ഗുരുവായൂര്‍ ആനയോട്ടത്തിനിടെ ആനയിടഞ്ഞു

February 17th, 2011

elephant-stories-epathramഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവ ത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായ ആനയോട്ടത്തിനിടെ ശ്രീകൃഷ്ണന്‍ എന്ന കുട്ടികൊമ്പന്‍ ഇടഞ്ഞതിനെ തുടര്‍ന്ന് ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍  ബാങ്കുദ്യോ ഗസ്ഥനായ ആലയ്ക്കല്‍ ജയറാമും ഒരു പോലീസു കാരനും ഉള്‍പ്പെടുന്നു. ഇടഞ്ഞ കൊമ്പന്‍ ക്ഷേത്രത്തിനകത്തു നിന്നും പുറത്തേ ക്കോടിയതിനെ തുടര്‍ന്ന് ഭക്തര്‍ ചിതറിയോടി. ഈ തിക്കിലും തിരക്കിലും പെട്ടാണ് പലര്‍ക്കും പരിക്കേറ്റത്.  ആനയെ പാപ്പാന്മാരും മ്റ്റും ചേര്‍ന്ന് ഉടനെ തന്നെ നിയന്ത്രണത്തിലാക്കി.

വൈകീട്ട് മൂന്നു മണിയോടെ മഞ്ജുളാല്‍ പരിസരത്തു നിന്നും ആരംഭിച്ച ആനയോട്ടത്തില്‍ അഞ്ച് ആനകളാണ് പങ്കെടുത്തിരുന്നത്. ഇതില്‍ ഗോകുലന്‍ എന്ന കൊമ്പനാണ് ഒന്നാമതെ ത്തിയിരുന്നത്. ക്ഷേത്ര മതില്‍ക്കെട്ടി നകത്ത് വച്ച് ഗോകുലനെ പിന്തള്ളുവാന്‍ ശ്രമിക്കുന്ന തിനിടയില്‍ ശ്രീകൃഷ്ണന്റെ ശരീരത്തില്‍ ബാരിക്കേട് തട്ടി. വേദന യെടുത്തതിനെ തുടര്‍ന്ന് കുട്ടിക്കൊമ്പന്‍ പരാക്രമം കാണിച്ചു പുറത്തേ ക്കോടുകയായിരുന്നു. ഗോകുലനെ പിന്നീട് വിജയിയായി പ്രഖ്യാപിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്കൂള്‍ വാന്‍ മറിഞ്ഞു അഞ്ചു മരണം

February 17th, 2011

van-mishap-kerala-epathram

തിരുവനന്തപുരം: കഴക്കൂട്ടത്ത്  കരിക്കകം ക്ഷേത്രത്തിനടുത്ത് പാര്‍വ്വതി പുത്തനാറിലേക്ക് സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് നാലു കുട്ടികളും ഒരു സ്ത്രീയും മരിച്ചു. പേട്ട ലിറ്റില്‍ ഹാര്‍ട്ട് നേഴ്സറി സ്കൂളിലെ കുട്ടികളായ ആര്‍ഷ ബൈജു, ഉജ്ജ്വല്‍, അച്ചു, ജിനന്‍ എന്നിവരും ആയ വട്ടിയൂര്‍ക്കാവ് സ്വദേശി ബിന്ദു എന്നിരുമാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഒമ്പത് കുട്ടികളില്‍ അഞ്ജു എന്ന കുട്ടിയുടെ നില ഗുരുതരമാണ്. മറ്റു കുട്ടികള്‍ അപകട നില തരണം ചെയ്തു.   അപകടത്തില്‍ പെട്ടവരെ കിംസ് ഹോസ്പിറ്റലിലും ലോര്‍ഡ്സ് ഹോസ്പിറ്റലിലും മെഡിക്കല്‍ കോളേജിലും മറ്റുമാണ് പ്രവേശിപ്പിച്ചിരുന്നത്. ഡ്രൈവര്‍ ഷിബു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ പെട്ട ഒരു കുട്ടിയെ ഇയാള്‍ രക്ഷപ്പെടുത്തിയിരുന്നു.

രാവിലെ സ്കൂളിലേക്ക് കുട്ടികളേയും കൊണ്ട് പോകുകയായിരുന്ന മാരുതി ഓംനി വാനാണ് അപകടത്തില്‍ പെട്ടത്.  അമിത വേഗതയില്‍ വന്ന വാഹനം മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് പാര്‍വ്വതി പുത്തനാറിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാരും അഗ്നി ശമന സേനയും രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍വ്വതി പുത്തനാറില്‍ ആഫ്രിക്കന്‍ പായലും മറ്റു ചപ്പുചവറുകളും നിറഞ്ഞിരി ക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടു. വാഹനത്തിന്റെ ചില്ലു പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.  വെള്ളത്തില്‍ താഴ്ന്ന് പോയ ഓമിനി വാന്‍ നാട്ടുകാരും അഗ്നി ശമന സേനയും  ചേര്‍ന്ന് പൊക്കിയെടുത്തു.

ജല വിഭവ മന്ത്രി എം. കെ. പ്രേമചന്ദ്രന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും എം. എല്‍. എ. മാര്‍ അടക്കം ഉള്ള നേതാക്കന്മാരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. പാര്‍വ്വതി പുത്തനാറിന്റെ വശത്തു കൂടെ കടന്നു പോകുന്നത് തീരെ ഇടുങ്ങിയ റോഡാണ്. കായലിനു കൈവരികളോ മറ്റോ ഇല്ലാത്തതിനാല്‍ ഇത്തരം അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. മുഖ്യമന്ത്രിയും ഉടനെ സംഭവ സ്ഥലം സന്ദര്‍ശിക്കും എന്ന് അറിയുന്നു.

ആശുപത്രിയില്‍ ദുരന്തത്തില്‍ പെട്ടവരുടെ ബന്ധുക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരുടെ നടപടി സ്ത്രീകള്‍ അടക്കം ഉള്ള ബന്ധുക്കളെ രോഷാകുലരാക്കി. പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുന്നതും അവരുടെ വിയോഗത്തില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നതും പകര്‍ത്തുന്നത് അത്യന്തം  ക്രൂരതയാണെന്ന്  ചിലര്‍ അഭിപ്രായപ്പെട്ടു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ പെട്ടവരേയും അവരുടെ വിയോഗത്തില്‍ വിലപി ക്കുന്നവരുടേയും ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങളില്‍ കാണിക്കുന്നത് മുന്‍പും ശക്തമായ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചു

February 15th, 2011

ന്യൂഡല്‍ഹി: തന്റെ കേരള സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അവഗണിച്ചെന്ന പരാതിക്ക് ഇടവന്നതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഖേദം പ്രകടിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് അദ്ദേഹം ഖേദം അറിയിച്ചത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ആരെയും അവഗണിച്ചിട്ടില്ല; വയലാര്‍ രവി

February 15th, 2011

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടന വേളയില്‍ അവഗണിച്ചെന്ന പേരില്‍ പ്രമേയം പാസാക്കാന്‍ കേരള നിയമസഭയ്ക്ക് അവകാശമുണ്ടെന്നു കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി. കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ആരെയും അവഗണിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നതു പേരുവയ്ക്കാത്തതിലുള്ള തര്‍ക്കമാണ്.

മുഖ്യമന്ത്രിയുടെ പേര് ശിലാഫലകത്തില്‍ വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ഒരു കത്തയച്ചാല്‍ മതിയായിരുന്നു. എങ്കില്‍ ഈ വിവാദങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ പേര് ശിലാഫലകത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ മാന്യതയും മര്യാദയുമാണ്. ശിലാഫലകത്തില്‍ വ്യോമയാന മന്ത്രിയായ തന്‍റെ പേരുമില്ലെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാലകൃഷ്ണപിള്ള നാളെ കീഴടങ്ങും

February 15th, 2011

കൊച്ചി: ഇടമലയാര്‍ കേസില്‍ രണ്ടു പതിറ്റാണ്ടു നീണ്ട നിയമയുദ്ധത്തിനൊടുവില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള സുപ്രീംകോടതി വിധിക്കു കീഴടങ്ങാനെത്തുന്നു. ഇടമലയാര്‍ കേസ് പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ നാളെ അദ്ദേഹം കീഴടങ്ങും. കഴിഞ്ഞ ദിവസമാണു ബാലകൃഷ്ണ പിള്ളയ്ക്കു സുപ്രീംകോടതി ഒരു വര്‍ഷം കഠിന തടവും പിഴയും വിധിച്ചത്. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തിരുന്നു.

എറണാകുളത്തെ പ്രത്യേക കോടതി 1999ല്‍ ബാലകൃഷ്ണപിള്ളയെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. അതേ കോടതിയിലാണു സുപ്രീംകോടതി വിധിക്കുശേഷം പിള്ള കീഴടങ്ങാനെത്തുന്നത്. റിവ്യൂ ഹര്‍ജി കൊടുക്കുന്നുണ്ടെന്നു യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.

റിവ്യൂ ഹര്‍ജി കൊടുത്താലും ഇതേ ബെഞ്ചുതന്നെയാണു പരിഗണിക്കുകയെന്നതിനാല്‍ വിധി പുനഃപരിശോധിക്കപ്പെടാന്‍ സാധ്യതയില്ല. ശിക്ഷയില്‍നിന്ന് ഒഴിവാക്കിക്കിട്ടാനുള്ള ഏക പോംവഴി ഗവര്‍ണര്‍ മാപ്പു നല്‍കുകയാണെങ്കിലും എല്‍ഡിഎഫ് ഭരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതും നടക്കാനിടയില്ല. മന്ത്രിസഭയുടെ തീരുമാനം അനുകൂലമാണെങ്കില്‍ മാത്രമേ മാപ്പു നല്‍കാന്‍ ഗവര്‍ണര്‍ക്കു കഴിയൂ.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാടകാചാര്യന്‍ സെയ്ത്താന്‍ ജോസഫ് അന്തരിച്ചു
Next »Next Page » കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ആരെയും അവഗണിച്ചിട്ടില്ല; വയലാര്‍ രവി »



  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine