വിശാലിന്റെ കൊലപാതകം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

July 19th, 2012

crime-epathram

ചെങ്ങന്നൂര്‍: എ. ബി. വി. പി. നേതാവ് വിശാലിനെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗേറ്റിനു മുമ്പില്‍ വച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. നാസിം, ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ കോളേജില്‍ ഒന്നാം വര്‍ഷ ബിരുധ വിദ്യാ‍ര്‍ഥികള്‍ക്ക് കോളേജ് ഗേറ്റില്‍ മധുര പലഹാര വിതരണവും മറ്റും നടത്തിയിരുന്നു. ഇതിനിടയില്‍ എ. ബി. വി. പി. പ്രവര്‍ത്തകരും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈ സമയത്ത് കോളേജിനു വെളിയില്‍ നിന്നും മാരകായുധങ്ങളുമായി വന്ന സംഘം എ. ബി. വി. പി. പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. വിശാൽ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കുത്തേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായ് ആനപ്രേമി സംഘത്തിന്റെ സഹായധനം വിതരണം ചെയ്തു

July 19th, 2012

തൃശ്ശൂര്‍: ദുബായിലുള്ള ആനപ്രേമികളുടെ കൂട്ടായ്മയായ ദുബായ് ആനപ്രേമി സംഘം പരിക്കേറ്റു കിടക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിലെ ആന പാപ്പാന്‍ പ്രജീഷിന് സഹായ ധനം നല്‍കി. തൃശ്ശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തിനു സമീപം വച്ച് നടന്ന ലളിതമായ ചടങ്ങില്‍ ദുബായ് ആനപ്രേമി സംഘം പ്രതിനിധി ബിനു ആനയുടമ ആന ഡേവീസിനു തുക കൈമാറി. ഡോ. രാജീവും ഏതാനും ആന പാപ്പാന്മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

dubai-anapremi-samgam-epathram
ദുബായ് ആനപ്രേമി സംഘം പ്രധിനിധി ബിനുവില്‍ നിന്നും ആന ഡേവീസ് സഹായധനം സ്വീകരിക്കുന്നു. നടുവില്‍ ഡോ രാജീവ്,
പുറകില്‍ പാറമേക്കാവ് പത്മനാഭന്‍ (ആന)

കോഴിക്കോട് സ്വദേശിയായ പ്രജീഷ് ഗുരുവായൂര്‍ രവികൃഷ്ണന്‍ എന്ന ആനയുടെ പാപ്പാനായിരിക്കെ പട്ട വെട്ടുവാന്‍ പനയില്‍ കയറിയപ്പോള്‍ താഴെ വീണ് നട്ടെല്ലിനു സാരമായ പരിക്കേല്‍ക്കു കയായിരുന്നു. ആനപ്പണി ആയിരുന്നു ദരിദ്രമായ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം. ഗുരുവായൂര്‍ ദേവസ്വവും സഹ പ്രവര്‍ത്തകരും പ്രജീഷിനെ സഹായിച്ചിരുന്നുവെങ്കിലും വലിയ തുകയാണ് ചികിത്സയ്ക്കായി വേണ്ടി വരിക. ഫിസിയോ തെറാപ്പി ചെയ്താല്‍ തന്റെ ആരോഗ്യ സ്ഥിതിയില്‍ കൂടുതല്‍ മാറ്റമുണ്ടാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞത് എന്നും അവശത അനുഭവിക്കുന്ന ആന പാപ്പാന്മാരിലേക്ക് ദുബായ് ആനപ്രേമി സംഘത്തിന്റെ സഹായ ഹസ്തം എത്തുന്നതില്‍ സന്തോഷമുണ്ടെന്നും പ്രജീഷ് സംഘം പ്രസിഡണ്ട് ശിവകുമാര്‍ പോലിയത്തിനെ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി.എസിനെ പുറത്താക്കിയതു കൊണ്ട് സി. പി. എമ്മിലെ പ്രശ്നങ്ങള്‍ തീരില്ല: പന്ന്യന്‍ രവീന്ദ്രന്‍

July 19th, 2012

Pannyan_ravindran-epathram

ന്യൂഡെല്‍ഹി: വി. എസ്. അച്യുതാനന്ദന്‍ നേതാവാണെന്നും അദ്ദേഹത്തെ പുറത്താക്കിയതു കൊണ്ട് സി. പി. എമ്മിലെ പ്രശ്നങ്ങള്‍ തീരില്ലെന്നും സി. പി. ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രൻ പ്രസ്താവിച്ചു. സി. പി. എമ്മിലെ പ്രശ്നങ്ങളില്‍ സി. പി. ഐ. പക്ഷം പിടിക്കുന്നില്ല. പാര്‍ട്ടി പിളരുന്നതിന്റെ പ്രശ്നം തങ്ങള്‍ അനുഭവിച്ചതാണ്. ടി. പി. വധത്തിന്റെ പേരില്‍ നടത്തിയ പ്രചാരണത്തിന്റെ ബലത്തിലാണ് യു. ഡി. എഫ്. നെയ്യാറ്റിന്‍ കരയില്‍ ജയിച്ചതെന്നും ടി. പി. വധം മുതലാക്കി യു. ഡി. എഫ്. രാഷ്ടീയ കച്ചവടം നടത്തുകയാണെന്നും പന്ന്യന്‍ ഡൽഹിയിൽ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാത്രക്കാരിയെ മാനഭംഗ പ്പെടുത്താന്‍ ശ്രമിച്ച സി ഐ അറസ്റ്റില്‍

July 19th, 2012

police-ci-subramanyan-ePathram തൃശൂര്‍ : ബസ് യാത്രക്കാരിയെ മാനഭംഗ പ്പെടുത്താന്‍ ശ്രമിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം പാണ്ടിക്കാട് റാപിഡ് ആക്ഷന്‍ ഫോഴ്‌സ് സി. ഐ. ദേശമംഗലം പള്ളം സ്വദേശി തിയ്യാടിപ്പടിയില്‍ 38 കാരനായ സുബ്രഹ്മണ്യ നെതിരെയാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്.

ചെറുതുരുത്തി യില്‍ ബലിതര്‍പ്പണം നടത്തിയ ശേഷം തിരികെ തൃശൂരി ലേക്ക് പ്രൈവറ്റ് ബസില്‍ പോവുക യായിരുന്ന 48 കാരിയുടെ പരാതി പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സഹായ ത്തിനായുള്ള ഇവരുടെ അഭ്യര്‍ത്ഥനയെ ത്തുടര്‍ന്ന് യാത്രക്കാര്‍ സുബ്ര ഹ്മണ്യനെ ബസിനുള്ളില്‍ തടഞ്ഞു വെച്ച് വടക്കാഞ്ചേരി പോലീസിന് കൈമാറുക യായിരുന്നു.

മാനഭംഗശ്രമം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധയ്ക്കയച്ചു. ഡി. ജി. പി. ജേക്കബ് പുന്നൂസ് ഐ. പി. എസിന്റെ നിര്‍ദ്ദേശ പ്രകാരം തൃശൂര്‍ റെയിഞ്ച് ഐ. ജി. എസ്. ഗോപിനാഥ് ഐ പി എസ്. സുബ്രഹ്മണ്യനെ സസ്‌പെന്റ് ചെയ്തു.

-തയാറാക്കിയത് : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക: ,

1 അഭിപ്രായം »

നെന്മാറയില്‍ കര്‍ഷകര്‍ പച്ചക്കറി കുഴിച്ചു മൂടി

July 18th, 2012

ashgourd-epathram

പാലക്കാട്: സംസ്ഥാനത്തെ ഉപഭോക്താക്കള്‍ പച്ചക്കറിക്ക് തീ വില നല്‍കുമ്പോള്‍ കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറി വില ലഭിക്കാത്തതിനെയും സംഭരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെയും തുടര്‍ന്ന് കര്‍ഷകര്‍ കുഴിച്ചു മൂടി. വിളവെടുത്ത പാവല്‍, വെള്ളരി, പടവലം തുടങ്ങിയവ ടണ്‍ കണക്കിനാണ് കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ അലംഭാവം കാരണം നശിപ്പിച്ചു കളയേണ്ടി വന്നത്. കണ്ണീരോടെ ആണ് കര്‍ഷകര്‍ തങ്ങള്‍ കഷ്ടപ്പെട്ട് വളര്‍ത്തി വിളവെടുത്ത പച്ചക്കറി ചീഞ്ഞഴുകുവാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കുഴികളിലും തെങ്ങിന്‍ ചുവട്ടിലുമെല്ലാം കുഴിച്ചു മൂടിയത്. സംസ്ഥാനത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും എന്ന് മുഖ്യമന്ത്രിയും കൃഷി മന്ത്രിയും പറയുന്നതല്ലാതെ കര്‍ഷകരില്‍ നിന്നും സമയത്തിനു പച്ചക്കറി സംഭരിക്കുവാനോ വേണ്ട നടപടികള്‍ എടുക്കുന്നില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

നെന്മാറയില്‍ 1300 ഏക്കറോളം പ്രദേശത്താണ് കൃഷി ചെയ്യുന്നത്. ലക്ഷക്കണക്കിനു രൂപ കടമെടുത്ത് ഭൂമി പാട്ടത്തിനെടുത്താണ് നെന്മാറയിലെ പല കര്‍ഷകരും പച്ചക്കറി കൃഷി ചെയ്യുന്നത്. വിപണിയില്‍ 18 രൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പടവലത്തിനു ഇടത്തട്ടുകാര്‍ രണ്ടു രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. ഹോര്‍ട്ടി കോര്‍പ്പ് തമിഴ്‌നാട്ടില്‍ നിന്നും ടണ്‍ കണക്കിനു പച്ചക്കറിയാണ് സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്നത്. അമിതമായ കീടനാശിനി പ്രയോഗിക്കുന്നതായി ആരോപണമുള്ള തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി വാങ്ങുകയും കേരളത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ അവഗണിക്കുകയും ചെയ്യുന്ന ഹോര്‍ട്ടി കോര്‍പ്പ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നെന്മാറയിലെ കര്‍ഷകരുടെ അനുഭവം മാധ്യമ വാര്‍ത്തയായതിനെ തുടര്‍ന്ന് പച്ചക്കറി സംഭരിക്കുവാന്‍ വേണ്ട നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാലക്കാട്ട് സദാചാര പോലീസ് യുവാവിനെയും യുവതിയേയും മര്‍ദ്ദിച്ചു
Next »Next Page » യാത്രക്കാരിയെ മാനഭംഗ പ്പെടുത്താന്‍ ശ്രമിച്ച സി ഐ അറസ്റ്റില്‍ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine