പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചു

February 15th, 2011

ന്യൂഡല്‍ഹി: തന്റെ കേരള സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അവഗണിച്ചെന്ന പരാതിക്ക് ഇടവന്നതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഖേദം പ്രകടിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് അദ്ദേഹം ഖേദം അറിയിച്ചത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ആരെയും അവഗണിച്ചിട്ടില്ല; വയലാര്‍ രവി

February 15th, 2011

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടന വേളയില്‍ അവഗണിച്ചെന്ന പേരില്‍ പ്രമേയം പാസാക്കാന്‍ കേരള നിയമസഭയ്ക്ക് അവകാശമുണ്ടെന്നു കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി. കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ആരെയും അവഗണിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നതു പേരുവയ്ക്കാത്തതിലുള്ള തര്‍ക്കമാണ്.

മുഖ്യമന്ത്രിയുടെ പേര് ശിലാഫലകത്തില്‍ വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ഒരു കത്തയച്ചാല്‍ മതിയായിരുന്നു. എങ്കില്‍ ഈ വിവാദങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ പേര് ശിലാഫലകത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ മാന്യതയും മര്യാദയുമാണ്. ശിലാഫലകത്തില്‍ വ്യോമയാന മന്ത്രിയായ തന്‍റെ പേരുമില്ലെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാലകൃഷ്ണപിള്ള നാളെ കീഴടങ്ങും

February 15th, 2011

കൊച്ചി: ഇടമലയാര്‍ കേസില്‍ രണ്ടു പതിറ്റാണ്ടു നീണ്ട നിയമയുദ്ധത്തിനൊടുവില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള സുപ്രീംകോടതി വിധിക്കു കീഴടങ്ങാനെത്തുന്നു. ഇടമലയാര്‍ കേസ് പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ നാളെ അദ്ദേഹം കീഴടങ്ങും. കഴിഞ്ഞ ദിവസമാണു ബാലകൃഷ്ണ പിള്ളയ്ക്കു സുപ്രീംകോടതി ഒരു വര്‍ഷം കഠിന തടവും പിഴയും വിധിച്ചത്. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തിരുന്നു.

എറണാകുളത്തെ പ്രത്യേക കോടതി 1999ല്‍ ബാലകൃഷ്ണപിള്ളയെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. അതേ കോടതിയിലാണു സുപ്രീംകോടതി വിധിക്കുശേഷം പിള്ള കീഴടങ്ങാനെത്തുന്നത്. റിവ്യൂ ഹര്‍ജി കൊടുക്കുന്നുണ്ടെന്നു യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.

റിവ്യൂ ഹര്‍ജി കൊടുത്താലും ഇതേ ബെഞ്ചുതന്നെയാണു പരിഗണിക്കുകയെന്നതിനാല്‍ വിധി പുനഃപരിശോധിക്കപ്പെടാന്‍ സാധ്യതയില്ല. ശിക്ഷയില്‍നിന്ന് ഒഴിവാക്കിക്കിട്ടാനുള്ള ഏക പോംവഴി ഗവര്‍ണര്‍ മാപ്പു നല്‍കുകയാണെങ്കിലും എല്‍ഡിഎഫ് ഭരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതും നടക്കാനിടയില്ല. മന്ത്രിസഭയുടെ തീരുമാനം അനുകൂലമാണെങ്കില്‍ മാത്രമേ മാപ്പു നല്‍കാന്‍ ഗവര്‍ണര്‍ക്കു കഴിയൂ.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടകാചാര്യന്‍ സെയ്ത്താന്‍ ജോസഫ് അന്തരിച്ചു

February 15th, 2011

ആലപ്പുഴ: അഭിനയ മികവില്‍ ബൈബിള്‍ കഥാപാത്രങ്ങള്‍ക്കു നാടകവേദികളില്‍ ജീവന്‍ നല്കിയ നാടകാചാര്യന്‍ സെയ്ത്താന്‍ ജോസഫ് (85) അന്തരിച്ചു. നാടകകലയുടെ കുലപതിയും ആലപ്പി തിയറ്റേഴ്‌സിന്റെ ഉടമയുമായ സെയ്ത്താന്‍ ജോസഫിന്റെ അ ന്ത്യം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് സ്വന്തം വസതിയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകുന്നേരം നാലിനു വെള്ളാപ്പള്ളി സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയില്‍.

നാടകരചനയിലും സംവിധാനത്തിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ രണ്ടുവര്‍ഷമായി വിശ്രമത്തിലായിരുന്നു. പ്രമേഹം ബാധിച്ചതിനെത്തുടര്‍ന്നു രണ്ടുവര്‍ഷം മുമ്പു വലതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കള്‍: മെറ്റില്‍ഡ, സിസ്റ്റര്‍ ജോവിറ്റ, ഗ്രേസിമ്മ, സിസ്റ്റര്‍ വിമല്‍ ജോസ്, ജെസി, ലാലി. മരുമക്കള്‍: ജോര്‍ജ്, ഷിജു, പരേതരായ ഐസക്, സജി.

കല്ലുപുരയ്ക്കല്‍ അന്ത്രയോസിന്റെയും ലൂസിയാമ്മയുടെയും മകനായി ജനിച്ച ജോസഫ്, 1952-ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച, ‘അഞ്ചു സെന്റ് ഭൂമി’ എന്ന നാടകമവതരിപ്പിച്ചാണു ജനശ്രദ്ധ നേടിയത്. ശരിയത്ത് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനുമുമ്പ് ഈ ആശയം പ്രചരിപ്പിച്ചുകൊണ്ട് ‘ഏഴാം സ്വര്‍ഗം’ എന്ന നാടകമെഴുതി. മുപ്പതോളം ബൈബിള്‍ നാടകങ്ങള്‍ സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയറ്റേഴ്‌സ് കലാകൈരളിക്കു കാഴ്ചവച്ചു. ‘മുപ്പതുവെള്ളിക്കാശ്’ ക്രിസ്തുവിന്റെ ജനനം മുതല്‍ മരണംവരെയുള്ള സംഭവത്തിന്റെ ചിത്രീകരണമാണ്. കടലിന്റെ മക്കള്‍, കയര്‍, മലനാടിന്റെ മക്കള്‍ എന്നീ നാടകങ്ങള്‍ മ ണ്ണിന്റെ മണം കലര്‍ന്നതായിരുന്നു.

1977-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ അവാര്‍ഡ് ‘കടലിന്റെ മക്കള്‍’ നേടി. സംസ്ഥാ ന സര്‍ ക്കാരിന്റെ പ്രഥമ സ്റ്റേറ്റ് അവാര്‍ഡ്, ജോണ്‍ പോള്‍ രണ്ടാമ ന്‍ മാര്‍പാപ്പയുടെ ബനേബരേന്തി അംഗീകാരം, ചാവറ അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവ സെയ്ത്താന്‍ ജോസഫിനെ തേടിയെത്തി. 2009- ല്‍ അവതരിപ്പിച്ച ‘ദൈവദൂതിക’ എന്ന നാടകത്തിന് ഏറ്റവും നല്ല അവതരണത്തിനുള്ള പിഒസിയുടെ അവാര്‍ഡ് ലഭിച്ചു.

മൂന്നു നിലകളുള്ള ആലപ്പി തിയറ്റേഴ്‌സിന്റെ കെട്ടിടം പിന്നീട് അദ്ദേഹം ആലപ്പുഴ രൂപതയ്ക്ക് ഇഷ്ടദാനമായി നല്കി. രൂപതയുടെ നേതൃത്വത്തിലുള്ള സെന്റ് പീറ്റേഴ്‌സ് പാരലല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. 2010-ല്‍ സെയ്ത്താന്‍ ജോസഫ് സംവിധാനം ചെയ്ത ‘വചനം’ എന്ന നാടകമാണ് അവസാനത്തേത്. മരുമകന്‍ ഷിബു ജോസഫാണ് ഈ നാടകത്തിന്റെ രചന നിര്‍വഹിച്ചത്. നാടകരംഗത്തെ സഹപ്രവര്‍ത്തകനായിരുന്ന ഒ. മാധവന്റെ മ കനും സിനിമാതാരവുമായ മുകേ ഷ് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കേസൊതുക്കാന്‍ അഞ്ചു കോടിയും ആയിരം ഏക്കറും റൗഫ് ആവശ്യപ്പെട്ടെന്ന്

February 15th, 2011

മലപ്പുറം: കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ അഞ്ചു കോടി രൂപയും ആയിരം ഏക്കര്‍ ഭൂമിയും നല്‍കണമെന്നു റൗഫ് ആവശ്യപ്പെട്ടതായി സീതിഹാജിയുടെ മരുമകന്‍ കെ.പി. മുഹമ്മദ് ബഷീര്‍. മലപ്പുറത്തു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായരുന്നു അദ്ദേഹം. അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരേ വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ റൗഫ് ഉന്നയിച്ചതു കൊണ്ടാണു താന്‍ ഇക്കാര്യമിപ്പോള്‍ പുറത്തുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങളെ എന്തു വിലകൊടുത്തും നേരിടും. ഏതു നേതാക്കള്‍ റൗഫിനോടൊപ്പമുണെ്ടങ്കിലും തിരിച്ചടിക്കും. റൗഫ് പണമാവശ്യപ്പെട്ടതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. റൗഫുമായുള്ള ടെലിഫോണ്‍ സംഭാഷണം കെ.പി. ബഷീ ര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറി.

ഗോവയില്‍ റൗഫിനുണ്ടായിരുന്ന 350 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടതിനു പകരം ആയിരം ഏക്കര്‍ ഭൂമി കുഞ്ഞാലിക്കുട്ടി വാങ്ങിക്കൊടുക്കണം. അതു പോലെ മോഹന്‍രാജുമായുള്ള വിഷയത്തില്‍ കിട്ടാനുള്ള അഞ്ചു കോടിയില്‍ അയാളില്‍നിന്നു ലഭിക്കുന്ന തുക കഴിച്ചു ബാക്കി തുകയും കുഞ്ഞാലിക്കുട്ടി നല്‍കണം. വിവാദം അവസാനിപ്പിക്കാന്‍ അഞ്ചുകോടി കൂടി നല്‍കിയാല്‍ കോടതിയില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി താന്‍ സാക്ഷിപറയാമെന്ന് റൗഫ് പറഞ്ഞതായി ബഷീര്‍ വെളിപ്പെടുത്തി. മലപ്പുറം ജില്ലയില്‍ കുഴപ്പമുണ്ടാക്കാനാണു റൗഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളെപ്പോലുള്ളവരെ വിവാദത്തിലേക്കു വലിച്ചിഴച്ചു രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അദ്ദേഹം. താനും റൗഫും സ്‌നേഹിതന്മാരായിരുന്നു. വിഷയം സംസാരിച്ചുതീര്‍ക്കാന്‍ റൗഫ് തന്നെ സമീപിച്ചതാണ്. നിരവധി കേസുകളില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ തന്റെ നേതൃത്വത്തില്‍ നടത്താറുണ്ട്. പറഞ്ഞുതീരാത്തത് അടിച്ചുതീര്‍ക്കുകയാണു തന്റെ പാരമ്പര്യം. റൗഫിനെ ഏതു വിധത്തിലാണോ നേരിടേണ്ടത് ആ രീതിയില്‍ നേരിടും- ബഷീര്‍ പറഞ്ഞു.

20 പ്രാവശ്യമെങ്കിലും റൗഫ് തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട്. മധ്യസ്ഥര്‍ തന്നെ വിളിച്ചു സംസാരിച്ചുണെ്ടന്നും താന്‍ കേസുമായി മുന്നോട്ടു പോകുമെന്നും റൗഫ് പറഞ്ഞതിനെത്തുടര്‍ന്നാണ് അയാളുമായുള്ള ഫോണ്‍ സംസാരം താന്‍ ഉപേക്ഷിച്ചതെന്നും ബഷീര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ വ്യാപാര പ്രമുഖനാണു കെ. പി. മുഹമ്മദ് ബഷീര്‍. അന്തരിച്ച മുസ്‌ലിംലീഗ് നേതാവ് സീതി ഹാജിയുടെ മരുമകനായ ഇദ്ദേഹം മലപ്പുറം മൂസ ഹാജി എന്നറിയപ്പെട്ടിരുന്ന പൗരപ്രമുഖന്റെ മകനാണ്. റൗഫ് വിവാദങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കായികമായി നേരിടുമെന്ന സൂചനയാണു ബഷീര്‍ ഇന്നലെ നല്‍കിയത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് റൗഫ്‌
Next »Next Page » നാടകാചാര്യന്‍ സെയ്ത്താന്‍ ജോസഫ് അന്തരിച്ചു »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine