണ് ഉപയോഗിച്ചതെന്നും, യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുവാന്‍ പോലീസുമായി ഗൂഢാലോചന നടത്തുകയും ഗുണ്ടകള്‍ക്ക് പകരം പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിയാക്കുകയാണ് ഉണ്ടായതെന്നും പ്രശാന്ത് ബാബു വെളിപ്പെടുത്തുന്നു.

മുൻ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ. സുധാകരന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം. എല്‍. എ. ആവശ്യപ്പെട്ടു. പ്രശാന്ത് ബാബുവിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഇ. പി. ജയരാജനും ആവശ്യപ്പെട്ടിട്ടുണ്ട്. ടി. പി. വധക്കേസില്‍ സി. പി. എം. നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുതിർന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. സുധാകരന്‍ എം. പി. ക്ക് എതിരെ ഉള്ള ഈ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്സിനു തിരിച്ചടിയായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ചില്ലറ വ്യാപാരം: കേരളം കത്തെഴുതിയിട്ടില്ലെന്ന് കേന്ദ്രം

June 30th, 2012

walmart-epathram

ന്യൂഡെല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെ അനുകൂലിച്ച് കേരളം കേന്ദ്ര സര്‍ക്കാറിനു കത്തെഴുതിയിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ. പ്രത്യക്ഷ വിദേശ നിക്ഷേപത്തെ അനുകൂലിച്ച് കേരളം കത്തെഴുതിയതായി താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും, തന്റെ പ്രസ്താവന വളച്ചൊടിക്കുക യായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കു വെച്ചു എന്നാണ് താന്‍ പറഞ്ഞതെന്നും, ചാനലുകളും പത്രങ്ങളും വാര്‍ത്ത നല്‍കുമ്പോള്‍ ആധികാരികതയും വിശ്വാസ്യതയും ഉറപ്പു വരുത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. ചില്ലറ വില്പന രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച് അതാതു സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു. ചില്ലറ വില്പന രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഹനന്‍ മാഷുടെ അറസ്റ്റ് ; കോടതി പരിസരത്ത് സംഘർഷം
Next »Next Page » ഇ. പി. ജയരാജനെ വധിക്കുവാന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തല്‍ »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine