സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു

April 30th, 2010

 സത്യന്‍ അന്തിക്കാടിന്റെ അമ്പതാമത്തെ ചിത്രമാണ് കഥ തുടരുന്നു. ചിരിയും ചിന്തയും ഇഴചേര്‍ത്ത് ഗ്രാമീണ പശ്ചാത്തലത്തില്‍ കുടുമ്പ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ ചിത്രങ്ങള്‍ ഒരുക്കുന്ന സത്യന്‍ അന്തിക്കാട്  ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്ഥമായി  നഗരജീവിതത്തിന്റെ കഥയുമായാണ് സത്യന്‍ എത്തുന്നത്. പശ്ചാത്തലം മാറുന്നു എങ്കിലും കുടുമ്പപ്രേക്ഷകരെ മുന്നില്‍ കണ്ടു കൊണ്ടുതന്നെ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  ജയറാം ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ മംതയാണ് നായിക. ഇന്നസെന്റ്, മാമുക്കോയ, കെ.പി.ഏ.സി ലളിത, രശ്മി സോമന്‍ തുടങ്ങി സത്യന്‍ ചിത്രങ്ങളിലെ സ്ഥിരം താരങ്ങള്‍ ഈ ചിത്രത്തിലും ഉണ്ട്. വയലാര്‍ ശരത് ചന്ദ്രവരമ്മ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് ഇളയരാജയാണ് ഈണം നല്‍കിയിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പെരുമ നിലനിര്‍ത്തി പെരുവനം കുട്ടന്മാരാര്‍

April 29th, 2010

peruvanam-kuttan-mararലോകത്തിന്റെ കണ്ണിനേയും കാതിനേയും തൃശ്ശൂര്‍ പൂരത്തിലേക്ക്‌ പിടിച്ചു കൊണ്ടു വരുന്നതിന് ഒരു പ്രധാന ഘടകമാണ്‌ ഇലഞ്ഞി ച്ചോട്ടില്‍ നിന്നും ഉയരുന്ന “അസുര വാദ്യത്തിന്റെ” മാസ്മരികമായ നാദ പ്രപഞ്ചം. രണ്ട് മണിക്കൂറില്‍ കൊട്ടി ത്തീരുന്ന ഇലഞ്ഞി ത്തറയിലെ താള വിസ്മയത്തില്‍ സ്വയമലിഞ്ഞ്‌ ആസ്വാദ നത്തിന്റെ പുത്തന്‍ ആകാശത്തിലേക്ക്‌ ആസ്വാദക ലക്ഷങ്ങള്‍ ഒന്നൊന്നായി താണ്ടുന്ന നിമിഷം. ആയിരക്കണക്കിനു കയ്യ്‌ വായുവില്‍ താളമിടുന്നു. മേളകലയിലെ കുലപതിമാരില്‍ ഒരാളായ പെരുവനത്തിന്റെ പ്രാമാണ്യത്തില്‍ സ്വയം സമര്‍പ്പിച്ച്‌ കാലങ്ങള്‍ ഓരോന്ന് കൊട്ടിക്കയറുന്ന കലാകാരന്മാര്‍, മേള വിസ്മയത്തില്‍ മതി മറന്ന് നില്‍ക്കുന്ന നിമിഷത്തില്‍ ആണ്‌ പെട്ടെന്ന് മേളം നിലച്ചത്‌.

എഴുന്നള്ളിച്ചു നിന്നിരുന്ന പ്രശസ്തനായ ആന ഈരാറ്റുപേട്ട അയ്യപ്പന്‍ കുഴഞ്ഞു വീണു. തൃശ്ശൂര്‍ പൂര ചരിത്രത്തിലെ ആദ്യ സംഭവം. ശരീരം കോച്ചിയതിനെ തുടര്‍ന്ന് വീണ ആനയെ ഉടനെ തന്നെ ശ്രുശ്രൂഷിച്ചു, വെള്ളം ഒഴിച്ച്‌ തണുപ്പിച്ചു. ഉടന്‍ തന്നെ എഴുന്നേറ്റ ആനയെ മറ്റോരിടത്തേക്ക്‌ മാറ്റി.

എന്താണ്‌ സംഭവിക്കുന്നതെന്ന് അറിയാതെ ആദ്യത്തെ അമ്പരപ്പില്‍ ആസ്വാകരും വാദ്യക്കരും ഒരു നിമിഷം പരിഭ്രാന്തരായി. എന്നാല്‍ ആന ഇടഞ്ഞതല്ലെന്ന് തിരിച്ചറി ഞ്ഞതോടെ മേള പ്രമാണി ഒരു നിമിഷം കൈ വിട്ട മേള വിസ്മയത്തെ ഇലഞ്ഞി മരച്ചോട്ടിലേക്ക്‌ തിരിച്ചു കൊണ്ടു വന്നു. പെരുവനം കുട്ടന്‍ മാരാര്‍ എന്ന മേള മാന്ത്രികന്റെ ചെണ്ടയില്‍ വീണ്ടും കോലു പതിച്ചതോടെ ആസ്വാദര്‍ തൊട്ട് മുമ്പെ നടന്നത്‌ എന്താണെന്ന് പോലും ഓര്‍ക്കാതെ വീണ്ടും കൈകളൂയര്‍ത്തി ആരവത്തോടെ ഇലഞ്ഞി ച്ചോട്ടില്‍ നിലയുറപ്പിച്ചു. നിന്നു പോയ കാലത്തില്‍ നിന്നും തുടങ്ങി കുഴമറിയും കടന്ന് മുട്ടിന്മേല്‍ ചെണ്ട എത്തിയപ്പോള്‍ പൂര നഗരി തരിച്ചു നിന്നു. ഒടുവില്‍ ഇരുപത്തിരണ്ടു കാലം കൊട്ടി പെരുവനത്തിന്റെ ചെണ്ട കലാശം കൊട്ടി നിന്നപ്പോള്‍ മേളാസ്വാദകര്‍ അര്‍പ്പു വിളിയോടെ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആനയുടെ ചവിട്ടേറ്റ്‌ വിദ്യാര്‍ത്ഥി മരിച്ചു

April 27th, 2010

കുന്നംകുളത്തിനടുത്ത്‌ കാട്ടകാമ്പല്‍ ഭഗവതീ ക്ഷേത്രോത്സവ ത്തോടനുബന്ധിച്ച്‌ രാവിലെ ആണ്‌ സംഭവം. ചവിട്ടേറ്റാണ്‌ കാട്ടക്കാമ്പല്‍ തയ്യില്‍ സുബ്രമണ്യന്റെ മകന്‍ മിഥുന്‍ (17) ആണ്‌ മരിച്ചത്‌.

കാട്ടകാമ്പല്‍ ഉത്സവത്തിനു പ്രായില്‍ വിഭാഗം എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന തെച്ചിക്കോട്ടു കാവ്‌ ദേവസ്വം വക കൊമ്പനെ ചിറയ്ക്കല്‍ സെന്ററില്‍ നിന്നും പ്രായില്‍ ഭാഗത്തേക്ക്‌ കൊണ്ടു പോകുക യായിരുന്നു. റോഡില്‍ ബസ്സ്‌ തടസ്സ മുണ്ടാക്കുകയും ഇതിനിടയില്‍ ആരോ ആനയുടെ കാലിനടുത്ത്‌ പടക്കം പൊട്ടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പരിഭ്രമിച്ച കൊമ്പന്‍, ആളുകള്‍ ക്കിടയിലൂടെ മുന്നോട്ട്‌ നീങ്ങി. ഇതോടെ ജനം പരിഭ്രാന്തരായി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ മിഥുന്‍ താഴെ വീണു. താഴെ വീണ മിഥുന്‍ ആനയുടെ കാലിനടിയില്‍ പെടുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആനയുടെ രണ്ടാം പാപ്പാന്‍ മഹേഷിനെയും, ജഗത്ത്‌, ജിത്തു എന്നിവരെയും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രകോപനം ഒന്നും ഉണ്ടാക്കാതെ ശാന്തനായി നിന്ന ആനയെ പിന്നീട്‌ ലോറിയില്‍ കയറ്റി പേരാമംഗലത്തേക്ക്‌ കൊണ്ടു പോയി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടന്‍ ശ്രീനാഥ് അന്തരിച്ചു

April 23rd, 2010

sreenathപ്രശസ്ത സിനിമാ – സീരിയല്‍ നടന്‍ ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ യാണെന്നാണ് പോലീസ് നിഗമനം. ശിക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ഇദ്ദേഹം ഇവിടെ എത്തിയിരുന്നത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ ആയിരുന്നു ശരീരം കണ്ടെത്തിയത്.

രഞ്ജിത് സംവിധാനം ചെയ്ത കേരള കഫേ ആയിരുന്നു ശ്രീനാഥി ന്റേതായി അവസാനം പുറത്തു വന്ന സിനിമ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായിരുന്ന ഇദ്ദേഹത്തിന് അടുത്ത കാലത്തായി സിനിമയില്‍ അവസരങ്ങള്‍ കുറവായിരുന്നു എങ്കിലും, സീരിയല്‍ രംഗത്ത് ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഇതു ഞങ്ങളുടെ കഥ ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. എണ്‍പതുകളില്‍ ഏറെ ശ്രദ്ധേയമായ ജോടികളായിരുന്നു ശ്രീനാഥും ശാന്തി കൃഷ്ണയും. ശാന്തി കൃഷ്ണയെ വിവാഹം കഴിച്ചു എങ്കിലും പിന്നീട് ഈ ജോടികള്‍ വേര്‍പിരി യുകയായിരുന്നു.

ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, മംഗളം നേരുന്നു, ദേവാസുരം, കിരീടം, ഒരു സി. ബി. ഐ. ഡയറിക്കുറിപ്പ് തുടങ്ങി അനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

മാളയ്ക്കു സമീപം പുത്തന്‍‌ വേലിക്കരയാണ് സ്വദേശം. ഭാര്യയും ഒരു കുട്ടിയും ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയെ തിരിച്ചെടുക്കണം : സെന്റ്ട്രല്‍ അഡ്മിന്‍സ്ട്ട്രേറ്റീവ് ട്രൈബ്യൂണല്‍

April 23rd, 2010

വിദേശ യാത്രയെ തുടര്‍ന്ന് വിവാദത്തിലാകുകയും ഒടുവില്‍ സസ്പെന്‍ഷന് വിധേയനാകുകയും ചെയ്ത ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയെ ഉടന്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്റ്ട്രല്‍ അഡ്മിന്‍സ്ട്ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.  കേസ് ഈ മാസം 28 ലേക്ക് മാറ്റിവച്ച ട്രൈബ്യൂണല്‍ പക്ഷെ തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ ഉടനെ പിന്‍‌വലിക്കണമെന്നും ഒരാഴ്ചക്കകം സര്‍ക്കാര്‍ വിശദ്മായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.   തന്നെ സസ്പെന്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തച്ചങ്കരി സമര്‍പ്പിച്ച പരാതിയിന്മേല്‍ ഇരുവിഭാഗത്തിന്റേയും വാദം കേട്ട ട്രൈബ്യൂണല്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.  സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് വിദേശത്ത് പോയതെന്നും ചട്ടലംഘനം പതിവാക്കിയ ഉദ്യോഗസ്ഥനാണ് തച്ചങ്കരിയെന്നും ഗവണ്മെന്റ് പ്ലീഡര്‍ ടൈബ്യൂണലിനു മുമ്പാകെ വിശദീകരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

562 of 5651020561562563»|

« Previous Page« Previous « പൂരങ്ങളുടെ പൂരത്തിനായി ഒരു രാവു കൂടെ…
Next »Next Page » നടന്‍ ശ്രീനാഥ് അന്തരിച്ചു »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine