ഇരട്ടപ്പദവി: പി.സി. ജോര്‍ജിന്‌ തെര. കമ്മിഷന്റെ നോട്ടീസ്‌

October 28th, 2011

ന്യൂഡല്‍ഹി: ഇരട്ടപ്പദവിയെ സംബന്ധിച്ച പരാതിയില്‍ മൂന്നാഴ്‌ചയ്‌ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നോട്ടീസ്‌ അയച്ചു. മുന്‍ എം.പി. സെബാസ്‌റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയിലാണ്‌ നടപടി.
കാബിനറ്റ്‌ പദവിയോട്‌ കൂടിയുളള ചീഫ്‌ വിപ്പ്‌ സ്‌ഥാനം ഇരട്ടപ്പദവിയുടെ നിര്‍വചനത്തില്‍ വരുമെന്നും പി.സി. ജോര്‍ജിനെ എം. എല്‍‍.എ. സ്‌ഥാനത്തുനിന്ന്‌ നീക്കണമെന്നും ആവശ്യപ്പെട്ട്‌ ഗവര്‍ണര്‍ക്കാണ്‌ സെബാസ്റ്റ്യന്‍പോള്‍ പരാതി നല്‍കിയത്‌. ഗവര്‍ണര്‍ പരാതി തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ കൈമാറുകയായിരുന്നു. സെബാസ്‌റ്റ്യന്‍ പോള്‍ സമര്‍പ്പിച്ച രേഖകള്‍ മുഴുവന്‍ പരിശോധിച്ചശേഷമാണ്‌ കമ്മിഷന്‍ നോട്ടീസ്‌ അയച്ചത്‌. ഇതോടെ പി. സി. ജോര്‍ജ്ജ് വെട്ടിലായിരിക്കുകയാണ്
പി.സി. ജോര്‍ജിന്റെ മറുപടിക്കു ശേഷം അദ്ദേഹത്തിനേയും പരാതിക്കാരനായ സെബാസ്‌റ്റ്യന്‍പോളിനേയും വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേക്കു വിളിക്കും. ഇരുവരുടേയും അഭിപ്രായം കേട്ടശേഷം കമ്മിഷന്റെ തീരുമാനം ഗവര്‍ണറെ അറിയിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എസ്. അച്യുതാനന്ദന്‍ കാമഭ്രാന്തനും ഞരമ്പുരോഗിയും: മന്ത്രി ഗണേഷ്‌ കുമാര്‍

October 28th, 2011

ganesh-kumar-ePathram

പത്തനാപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്‍ കാമഭ്രാന്തനും ഞരമ്പ് രോഗിയുമാണെന്ന് മന്ത്രി കെ.ബി ഗണേശ് കുമാര്‍ അധിക്ഷേപിച്ചു. ഒരു പ്രായം കഴിഞ്ഞാല്‍ പറ്റാത്ത കാര്യങ്ങളെ കുറിച്ച് വിഷമ ഉണ്ടാകും പിന്നെ അതിനെ കുറിച്ചായിരിക്കും സംസാരമെന്നും മന്ത്രി ഗണേശ് കുമാര്‍. മറ്റുള്ളവരെ കള്ളനെന്ന് വിളിക്കുന്ന അച്ച്യുതാനന്ദന്റെ വീട്ടിലാണ് ഏറ്റവും വലിയ കള്ളനുള്ളതെന്നും, മകന്‍ ജയിലിലാകുന്ന ദിവസം അച്യുതാനന്ദന്‍ കരയുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. വാളകത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോളായിരുന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദനെതിരെ മന്ത്രിയുടെ രൂക്ഷ വിമര്‍ശനനം.

-

വായിക്കുക: , ,

1 അഭിപ്രായം »

മകന്റെ കാര്യം നോക്കാന്‍ മകനറിയാം: വി. എസ്

October 27th, 2011

കൊല്ലം: ഐഎച്ച്ആര്‍ഡി നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട് മകന്‍ വി.എ. അരുണ്‍ കുമാറിനെതിരേ നടപടിയുണ്ടാകുമെന്ന വാര്‍ത്തകളെക്കുറിച്ച് തന്റെ മകനെതിരായ ആക്ഷേപങ്ങളുടെ കാര്യം മകന്‍ തന്നെ നോക്കിക്കൊള്ളുമെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തുവേണമെങ്കിലും ചെയ്‌തോട്ടെഎന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു അതുകൊണ്ടൊന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന വി‌എസിന് ഇതൊരു വലിയ തിരിച്ചടിയായിട്ടാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി‌. എസിന്റെ മകന്‍ അരുണ്‍കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്തു

October 27th, 2011

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി.എസ്. അച്യുതാനന്ദന്റെ മകനും ഐഎച്ച്‌ആര്‍ഡി അഡിഷണല്‍ ഡയറക്‌ടറുമായ വി.എ. അരുണ്‍കുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്തു. ഐഎച്ച്‌ആര്‍ഡി ഡയറക്ടര്‍ ഡോക്‌ടര്‍ സുബ്രഹ്മണ്യത്തെയും സസ്പെന്റ് ചെയ്തു. ഐഎച്ച്‌ആര്‍ഡിയിലും അരുണ്‍കുമാര്‍ ഡയറക്‌ടറായ ഫിനിഷിംഗ്‌ സ്കൂളിലും നടന്ന ക്രമക്കേടുകളെക്കുറിച്ച്‌ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെയും അക്കൗണ്ടന്റ്‌ ജനറലിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ നടപടി. വിദ്യാഭ്യാസ വകുപ്പിന് ധനകാര്യ പരിശോധനാവിഭാഗവും പ്രിന്‍സിപ്പല്‍ എജിയും നല്‍‌കിയ റിപ്പോര്‍ട്ടില്‍ അരുണ്‍കുമാറിന്റെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ക്രമക്കേടു നടന്നതായി പറയുന്നു. അരുണ്‍കുമാറും സുബ്രഹ്മണ്യവും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ഇന്ത്യ ഓഫീസിനു മുന്നില്‍ ഐ. എം. സി. സി. ധര്‍ണ

October 27th, 2011

കോഴിക്കോട് : ഗള്‍ഫ് മേഖല യിലെ പ്രവാസി കളെ ചൂഷണം ചെയ്യുന്ന ഹീന നടപടി യില്‍നിന്ന് എയര്‍ഇന്ത്യ പിന്തിരിയണമെന്ന് ഐ. എന്‍. എല്‍. അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ പത്ര സമ്മേളന ത്തില്‍ പറഞ്ഞു.

എയര്‍ഇന്ത്യ യുടെ നടപടിയില്‍ പ്രതിഷേധിച്ച് ഐ. എന്‍. എല്ലിന്‍റെ പ്രവാസി സംഘടന യായ ഐ. എം. സി. സി. 27 ന് രാവിലെ 11 മണിക്ക് കോഴിക്കോട്ടെ എയര്‍ഇന്ത്യ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും.

സാധാരണ ക്കാര്‍ക്കു വേണ്ടി തുടങ്ങിയ ബജറ്റ് വിമാനമായ എയര്‍ഇന്ത്യാ എക്‌സ്​പ്രസ്സിന് ഇപ്പോള്‍ ഭീമമായ നിരക്കാണ് ടിക്കറ്റിന് ഈടാക്കുന്നത്. ക്രമാതീതമായി ടിക്കറ്റ് നിരക്ക് കൂട്ടി ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുന്ന സമീപനം അവസാനിപ്പിക്ക ണമെന്ന് ഐ. എം. സി. സി. ജനറല്‍സെക്രട്ടറി എം. എ. ലത്തീഫ്, ഖജാന്‍ജി ഹംസഹാജി, സര്‍മദ്ഖാന്‍ ഒളവണ്ണ എന്നിവര്‍ പത്രസമ്മേളന ത്തില്‍ പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. സി അഹമ്മദ് നിര്യാതനായി
Next »Next Page » വി‌. എസിന്റെ മകന്‍ അരുണ്‍കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്തു »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine