അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു

March 25th, 2011

g-janardhana-kurup-epathram

കൊച്ചി: ആദ്യ കാല കമ്യൂണിസ്റ്റ് നേതാവും പ്രമുഖ അഭിഭാഷകനുമായ ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ കരിമ്പാലൂര്‍ കളരി അഴികത്ത് വീട്ടില്‍ 1920 ജൂ‍ണ്‍ എട്ടിനു കൊച്ചുണ്ണിത്താന്റെ മകനായി ജനിച്ച ജനാര്‍ദ്ദനക്കുറുപ്പ് എറണാകുളം ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ ശേഷം 1959 മുതല്‍ അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയ കുറുപ്പ് ക്രിമിനല്‍ കേസുകളിലാണ് അധികവും ഹാജരാകാറ്. അഞ്ഞൂറോളം ക്രിമിനല്‍ കേസുകള്‍ വാദിച്ച് ജയിച്ചിട്ടുണ്ട്. രണ്ടാം മാറാട് കേസുള്‍പ്പെടെ പ്രമാദമായ പല കേസുകളിലും ജനാര്‍ദ്ദനക്കുറുപ്പ് ഹാജരായിട്ടുണ്ട്. സൂര്യനെല്ലി പെണ്‍‌വാണിഭ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കേസില്‍ ഉന്നത രാഷ്ടീയ ഇടപെടല്‍ ആരോപിച്ച് പിന്നീട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം രാജി വെച്ചു.

അഭിഭാഷകന്‍ എന്നതിലുപരി മികച്ച ഒരു വാഗ്മിയും സംഘാടകനും കലാകാരനും ആയിരുന്നു അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്. കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കു നിര്‍വ്വഹിച്ച കെ. പി. എ. സി. യുടെ സംഘാടകരില്‍ ഒരാളായിരുന്നു. കെ. പി. എ. സി. യുടെ പ്രസിഡണ്ടായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി” എന്ന നാടകത്തിന്റെ സംവിധാനത്തിലും സഹകരിച്ചിട്ടുണ്ട്. ഈ നാടകത്തില്‍ ജന്മിയായ കേശവന്‍ നായരായി ജനാര്‍ദ്ദനക്കുറുപ്പ് അഭിനയിച്ചിട്ടുമുണ്ട്. “എന്റെ ജീവിതം“ എന്ന പേരില്‍ ആത്മ കഥയും എഴുതിയിട്ടുണ്ട്.

പരേതയായ ശ്രീകുമാരിയമ്മയാണ് ഭാര്യ. കലൂരിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ഭൌതിക ദേഹം നാളെ രാവിലെ പച്ചാളം ശ്മശാനത്തില്‍ സംസ്കരിക്കും. പ്രമുഖനായ ഒരു ക്രിമിനല്‍ അഭിഭാഷകനെയാണ് ജനാര്‍ദ്ദനക്കുറുപ്പിന്റെ നിര്യാണത്തോടെ കേരളീയ സമൂഹത്തിനു നഷ്ടമാകുന്നത്.

-

വായിക്കുക: , , ,

1 അഭിപ്രായം »

രമേഷ് ചെന്നിത്തലക്ക് പകരം ആര്?

March 25th, 2011

ramesh-chennithala-epathram

തിരുവനന്തപുരം : നിലവിലെ കെ. പി. സി. സി. പ്രസിഡന്റ് രമേഷ് ചെന്നിത്തല മുഖ്യമന്ത്രി പദം ലക്ഷ്യമാക്കി ഹരിപ്പാട് മത്സരിക്കുന്നതോടെ പുതിയ അദ്ധ്യക്ഷന്‍ ആരായിരിക്കുമെന്ന് അണികള്‍ നോക്കി നില്‍ക്കുമ്പോള്‍ ചിലര്‍ ആ പദവിക്കു വേണ്ടി ചരടു വലി തുടങ്ങി ക്കഴിഞ്ഞു. ആദ്യമേ മത്സരിക്കുന്നില്ലെന്നു പറഞ്ഞു മാറി നിന്ന വി. എം. സുധീരന്‍, യു. ഡി. എഫ്. കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ എന്നിവരുടെ പേരുകളാണ് പ്രധാന പരിഗണനയില്‍ ഉള്ളതെങ്കിലും, നിലവിലെ കെ. പി. സി. സി. വൈസ് പ്രസിഡന്റ് മാരില്‍ ആരോഗ്യ പ്രശ്നത്താല്‍ തല്‍ക്കാലം മാറി നില്‍ക്കുന്ന തലേകുന്നില്‍ ബഷീറിന്റെ പേരും പരിഗണനയില്‍ ഉണ്ട്. ആലുവയില്‍ മത്സരിക്കാന്‍ എത്തുകയും സിറ്റിങ് എം. എല്‍. എ. കെ. മുഹമ്മദലിയുടെ ശക്തമായ എതിര്‍പ്പിനാല്‍ പിന്മാറേണ്ടി വന്ന എം. എം. ഹസ്സനും ഈ പദവിക്കായി ചരടു വലി നടത്തുന്നുണ്ട്. പിന്നോക്ക വിഭാഗത്തില്‍ നിന്നും ഒരാള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. വി. എം. സുധീരനാണ് ഏറെ സാദ്ധ്യത എങ്കിലും, പല കാര്യങ്ങളിലും പാര്‍ട്ടിക്കതീതമായി തീരുമാനമെടുക്കുകയും, പരസ്യമായി രംഗത്തു വരുകയും ചെയ്യുന്ന ആളെ തന്നെ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് ഇരുത്തുന്നത് ഉചിതമല്ലെന്നാണ് ചിലര്‍ പറയുന്നത്. അബ്ദുള്ളകുട്ടി സുധീരനെതിരെ പ്രസ്താവന നടത്തിയിട്ടും രമേഷ് ചെന്നിത്തല അബ്ദുള്ളകുട്ടിയെ ന്യായീകരിച്ചത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ഥാനാര്‍ത്ഥിക്ക് എതിരെ അണികളുടെ പ്രകടനം

March 25th, 2011

kerala-muslim-league-campaign-epathram

ചാവക്കാട്: ലീഗ് സ്ഥാനാര്‍ഥി അഷറഫ് കോക്കൂരിനെതിരെ ചാവക്കാട് യൂത്ത് ലീഗ് പ്രകടനം നടത്തി. ഐക്യ മുന്നണി സ്ഥാനാര്‍ത്ഥി ക്കെതിരെ ലീഗ് അനുയായികള്‍ തന്നെ പ്രകടനം നടത്തിയത് ലീഗ് നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ഗുരുവായൂര്‍ മണ്ഡലത്തില്‍ മുസ്ലീം ലീഗിനു ഏറെ സ്വാധീനമുള്ള കടപ്പുറം പഞ്ചായത്തിലെ ലീഗ് അനുയായികള്‍ക്ക് പാണക്കാട് നിന്നും വന്ന തീരുമാനം ഒട്ടും രസിച്ചിട്ടില്ല എന്നതിനു തെളിവാണ് ഈ പ്രകടനം. കഴിഞ്ഞ തവണ കെ. വി. അബ്ദുള്‍ കാദറിനോട് മത്സരിച്ച് തോറ്റ മുസ്ലീം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി. എച്. റഷീദിന് ഒരവസരം കൂടി നല്‍കേണ്ടതിനു പകരം മലപ്പുറം ജില്ലയിലുള്ള ഒരാളെ ഗുരുവായൂരില്‍ നിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് അണികള്‍ പരസ്യമായി രംഗത്ത് വന്നത്. ഇതു വിജയ സാദ്ധ്യതയെ കാര്യമായി ബാധിക്കുമെന്ന് യു. ഡി. എഫ്. നേതാക്കള്‍ തന്നെ തുറന്നു പറയുന്നു. പ്രചരണ രംഗത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം. എല്‍. എ. യുമായ കെ. വി. അബ്ദുള്‍ കാദര്‍ ഏറെ മുന്നേറി ക്കഴിയുമ്പോഴും യു. ഡി. ഏഫ്. ക്യാമ്പില്‍ മ്ലാനത മാറിയിട്ടില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുത്തൂര്‍ കസ്റ്റഡി മരണം : നാലു പോലീസുകാര്‍ അറസ്റ്റില്‍

March 24th, 2011

kerala-police-torture-epathram

പാലക്കാട് :പുത്തൂര്‍ ഷീല വധക്കേസ് പ്രതിയെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ സമ്പത്ത് (26) കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ നാലു പേരെ സി. ബി. ഐ. അറസ്റ്റു ചെയ്തു. ഡി. വൈ. എസ്. പി. സി. കെ. രാമചന്ദ്രന്‍, എസ്. ഐ. മാരായ പി. വി. രമേഷ്, ടി. എന്‍. ഉണ്ണികൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ ശ്യാമ പ്രസാദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 2010 മാര്‍ച്ച് 29 നാണ് സമ്പത്ത് മരിച്ചത്. മൃതദേഹത്തില്‍ നിരവധി മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. സമ്പത്തിന്റെ മരണത്തെ പറ്റി അന്വേഷിക്കണ മെന്നാവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ കേസ് അന്വേഷണം ഹൈക്കോടതി സി. ബി. ഐ. ക്ക് വിടുകയായിരുന്നു. സമ്പത്തിന്റെ കസ്റ്റഡി മരണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

സിന്ധു ജോയ്‌ കോണ്ഗ്രസിലേക്ക്?

March 24th, 2011

sindhu-joy-epathram

തിരുവനന്തപുരം : എസ്. എഫ്. ഐ. മുന്‍ സംസ്ഥാന പ്രസിഡണ്ടും, ദേശീയ വൈസ്‌ പ്രസിഡണ്ടും, കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിക്ക് എതിരെ പുതുപ്പള്ളിയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയും ആയ സിന്ധു ജോയിയെ സി. പി. എമ്മില്‍ നിന്നും പുറത്താക്കി. തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നു എന്ന് സിന്ധു ജോയി നേരത്തെ പരാതിപ്പെട്ടിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സിന്ധുവിനെ പുറത്താക്കിയത്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഏറണാകുളത്തു നിന്നും കെ. വി. തോമസിനോട് മത്സരിച്ചു സിന്ധു പരാജയപ്പെട്ടിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് സിന്ധു ജോയ്‌ പങ്കെടുക്കും എന്ന് സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ബാലകൃഷ്ണ പിള്ള മത്സരിക്കില്ല
Next »Next Page » പുത്തൂര്‍ കസ്റ്റഡി മരണം : നാലു പോലീസുകാര്‍ അറസ്റ്റില്‍ »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine