നാടെങ്ങും വി. എസ്. അനുകൂല പ്രകടനങ്ങള്‍

March 16th, 2011

vs-achuthanandan-epathram

കാസര്‍കോട്: ജനകീയനായ  മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന ത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍. പലയിടത്തും പ്രതിഷേധ ക്കാരുടെ കൂട്ടത്തില്‍ സ്ത്രീകളും അണി നിരന്നു. ചിലയിടങ്ങളില്‍ പ്രതിഷേധ സൂചകമായി പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലുമാണ് പ്രധാനമായും പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യതയുണ്ട്. ഇതു കൂടാതെ ഇന്റര്‍നെറ്റിലും വി. എസിന്റെ സ്ഥാനാര്‍ഥിത്വം സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നു. പുതു തലമുറയിലും വി. എസ്. തന്നെയാണ് കേരളത്തില്‍ ഏറ്റവും സ്വാധീനമുള്ള നേതാവെന്ന് വ്യക്തമാക്കുന്നതാണ് പല പ്രതികരണങ്ങളും. വി. എസിനു സീറ്റ് നിഷേധിച്ചതിന്റെ അനുരണനം ബാലറ്റില്‍ പ്രതിഫലിക്കും എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പാര്‍ട്ടിയിലെ പ്രമുഖ വിഭാഗം എതിര്‍ക്കുമ്പോളും ജനങ്ങള്‍ വി. എസിന് അനുകൂലമായി നില കൊള്ളുന്നു എന്ന് അടുത്തിടെ നടന്ന ഒരു സര്‍വ്വേ ഫലം വ്യക്തമാക്കിയിരുന്നു. അതില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം പേര്‍ അനുകൂലിച്ചത് വി. എസിനെ ആയിരുന്നു. മുപ്പതു ശതമാനം പേര്‍ വി. എസിനെ അനുകൂലിച്ചപ്പോള്‍ കേവലം പത്തു ശതമാനം പേര്‍ മാത്രമായിരുന്നു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ അനുകൂലിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

വി. എസ്. ഇല്ല

March 16th, 2011

vs-achuthanandan-shunned-epathram

വി. എസ്. അച്യുതാനന്ദനെ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തില്ല എന്നാണ് സൂചന. ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷം മാത്രമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്‌ ഉണ്ടാവുകയുള്ളൂ എന്നും സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇരുപത്തഞ്ച് ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കും : എല്‍. ഡി. എഫ്. പ്രകടന പത്രിക

March 15th, 2011

ldf-election-campaign-epathram

തിരുവനന്തപുരം : ഇരുപത്തഞ്ച് ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനത്തോടെ ഇടതു മുന്നണി പ്രകടന പത്രിക പുറത്തിറക്കി. ബി. പി. എല്‍, എ. പി. എല്‍. എന്നീ വിഭാഗങ്ങള്‍ക്കു 2 രൂപക്ക് അരി എന്ന പദ്ധതി തുടരുമെന്നും, സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം, പുസ്തകം, യൂണിഫോം എന്നിവയും സൌജന്യമായി നല്‍കും, വികസനം, ക്ഷേമം, നീതി എന്നിവ ഉറപ്പു വരുത്തും, മുന്നോക്ക വിഭാ‍ഗങ്ങളിലെ പിന്നോക്ക ക്കാര്‍ക്ക് സാമ്പത്തിക സംവരണം ഉറപ്പു വരുത്തും, പൊതു വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്തും, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എല്‍. ടി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു. മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും‍, ഘടക കക്ഷി നേതാക്കളും സന്നിഹിതരാ‍യിരുന്നു.

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

എല്‍. ഡി. എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി

March 15th, 2011

ldf-election-banner-epathram

തിരുവനന്തപുരം : ഈ വരുന്ന നിയമ സഭാ തെരെഞ്ഞെ ടുപ്പിലേക്കുള്ള തയ്യാറെടുപ്പില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തയ്യറെടുപ്പില്‍ എല്‍. ഡി. എഫ്. എറെ മുന്നിലെത്തി. മുഖ്യ കക്ഷിയായ സി. പി. എം. എട്ട് സ്വതന്ത്രര്‍ അടക്കം 93 സീറ്റില്‍ മത്സരിക്കും. സി. പി. ഐ. 27, ജനതാ ദള്‍ (എസ്) 5, ആര്‍. എസ്. പി. 4, എന്‍. സി. പി. 4, കേരള കോണ്‍ഗ്രസ് (പി. സി. തോമസ് വിഭാഗം) 3, ഐ. എന്‍. എല്‍ 3, കോണ്‍ഗ്രസ് എസ് 1, എന്നിങ്ങനെയാണു സീറ്റുകള്‍ നല്‍കിയിരിക്കുന്നത്.

കുന്ദമംഗലം, വള്ളിക്കുന്ന്, നിലമ്പൂര്‍, തവനൂര്‍, എറണാംകുളം, തൊടുപുഴ, പൂഞ്ഞാര്‍, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാവും സി. പി. എം. സ്വതന്ത്രര്‍ മത്സരിക്കുക, പി. ടി. എ. റഹീം, കെ. ടി. ജലീല്‍ എന്നിവര്‍ ഈ പട്ടികയില്‍ ഉണ്ടാകുമെന്നു കരുതുന്നു. ബാക്കി 85 സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും. മാര്‍ച്ച് 18നകം എല്ലാ പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും സി. പി. എം. സ്ഥാനാര്‍ഥികളെ 16നു തീരുമാനിക്കുമെന്നും എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു. സീറ്റിന്റെ കാര്യത്തില്‍ നഷ്ടം സംഭവിച്ചത് ആര്‍. എസ്. പി. ക്കാണ്. ഇത്തവണ അത് നാലായി കുറഞ്ഞു എന്നു മാത്രമല്ല മുന്നണിയില്‍ മൂന്നാമത്തെ വലിയ പാര്‍ട്ടി എന്ന പദവിയും ഇല്ലാതായി.

കഴിഞ്ഞ തവണ 23 സീറ്റില്‍ മത്സരിച്ച സി. പി. ഐ. ഇത്തവണ 27 സീറ്റില്‍ മത്സരിക്കും. വയനാട് ജില്ലയൊഴികെ എല്ലായിടത്തും സി. പി. ഐ. ക്ക് സീറ്റുണ്ട്. ഒരു സീറ്റു ലഭിച്ച കോണ്‍ഗ്രസ് എസ്. കണ്ണൂരായിരിക്കും മത്സരിക്കുക. മാറ്റമൊന്നും സംഭവിച്ചില്ലെങ്കില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് പി. സി. തോമസ് വിഭാഗവും രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി കെ. സുരേന്ദ്രന്‍ പിള്ളയും, കോതമംഗലത്ത് സ്കറിയ തോമസും മത്സരിക്കും. ശേഷിക്കുന്ന കടുത്തുരുത്തി സീറ്റില്‍ പി. സി. തോമസ് തന്നെയാകാനാണ് സാദ്ധ്യത. എന്‍. സി. പി. യും നാല് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. കുട്ടനാട്ടിലെ നിലവിലെ എം. എല്‍. എ. യായ തോമസ് ചാണ്ടിയും, പാലായില്‍ മാണി സി. കാപ്പനും, ഏലത്തൂരില്‍ നിലവിലെ എം. എല്‍. എ. യായ എ. കെ. ശശീന്ദ്രനും, കോട്ടക്കലില്‍ ഡോ. സി. പി. കെ. ഗുരുക്കളുമാണ് സ്ഥാനാര്‍ഥികള്‍. ആര്‍. എസ്. പി. യും മൂന്ന് സിറ്റിങ് എം. എല്‍. എ. മാര്‍ ഉള്‍പ്പെടെ തങ്ങളുടെ നാല് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ജല സേചന വകുപ്പ് മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ ചവറയിലും, കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞിമോന്‍, ഇരവിപുരത്ത് എ. എ. അസീസ്, അരുവിക്കരയില്‍ അമ്പലത്തറ ശ്രീധരന്‍ നായരും മത്സരിക്കും,

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വയലാര്‍ രവിയുടെ മകള്‍ മത്സരിക്കില്ല

March 15th, 2011

election-epathram

കോട്ടയം : വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ തന്റെ മകള്‍ ലക്ഷ്മി മത്സരിക്കില്ലെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. നേരത്തെ ഇവരെ കോട്ടയം മണ്ഡലത്തില്‍ മത്സരിപ്പിക്കുവാന്‍ നീക്കങ്ങള്‍ നടന്നിരുന്നു. മുന്‍പ് മേഴ്സി രവി വിജയിച്ച മണ്ഡലമായതിനാല്‍ ഇത് തിരിച്ചു പിടിക്കുവാന്‍ എന്ന പേരിലായിരുന്നു ഇത്. എന്നാല്‍ ഒരു വിഭാഗം പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ പിന്മാറ്റം.

കോട്ടയം ഡി. സി. സി. പ്രസിഡണ്ട് നേരത്തെ തയ്യാറാക്കിയ പട്ടികയിലും ലക്ഷ്മിയുടെ പേര്‍ ഉണ്ടായിരുന്നില്ല. ഇറക്കുമതി സ്ഥാനാര്‍ഥികളെ തങ്ങള്‍ക്ക് വേണ്ടെന്ന് മണ്ഡലം കമ്മറ്റികളും യൂത്ത് കോണ്‍‌ഗ്രസ്സും വ്യക്തമാക്കി യതോടെ മകള്‍ മത്സരിക്കുന്നത് തിരിച്ചടിയാകും എന്ന് ബോധ്യമായതാവും പിന്മാറ്റത്തിന്റെ കാരണം എന്ന് കരുതപ്പെടുന്നു. മുന്‍പ് കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഇത് പോലെ മത്സരിച്ച് പരാജയപ്പെട്ട അനുഭവം കോണ്‍‌ഗ്രസ്സില്‍ ഉണ്ട്.

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « പൂര്‍ണ്ണിമ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനയോടെ ലോക മലയാളി സമൂഹം
Next »Next Page » എല്‍. ഡി. എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി »



  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine