Wednesday, February 9th, 2011

2 ജി സ്‌പെക്ട്രത്തിന്റെ വില ഉയര്‍ത്താന്‍ ട്രായ് ശുപാര്‍ശ

2 ജി സ്‌പെക്ട്രത്തിന്റെ വില ഉയര്‍ത്താന്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശ. നിലവിലെ വിലയില്‍ നിന്നും ആറ് മടങ്ങ് വര്‍ധനവ് വരുത്താനാണ് ടെലികോം മന്ത്രാലയത്തോട് ട്രായ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ടെലികോം വകുപ്പ് അംഗീകാരം നല്‍കിയാല്‍ മൊബൈല്‍ നിരക്കുകളില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടാവുക. 6.2 മെഗാഹെട്‌സ് വരെ നിലവില്‍ 1,658 കോടി രൂപയാണ് ഈടാക്കുന്നത്. ഇത് 10,972.45 കോടിയാക്കി ഉയര്‍ത്താനാണ് നീക്കം. 6.2 മെഗാഹെട്‌സിന് മുകളിലുള്ള ഓരോ സ്‌പെക്ട്രത്തിനും 4,571.87 കോടി രൂപയുടെ ചെലവ് സര്‍ക്കാരിന് വരുന്നുണ്‌ടെന്ന് ശിപാര്‍ശയില്‍ ട്രായ് പറയുന്നു.

പുതിയ നിരക്കുകള്‍ക്ക് 2010 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ട്. നിരക്കുകള്‍ ഓരോ സര്‍ക്കിളിലും വ്യത്യസ്തമായിരിക്കും. പുതുക്കിയ നിരക്കുകള്‍ അനുസരിച്ച് കേരളത്തിലെ 3ജി ലേലത്തുകയേക്കാള്‍ ഒന്നേകാല്‍ മടങ്ങ് കൂടുതലായിരിക്കും പുതിയ 2 ജിയുടെ ലേലത്തുക.

ബി.എസ്.എന്‍ .എല്‍ . അടക്കമുള്ള ടെലികോം കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍ .എല്ലിനും എം.ടി.എന്‍ .എല്ലിനും പുറമെ സ്വകാര്യ കമ്പനികളായ ഭാരതി, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയവരും കരാര്‍ ഉറപ്പിച്ച 6.2 മെഗാഹേര്‍ട്‌സില്‍ നിന്ന് അധികമായി സ്‌പെക്ട്രം ഉപയോഗിക്കുന്നുണ്ട്. ഇവരെല്ലാവരും തന്നെ വന്‍ തുക അധികമായി നല്‍കേണ്ടിവരും. ഈ ശുപാര്‍ശ ടെലികോം വകുപ്പ് അംഗീകരിച്ചാല്‍ മൊബൈല്‍ നിരക്കുകളില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine