ചെറായി തലപൊക്ക മത്സരം: പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയി

January 23rd, 2011

elephant-stories-epathramചെറായി: ചെറായില്‍ നടന്ന ആനകളുടെ തലപൊക്ക മത്സരത്തില്‍ മന്ദലാം‌കുന്ന് അയ്യപ്പനെ അടിയറവു പറയിച്ചു കൊണ്ട് പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയിയായി.  ഇഞ്ചോടിഞ്ച് മത്സരത്തില്‍ അയ്യപ്പനെ അടിയറവു പറയിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ തന്റെ ആധിപത്യം ഉറപ്പിച്ചപ്പോള്‍ അവന്റെ ആരാധകരുടെ ആവേശം അണപൊട്ടി.  ഇനി ചെറായി ഉത്സവത്തിലെ ഈ വര്‍ഷത്തെ തിടമ്പ് പട്ടത്ത് ശ്രീകൃഷ്ണനു സ്വന്തം. തെക്കേ ചെരുവാരവും വടക്കേ ചെരുവാരവും തമ്മില്‍ ആയിരുന്നു മത്സരം. തെക്കേ ചേരുവാരത്തിനായി വേദിയില്‍ എത്തിയത് പട്ടത്തു ശ്രീകൃഷണന്‍ ആയിരുന്നു വടക്കേ ചേരുവാരത്തിന്റെ മത്സരാര്‍ഥി മന്ദലാം‌കുന്ന് അയ്യപ്പനും.

ഏറെ പ്രസിദ്ധമാണ്‌ ചെറായിലെ തലപൊക്ക മത്സരം. ചെറായിലെ  മത്സരവേദിയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അടക്കം കേരളത്തില പ്രമുഖരായ പല ആനകളും മാറ്റുരച്ചിട്ടുണ്ട്. ചെറായി ക്ഷേത്രത്തിലെ ഗജമണ്ഡപം ആയിരുന്നു പതിവു പോലെ മത്സര വേദി. നെറ്റിപ്പട്ടവും കഴുത്തില്‍ മണിയും കാല്‍‌മണിയും അണിഞ്ഞ് കുളിച്ചൊരുങ്ങി പട്ടത്ത് ശ്രീകൃഷ്ണനും മന്ദലാം‌കുന്ന് അയ്യപ്പനും നിന്നു. മത്സരം നടക്കുമ്പോള്‍ പാപ്പാന്മാരോ മറ്റ് ആരെങ്കിലുമോ ആനകളെ നേരിട്ടോ തോട്ടിയോ വടിയോ ഉപയോഗിച്ചോ സ്പ്രര്‍ശിക്കുവാന്‍ പാടില്ല. ഏഴുമിറ്റു നേരം ആനകള്‍ തലയുയര്‍ത്തിനിന്ന് പരസ്പരം  മത്സരിക്കും. ഇവിടെ മത്സരം ആരംഭിച്ചപ്പോള്‍ തന്നെ പട്ടത്ത് ശ്രീകൃഷ്ണനായിരുന്നു മുന്‍‌തൂക്കം. പട്ടത്ത് ശ്രീകൃഷ്ണന്റേത് ഒറ്റനിലവായിരുന്നു എന്നാല്‍ അയ്യപ്പനാകട്ടെ ഇടയ്ക്ക് തുമ്പിയുയര്‍ത്തിയും തലതാഴ്ത്തിയും നിന്നതോടെ  പട്ടത്ത് വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ ഫൈനല്‍ ബെല്‍ മുഴങ്ങുമ്പോഴേക്കും കാണികള്‍ വിജയിയെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് ശ്രീകൃഷ്ണനു സുബ്രമണ്യന്റെ തിടമ്പും അയ്യപ്പനു ശിവന്റെ തിടമ്പും നല്‍കി ശീവേലി നടത്തി. മത്സരം കാണുവാനായി നൂറുകണക്കിനു ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

കോട്ടയത്തെ ശ്വാന പ്രദര്‍ശനം ശ്രദ്ധേയമായി

January 21st, 2011

dog-show-epathram

കോട്ടയം : കോട്ടയം കെന്നല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്വാന പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. നാഗമ്പടം മൈതാനിയില്‍ ആയിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്. വിവിധ വലിപ്പത്തിലും ഇനത്തിലും പെട്ട നായ്ക്കള്‍ പങ്കെടുത്ത ഷോയില്‍ കേരളത്തില്‍ അപൂര്‍വ്വമായ ബീഗിള്‍ എന്ന ഇനത്തില്‍ പെട്ട നായയായിരുന്നു ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത്. നായ്ക്കളിലെ പൊണ്ണത്തടിയന്‍ എന്നറിയപ്പെടുന്ന നെപ്പോളിയന്‍ മാസ്തിഫും ഇത്തിക്കുഞ്ഞന്‍ മീനിയേച്ചര്‍ പിന്‍ഷ്വറും കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇരുന്നൂറോളം നായ്ക്കള്‍ പങ്കെടുത്ത ഷോയില്‍ പ്രധാനമായും പഗ്, റോട്ട് വീലര്‍, ലാബ്രഡോര്‍, ഡോബര്‍മാന്‍ പിന്‍ഷ്വര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഗെയ്റ്റ്ഡാന്‍ തുടങ്ങിയ ഇനങ്ങളില്‍ പെട്ട നായ്ക്കളാണ് ഉണ്ടായിരുന്നത്. ബോക്സര്‍, ഫോക്സ് ടെറിയര്‍, ബുള്‍മാസ്തിഫ് തുടങ്ങിയ ഇനത്തില്‍ പെട്ട നായ്ക്കളും ഉണ്ടായിരുന്നു. പതിനയ്യായിരം മുതല്‍ ഒരു ലക്ഷത്തിനു മുകളില്‍ വരെ വില വരുന്ന നായ്ക്കള്‍ ഷോയില്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കൊല്ലത്ത് ഇടഞ്ഞ ആന കായലില്‍ ചാടി

January 21st, 2011

elephant-stories-epathramകൊല്ലം: കൊല്ലം ശക്തി കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുവാന്‍ കൊണ്ടു വന്ന രാജശേഖരന്‍ എന്ന ആന ഇടഞ്ഞോടി കായലില്‍ ചാടി. വെള്ളിയാഴ്ച ഉച്ചയോടെ പറ എഴുന്നള്ളിപ്പിനായി കൊണ്ടു പോകുമ്പോള്‍ ആന ഇടയുകയായിരുന്നു. തുടര്‍ന്ന് അല്പ ദൂരം ഓടിയ കൊമ്പന്‍ വട്ടക്കായലില്‍ ചാടി. വടം കുരുക്കി ആനയെ കരയ്ക്ക് അടുപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ വഴങ്ങിയില്ല. വട്ടക്കായലിന്റെ നടുവിലേക്ക് നീന്തി പോയി. തുടര്‍ന്ന് എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ചേര്‍ന്ന് നടത്തിയ കഠിനമായ പ്രയത്നത്തി നൊടുവിലാണ് കൊമ്പനെ കരയ്ക്ക് കയറ്റിയത്. കനത്ത ചൂടു കാരണമാകാം ആന വെള്ളത്തില്‍ നിന്നും കയറാതെ കായലില്‍ കിടന്നതെന്ന് കരുതുന്നു.

നേരത്തെ എഴുന്നള്ളിക്കുവാന്‍ കൊണ്ടു വന്ന ശ്രീവല്ലഭ ദാസ് എന്ന കൊമ്പന്‍ ഇടഞ്ഞതിനെ തുടര്‍ന്നായിരുന്നു രാജശേഖരനെ കൊണ്ടു വന്നത്. ശ്രീവല്ലഭ ദാസിന്റെ പാപ്പാന്‍ ബിജു തന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളെ പീഠിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. അറസ്റ്റു ചെയ്യുമ്പോള്‍ ആനയെ വേണ്ട വിധം ബന്ധിച്ചിരുന്നില്ല. പാപ്പാനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോയതോടെ ആന അനുസരണക്കേട് കാണിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് ഉടമ മറ്റൊരു പാപ്പാനുമായി വന്നു. ഒറ്റച്ചട്ടമായതിനാല്‍ പുതിയ ആള്‍ക്ക് ആന വഴങ്ങിയില്ല എങ്കിലും കെട്ടിയുറപ്പിക്കുവാനുള്ള ശ്രമത്തിനിടയില്‍ ആന ഓടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിനു സമീപത്തുള്ള പുരയിടത്തില്‍ കയറിയ ആന റോയ് ആന്‍സ് എന്നയാളുടെ വീടിന്റെ അടുക്കള യോടനുബന്ധിച്ചുള്ള ഷെഡ്ഡ് തകര്‍ത്തു. ഷെഡ്ഡു തകര്‍ക്കു ന്നതിനിടയില്‍ ഷീറ്റു തട്ടി ആനയ്ക്ക് മസ്തകത്തിനു സാരമായ മുറിവേറ്റു. വീണ്ടും ഓടിയ ആന മറ്റൊരാളുടെ പുരയിടത്തിന്റെ മതില്‍ തകര്‍ത്തു. വാഴയും കവുങ്ങും തെങ്ങുമടക്കം മരങ്ങള്‍ പിഴുതെറിഞ്ഞും, കുത്തി മറിച്ചും നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

മകരജ്യോതി മനുഷ്യ സൃഷ്ടി ആണോ എന്ന് വ്യക്തമാക്കണം : ഹൈക്കോടതി

January 20th, 2011

makara-jyoti-epathram

എറണാകുളം : മകര ജ്യോതി മനുഷ്യ സൃഷ്ടിയാണോ എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ബഞ്ച് ആവശ്യപ്പെട്ടു. നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തത്തിന്റെ കേസില്‍ വാദം കേള്‍ക്കുന്നതിന് ഇടയിലാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഉള്ള ഹൈക്കോടതി ബഞ്ച് ദേവസ്വം ബോര്‍ഡിനോട് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുവാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ അത് വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് ബോര്‍ഡിന്റെ ഭാഗത്തു നിന്നും മറുപടി പറഞ്ഞപ്പോള്‍ ചില സമയങ്ങളില്‍ വിശ്വാസത്തിന്റെ കാര്യത്തിലും ഇടപെടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പൊന്നമ്പല മേട്ടില്‍ ആര്‍ക്കും പ്രവേശനം ഇല്ലെങ്കില്‍ അവിടെ എങ്ങിനെ മനുഷ്യര്‍ എത്തുന്നു എന്നും കോടതി ചോദിച്ചു. വേണ്ടത്ര സുരക്ഷാ സന്നാഹങ്ങളും അടിസ്ഥാന സൌകര്യങ്ങളും ഒരുക്കാന്‍ ആകില്ലെങ്കില്‍ തീര്‍ഥാടകരെ പുല്ലുമേട്ടിലേക്ക് കടത്തി വിടാതിരുന്നു കൂടെ എന്നും കോടതി ചോദിച്ചു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പുല്ലുമേട്ടിലേക്ക് തീര്‍ഥാടകരേയും വാഹനങ്ങളേയും കടത്തി വിട്ടതും, കടകള്‍ക്ക് അനുമതി നല്‍കിയതും എങ്ങിനെയെന്നും കോടതി ചോദിച്ചു. പുല്ലുമേട് ദുരന്തം സംബന്ധിച്ച് പോലീസും, വനം വകുപ്പും, ദേവസ്വം ബോര്‍ഡും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളില്‍ പൊരുത്തക്കേടുള്ളതായും സൂചനയുണ്ട്.

– എസ്. കുമാര്‍

makara-jyoti-fire-lighting-epathram

തീ കൊളുത്തുന്ന സിമന്റ് തറ

മകര വിളക്കിന് തീ കത്തിക്കുന്നത് മുകളില്‍ കാണുന്ന സിമന്റ് തറയിലാണ് എന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ചിട്ടുള്ള സിനോഷ്‌ പുഷ്പരാജന്‍ തന്റെ ബ്ലോഗില്‍ വിവരിക്കുന്നത് ഇവിടെ ക്ലിക്ക്‌ ചെയ്തു വായിക്കാം.

കൈരളി ടി. വി. ക്യാമറാ സംഘത്തോടൊപ്പം 2000ല്‍ പൊന്നമ്പലമേട് സന്ദര്‍ശിച്ച മനോജ്‌ കെ. പുതിയവിളയുടെ വീഡിയോ റിപ്പോര്‍ട്ട് താഴെ കാണാം:

ശബരിമലയിലെ മകരവിലക്ക് മനുഷ്യന്‍ തെളിയിക്കുന്നത് ആണെന്നും ഇതില്‍ അത്ഭുതകരമായി ഒന്നുമില്ല എന്നും ഇടതു പക്ഷ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരി മലയില്‍ മകര വിളക്ക് സമയത്ത് സന്നിഹിതനായിരുന്ന താന്‍ ഇത് നേരിട്ട് കണ്ടു ബോദ്ധ്യപ്പെട്ടതാണ് എന്ന് ദേവസ്വം മന്ത്രി ജി സുധാകരന്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ മകര വിളക്ക് തെളിയുന്നത് തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാത്ത വനത്തിലാണ് എന്നും അതിനാല്‍ ഇതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നുമാണ് ഇതേ പറ്റി ദേവസ്വം ബോര്‍ഡിന്റെ നിലപാട്‌.

മകരവിളക്ക്‌ അവിടെ തീ ഇട്ട് തെളിയിക്കുന്നതാണ് എന്ന് ശബരി മല തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നത് താഴെ ഉള്ള വീഡിയോയില്‍ കാണാം:

പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ ടി. എന്‍. ഗോപകുമാര്‍ കേരളകൌമുദിയില്‍ വ്യാജാഗ്നി എന്ന പേരില്‍ എഴുതിയ പ്രസിദ്ധമായ ലേഖനം ഇവിടെ ക്ലിക്ക്‌ ചെയ്തു വായിക്കാം.

- സ്വ.ലേ.

വായിക്കുക: , , , ,

3 അഭിപ്രായങ്ങള്‍ »

കേരളത്തിലും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വരുന്നു

January 20th, 2011

mobile-number-portability-kerala-epathram

തിരുവനന്തപുരം : നിലവിലുള്ള നമ്പര്‍ മാറാതെ മൊബൈല്‍ സേവന ദാതാവിനെ മാറാന്‍ സഹായിക്കു ന്നതിനെയാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം. എന്‍. പി.) സംവിധാനം എന്ന് പറയുന്നത്. ജനുവരി അവസാനത്തോടെ കേരളത്തിലും ഇതിനുള്ള സംവിധാനം വരികയാണ്. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ സേവന രംഗത്തെ നാഴിക കല്ലായിരിക്കും ഇത്. വിവിധ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നവമ്പറിലാണ് ഹരിയാനയില്‍ ഇത്തരം സംവിധാനത്തിനു ഇന്ത്യയില്‍ തുടക്കമിട്ടത്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ തമ്മില്‍ നിലവില്‍ നല്ല മത്സരമാണുള്ളത്. ഇനി പുതിയ സംവിധാനം കൂടെ വരുന്നതോടെ മത്സരം ഒന്നു കൂടെ കടുക്കും. ഇതു മൂലം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷ. നിലവില്‍ സ്വകാര്യ മേഘലയിലെ പ്രമുഖ ടെലികോം കമ്പനികള്‍ പുതിയ കാലത്തി നനുസരിച്ച് മാറി വരുന്ന ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് മികച്ച സേവനങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നടപ്പിലാക്കുന്നുണ്ട്.

മൊബൈല്‍ ഫോണ്‍ ഉപഭോക്താവ് ഇത്തരത്തില്‍ സേവന ദാതാവിനെ മാറ്റുന്നതിനായി ബന്ധപ്പെട്ട സേവന ദാതാവിനു അപേക്ഷ നല്‍കിയാല്‍ മതി. ഇതിനായി ചെറിയ ഒരു തുകയും ഈടാക്കും. സൈനിവേഴ്സ്, എം. എന്‍. പി. ടെലികോം, ഇന്റര്‍ കണക്ഷന്‍ ടെലികോം സൊല്യൂഷന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതിനായി ലൈസന്‍സ് ലഭിച്ചിട്ടുള്ളത്.

നിലവില്‍ ഉപയോഗിക്കുന്ന നമ്പര്‍ ആദ്യ കാലത്ത് എടുത്തതും നിരവധി പേരുടെ കൈവശം ഉള്ളതു മായതിനാലാണ് പല ഉപഭോക്താക്കളും പുതിയ കമ്പനികളുടെ ടെലിഫോണ്‍ കണക്ഷനിലേക്ക് മാറാത്തത്. എന്നാല്‍ എം. എന്‍. പി. വരുന്നതൊടെ ഈ പ്രശ്നം ഇല്ലാതാകും. ഇതോടെ ഉപഭോക്താക്കള്‍ക്ക് മോശം സേവനം നല്‍കുന്ന കമ്പനികള്‍ക്ക് ഇത് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുക.

വളരെ ലളിതമായ ചില നടപടികളാണ് സേവന ദാതാവിനെ മാറ്റുവാനുള്ളൂ. ഒരിക്കല്‍ പോര്‍ട്ടിങ്ങ് നടത്തിയാല്‍ പിന്നെ ചുരുങ്ങിയത് തൊണ്ണൂറു ദിവസത്തിനു ശേഷമേ അടുത്ത പോര്‍ട്ടിങ്ങ് നടത്തുവാന്‍ സാധിക്കൂ, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ കുടിശ്ശിക യുണ്ടെങ്കില്‍ അത് തീര്‍ക്കാതെ പോര്‍ട്ടിങ്ങ് അനുവദിക്കില്ല തുടങ്ങി ചില നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം. നിലവില്‍ ഉള്ള സേവന ദാതാവിനു യുണീക് പോര്‍ട്ടിംഗ് കോഡ് (യു. പി. സി.) ആവശ്യപ്പെട്ട് നിശ്ചിത നമ്പറിലേക്ക് എസ്. എം. എസ്. മെസ്സേജ് അയക്കുക. തുടര്‍ന്ന് അവര്‍ മറുപടി അയക്കും. ഇങ്ങനെ ലഭിക്കുന്ന യു. പി. സി. യും തിരിച്ചറിയല്‍ രേഖകളുമായി മൊബൈല്‍ പോര്‍ട്ടബിലിറ്റി സേവനം നല്‍കുന്ന ഡീലറെ സമീപിച്ചാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സേവന ദാതാവിന്റെ കീഴിലേക്ക് നിലവിലെ മൊബൈല്‍ കണക്ഷന്‍ മാറ്റാം. ഇതിന്റെ നടപടി ക്രമം തീരുന്നതു വരെ പഴയ സേവന ദാതാവിന്റെ കീഴില്‍ നിന്നു തന്നെ ആയിരിക്കും സേവനങ്ങള്‍ ലഭ്യമാകുക. പുതിയ സിം കാര്‍ഡ് ലഭിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.

- എസ്. കുമാര്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഉണ്ണികൃഷ്ണന്‍ ചരിഞ്ഞു
Next »Next Page » മകരജ്യോതി മനുഷ്യ സൃഷ്ടി ആണോ എന്ന് വ്യക്തമാക്കണം : ഹൈക്കോടതി »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine