കണ്ടല്‍ പാര്‍ക്ക് പൂട്ടുവാന്‍ നിര്‍ദ്ദേശം

October 7th, 2010

mangrove-forest-epathramകണ്ണൂര്‍ : കണ്ണൂരിലെ കണ്ടല്‍ പാര്‍ക്ക് പൂട്ടണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചു കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്നും അവ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാപ്പിനിശ്ശേരിയിലെ ഇക്കോ ടൂറിസം സൊസൈറ്റിയ്ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ സ്ഥാപിച്ചിട്ടുള്ള കണ്ടല്‍ പാര്‍ക്കില്‍ പരിസ്ഥിതിക്ക് ദോഷകരമാകുന്ന വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും കണ്ടലിനെ മറയാക്കി ക്കൊണ്ട് മറ്റു പല പദ്ധതികളും കൊണ്ടു വരുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.  വിവാദ കണ്ടല്‍ പാര്‍ക്കിനെതിരെ സജീവമായി രംഗത്ത് വന്നത് കെ. സുധാകരന്‍ എം. പി. യാണ്. കണ്ണൂര്‍ രാഷ്ടീയത്തില്‍ സുധാകരന്റേയും മാര്‍ക്കിസ്റ്റ് പാര്ട്ടിയുടേയും ബലാബലത്തിനും വിവാദ പാര്‍ക്ക് വിഷയം വേദിയായി. സുധാകരന്‍ പരിസ്ഥിതി മന്ത്രാലയത്തിനു പരാതി നല്‍കി. തുടര്‍ന്ന് പാര്‍ക്ക് വിദഗ്ദ സമിതി സന്ദര്‍ശിക്കുകയുണ്ടായി. ഇവരുടെ നിരീക്ഷണത്തിലും പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. കണ്ടല്‍ പാര്‍ക്ക് സംബന്ധിച്ചുള്ള കേസില്‍ സുപ്രീം കോടതിയും പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കുവാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

നടപടികളെ തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചുവെങ്കിലും പിന്നീട് ഇത് തുറന്നിരുന്നു. പത്തു രൂപ സംഭാവനയായി സ്വീകരിച്ചു കൊണ്ടാണ് പാര്‍ക്കിലേക്ക് പ്രവേശനം നല്‍കിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വി.എസിന്റെ പുനഃപ്രവേശനം പി. ബി. ചര്‍ച്ച ചെയ്തു

October 6th, 2010
vs-achuthanandan-epathram
ന്യൂഡല്‍ഹി : മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ സി. പി. എം. പോളിറ്റ് ബ്യൂറോയിലേക്കുള്ള പുനഃപ്രവേശനം സംബന്ധിച്ച് പി. ബി. യോഗം ചര്‍ച്ച ചെയ്തു.  വി. എസ്സിനെ തിരിച്ചെടുക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണമുണ്ടാക്കും എന്ന് ഒരംഗം ചൂണ്ടിക്കാട്ടിയതായും ഈ വിഷയത്തില്‍  ഏകദേശ ധാരണയായതായും സൂചനകള്‍ ഉണ്ട്.  നവമ്പര്‍ 19 മുതല്‍ 21 വരെ നടക്കുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഇത് പരിഗണിക്കും. പാര്‍ട്ടിയുടെ കേരള ഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് വി. എസ്സിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും തരം താഴ്‌ത്തിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള കൌമുദി മാനേജിങ്ങ് ഡയറക്ടര്‍ എം. എസ്. ശ്രീനിവാസന്‍ അന്തരിച്ചു

October 5th, 2010

ms-sreenivasan-kerala-kaumudi-epathram

തിരുവനന്തപുരം : കേരള കൌമുദി മാനേജിങ്ങ് ഡയറക്ടര്‍ എം. എസ്. ശ്രീനിവാസന്‍ (65) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച തിരുവനന്തപുരത്ത് നടത്തും.

രണ്ടു പതിറ്റാണ്ടോളമായി ഇദ്ദേഹം കേരള കൌമുദിയുടെ മാനേജിങ്ങ് ഡയറക്ടറായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. കേരള കൌമുദിയുടെ സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരന്റെയും പരേതയായ മാധവിയമ്മയുടേയും മകനായി 1944 ഒക്ടോബര്‍ 29 ന് കൊല്ലത്ത് ജനിച്ചു. ഭാര്യ ലൈസ. ഏക മകളും കേരള കൌമുദിയുടെ ഡയറക്ടറുമായ അഞ്ജു അമേരിക്കയിലാണ്. കേരള കൌമുദി എഡിറ്റര്‍ ഇന്‍ ചീഫ് എം. എസ്. മണി, എം. എസ്. മധുസൂദനന്‍, എം. എസ്. രവി എന്നിവര്‍ സഹോദരങ്ങളാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാങ്ക് തട്ടിപ്പ് കേസില്‍ പി.ഡി.പി. നേതാവിനു ജാമ്യം

October 4th, 2010

തിരുവനന്തപുരം : ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ വ്യാജ ഡി. ഡി. യുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പി. ഡി. പി. നേതാവ് സി. കെ. അബ്ദുള്‍ അസീസിനു ജാമ്യം. മധുരയിലെ പ്രത്യേക കോടതിയില്‍ നിന്നുമാണ് അസീസിനു ജാമ്യം ലഭിച്ചത്. കഴിഞ്ഞ മാസം ആദ്യ വാരമായിരുന്നു  കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ അസീസ് അറസ്റ്റിലായത്. പത്തോളം വ്യാജ ഡി. ഡി. യുണ്ടാക്കി പണം തട്ടിയെന്നതാണ് ഇയാള്‍ക്ക്‌ എതിരായുള്ള കേസ്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചോളം കേസുകള്‍ ഇയാള്ക്കെതിരെയുണ്ട്.

പി. ഡി. പി. യുടെ മുന്‍ നിര നേതാക്കളില്‍ ഒരാളാണ് സി. കെ. അബ്ദുള്‍ അസീസ്. ബാംഗ്ലൂര്‍ സ്ഫോടന ക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി. ഡി. പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ കേസുകളുമായി ബന്ധപ്പെട്ട് ഇദ്ദേഹമായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചേകന്നൂര്‍ മൌലവി വധക്കേസ്‌ പ്രതിക്ക് ഇരട്ട ജീവപര്യന്തം

October 1st, 2010

തിരുവനന്തപുരം : ചേകന്നൂര്‍ മൌലവി വധക്കേസില്‍  ഒന്നാം പ്രതി വി. വി. ഹംസയെ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. കൂടാതെ പ്രതി ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക മൌലവിയുടെ ഭാര്യമാര്‍ക്ക് വീതിച്ചു നല്‍കണം എന്നും കോടതി വ്യക്തമാക്കി. മത പണ്ഡിതനും ഗ്രന്ഥകാര നുമായിരുന്ന ചേകന്നൂര്‍ മൌലവി മുസ്ലീം സമുദായത്തിലെ അന്ധ വിശ്വാസങ്ങള്‍ക്കും മത മൌലിക വാദത്തിനും എതിരെ ശക്തമായി പോരാടിയ വ്യക്തിയായിരുന്നു എന്നും, അദ്ദേഹത്തെ കൊലപ്പെടു ത്തിയവരോട് യാതൊരു ദയവും കാണിക്കരുതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. ശിക്ഷ വിധിച്ചു കൊണ്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രതിയായ വി. വി. ഹംസയോട് ചോദിച്ചപ്പോല്‍ തന്റെ കുടുംബത്തെ സംരക്ഷിക്കുന്നത് താനാണെന്നും ഭാര്യയും അഞ്ചു മക്കളും തനിക്കുണ്ടെന്നും പ്രതി പറഞ്ഞു. മലപ്പുറം ആലങ്കോട് വലിയ വീട്ടില്‍ കുടുംബാംഗമാ‍ണ് പ്രതിയായ വി. വി. ഹംസ.

പതിനേഴ് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തികഞ്ഞ മത പണ്ഡിതനും പുരോഗമന വാദിയുമായിരുന്ന ചേകന്നൂര്‍ മൌലവിയുടെ പ്രസംഗങ്ങളും പുസ്തകങ്ങളും അക്കാലത്ത് ഒരു വലിയ ചര്‍ച്ചാ വിഷയം ആയിരുന്നു. യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്ക് മതപരമായ പല കാര്യങ്ങളിലും മൌലവിയുടെ നിരീക്ഷണങ്ങളൊട് വിയോജി പ്പുണ്ടായിരുന്നു. ഒരു മത പ്രഭാഷണത്തിനെന്ന പേരില്‍ മൌലവിയെ ഏതാനും പേര്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് മൌലവിയെ കാണാതായെന്നും പറഞ്ഞ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തരല്ലാത്തതിനെ തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങളും ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായി. ഒടുവില്‍ കേസ് സി. ബി. ഐ. ക്ക് വിടുകയായിരുന്നു.

കേസില്‍ ഒന്നാം പ്രതി ശിക്ഷിക്കപ്പെട്ടു എങ്കിലും മൌലവിയുടെ മൃതദേഹം ഇനിയും കണ്ടെടുത്തിട്ടില്ല. സാഹചര്യ തെളിവുകളും മറ്റുള്ളവരുടെ മൊഴികളും ആണ് ഈ കേസില്‍ നിര്‍ണ്ണയാകമായത്. വി. വി. ഹംസയെ ഒഴികെ മറ്റു പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍  വിട്ടയച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജനകീയ പ്രതിരോധ സമിതിയുടെ വാഹന ജാഥ
Next »Next Page » ബാങ്ക് തട്ടിപ്പ് കേസില്‍ പി.ഡി.പി. നേതാവിനു ജാമ്യം »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine