ഓണം ബംബര്‍ ഹോട്ടല്‍ തൊഴിലാളി എടുത്ത ടിക്കറ്റിന്‌

September 18th, 2011

Kerala-State-Lottery-Onam-Bumper-epathram

കോട്ടയം: കേരള സംസ്‌ഥാന ഭാഗ്യക്കുറി ഓണം ബംബര്‍ ഒന്നാംസമ്മാനമായ അഞ്ചുകോടി രൂപയും രണ്ടാംസമ്മാനമായ ഒരുകോടിയും കോട്ടയത്ത്‌. ഏറ്റുമാനൂരിലെ ‘ഷാലിമാര്‍’ ഹോട്ടല്‍ ജീവനക്കാരനായ കൊല്ലം സ്വദേശി അബ്‌ദുള്‍ ലത്തീഫ്‌ (42) എടുത്ത ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം.

ഏറ്റുമാനൂരിലെ ഉത്രം ഏജന്‍സീസില്‍നിന്നു വിറ്റ യു.വി. 425851 എന്ന ടിക്കറ്റിനാണ്‌ ഒന്നാംസമ്മാനം. ഇവിടെ നിന്ന് 50 ടിക്കറ്റുകള്‍ അബ്‌ദുള്‍ ലത്തീഫ്‌ എടുത്തിരുന്നു. 200 രൂപയായിരുന്നു ഒരു ടിക്കെറ്റിനു വില. ഇതില്‍ ചിലതു സുഹൃത്തുകള്‍ക്കും നാട്ടുകാര്‍ക്കും മറിച്ചുവില്‍ക്കുകയും ചെയ്‌തു. എന്നാല്‍ ഭാഗ്യദേവത തന്റെ കയ്യില്‍ തന്നെ ഇരുന്നതില്‍ അബ്ദുല്‍ ലതീഫ്‌ ആഹ്ലാദം കൊള്ളുന്നു. ഫലമറിഞ്ഞ ഉടനെ തന്നെ ഇദ്ദേഹം ആരോടും പറയാതെ കൊല്ലത്തെ വീട്ടിലേക്കു പോയി. അതിനാല്‍ വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ക്ക് അബ്ദുല്‍ ലത്തീഫിനെ കാണാന്‍ സാധിച്ചില്ല.

ലോട്ടറി ടിക്കറ്റിന് 200 രൂപ വിലയുണ്ടായിട്ടും 60.44 കോടി രൂപയുടെ ലോട്ടറി ടിക്കറ്റാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26.37 കോടി രൂപയുടെ വര്‍ദ്ധനാവണ് ഭാഗ്യക്കുറി വില്‍പനയില്‍ ഉണ്ടായത്

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൈവെട്ട് കേസ്; എന്‍.ഐ.എ ഇന്റര്‍പോളിന്റെ സഹായം തേടുന്നു

September 18th, 2011
joseph-epathram
കൊച്ചി: തൊടുപുഴ ന്യൂമാന്‍സ് കോളേജ് അദ്യാപകന്റെ കൈവെട്ടിമാറ്റിയ കേസില്‍ വിദേശത്തെക്ക് കടന്നു കളഞ്ഞ എട്ടു പ്രതികളെ പിടികൂടുവാന്‍  ഇന്റര്‍ പോളിന്റെ സഹായം തേടുമെന്ന് കേസന്വേഷിക്കുന്ന സംഘം ഐ.എന്‍.എ കോടതിയെ അറിയിച്ചു. ഇതിനായി അന്താരാഷ്ട്ര ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കും. വിദേശത്തേക്ക് കടന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുവാന്‍ ഉത്തരവിടണമെന്നും സംഘം കോടതിയോട് അഭ്യര്‍ഥിച്ചു. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാക്കിയതിനാല്‍ ജാമ്യം അനുവദിക്കാനമെന്ന് ആവശ്യപ്പെട്ട് റിമാന്റില്‍ കഴിയുന്ന പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. കൈവെട്ട് കേസില്‍ വിദേശത്തുനിന്നും സാമ്പത്തിക സഹായം ലഭിച്ചതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ റിമാന്റില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കോടതിയില്‍ വാദിച്ചു. മാത്രമല്ല എന്‍.ഐ.എ നിയമപ്രകാരം അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് 180 ദിവസം കഴിഞ്ഞേ ജാമ്യത്തിന് അര്‍ഹതയുള്ളൂ എന്നും ഐ.എന്‍.എ ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം ബോംബ് പൊട്ടി മദ്രസ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

September 17th, 2011
Bomb-epathram
പാനൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ വഴിയരികില്‍ നിന്നും കിട്ടിയ ഐസ്ക്രീം ബോംബ് പൊട്ടി രണ്ട് മദ്രസ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പോയില്‍ സ്വദേശികളായ അജ്‌നാസ് (13), സിനാല്‍ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്ഫോടനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ സമീപത്തെ ആസ്പത്രിയില്‍ പ്രഥമ സുശ്രൂഷക്ക് വിധേയരാക്കി. ഇവരുടെ പരിക്ക് ഗുരുതരമല്ല. രാവിലെ എട്ടരയോടെ വൈദ്യര്‍ പീടികക്ക് സമീപം വച്ച് വഴിയരികില്‍ കിടന്ന ഐസ്ക്രീം ഡപ്പി വിദ്യാര്‍ഥികള്‍ തട്ടിക്കളിക്കുമ്പോളാണ് സ്ഫോടനം ഉണ്ടായത്. സംഭവമറിഞ്ഞ് പാനൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദര്‍ശന ചാനല്‍ പരീക്ഷണ സംപ്രേഷണം തുടങ്ങി

September 16th, 2011

darshana-channel-epathram

കോഴിക്കോട്: മലയാളി പ്രേക്ഷക ലോകത്തിനു നൂതന ദൃശ്യ വിരുന്നൊരുക്കി സത്യധാര കമ്യൂണിക്കേഷന്‍സ് പ്രൈ. ലിമിറ്റഡിന്റെ ദര്‍ശന ചാനല്‍ ടെസ്റ്റ്‌ റണ്ണിംഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് കോഴിക്കോട്ടെ നടക്കാവ് ഓഫീസില്‍ നിന്നുള്ള വിഷ്വലോടു കൂടിയ പരീക്ഷണ സംപ്രേഷണ ത്തിനു ദര്‍ശന തുടക്കമിട്ടത്.

ടെലി വിഷന്‍ രംഗത്ത് നൂതന സാങ്കേതിക വിദ്യകളോടെയും പൂര്‍ണ സജ്ജീകരണങ്ങളോടെയും മലബാറില്‍ നിന്നാരംഭിക്കുന്ന ആദ്യ മലയാളം ചാനല്‍ കൂടിയാണ് ദര്‍ശന.

കേരളത്തിലെ ഏറ്റവും മികച്ച സൗണ്ട്പ്രൂഫ് ഫുള്‍ എക്വസ്റ്റിക് സ്റ്റുഡിയോ ഉള്‍കൊള്ളുന്ന ഈ ചാനലിന്‍റെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്. ഇസ്മയില്‍ കുഞ്ഞു ഹാജി (മാനേജിങ് ഡയറക്റ്റര്‍), സിദ്ദിഖ് ഫൈസി (ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍) തുടങ്ങിയവരാണ് മറ്റു മുഖ്യ ഭാരവാഹികള്‍.

വിനോദ പരിപാടികള്‍ പ്രക്ഷേപണം ചെയ്യാനുള്ള അനുവാദമാണിപ്പോള്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ദര്‍ശനക്ക് നല്‍കിയിരിക്കുന്നത്.

എന്നാല്‍ കേവല വിനോദങ്ങള്‍ക്കപ്പുറം ധാര്‍മിക – സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തി പ്പിടിച്ചുള്ള വിനോദ – വിജ്ഞാന പരിപാടികളാണ് ചാനലില്‍ സംപ്രേഷണം ചെയ്യുകയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അതോടൊപ്പം വാര്‍ത്തേതര ചാനലായി ഇപ്പോള്‍ സംപ്രേഷണം ആരംഭിക്കുന്നുണ്ടെങ്കിലും വാര്‍ത്താ വിഭാഗത്തിലേക്കും ചാനല്‍ വ്യാപിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളും അണിയറയില്‍ തുടരുന്നുണ്ട്. വൈകാതെ ഈ വര്‍ഷാവസാനത്തോടെ തന്നെ ദര്‍ശനയെ വാര്‍ത്താ ചാനലാക്കി മാറ്റാനും കഴിയുമെന്ന് ചീഫ് സ്ട്രാറ്റജിക് ഓഫീസര്‍ മില്‍ട്ടന്‍ ഫ്രാന്‍സിസ് അറിയിച്ചു.

ഇന്ത്യയിലും ഗള്‍ഫ്, മധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും ആസ്ത്രേലിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ മേഖലകളിലും ഇന്‍സാറ്റ് റ്റു ഇ സാറ്റലൈറ്റ് വഴി ചാനല്‍ ലഭ്യമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹൈദരബാദിലാണ് എര്‍ത്ത് സ്റ്റേഷന്‍. നവംബര്‍ ആദ്യത്തോടെ ദുബായ് ഓഫീസ് പ്രവര്‍ത്തനം സജ്ജമാകും. എംപക് ഫോര്‍മാറ്റ് വഴിയാണ് ചാനല്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുന്നത്.

Downlink Details: Satelite – INSAT 2E, Frequency: 3656 MHz, Symbol Rate: 13330, Polarization-VERTICAL, FEC – 7/8, Beam-Wide beam, Extent upto Middle East.

ചാനല്‍ ടൂണ്‍ ചെയ്യാന്‍ ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: www.darshana.tv, 0495-2762396, 4040578 (Kerala), 09711449098 (Delhi), 00971 506334952 (Middle East).

അയച്ചു തന്നത് : ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല്

-

വായിക്കുക:

അഭിപ്രായം എഴുതുക »

പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധമാളുന്നു

September 16th, 2011

sfi-protest-epathram

തിരുവനന്തപുരം : പെട്രോള്‍ വിലയുടെ അടിക്കടിയുണ്ടാകുന്ന വര്‍ദ്ധനവില്‍ പ്രതിഷേധം ആളിപ്പടരുന്നു. പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍‌വലിക്കണമെന്നും പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികളില്‍ നിന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ തിരുവനന്തപുരത്ത് എസ്. എഫ്. ഐ – ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് പ്രകടനക്കാരെ ലാത്തി വീശി ഓടിച്ചു. നിരവധി പേര്‍ക്ക് പറ്റിക്കേറ്റു. സംഘര്‍ഷത്തിനിടെ മൂന്നോളം സര്‍ക്കാര്‍ വാഹനങ്ങള്‍ തീ വെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നഗരത്തിന്റെ പല പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്. ഏതാനും പേരെ പോലീസ് അറസ്റ്റു ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

3.14 രൂപയാണ് പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില വര്‍ദ്ധിച്ചതും ഡോ‍ളറുമായി ഇന്ത്യന്‍ രൂപക്കുള്ള വിനിമയ നിരക്കില്‍ വന്ന വ്യത്യാസവുമാണ് വില വര്‍ദ്ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2010 ജൂണില്‍ പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടു നല്‍കുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. ഇത് എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുവാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ് ഇടതു പക്ഷ രാഷ്ടീയ കക്ഷികള്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ പെട്രോളിനു വില കുറയുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം തടിതപ്പി. വില നിശ്ചയിക്കുവാനുള്ള അധികാരം ലഭിച്ചതിനു ശേഷം എണ്ണക്കമ്പനികള്‍ പല തവണ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു. ആഗോള വിപണിയില്‍ വലിയ തോതില്‍ ക്രൂഡോയിലിനു വിലയിടിഞ്ഞപ്പോളും ഇന്ത്യയില്‍ തുച്ഛമായ വിലക്കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാലികയെ പിതാവും സഹോദരനും ഇളയച്ഛനും പീഡിപ്പിച്ചു
Next »Next Page » ദര്‍ശന ചാനല്‍ പരീക്ഷണ സംപ്രേഷണം തുടങ്ങി »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine