നവോദയ അപ്പച്ചന്‍ അന്തരിച്ചു

April 24th, 2012

navodaya-appachan-ePathram
കൊച്ചി : പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ (എം. സി. പുന്നൂസ്‌ 87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളാല്‍ ചികിത്സ യില്‍ ആയിരുന്ന അദ്ദേഹത്തെ ഏപ്രില്‍ 18 മുതല്‍ ആശുപത്രി യില്‍ പ്രവേശി പ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.45 നായിരുന്നു അന്ത്യം.

മലയാള ത്തിലെ ആദ്യത്തെ സിനിമാ സ്കോപ്പ് ചിത്രമായ തച്ചോളി അമ്പു, ദക്ഷിണേന്ത്യ യിലെ ആദ്യത്തെ 70 എം. എം. ചിത്രമായ പടയോട്ടം, ഇന്ത്യ യിലെ ആദ്യത്തെ ത്രിമാന (3D) സിനിമ യായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മാമാട്ടി ക്കുട്ടിയമ്മയ്ക്ക്, ചാണക്യന്‍ ഒന്നു മുതല്‍ പൂജ്യം വരെ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ നവോദയാ യുടെ ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച തായിരുന്നു. കടത്തനാട്ടു മാക്കം, തച്ചോളി അമ്പു, മാമാങ്കം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

navodhaya-thacholi-ambu-ePathram

കേരള ത്തില്‍ പത്ത് സിനിമാസ്കോപ്പ് തീയ്യേറ്ററുകള്‍ മാത്രമുള്ള പ്പോഴാണ് തച്ചോളി അമ്പു നിര്‍മ്മിച്ചത്‌. അന്ന് തീയ്യേറ്ററുകള്‍ക്ക് സ്ക്രീനും ലെന്‍സും വാങ്ങി കൊടുത്തു കൊണ്ടാണ്‌ മലയാള ത്തിലെ ആദ്യത്തെ സിനിമാ സ്കോപ്പ് സിനിമ പ്രദര്‍ശിപ്പിച്ചത്. ബാക്കി എല്ലാം ചരിത്രം.

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് അദ്ദേഹത്തിന് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ലഭിച്ചു.

navodhaya-appachan-padayottam-ePathram

സിനിമാ നിര്‍മ്മാണം പണം മുടക്കല്‍ മാത്രമല്ല അതൊരു ഭാവനാ പൂര്‍ണ്ണമായ സര്‍ഗ്ഗ സൃഷ്ടി യാണ് എന്ന് അപ്പച്ചന്‍ തെളിയിച്ചു. നവീന സാങ്കേതിക സംവിധാന ങ്ങളോട് അദ്ദേഹത്തിനുള്ള അഭിനിവേശം കൂടി യായിരുന്നു ഇന്ത്യന്‍ സിനിമാ ചരിത്ര ത്തില്‍ മലയാള ത്തിന്റെ പേര് തങ്ക ലിപികളാല്‍ ആലേഖനം ചെയ്യാന്‍ ഉതകുന്ന സിനിമ കള്‍ പിറവി എടുത്തത്. മലയാള സിനിമയുടെ കാരണവരായ അപ്പച്ചന്റെ മരണ ത്തോടെ സിനിമ യില്‍ ഒരു യുഗം തന്നെ അവസാനിക്കുക യാണ്.

സംവിധായകരായ ഫാസില്‍, സിബി മലയില്‍, പ്രിയദര്‍ശന്‍, രഘുനാഥ് പലേരി, ടി. കെ. രാജീവ് കുമാര്‍, അഭിനേതാക്കളായ മോഹന്‍ലാല്‍, പൂര്‍ണിമ ജയറാം, ശാലിനി, സംഗീത സംവിധായ കരായ ജെറി അമല്‍ദേവ്, മോഹന്‍ സിത്താര ഗായകന്‍ ജി. വേണു ഗോപാല്‍ തുടങ്ങി ഒട്ടേറെ പ്രമുഖരെ സിനിമാ രംഗത്ത്‌ അവതരിപ്പിച്ചത്‌ നവോദയാ അപ്പച്ചന്‍ ആയിരുന്നു.

മാളിക പുരക്കല്‍ ചാക്കോ പുന്നൂസ് എന്ന അപ്പച്ചന്‍ ആലപ്പുഴ ജില്ല യിലെ പുളിങ്കുന്നിലാണ് ജനിച്ചത്. ബേബിയാണ് അപ്പച്ചന്റെ ഭാര്യ. സംവിധായകന്‍ ജിജോ, ജോസ്, ജിസ്, ജിഷ. എന്നിവരാണ് മക്കള്‍. ഉദയാ സ്റ്റുഡിയോ ഉടമയും നിര്‍മ്മാതാവും സംവിധായകനു മായിരുന്ന കുഞ്ചാക്കോ സഹോദരനാണ്. മറ്റു സഹോദരങ്ങള്‍: സിസ്റ്റര്‍ സെലിന്‍, അന്നമ്മ ആന്‍റണി, തങ്കമ്മ ജോണ്‍, പരേതരായ ലൂക്കോസ്, ജോസഫ്, സിസ്റ്റര്‍ എമിറിന്‍സ്രാന.

മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് 6 മണി വരെ എറണാകുളം ടൗണ്‍ ഹാളിലും പിന്നീട് കാക്കനാട്ടെ വീട്ടിലും പൊതു ദര്‍ശന ത്തിന് വെയ്ക്കും. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് ചെന്നൈ യിലെ താംബരം ദര്‍ക്കാള്‍ അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

– പി. എം. അബ്ദുല്‍ റഹിമാന്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പണം കണ്ടാല്‍ ചാടുന്നവനല്ല ഞാന്‍: എ. എം. ആരിഫ്‌ എം. എല്‍. എ

April 23rd, 2012

A-M-Arif-epathram

അരൂര്‍: സി. പി. ഐ. എമ്മിലെ എ. എം ആരിഫ് എം. എല്‍. എ യു. ഡി.എഫിലേക്ക് പോകുന്നു എന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. അരൂര്‍ നിയോജക മണ്ഡലത്തില്‍ യു. ഡി. എഫ് സര്‍ക്കാര്‍ 151 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദമാണ് ഇങ്ങനെ ഒരു വാര്‍ത്തക്ക് പിന്നില്‍. ശെല്‍വരാജ് പാര്‍ട്ടി വിടുന്നതിന് തൊട്ടുമുമ്പായി അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ സര്‍ക്കാര്‍ കോടികളുടെ വികസന പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചിരുന്നു. പാര്‍ട്ടി വിട്ട് യു. ഡി. എഫിലേക്ക് വരുന്നതിന് മുന്നോടിയായാണ് ഫണ്ട് അനുവദിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അരൂര്‍ മണ്ഡലത്തില്‍ ഫണ്ട് അനുവദിച്ചത് സംബന്ധിച്ച് നേരത്തെ സിന്ധുജോയി തന്റെ ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ അതില്‍ ഒരു സത്യവും ഇല്ലെന്നും ഇനിയും ആരോപണം ആവര്‍ത്തിച്ചാല്‍ സിന്ധുവിനെതിരെ നിയമ നടപടിയെടുക്കുമെന്നും സിന്ധുവിനെ പോലെ പണം കണ്ടാല്‍ രാഷ്ട്രീയ ആദര്‍ശം മറന്ന് മറുകണ്ടം ചാടുന്നവനല്ല താനെന്നും ആരിഫ് വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം മാണി എല്‍. ഡി. എഫിലേക്ക്: ആനത്തലവട്ടം ആനന്ദന്‍

April 23rd, 2012

Anathalavattam_anandan-epathram

പാല : മുന്നണിയില്‍ മുസ്ലീം ലീഗിന് അമിത പ്രാധാന്യം കൊടുക്കുന്നതില്‍ അതൃപ്തനായ കെ. എം മാണി എല്‍. ഡി. എഫിലേക്ക് വരാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും അത് മറച്ചുവെക്കാനാണ് പി. സി ജോര്‍ജ്ജ് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്നും സി. പി. ഐ. എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. ചീഫ്‌ വിപ്പായ പി. സി ജോര്‍ജ്ജിന്റെ ഇപ്പോഴത്തെ പണി ഇടത് എം. എല്‍. എമാരെ പിടിക്കാന്‍ ചാക്കുമായി നടക്കുകയാണെന്നും ഒരു തവണ ചക്ക വീണ് മുയല്‍ ചത്തുവെന്ന് കരുതി എല്ലാ തവണയും മുയല്‍ ചാകുമെന്ന് കരുതേണ്ടെന്നും ആനത്തലവട്ടം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 എം. എല്‍ എ. മാര്‍ കൂടി ഇടതു മുന്നണിയില്‍ നിന്നും വരുമെന്ന് പി. സി. ജോര്‍ജ്ജ്

April 23rd, 2012

PC George-epathram

കൊച്ചി: ഇനിയും നാല് എം. എല്‍. എ മാര്‍ കൂടി ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അംഗീകരിച്ചു കൊണ്ട് ഇടതു മുന്നണിയില്‍ നിന്നും ഐക്യ  ജനാധിപത്യ  മുന്നണിയില്‍ ഉടനെ വരുമെന്ന് സംസ്ഥാന ചീഫ് വിപ്പ് പി. സി ജോര്‍ജ്ജ്. ശെല്‍വരാജ് അതിനു തുടക്കമിട്ടു കഴിഞ്ഞു ഇനി മറ്റുള്ളവര്‍ക്ക് വരാന്‍ മടിയില്ല. യു. ഡി. എഫിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നവരെ സ്വാഗതം ചെയ്യുന്നു എന്നും ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ. പി. സി. സി പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തലയും സമ്മതിക്കുക മാത്രമേ വേണ്ടൂ എന്നും, ഇക്കാര്യം നേരത്തെതന്നെ തനിക്കറിയാമെന്നും ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ആരെല്ലാമാണ് ഇതെന്ന് വ്യക്തമാക്കി യില്ലെങ്കിലും സി.  പി ഐ. എം ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച അരൂര്‍ എം. എല്‍. എ ആരിഫിന്റെ പേര് ചേര്‍ത്ത്‌ ചില ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആരിഫ്‌ ഈ വാര്‍ത്ത നിഷേധിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിനോദ സഞ്ചാര കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി

April 23rd, 2012

അതിരപ്പിള്ളി: വിനോദ സഞ്ചാര കേന്ദ്രത്തിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കൊമ്പനാന യിറങ്ങി യതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികള്‍ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 11.45നാണ് പ്രധാന കവാടത്തില്‍നിന്നു 50 മീറ്റര്‍ അകലെ ആനയിറങ്ങിയത്. ആനയെ കണ്ടതോടെ ഒരുകൂട്ടം വിനോദസഞ്ചാരികള്‍ ബഹളം കൂട്ടുകയും കൂവിവിളിക്കുകയും ചെയ്തു. ഇതോടെ ആന അവിടെ പാര്‍ക്ക്‌ ചെയ്തിരുന്ന കാറുകള്‍ തകര്‍ത്തു വിനോദസഞ്ചാരികളുടെ നേരെ ഓടിയടുത്തു. സ്ത്രീകളും കുട്ടികളുമടക്കമുള്ള സഞ്ചാരികള്‍ ആന വരുന്നതുകണ്ട് ഭയന്ന് നിലവിളിച്ച് ഓടി. ഏറെ നേരം പരിഭ്രാന്തി പരത്തി ആന അവസാനം പുഴയിലേക്ക് ഇറങ്ങിപോയി

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംസ്ഥാനത്ത് സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥ; പിണറായി വിജയന്‍
Next »Next Page » 4 എം. എല്‍ എ. മാര്‍ കൂടി ഇടതു മുന്നണിയില്‍ നിന്നും വരുമെന്ന് പി. സി. ജോര്‍ജ്ജ് »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine