ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചു

July 20th, 2012
Oxygen-Shortage-epathram
കൊച്ചി: വേണ്ട സമയത്ത് ഓക്സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ കൊച്ചി സഹകരണ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മൂന്നു രോഗികള്‍ മരണമടഞ്ഞു. കടവന്ത്ര കൊഴുപ്പിള്ളി ദീപാലയത്തില്‍ ജയചന്ദ്രന്‍ (67)ഞായറാഴ്ച്ച പുലര്‍ച്ചയും തൃപ്പൂണിത്തുറ തിരുവാണിയൂര്‍ തോട്ടത്തില്‍ പാപ്പു (78 ) നെടുമ്പാശ്ശേരി മേക്കാട് ആലുക്ക വര്‍ഗീസ് (62) എന്നിവര്‍ ചൊവ്വാഴ്ച ഉച്ചയോടെയുമാണ് മരിച്ചത്.
രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിന് കേന്ദ്രീകൃത ഓക്സിജന്‍ പ്ലാന്റില്‍ ഘടിപ്പിച്ചിരുന്ന സിലിണ്ടര്‍ കാലിയായിട്ടും മാറ്റാതിരുന്നതാണ് രോഗികളുടെ മരണത്തിന് ഇടയാക്കിയത്. ആശുപത്രി അധികൃതര്‍ സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും നേഴ്സുമാരുടെ സംഘടന ഇടപെട്ടതിനെത്തുടര്‍ന്നാണ് ഞെട്ടിക്കുന്നു ഈ സംഭവം വെളിച്ചത്തു വന്നത്.
ചെസ്റ്റ്‌ ആന്‍ഡ്‌ ടിബി വിഭാഗത്തില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ജയച്ചന്ദ്രന്റെയും പാപ്പുവിന്റെയും നില വഷളായതിനെ തുടര്‍ന്ന് പ്ലാന്റില്‍ ഓക്സിജന്‍ ഇല്ലാത്ത വിവരം ആശുപത്രി സൂപ്രണ്ടിനെയും മറ്റും ഫോണില്‍ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നു നേഴ്സുമാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതെത്തുടര്‍ന്ന് സഹകരണ അക്കാദമി എക്സിക്യൂട്ടീവ് യോഗത്തിലായിരുന്ന മെഡിക്കല്‍ ഡയറക്റ്ററേ വിവരമറിയിച്ചു പുതിയ സിലിണ്ടര്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും രോഗികളുടെ മരണം സംഭവിച്ചിരുന്നു.
ഓക്സിജന്‍ തീരാറാവുമ്പോള്‍ മുന്നറിയിപ്പ്‌ സിഗ്നല്‍ നല്‍കുന്ന സംവിധാനം ഐ. സി. യുവില്‍ ഉണ്ട്‌. ഇതനുസരിച്ച് സ്റ്റാഫ്‌ നേഴ്സ്‌ കൃത്യസമയത്ത് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ഓക്സിജന്‍ മുടങ്ങിയ സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് നേഴ്സുമാരുടെ പരാതിയില്‍ പറയുന്നു. രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്നതിനു സാക്ഷ്യം വഹിച്ച നേഴ്സുമാരും മറ്റും ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല. അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ നേഴ്സുമാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചു

ട്രെയിനില്‍ യുവതിക്ക് നേരെ പീഡന ശ്രമം

July 20th, 2012

തിരുവനന്തപുരം : മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കണ്ണൂര്‍ പയ്യന്നൂര്‍ പിലാത്തറ സ്വദേശിനി യായ യുവതിക്ക് നേരെ യാണ് പീഡനശ്രമം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് പോവുക യായിരുന്ന ട്രെയിനില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെ യായിരുന്നു സംഭവം. ബര്‍ത്തില്‍ ഉറങ്ങുക യായിരുന്നയുവതിയെ കയറി പ്പിടിച്ച് മാനഭംഗ പ്പെടുത്താന്‍ ശ്രമിക്കുക യുമായിരുന്നു. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ടി. ടി. ഇ. യോട് പരാതി പ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല എന്ന് യുവതി പറഞ്ഞു. യുവതി തിരുവനന്തപുരം ചിറയന്‍ കീഴ് പൊലീസില്‍ പരാതി നല്‍കി.

തീവണ്ടി യാത്രക്കിടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ നിത്യസംഭവം ആയിട്ടും ആവശ്യമായ നടപടി എടുക്കാന്‍ റെയില്‍വേ വിമുഖത കാണിക്കുന്നതായി നേരത്തേ ആക്ഷേപം ഉയര്‍ന്നതാണ്. അതിനിടെയാണ് പുതിയ സംഭവം.

-തയാറാക്കിയത് : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥിനിയെ മാനഭംഗ പ്പെടുത്തിയ യുവാവ് അറസ്റ്റില്‍

July 20th, 2012

violence-against-women-epathram

കോഴിക്കോട് : എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഊട്ടിയില്‍ കൊണ്ടു പോയി ബലാല്‍സംഗം ചെയ്ത യുവാവിനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.

മാറാട് വട്ടക്കിണര്‍ വാട്ടര്‍ ടാങ്കിന് സമീപം താമസക്കാരനായ ഷാന്‍ (22) ആണ് പിടിയിലായത്. ഇന്നലെ രാത്രി ഊട്ടിയിലെ ഒരു ഹോട്ടലില്‍ എത്തി പൊലീസ് പെണ്‍കുട്ടിയെയും യുവാവിനെയും കസ്റ്റഡിയില്‍ എടുക്കുക യായിരുന്നു.

നഗര ത്തിലെ ഒരു പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 13കാരിയായ പെണ്‍കുട്ടി വെള്ളിപറമ്പ് സ്വദേശിയായ ഒരു സിനിമ പ്രൊഡക്ഷന്‍ അസിസ്റ്റന്റിന്റെ മകളാണ്. എറണാകുളത്ത് നിന്ന് കോഴിക്കോട് താമസമാക്കിയ വരാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍… സ്വകാര്യ മൊബൈല്‍ കമ്പനി യുടെ സെയില്‍സ് എക്‌സിക്യൂട്ടീവാണ് യുവാവ്.

കഴിഞ്ഞ 13 മുതല്‍ പെണ്‍ കുട്ടിയെ കാണാതാവുക യായിരുന്നു. അന്നുതന്നെ അച്ഛന്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് യുവാവിന്റെയും പെണ്‍കുട്ടി യുടെയും മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിലാണ് ഇരുവരും ഊട്ടിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ച് വരികയാണെന്ന് പൊലീസ് കണ്ടെത്തിയത്.

-തയാറാക്കിയത് : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക: ,

Comments Off on വിദ്യാര്‍ത്ഥിനിയെ മാനഭംഗ പ്പെടുത്തിയ യുവാവ് അറസ്റ്റില്‍

തലസ്ഥാനത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ഈടാക്കി

July 20th, 2012

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ഈടാക്കി. ചാക്ക യിലെ 50 ലക്ഷത്തോളം വില വരുന്ന 13 സെന്റ് ഭൂമിയാണു അജേഷ് എന്ന യുവാവില്‍ നിന്നു മോചന ദ്രവ്യമായി ഈടാക്കിയത്.

അഞ്ചംഗ അക്രമി സംഘം ഈ മാസം 17നാണു യുവാവിനെ തട്ടിക്കൊണ്ടു പോയത്. കവടിയാറിലെ ഫ്‌ളാറ്റിന് സമീപത്തു യുവാവിന്റെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് തട്ടിക്കൊണ്ടു പോയത്.

ആറുലക്ഷം രൂപ വായ്പ തിരികെ ഈടാക്കാനായിരുന്നു തട്ടിക്കൊണ്ടു പോവല്‍. ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ കഴിഞ്ഞതിനു ശേഷമാണ് അക്രമി സംഘം യുവാവിനെ മോചിപ്പിച്ചത്. അക്രമികള്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹോട്ടലു കളില്‍ റെയ്ഡ് : സംസ്ഥാനത്ത് 16 ഹോട്ടലുകള്‍ പൂട്ടി

July 20th, 2012

raid in hotels-epathram

കൊച്ചി : ഭക്ഷ്യ വിഷബാധയേറ്റ് തലസ്ഥാനത്ത് ഒരാള്‍ മരിച്ച സാഹ ചര്യത്തില്‍ സംസ്ഥാനത്തെ ഹോട്ടലു കളില്‍ റെയ്ഡ്. സംസ്ഥാനത്ത് ഭക്ഷ്യ യോഗ്യ മല്ലാത്ത ആഹാര പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപന ങ്ങള്‍ക്ക് എതിരെ പൊതുജന ങ്ങള്‍ക്ക് പരാതി നല്‍കാം. സംസ്ഥാന തലത്തില്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതി നല്‍കാവുന്നതാണ്.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ബില്‍ ചോദിച്ച് വാങ്ങി സൂക്ഷിക്ക ണമെന്ന് ഫുഡ് സേഫ്റ്റി കമീഷണര്‍ അറിയിച്ചു. ബില്‍ നല്‍കാത്ത സ്ഥാപന ങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കു മെന്നും കമീഷണര്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ പഴകിയ ഭക്ഷണം കണ്ടെത്തിയ 12 ഹോട്ടലുകള്‍ അടച്ചു പൂട്ടി. രണ്ട് ദിവസമായി സംസ്ഥാനത്ത് 16 ഹോട്ടലുകള്‍ പൂട്ടാനും 111 ഹോട്ടലു കള്‍ നവീകരിക്കാനും നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച 211 ഉം ബുധനാഴ്ച 60 ഉം ഹോട്ടലു കളിലാണ് പരിശോധന നടത്തിയത്. അടുക്കള യില്‍ കക്കൂസ് മാലിന്യം കണ്ടെത്തി യതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനരികിലെ നളന്ദ ഹോട്ടല്‍ അടപ്പിച്ചു.

കായംകുളത്തെ കെ എസ് ആര്‍ ടി സി കാന്റീന്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം. കൊല്ലത്ത് 12 കടകളില്‍ നിന്ന് പഴയ ഭക്ഷണം പിടിച്ചെടുത്തു. ചങ്ങനാശേരി യില്‍ ആരോഗ്യ വകുപ്പിന്റെ പിരശോധന യില്‍ രണ്ട് ഹോട്ടലുകള്‍ പൂട്ടി.

- pma

വായിക്കുക: ,

Comments Off on ഹോട്ടലു കളില്‍ റെയ്ഡ് : സംസ്ഥാനത്ത് 16 ഹോട്ടലുകള്‍ പൂട്ടി


« Previous Page« Previous « ജീവനെടുക്കും നാടന്‍ ഷവര്‍മ
Next »Next Page » തലസ്ഥാനത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ഈടാക്കി »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine