ലോട്ടറിക്കടയുടമ 20 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു

March 10th, 2011

violence-against-women-epathram

കുമ്പള : കാസര്‍ഗോഡ്‌ ജില്ലയിലെ കുമ്പളയില്‍ സ്ക്കൂള്‍ വിദ്യാര്‍ഥിനികളായ 20 പെണ്‍കുട്ടികളെ സ്ക്കൂളിന് അടുത്തുള്ള ലോട്ടറി കടയുടമ പീഡിപ്പിച്ചതായി കണ്ടെത്തി. മിഠായിയും മധുര പലഹാരങ്ങളും കൊടുത്താണ് ഇയാള ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളെ തന്റെ കടയിലേക്ക് ആകര്‍ഷിച്ചത്‌. 5, 6, 7 ക്ലാസുകളിലെ കുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്‌.

കുട്ടികളുടെ കയ്യില്‍ പണം കണ്ട അദ്ധ്യാപകര്‍ വിവരം കൊടുത്തത് പ്രകാരം അന്വേഷണം നടത്തിയ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരാണ് പീഡനത്തിന് പുറകില്‍ 55 കാരനായ ലോട്ടറി കടയുടമ നരസിംഹ നായക്‌ ആണെന്ന് കണ്ടെത്തിയത്‌. ഇവര്‍ നല്‍കിയ പരാതി അനുസരിച്ച് പോലീസ്‌ കേസെടുത്തെങ്കിലും ഇയാള്‍ സംഭവം പുറത്തായത് അറിഞ്ഞ് ഒളിവില്‍ പോയി. വിവരമറിഞ്ഞ് കുപിതരായ നാട്ടുകാര്‍ ലോട്ടറിക്കട ആക്രമിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ്‌ മര്‍ദ്ദിച്ചു. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ പോലീസ്‌ സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധ യോഗം ചേര്‍ന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സര്‍വ്വേ ഫലം വി. എസ്. അച്യുതാനന്ദന് അനുകൂലം

March 9th, 2011

vs-achuthanandan-epathram

തിരുവനന്തപുരം: നിയമ സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ മുഖ്യ മന്ത്രിയായി വീണ്ടും ജനങ്ങള്‍ പരിഗണിക്കുന്നത് ആരെ എന്ന ചോദ്യത്തിന് ഉത്തരമായി വി. എസ്. അച്ച്യുതാനന്ദന്‍ തന്നെ മുന്‍പില്‍. ഇതോടെ കേരള രാഷ്ടീയത്തില്‍ വി. എസ്. അച്ച്യുതാനന്ദനോളം സ്വാധീനമുള്ള വ്യക്തിയില്ലെന്ന് ഒരിക്കല്‍ കൂടെ വ്യക്തമായിരിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 32 ശതമാ‍നം പേര്‍ വി. എസിനെയാണ് അനുകൂലിച്ചത്. വി. എസ്. മത്സരിക്കുന്നില്ലെങ്കില്‍ 17 ശതമാനം പേര്‍ ഇടതു പക്ഷത്തിന് അനുകൂലമായ നിലപാട് മാറ്റുമെന്നും അറിയിച്ചു.  മുഖ്യ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്ക പ്പെട്ടവരില്‍ 27 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടിയേയും 17 ശതമാനം പേര്‍ എ. കെ. ആന്റണിയേയും 12 ശതമാനം പേര്‍ രമേശ് ചെന്നിത്തലയേയും അനുകൂലിച്ചപ്പോള്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ 10 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. ഏഷ്യാനെറ്റ് ചാനലും സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഫോര്‍കാസ്റ്റിംഗും സംയുക്തമായി നടത്തിയ സര്‍വ്വേ ഫലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

മുഖ്യ മന്ത്രി എന്ന നിലയില്‍ വി. എസ്. അച്ച്യുതാനന്ദന്റെ പ്രവര്‍ത്തനങ്ങളെ 19 ശതമാനം പേര്‍ വളരെ നല്ലതെന്നും 23 ശതമാനം പേര്‍ നല്ലതെന്നും 48 ശതമാനം പേര്‍ ശരാശരിയെന്നും വിലയിരുത്തി യപ്പോള്‍ 7 ശതമാനം പേര്‍ മോശമെന്നും 3 ശതമാനം പേര്‍ വളരെ മോശം എന്നും അഭിപ്രായപ്പെട്ടു. വി. എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ഇനിയും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നേ ഉള്ളൂ. എന്നാല്‍ പൊതുജന വികാരം കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വി. എസിന് അനുകൂലമാണ്. പലയിടങ്ങളിലും വി. എസ്. അനുകൂല ഫ്ലക്സുകളും പോസ്റ്ററുകളും ഉയര്‍ന്നു കഴിഞ്ഞു. ഇടതു പക്ഷത്തു നിന്നും ഉയര്‍ത്തി കാണിക്കുവാന്‍ മറ്റൊരു നേതാവും ഇല്ല എന്നതും വി. എസിന് അനുകൂല ഘടകമായി മാറുന്നു. അച്ച്യുതാനന്ദന് സീറ്റ് നിഷേധി ക്കുകയാണെങ്കില്‍ അത് ഇടതു പക്ഷത്തിനു കനത്ത തിരിച്ചടിക്ക് ഇട വരുത്തും എന്ന് പൊതുവില്‍ വിലയിരുത്തല്‍ ഉണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇടമലയാര്‍ കേസ്: ബാലകൃഷ്ണ പിള്ളയുടെ റിവ്യൂ ഹര്‍ജി തള്ളി

March 9th, 2011

inside-prison-cell-epathram

ഇടമലയാര്‍ കേസില്‍ തന്നെ ഒരു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച വിധി പുനപരിശോധി ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ആര്‍. ബാലകൃഷ്ണ പിള്ള നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. പിള്ളയ്ക്കൊപ്പം ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട പി. കെ. സജീവന്‍ എന്ന കരാറുകാരന്റെ ഹര്‍ജിയും കോടതി തള്ളി. തന്നെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ വസ്തുതാ പരമായ തെറ്റുകള്‍ ഉണ്ടെന്നും, ഏതു വകുപ്പ് പ്രകാരമാണ് ശിക്ഷയെന്നത് വിധിയില്‍ പറയുന്നില്ലെന്നും മറ്റും ചൂണ്ടി കാണിച്ചായിരുന്നു ബാലകൃഷ്ണ പിള്ള റിവ്യൂ ഹര്‍ജി നല്‍കിയത്. റിവ്യൂ ഹര്‍ജിയുടെ വാദം തുറന്ന കോടതിയില്‍ ആകണമെന്ന് പിള്ളയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചെങ്കിലും അത് പരിഗണിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

ഇടമലയാര്‍ കേസില്‍ മുന്‍പ് വിചാരണ കോടതി 20 ആരോപണങ്ങളില്‍ 14 എണ്ണത്തില്‍ പിള്ളയെ കുറ്റ വിമുക്തന്‍ ആക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇതിലും പിള്ളയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഒരു വര്‍ഷത്തെ തടവിനും പതിനായിരം രൂപ പിഴ അടയ്ക്കുവാനും ശിക്ഷ വിധിച്ചത്. ബാലകൃഷ്ണ പിള്ള ഇപ്പോള്‍ പൂജപ്പുര ജെയിലിലാണ്. കേരള രാഷ്ടീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ച ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെ ശിക്ഷിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മുന്‍ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യ മന്ത്രിയുമായ വി. എസ്. അച്യുതാനന്ദന്‍ ദീര്‍ഘ കാലം നടത്തിയ നിയമ പോരാട്ടമാണ് ഇടമലയാര്‍ അഴിമതി കേസില്‍ പിള്ളയെ ശിക്ഷിക്കുന്നതിന് ഇട വരുത്തിയത്. ഇടമലയാര്‍ കേസില്‍ ശിക്ഷാ വിധി വന്നതിനെ തുടര്‍ന്ന് വി. എസിനെതിരെ പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിള്ളയുടെ റിവ്യൂ ഹര്‍ജി തള്ളിയത് യു. ഡി. എഫിനു വലിയ തിരിച്ചടിയാകും എന്ന് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെന്നിത്തലയും മത്സര രംഗത്തേക്ക്

March 8th, 2011

ramesh-chennithala-epathram

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലക്ക് വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ അനുമതി ലഭിച്ചു. എ. ഐ. സി. സി. അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം തീരുമാനമായത്. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലമാകും രമേശ് മത്സരിക്കുവാനായി തിരഞ്ഞെടുക്കുക എന്ന് കരുതപ്പെടുന്നു. ഹരിപ്പാട്, ചെങ്ങന്നൂര്‍, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങള്‍ പരിഗണനയിലുണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. താന്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കും എന്ന് രമേശ് ചെന്നിത്തല സൂചിപ്പിച്ചിരുന്നു. യു. ഡി. എഫിനു അനുകൂലമായ ജന വിധിയാണ് ഉണ്ടാകുന്നതെങ്കില്‍ ചെന്നിത്തലക്ക് നിര്‍ണ്ണായകമായ ഒരു സ്ഥാനം നല്‍കേണ്ടതായും വരും. മുഖ്യ മന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍‌ ചാണ്ടിയുടെ പേരും ഉയര്‍ന്നു വരുന്ന സ്ഥിതിക്ക് രമേശിന്റെ സ്ഥാനാര്‍ഥിത്വം വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ക്ക് സാധ്യത നല്‍കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

March 8th, 2011

elephant-stories-epathramചാലക്കുടി: വാല്‍‌പാറ പ്രദേശത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ തോട്ടം തൊഴിലാളിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. ടാറ്റാ ടീ എസ്റ്റേറ്റിലെ തൊഴിലാളിയായ അണ്ണപ്പന്‍ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് അണ്ണപ്പന്‍ കാട്ടാനയുടെ മുമ്പില്‍ പെട്ടത്. കാട്ടാനയെ കണ്ട് ഭയന്നോടിയ അണ്ണപ്പനെ ആന തുമ്പി കൊണ്ട് എടുത്തെറി യുകയായിരുന്നു. തുടര്‍ന്ന് പാറയില്‍ തലയിടിച്ച് വീണതാകാം മരണ കാരണം. അണ്ണപ്പന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ആനയെ തുരത്തിയോടിച്ചു. ഗുരുതരമായി പരിക്കേറ്റ അണ്ണപ്പനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.  മരിച്ച അണ്ണപ്പന് ഭാര്യയും കുട്ടിയുമുണ്ട്.

കഴിഞ്ഞ മാസം സമീപ പ്രദേശത്ത് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തില്‍ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. വേനല്‍ കനത്തതോടെ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുന്നത് പതിവായിരിക്കുന്നു. വനാതിര്‍ത്തിയില്‍ വൈദ്യുതി വേലികള്‍ കൃത്യമായി സ്ഥാപിക്കാത്തതും ആനകള്‍ കടന്നു വരാതിരിക്കുവാന്‍ കുഴികള്‍ തീര്‍ക്കാത്തതും അവയ്ക്ക് തോട്ടം മേഖലയില്‍ സ്വൈര്യ വിഹാരം നടത്തുവാന്‍ സാഹചര്യമൊരുക്കുന്നു. പ്രദേശ വാസികള്‍ പല തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുല്ലപ്പെരിയാര്‍ : സമരം ആറാം വര്‍ഷത്തിലേക്ക്‌
Next »Next Page » ചെന്നിത്തലയും മത്സര രംഗത്തേക്ക് »



  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine