കേരളത്തിലും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വരുന്നു

January 20th, 2011

mobile-number-portability-kerala-epathram

തിരുവനന്തപുരം : നിലവിലുള്ള നമ്പര്‍ മാറാതെ മൊബൈല്‍ സേവന ദാതാവിനെ മാറാന്‍ സഹായിക്കു ന്നതിനെയാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം. എന്‍. പി.) സംവിധാനം എന്ന് പറയുന്നത്. ജനുവരി അവസാനത്തോടെ കേരളത്തിലും ഇതിനുള്ള സംവിധാനം വരികയാണ്. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ സേവന രംഗത്തെ നാഴിക കല്ലായിരിക്കും ഇത്. വിവിധ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നവമ്പറിലാണ് ഹരിയാനയില്‍ ഇത്തരം സംവിധാനത്തിനു ഇന്ത്യയില്‍ തുടക്കമിട്ടത്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ തമ്മില്‍ നിലവില്‍ നല്ല മത്സരമാണുള്ളത്. ഇനി പുതിയ സംവിധാനം കൂടെ വരുന്നതോടെ മത്സരം ഒന്നു കൂടെ കടുക്കും. ഇതു മൂലം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷ. നിലവില്‍ സ്വകാര്യ മേഘലയിലെ പ്രമുഖ ടെലികോം കമ്പനികള്‍ പുതിയ കാലത്തി നനുസരിച്ച് മാറി വരുന്ന ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് മികച്ച സേവനങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നടപ്പിലാക്കുന്നുണ്ട്.

മൊബൈല്‍ ഫോണ്‍ ഉപഭോക്താവ് ഇത്തരത്തില്‍ സേവന ദാതാവിനെ മാറ്റുന്നതിനായി ബന്ധപ്പെട്ട സേവന ദാതാവിനു അപേക്ഷ നല്‍കിയാല്‍ മതി. ഇതിനായി ചെറിയ ഒരു തുകയും ഈടാക്കും. സൈനിവേഴ്സ്, എം. എന്‍. പി. ടെലികോം, ഇന്റര്‍ കണക്ഷന്‍ ടെലികോം സൊല്യൂഷന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതിനായി ലൈസന്‍സ് ലഭിച്ചിട്ടുള്ളത്.

നിലവില്‍ ഉപയോഗിക്കുന്ന നമ്പര്‍ ആദ്യ കാലത്ത് എടുത്തതും നിരവധി പേരുടെ കൈവശം ഉള്ളതു മായതിനാലാണ് പല ഉപഭോക്താക്കളും പുതിയ കമ്പനികളുടെ ടെലിഫോണ്‍ കണക്ഷനിലേക്ക് മാറാത്തത്. എന്നാല്‍ എം. എന്‍. പി. വരുന്നതൊടെ ഈ പ്രശ്നം ഇല്ലാതാകും. ഇതോടെ ഉപഭോക്താക്കള്‍ക്ക് മോശം സേവനം നല്‍കുന്ന കമ്പനികള്‍ക്ക് ഇത് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുക.

വളരെ ലളിതമായ ചില നടപടികളാണ് സേവന ദാതാവിനെ മാറ്റുവാനുള്ളൂ. ഒരിക്കല്‍ പോര്‍ട്ടിങ്ങ് നടത്തിയാല്‍ പിന്നെ ചുരുങ്ങിയത് തൊണ്ണൂറു ദിവസത്തിനു ശേഷമേ അടുത്ത പോര്‍ട്ടിങ്ങ് നടത്തുവാന്‍ സാധിക്കൂ, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ കുടിശ്ശിക യുണ്ടെങ്കില്‍ അത് തീര്‍ക്കാതെ പോര്‍ട്ടിങ്ങ് അനുവദിക്കില്ല തുടങ്ങി ചില നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം. നിലവില്‍ ഉള്ള സേവന ദാതാവിനു യുണീക് പോര്‍ട്ടിംഗ് കോഡ് (യു. പി. സി.) ആവശ്യപ്പെട്ട് നിശ്ചിത നമ്പറിലേക്ക് എസ്. എം. എസ്. മെസ്സേജ് അയക്കുക. തുടര്‍ന്ന് അവര്‍ മറുപടി അയക്കും. ഇങ്ങനെ ലഭിക്കുന്ന യു. പി. സി. യും തിരിച്ചറിയല്‍ രേഖകളുമായി മൊബൈല്‍ പോര്‍ട്ടബിലിറ്റി സേവനം നല്‍കുന്ന ഡീലറെ സമീപിച്ചാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സേവന ദാതാവിന്റെ കീഴിലേക്ക് നിലവിലെ മൊബൈല്‍ കണക്ഷന്‍ മാറ്റാം. ഇതിന്റെ നടപടി ക്രമം തീരുന്നതു വരെ പഴയ സേവന ദാതാവിന്റെ കീഴില്‍ നിന്നു തന്നെ ആയിരിക്കും സേവനങ്ങള്‍ ലഭ്യമാകുക. പുതിയ സിം കാര്‍ഡ് ലഭിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.

- എസ്. കുമാര്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഉണ്ണികൃഷ്ണന്‍ ചരിഞ്ഞു

January 19th, 2011

elephant-stories-epathramഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഉണ്ണികൃഷ്ണന്‍ (20) തിങ്കളാഴ്ച രാത്രി 11.15 ഓടെ ചരിഞ്ഞു. കുറച്ചു ദിവസങ്ങളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. തിരുത്തിക്കാട്ട് പറമ്പില്‍ തളച്ചിരുന്ന ആന രാത്രി 11 മണിയോടെ തളര്‍ന്നു വീണു. ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ ഗുരുവായൂര്‍ ദേവസ്വത്തില്‍ എത്തിയിട്ട്. ഗുരുവായൂരപ്പന് അവസാനമായി നടയിരുത്തിയ ആനയാണ് ഉണ്ണികൃഷ്ണന്‍. ഇതോടെ ദേവസ്വത്തിന്റെ ആനകളുടെ എണ്ണം 64 ആയി കുറഞ്ഞു. തിരുപ്പൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ നടയിരുത്തിയ ആനയാണ് ഉണ്ണികൃഷ്ണന്‍.

ഷെരീഫ്

-

വായിക്കുക:

1 അഭിപ്രായം »

ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

January 17th, 2011

elephant-stories-epathramകരുനാഗപ്പള്ളി: കരുനാഗപ്പള്ളി ശ്രീനാരായണപുരം ക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ടു വന്ന കൊമ്പന്റെ കുത്തേറ്റ് പാപ്പാന്‍ പ്രേമാനന്ദന്‍ (48) മരിച്ചു. സ്കന്ദന്‍ എന്ന ആനയാണ് പ്രസാദം നല്‍കുന്നതിനിടയില്‍ പാപ്പാനെ തട്ടിയിട്ട് കുത്തിക്കൊന്നത്. ഇന്നലെ രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. ഒരു ഭക്തന്‍ നല്‍കിയ പഴവും ശര്‍ക്കരയും അടങ്ങുന്ന പ്രസാദം ആനയ്ക്കു നല്‍കുന്നതിനിടയിലാണ് യാതൊരു പ്രകോപനവും കൂടാതെ ആന ആക്രമണം നടത്തിയത്. നെഞ്ചിനും വയറിനും കുത്തേറ്റ പാപ്പാന്‍ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. മരിച്ച പ്രേമാനന്ദനു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. പാപ്പാനെ കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്ത പുരയിടത്തിലേക്ക് നീങ്ങിയ കൊമ്പനെ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു.

സ്കന്ദന്‍ തെക്കന്‍ നാട്ടില്‍ എത്തിയിട്ട് മൂന്നു വര്‍ഷത്തോളമേ ആയിട്ടുള്ളൂ. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സ്കന്ദന്റെ പാപ്പാനായി പ്രേമാനന്ദന്‍ കയറിയത്. പൊതുവെ അനുസരണക്കേടു കാട്ടുന്ന സ്കന്ദനാനയ്ക്ക് ഇതിനു മുമ്പ് മൂന്നു പാപ്പാന്മാരെ കൊന്ന ചരിത്രം ഉണ്ട്. ആനകള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള കാലത്ത് വികൃതി ആയതിനാല്‍ ചെറിയ തുകയ്ക്കാണ് സ്കന്ദനെ പഴയ ഉടമ കൈമാറിയതെന്ന് പറയപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശബരിമല ദുരന്തം : അന്വേഷണത്തിന് ഉത്തരവിട്ടു

January 16th, 2011

sabarimala-tragedy-epathram

വണ്ടിപ്പെരിയാര്‍ : 104 പേരുടെ മരണത്തിന് ഇടയാക്കിയ ശബരിമല ദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. കുമളിയില്‍ ഹെലികോപ്ടര്‍ വഴി എത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കുവാനും ഉത്തരവിട്ടു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 25000 രൂപ വീതവും നല്‍കും.

മൃതദേഹങ്ങള്‍ കൊണ്ട് പോകുവാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇതിനായുള്ള ക്രമീകരണങ്ങള്‍ മുഖ്യമന്ത്രി മറ്റു മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു. മൂന്നു ദിവസത്തെ ദുഖാചരണം സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ആള്‍ക്കൂട്ടത്തിലേക്ക് തീര്‍ഥാടകര്‍ സഞ്ചരിച്ച ഒരു ജീപ്പ്‌ ഇടിച്ചു കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഇത്രയും പേര്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീനിജന് എതിരെ വിജിലന്‍സ്‌ അന്വേഷണം

January 14th, 2011

pv-srinijin-epathram

തിരുവനന്തപുരം : മുന്‍ ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി. വി ശ്രീനിജിന്‍ വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചു എന്ന ആരോപണത്തെ കുറിച്ച് വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉത്തരവിട്ടു. ഒരു സ്വകാര്യ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഈ കാര്യം അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിവരാവകാശ പ്രവര്‍ത്തകന്‍ ചന്ദ്രകുമാര്‍ അന്തരിച്ചു
Next »Next Page » ശബരിമല ദുരന്തം : അന്വേഷണത്തിന് ഉത്തരവിട്ടു »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine