ചെങ്ങന്നൂര്‍ പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ആനയിടഞ്ഞു.

January 19th, 2012
elephant-stories-epathram
ചെങ്ങന്നൂര്‍:  ചെങ്ങന്നൂര്‍ പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ആനയിടഞ്ഞു കാഴ്ച ശീവേലിക്കുള്ള ഒരുക്കങ്ങള്‍ക്കിടെ ആനയിടഞ്ഞു. കൊമ്പന്‍ ചാരുമ്മൂട് ശിവശങ്കരനാണ് ഇടഞ്ഞത്. രണ്ടാം പാപ്പാന്‍ സുരേന്ദ്രന്‍ ആനയുടെ പുറത്തുണ്ടായിരുന്നു. നെറ്റിപ്പട്ടം കെട്ടുന്നതിനിടയില്‍ ഒന്നാം പാ‍പ്പാന്‍ ബിജുവിനെ തട്ടിയിട്ട് കുത്താന്‍ ആയുകയായിരുന്നു. ആനയുടെ കൊമ്പുകള്‍ക്കിടയില്‍ നിന്നും ഇയാള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ആനയിടഞ്ഞത് കണ്ട് ഭക്തര്‍ നാലുപാടും ചിതറിയോടി. പാപ്പാനെ പുറത്തിരുത്തി കൊണ്ട് നടത്തിയ പരാക്രമത്തില്‍ ക്ഷേത്രത്തിലെ ബലിക്കല്‍ പുരയുടെ മേല്‍ക്കൂരയും കല്‍‌വിളക്കും തകര്‍ത്തു. കൊടിമരം മറിച്ചിടുവാന്‍ ശ്രമം നടത്തി. ഉടമ സുരേഷ് എത്തി പഴവും മറ്റും നല്‍കി ആനയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ അയാളെയും ആക്രമിക്കുവാന്‍ മുതിര്‍ന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ എലിഫെന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ചാണ് ആനയെ തളച്ചത്. ഈ സമയമത്രയും രണ്ടാം പാപ്പാന്‍ സുരേന്ദ്രന്‍ ആനയുടെ പുറത്തുണ്ടായിരുന്നു. ആളെ പുറത്തിരുത്തി ആനയെ മയക്കുവെടിവെക്കുന്നത് വളരെ അപകട സാധ്യതയുള്ളതാണ്. മയക്കുവെടി കൊണ്ടാല്‍ ഉടനെ ആന പുറത്തുള്ള ആളെ കുടഞ്ഞിട്ട് ആക്രമിക്കും. മുമ്പ് വണ്ടികുത്തി മോഹനന്‍ എന്ന ആന മയക്കുവെടികൊണ്ട ഉടനെ പുറത്തിരുന്ന പാപ്പാനെ കുടഞ്ഞിട്ട് കുത്തികൊന്നിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയിലിനകത്ത് മൊബൈല്‍ ഫോണ്‍

January 19th, 2012

phone-jail-epathram

തൃശൂര്‍ : തീവ്രവാദക്കേസിലെ പ്രതികളായ തടിയന്‍റവിട നസീറിനെയും സംഘത്തെയും താമസിപ്പിച്ചിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ബി. ബ്ലോക്കിലെ സെല്ലില്‍നിന്ന് ക്യാമറയുള്ള മൊബൈല്‍ ഫോണും സിം കാര്‍ഡും ബാറ്ററിയും കണ്ടെത്തി. കുളിമുറിയുടെ തറയിലെ ടൈല്‍ ഇളക്കിമാറ്റി അറയുണ്ടാക്കി അതിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ജയില്‍ അധികൃതര്‍ വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, കോടതിയുടെ അനുമതി ലഭിച്ചശേഷമേ കേസെടുക്കാന്‍ കഴിയൂ എന്നറിയുന്നു. ഇവരെ ഈ മാസം 18ന് പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. ഇവര്‍ പോയതിനു ശേഷം കഴിഞ്ഞദിവസം സെല്ലില്‍ പരിശോധന നടത്തിയപ്പോഴാണ് തറയില്‍ പാകിയ ഒരു ടൈല്‍ ഇളകിയതായി കണ്ടത്. അത് എടുത്തു മാറ്റിയപ്പോള്‍ ചെറിയ അറയില്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത്. സിം കാര്‍ഡ് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. സുരേഷ് എന്ന തടവുകാരനെതിരെ ജയില്‍ അധികൃതര്‍ പോലീസില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്ഷേത്രവളപ്പില്‍ ഗോവധം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

January 18th, 2012
cow-killed-at-temple-premises-epathram
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ധര്‍മ ശാസ്താ ക്ഷേത്രവളപ്പില്‍ ഗര്‍ഭിണിയായ പശുവിനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കണ്ടന്തറ മുഹമ്മദ് കുഞ്ഞ് (48), അനസ് (24) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. ക്ഷേത്രപരിസരത്ത് അലഞ്ഞു നടക്കുകയായിരുന്ന പശു കഴിഞ്ഞ ദിവസം അസുഖം ബാധിച്ച് കിടപ്പിലായി. തുടര്‍ന്ന് ഭക്തരുടേയും ജീവനക്കാരുടെയുടെ സംരക്ഷണയിലായിരുന്നു. ഇതിനിടയിലാണ് പോലീസ് പിടിയിലായവര്‍ ക്ഷേത്രവളപ്പില്‍ കടന്ന് രോഗാവസ്ഥയില്‍ കിടന്ന പശുവിനെ കൊന്ന് ഇറച്ചിയെടുക്കുവാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട ഭക്തരും ക്ഷേത്ര ജീവനക്കാരും ഇരുവരേയും തടഞ്ഞു വച്ചു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കുവാന്‍ ശ്രമിച്ചെങ്കിലും കളക്ടറോ ആര്‍. ഡി. ഓ യോ സംഭവസ്ഥലത്തെത്തിയാലെ ഇരുവരേയും വിട്ടു നല്‍കൂ എന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ദ്രുത കര്‍മ്മസേനയടക്കം ഉള്ളവര്‍ എത്തിയാണ് ബലപ്രയോഗത്തിലൂടെ കുറ്റാരോപിതരേയും പശുവിന്റെ ജഡത്തെയും കസ്റ്റഡിയില്‍ എടുത്തത്.
ക്ഷേത്രവളപ്പില്‍ കടന്ന് പശുവിനെ കൊന്നത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകളും ഇടപെട്ടതോടെ സംഭവത്തിന്റെ ഗൌരവം വര്‍ദ്ധിച്ചു. ക്ഷേത്രവളപ്പില്‍ നടത്തിയ ഗോവധത്തിനെതിരെ ഭക്തരും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധ ജാഥ നടത്തി. മൂവ്വാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം പ്രദേശങ്ങളില്‍ പ്രതിഷേധത്തിന് വിവിധ ഹിന്ദു സംഘടനകള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് സംഘര്‍ഷ മേഘലയില്‍ വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

വടക്കുന്നാഥന്റെ മണ്ണില്‍ കൌമാര കലയുടെ കുടമാറ്റം

January 18th, 2012
school-youth-festival-kerala-epathram
തൃശ്ശൂര്‍: കൌമാര കലാമേളക്ക് തിരശ്ശീലയുയര്‍ന്നതോടെ അക്ഷരാര്‍ഥത്തില്‍ കലയുടെ കുടമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് നടന രാജനായ വടക്കും‌നാഥന്റെ തട്ടകം. വിവിധ ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിനു കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തിയതോടെ  തൃശ്ശൂര്‍ നഗരം കലയുടെ പൂരത്തെ വലിയ ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. നടരാജന്റെ സന്നിധിയില്‍ നൂപുരധ്വനികളും താളമേളങ്ങളും കൊണ്ട് മുഖരിതമാകുമ്പോള്‍ പൂര നഗരി അതില്‍ സ്വയം ലയിച്ചു പോകുന്ന കാഴ്ചയാണെങ്ങും. നൂറുകണക്കിനാളുകള്‍ക്ക് മുമ്പില്‍ തങ്ങളുടെ കലാ വൈഭവം പ്രകടിപ്പിക്കുവാന്‍ അവസരം ലഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയില്‍ പങ്കെടുക്കുന്ന കുരുന്നു പ്രതിഭകള്‍ക്ക് അരങ്ങ് വടക്കുംനാഥസന്നിധിയില്‍ ആകുമ്പോള്‍ അത് ജന്മ സായൂജ്യമായി മാറുന്നു. കൊച്ചു കലാകാരന്മാരും കലാകാരികളും കാണികളെ മാത്രമല്ല വടക്കുംനാഥന്റെ മണ്ണിനെ വരെ കോരിത്തരിപ്പിക്കുകയാണ്. വിവിധ ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിനു കലാകാരന്മാരും കലാകാരികളും അരങ്ങില്‍ എത്തിയതോടെ പൂരനഗരിയെന്നും സാംസ്കാരികതലസ്ഥാനമെന്നും പേരുള്ള ത്രിശ്ശിവപേരൂര്‍ ഒന്നു കൂടെ പ്രൌഢമാകുന്നു.  രാവേറെ ചെല്ലുവോളം നൃത്തവേദിയില്‍ വിരിയുന്ന കലയുടെ കുടമാറ്റം കാണുവാന്‍ ആളുകള്‍ പൂരനഗരിയില്‍ ആണ്‍‌പെണ്‍ വ്യത്യാസമില്ലാതെ മിഴിയനക്കാതെ ശ്വാസം പിടിച്ച് നില്‍ക്കുന്ന കാഴ്ചയാണ് കാണാനാകുക. തൃശ്ശൂര്‍ പൂരത്തിന്റെ തെക്കോട്ടിറക്കം കഴിഞ്ഞുള്ള കുടമാറ്റത്തിനു മാത്രമേ ഒരു പക്ഷെ ഇത്തരം ഒരു കാഴ്ച കണുവാനാകൂ. കലാമത്സരങ്ങള്‍ നടക്കുന്നതിനിടയില്‍ കടന്നെത്തിയ സന്തോഷ് പണ്ഡിറ്റിലേക്ക്  കാണികളുടെ ശ്രദ്ധ ഇടയ്ക്ക് ഒന്നു മാറിയെങ്കിലും ക്ഷണനേരത്തില്‍ അവര്‍ അതില്‍ വിരസരുമായി. മാത്രമല്ല കുട്ട്യോള്‍ക്ക് കണ്ണേറുതട്ടാതിരിക്കാന്‍ എത്തിയതല്ലേ ?എന്ന് തൃശ്ശൂര്‍ കാരുടെ സ്വതസിദ്ധമായ കമന്റ് വരികയും ചെയ്തു.
സംസ്കൃതോത്സവത്തോടനുബന്ധിച്ച് ഉള്ള അഷ്ടപദി മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ  കുട്ടികളെ കാണാന്‍ ഇടയ്കയുടെ അന്തരിച്ച കുലപതി ഞെരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഹരിഗോവിന്ദന്‍ എത്തിയത് ആവേശം പകര്‍ന്നു. ഹരിഗോവിന്ദന്‍ കുട്ടികള്‍ക്കൊപ്പം ഇടയ്ക്ക വായിച്ചത് വ്യത്യസ്ഥമായ അനുഭവമായി. മാര്‍ഗ്ഗം കളി, മോണോ ആക്ട് തുടങ്ങിയവക്ക് കാണികള്‍ തിങ്ങി നിറഞ്ഞു.  സൌമ്യ വധവും, പെരുമ്പാവൂരില്‍ ബസ്സ് യാത്രക്കാരനെ സഹയാത്രികള്‍ കൊലപ്പെടുത്തിയതുമെല്ലാം മോണോ ആക്ടില്‍ വിഷയമായി. പ്രമുഖ കലാ-സാംസ്കാരിക വ്യക്തിത്വങ്ങള്‍ മത്സരം കാണുവാനും വിവിധ സാംസ്കാരിക പരിപാടികള്‍ പങ്കെടുക്കുവാനുമായി എത്തിക്കൊണ്ടിരിക്കുന്നു. ഏഴു രാവും പകലും നീളുന്ന കലാമേള കാണുവാന്‍ ഉള്‍ഗ്രാമങ്ങളില്‍ നിന്നു പോലും ആളുകള്‍ ഒഴുകിയെത്തുകയാണ് വടക്കുംനാഥന്റെ തട്ടകത്തിലേക്ക്. റിയാലിറ്റി ഷോകളുടെ തട്ടിപ്പുകള്‍ കണ്ട് മനം മടുത്തവര്‍ക്ക് എസ്. എം.എ സിന്റെ പിന്‍‌ബലമില്ലാത്ത, അമേരിക്കന്‍ ജന്മം കൊണ്ട് “അനുഗ്രതീതരാകാത്ത“ കേരളീയ കലാകാരന്മാരുടെ കഴിവു മാറ്റുരക്കുന്ന ഈ വേദി വേറിട്ടൊരു അനുഭവമായി മാറുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെമ്പൂത്ര ഭഗവതി ക്ഷേത്രത്തില്‍ മകരച്ചൊവ്വ ആഘോഷിച്ചു

January 18th, 2012
chemboothra pooram-epathram
തൃശ്ശൂര്‍: ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തില്‍ മകരച്ചൊവ്വ മഹോത്സവം ആഘോഷിച്ചു. ആനപ്രേമികളുടെ കണ്ണിനും മനസ്സിനും വിരുന്നൊരുക്കിക്കോണ്ട്  വിവിധ ദേശങ്ങളില്‍ നിന്നായി കേരളത്തിലെ പ്രമുഖരായ നാല്പത്തഞ്ച് ഗജവീരന്മാര്‍ അണിനിരന്നു.  വൈകീട്ട് നാലരയോടെ നടന്ന കൂട്ടി എഴുന്നള്ളിപ്പില്‍ ഗജവീരന്‍ ചെമ്പൂത്ര ദേവീദാസന്‍ തിടമ്പേറ്റി. തലയെടുപ്പിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വലം കൂട്ട് നിന്നു. തിരുവമ്പാടി ശിവസുന്ദര്‍, പാമ്പാടി രാജന്‍, ചെര്‍പ്ലശ്ശേരി രാജശേഖരന്‍, നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍, ചെര്‍പ്ലശ്ശേരി അനന്തപത്മനാഭന്‍ തുടങ്ങിയ ഗജവീരന്മരുടെ സാന്നിധ്യം ഉത്സവത്തിന്റെ മാറ്റു വര്‍ദ്ധിപ്പിച്ചു. മേളത്തിനൊപ്പം ഗജവീരന്മാര്‍ തലയുയര്‍ത്തി ചെവിയാട്ടിയപ്പോള്‍ കാണികളുടെ ആവേശം അലതല്ലി.  പൂരം കാണുവാന്‍ വിദേശികളും എത്തിയിരുന്നു. വൈകീട്ട് ദീപാരാധന ഉണ്ടായിരുന്നു. പുലര്‍ച്ചെ നടന്ന കൂട്ടി എഴുന്നള്ളിപ്പ് കാണുവാനും ആയിരങ്ങള്‍ എത്തിയിരുന്നു.
(ഫോട്ടോ അയച്ചു തന്നത് – ജയകൃഷ്ണന്‍ വെറ്റിനറി കോളേജ് മണ്ണൂത്തി)

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊട്ടേഷന്‍ ആക്രമണം: കോളേജ് വിദ്യാര്‍ഥിനി മിത്രാസൂസണ്‍ അറസ്റ്റില്‍
Next »Next Page » വടക്കുന്നാഥന്റെ മണ്ണില്‍ കൌമാര കലയുടെ കുടമാറ്റം »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine