തന്നെ തിരിച്ചെടുക്കാൻ ബെർളിയുടെ വെല്ലുവിളി

March 10th, 2012

berly-thomas-berlytharangal-epathram

തിരുവനന്തപുരം : ബ്ലോഗിൽ എഴുതിയതിന്റെ പേരിലാണ് സംഘടന തന്നെ പുറത്താക്കിയത് എങ്കിൽ തന്നെ തിരിച്ചെടുക്കാനും സംഘടന തയ്യാറാവുമോ എന്ന് പ്രശസ്ത ബ്ലോഗർ ബെർളി തോമസ് തന്റെ പുതിയ ബ്ലോഗ് പോസ്റ്റിലൂടെ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ) എന്ന മാധ്യമ പ്രവർത്തകരുടെ സംഘടനയെ വെല്ലുവിളിച്ചു. സംഘടനയെ പരിഹസിച്ചു ബ്ലോഗിൽ എഴുതിയതിന്റെ പേരിൽ ബെർളിയുടെ പേരിൽ സംഘടന അച്ചടക്ക നടപടി സ്വീകരിക്കുകയും ബെർളിയെ സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്തതായി ചില ഓൺലൈൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പത്ര റിപ്പോർട്ടുകളിൽ നിന്നാണ് ഇത്തരമൊരു നടപടിക്ക് വിധേയനായ വിവരം താൻ അറിഞ്ഞത് എന്ന് കഴിഞ്ഞ ദിവസം ബെർളി eപത്രത്തോട് പറഞ്ഞിരുന്നു. തന്നെ പുറത്താക്കിയതായി ഇതു വരെ സംഘടന തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നും ബെർളി വ്യക്തമാക്കി.

ഓൺലൈൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെയാണെങ്കിൽ സംഘടന തന്നെ പുറത്താക്കിയത് താൻ തന്റെ സ്വകാര്യ ബ്ലോഗായ “ബെർളിത്തരങ്ങൾ” എന്ന ബ്ലോഗിൽ എഴുതിയ “ഇത് നിങ്ങളുദ്ദേശിക്കുന്ന പോലൊരു സംഘടനയല്ല” എന്ന പോസ്റ്റ് കാരണമാവാം. ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് ഇറ്റാലിക്സിൽ ബെർളി ഇങ്ങനെ എഴുതി:

ഇങ്ങനെ നാറിയ ഒരു സംഘടനയില്‍ അംഗമായിരിക്കേണ്ടി വരുന്നതില്‍ ആത്മാര്‍ഥമായി ഞാന്‍ ലജ്ജിക്കുന്നു. സംഘടനയുടെ അച്ചടക്കത്തെപ്പറ്റി വ്യാകുലരായ അതിന്റെ ഉത്തമന്മാരായ ഭാരവാഹികള്‍ ദയവുണ്ടായി എന്നെ സംഘടനാവിരുദ്ധപ്രവര്‍ത്തനത്തിനു പുറത്താക്കണമെന്ന് അപേക്ഷിക്കുന്നു.’

ഇതാണ് തന്നെ പുറത്താക്കാൻ സംഘടനയെ പ്രേരിപ്പിച്ചത് എങ്കിൽ താൻ എഴുതുന്ന പ്രകാരം തന്നെ സംഘടനയുടെ പ്രസിഡണ്ട് ആക്കണം എന്നാണ് ബെർളിയുടെ പുതിയ പോസ്റ്റിലെ ആവശ്യം. പത്രപ്രവർത്തകരുടെ ആവശ്യങ്ങൾക്ക് നേരെ പൊതുവെ കണ്ണടയ്ക്കുന്ന സംഘടന തന്റെ ഒരു ബ്ലോഗ് പോസ്റ്റിലെ ആവശ്യം ഇത്ര പെട്ടെന്ന് നടപ്പിലാക്കിയതിനെ കണക്കിന് പരിഹസിക്കുന്നു. സംഘടനയ്ക്ക് ഒരു കാര്യം നടപ്പിലാക്കാൻ തന്റെ ബ്ലോഗ് ആണ് മാനദണ്ഡം എങ്കിൽ താൻ ബ്ലോഗിലൂടെ മറ്റൊരു കാര്യം ആവശ്യപ്പെടുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് “ഞാൻ നിക്കണോ പോണോ” എന്ന പുതിയ പോസ്റ്റിൽ ബെർളി ഇങ്ങനെ എഴുതി:

ഇത്ര ഗംഭീരമായ ഒരു സംഘടനയില്‍ അംഗമായിരിക്കുന്നതില്‍ ആത്മാര്‍ഥമായി ഞാനഭിമാനിക്കുന്നു. സംഘടനയുടെ പുരോഗതിയെപ്പറ്റി ആകാംക്ഷയുള്ള അതിന്റെ അത്യുത്തന്മാരായ ഭാരവാഹികള്‍ ദയവുണ്ടായി എന്നെ യൂണിയന്‍ പ്രസിഡന്റായി അവരോധിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

മറ്റേ തീരുമാനമെടുത്തതുപോലെ ഈ ആവശ്യവും പരിഗണിച്ച് എത്രയും വേഗം സാധിച്ചുതരുമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. കാരണം, ഇത് നമ്മളാരും ഉദ്ദേശിച്ചതുപോലെയുള്ള ഒരു സംഘടനയല്ല എന്നതു തന്നെ.

ഈ ആവശ്യം പരിഗണിച്ച് തന്നെ സംഘടനയുടെ പ്രസിഡണ്ട് ആക്കുമോ എന്നാണ് ബെർളിയുടെ വെല്ലുവിളി.

ബ്ലോഗ് അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾ പരമ്പരാഗത പത്ര മാദ്ധ്യമങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന ഈ ഡിജിറ്റൽ യുഗത്തിൽ പത്രപ്രവർത്തക സംഘടന തന്നെ ഇത്തരം ഒരു ബ്ലോഗ് വിരുദ്ധ നടപടി സ്വീകരിച്ചത് ഏറെ വിമർശനത്തിന് വിധേയമായിട്ടുണ്ട്.

ദുബായിലെ മാദ്ധ്യമ പ്രവർത്തകരുടെ സംഘടനയും ഓൺലൈൻ മാദ്ധ്യമങ്ങളെ ഭയക്കുന്ന സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓൺലൈൻ മാദ്ധ്യമങ്ങളെ സംഘടനയിൽ നിന്നും അകറ്റി നിർത്താൻ നേരത്തേ സംഘടനയുടെ ചുക്കാൻ പിടിച്ച ചിലർ നീക്കങ്ങൾ നടത്തിയിരുന്നു. പുതിയ സാങ്കേതിക വിദ്യകൾക്കും പുതിയ പ്രവണതകൾക്കും നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ ഈ പഴഞ്ചൻ മാദ്ധ്യമ “താപ്പാനകൾക്ക്” എത്ര നാൾ കഴിയും എന്നാണ് ബെർളിയുടെ പോസ്റ്റ് ഉയർത്തുന്ന ചോദ്യം. അഭിപ്രായ സ്വാതന്ത്യത്തിന് വേണ്ടി നിലകൊള്ളേണ്ട മാദ്ധ്യമ പ്രവർത്തകരുടെ ഒരു സംഘടന ഒരു സംഘടനാ അംഗത്തിന്റെ സ്വകാര്യ ബ്ലോഗ് പോസ്റ്റിന്റെ പേരിൽ ഇത്തരം ഒരു അച്ചടക്ക നടപടി സ്വീകരിച്ചത് ഏറെ അപലപനീയമാണ് എന്ന് ഈ സംഭവം ഒന്നുകൂടെ അടിവരയിട്ട് വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശെൽവരാജ് എം.എല്‍.എ. രാജി വെച്ചു

March 9th, 2012

r-selvaraj-mla-epathram

തിരുവനന്തപുരം: നെയ്യാറ്റിന്‍കര എം. എല്‍. എ. യും പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ ആര്‍. ശെല്‍വരാജ് സി. പി. എമ്മില്‍ നിന്നും രാജി വെച്ചു. പാര്‍ട്ടിയില്‍ താന്‍ നേരിടുന്ന അവഗണനയും തനിക്കും കുടുംബത്തിനും നേരെയുണ്ടാകുന്ന ഉപദ്രവങ്ങളിലും മനംനൊന്താണ്‌ രാജിയെന്നാണ്‌ ശെല്‍വരാജ്‌ ആദ്യം പ്രതികരിച്ചത്‌. ഇത്തവണ സിറ്റിംഗ്‌ മണ്ഡലമായ പാറശാലയില്‍ നിന്നും മാറ്റി നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിച്ചത് പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യായിരുന്നെന്നും, സംസ്‌ഥാന സമിതിയംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമം നടന്നുവെന്നും ശെല്‍വരാജ്‌ ആരോപിച്ചിരുന്നു. എന്നാല്‍ ശക്തമായ വിഭാഗീയതയാണ് രാജിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട്. ശെല്‍വരാജിന്റെ രാജി അപ്രതീക്ഷിതവും നാടകീയവുമാണെന്നാണ്‌ മുന്‍മന്ത്രി എം. വിജയകുമാര്‍ വാര്‍ത്തയോട്‌ പ്രതികരിച്ചത്‌. പാര്‍ട്ടി ജില്ലാ ഘടകം രാജിക്കാര്യം അറിഞ്ഞിരുന്നില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ്‌ അറിയുന്നതെന്നുമാണ്‌ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെയും ജില്ലാ കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദന്റെയും പ്രതികരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. കെ. ടി. വിജയമാധവന്റെ നിര്യാണത്തിൽ അനുശോചിച്ചു

March 9th, 2012

dr-k-madhavankutty-epathram

കോഴിക്കോട് : പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ പ്രൊഫ. ഡോ. കെ. ടി. വിജയമാധവന്റെ നിര്യാണത്തിൽ കോഴിക്കോട്ടെ സാമൂഹ്യ സാംസ്ക്കാരിക നായകന്മാർ ഒത്തുചേർന്നു. ചാവറ കൾച്ചറൽ സെന്ററിൽ നടന്ന അനുശോചന യോഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കെ. മാധവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

dr-kt-vijayamadhavan-obituary-epathram

ഡോ. എം. ജി. എസ്., മുൻ പ്രോ വൈസ് ചാൻസലർ ഡോ. എം. കെ. പ്രസാദ്, ഡോ. എ. അച്യുതൻ, ഫാദർ ജോസ് ഇടപ്പടിയിൽ, പ്രൊഫ. ഉണ്ണികൃഷ്ണൻ നമ്പീശൻ, പ്രൊഫ. കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. കോഴിക്കോട് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടർ എം. എ. ജോൺസൻ e പത്രം പരിസ്ഥിതി സംഘത്തിനു വേണ്ടി ആദരാഞ്ജലികൾ അർപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു

March 8th, 2012
Bombay Ravi-epathram
മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി (രവിശങ്കര്‍ ശര്‍മ്മ) അന്തരിച്ചു. 86 വയസ്സായിരുന്നു. ബോംബെ ഹോസ്പിറ്റലില്‍ വൈകീട്ട് ആറരയോടെ ആയിരുന്നു അന്ത്യം. അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ ബോംബെ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളാകുകയായിരുന്നു.   ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.

മലയാളമടക്കം വിവിധ ഭാഷകളിലായി ഇരുനൂറ്റമ്പതിലധികം ഗാനങ്ങള്‍ക്ക് അദ്ദെഹം ഈണം പകര്‍ന്നിട്ടുണ്ട്. ബോബെ രവി ഈണം പകര്‍ന്ന ഗാനങ്ങള്‍ മലയാളി മനസ്സില്‍ എക്കാലത്തും നിറഞ്ഞു നിന്നവയാണ്. നഖക്ഷതങ്ങളിലെ ‘മഞ്ഞള്‍ പ്രസാദവും…’, പഞ്ചാഗ്നിയിലെ ‘ആ രാത്രിമാഞ്ഞു പോയീ…’, ‘സാഗരങ്ങളേ….‘ ഒരു വടക്കന്‍ വീരഗാഥയിലെ ‘ ചന്ദനലേപ സുഗന്ധം…’ വൈശാലിയിലെ ‘ധും ധും ധും ധുംദുഭിനാധം…’ തുടങ്ങി ബോംബെ രവി അനശ്വരമാക്കിയ ഗാനങ്ങള്‍ നിരവധി. സര്‍ഗ്ഗം,പരിണയം തുടങ്ങി പതിനഞ്ചില്‍ പരം ചിത്രങ്ങള്‍ക്കായി തൊണ്ണൂറോളം ഗാനങ്ങള്‍ അദ്ദെഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.  2005-ല്‍ ഹരിഹരന്‍ സംവിധനം ചെയ്ത മയൂഖം എന്ന ചിത്രത്തിലെ ഗാനങ്ങളാണ് അദ്ദേഹം അവസാനമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദ്യം വാങ്ങാനെത്തിയ യുവതിക്ക് ക്രൂര മര്‍ദ്ദനം

March 7th, 2012
LIQUOR shop-kerala
പരപ്പനങ്ങാടി: മദ്യം വാങ്ങുവാന്‍ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലെറ്റില്‍ ക്യൂ നിന്ന മുസ്ലിം യുവതിയെ സദാചാര പോലീസ്  ചമഞ്ഞ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ഭര്‍ത്താവുമൊത്ത് ഓട്ടോറിക്ഷയില്‍ മദ്യം വാങ്ങുവാനായി ബീവറേജ് ഔട്ട്‌ലെത്തില്‍ എത്തിയതായിരുന്നു യുവതി. ക്യൂവില്‍ യുവതിയെ കണ്ടതോടെ ചിലര്‍ രോഷാകുലരായി ചീത്തവിളിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. ഓട്ടോയില്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന നാട്ടുകാര്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിനു സമീപത്തു വച്ചും മര്‍ദ്ദിച്ചു. പോലീസെത്തി അക്രമികളില്‍ നിന്നും യുവതിയേയും ഭര്‍ത്താവിനേയും രക്ഷപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രേരണയാലാണ് മദ്യം വാങ്ങുവാന്‍ വന്നതെന്നും  മര്‍ദ്ദനമേറ്റവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ അക്രമികളുടെ പേരില്‍ പോലീസ് കേസെടുത്തില്ലെന്നുമാണ് അറിയുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

11 അഭിപ്രായങ്ങള്‍ »


« Previous Page« Previous « മദ്യപിച്ച് ട്രെയിനില്‍ കയറിയവര്‍ റെയില്‍‌വേ പോലീസിനെ കടിച്ചു
Next »Next Page » സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine