തിരുനക്കര ശിവന്‍ ഇടഞ്ഞു

June 23rd, 2010

elephant-keralaകിളിരൂര്‍ : തിരുനക്കര ശിവന്‍ എന്ന കൊമ്പന്‍ കിളിരൂരിനു സമീപം ഇടഞ്ഞു. കിളിരൂര്‍ ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയെ രണ്ടാം പാപ്പാന്‍ ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ഇടഞ്ഞത്. നട പൂട്ടിയിരുന്ന ചങ്ങല ആന വലിച്ചു പൊട്ടിക്കുകയും അടുത്തുണ്ടായിരുന്ന മരം കുത്തി മറിച്ചിടുകയും ചെയ്തു.  ആനയിടഞ്ഞ വാര്‍ത്ത പരന്നതോടെ ധാരാളം ആളുകള്‍ ഓടി കൂടി. ഇതിനിടയില്‍ മയക്കു വെടി വെയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ആനയുടെ ഒന്നാം പാപ്പാന്‍ വന്നാല്‍ ആനയെ ശാന്തനാക്കുവാന്‍ കഴിയും എന്ന് അവര്‍ അറിയിച്ചു. ആനയെ ബന്ധനസ്ഥ നാക്കിയ ശേഷം രണ്ടാം പാപ്പനെ ഏല്പിച്ച് വീട്ടിലേക്ക് പോയ ഒന്നാം പാപ്പാന്റെ അസാന്നിധ്യത്തില്‍ ആനയെ ചട്ടമാക്കുവാന്‍ രണ്ടാം പാപ്പാന്‍ ശ്രമിച്ചതാണ് ആനയെ പ്രകോപിതനാക്കിയത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മഹാകവി പി. സ്മാരക പുരസ്കാരം പി.കെ. ഗോപിക്ക് സമ്മാനിച്ചു

June 22nd, 2010

sukumar-azhikode-pk-gopi-epathramകണ്ണൂര്‍ : മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക കവിതാ പുരസ്കാരം കവി പി. കെ. ഗോപിക്ക് സമ്മാനിച്ചു. “സുഷുംനയിലെ സംഗീതം” എന്ന കവിതാ സമാഹാര ത്തിനാണ് പുരസ്കാരം ലഭിച്ചത്. ജൂണ്‍ 6നു മയ്യില്‍ ഐ. എം. എന്‍. എസ്. ജി. എച്ച്. എസ്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍  ഡോ. സുകുമാര്‍ അഴീക്കോടാണ് പുരസ്കാരം സമ്മാനിച്ചത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി. സ്മാരക ട്രസ്റ്റ്, കെ. വി. കുഞ്ഞിരാമന്‍ സ്മാരക ട്രസ്റ്റ് മയ്യില്‍, ശ്രീരാഗം കലാക്ഷേത്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും നടന്നത്.

mahakavi-p-kunhiraman-nair-award

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളിലത്തെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. നല്ലതമ്പി അന്തരിച്ചു

June 18th, 2010

doctor-nalla-thampiവയനാട്‌ : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. നല്ലതമ്പി തേര അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ആയിരുന്നു അന്ത്യം. വയനാട്ടിലെ ആദിവാസി പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഇദ്ദേഹം അവര്‍ക്ക് ഭൂമി നല്‍കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും ദീര്‍ഘമായ നിയമ വ്യവഹാരം നടത്തിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല, ഡോക്ടര്‍ എന്ന നിലയിലും തന്റെ സേവനം ലഭ്യമാക്കുവാന്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. പൊതുവില്‍ ചികിത്സാ സൌകര്യങ്ങള്‍ കുറവായ വയനാട്ടില്‍, ആദിവാസികള്‍ക്കും മറ്റും ചികിത്സ ലഭിക്കുക വളരെ ബുദ്ധിമുട്ടുള്ള കാലത്താണ് ഇദ്ദേഹം സേവന പ്രവര്‍ത്തനങ്ങളുമായി അവിടെ എത്തുന്നത്. 1976 മുതല്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം വയനാട്ടിലേക്കുള്ള ബസ് യാത്ര പ്രശ്നം പരിഹരിക്കുവാനായി 1984-ല്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇതിന്റെ ഫലമായി കെ. എസ്. ആര്‍. ടി. സി. യുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുകയും ചെയ്തു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഡോ. നല്ലതമ്പി നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടിയന്തിരാവസ്ഥയിലെ ഇന്ദിരാ ഗാന്ധിയുടെ നടപടികളില്‍ പ്രതിഷേധിച്ച്, അവര്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. പിന്നീട്
കുടുംബ വാഴ്ചയ്ക്കെതിരെ ഉള്ള പ്രതിഷേധം എന്ന നിലക്ക് രാജീവ് ഗാന്ധിക്കെതിരെയും ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ പരമാനന്ദന്‍ – ജെസി ദമ്പതികളുടെ മകനായി ജനിച്ച ഡോ. നല്ലതമ്പി എം. ബി. ബി. എസ്. പൂര്‍ത്തിയാക്കിയ ശേഷം 1973-ല്‍ മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് വയനാട്ടില്‍ എത്തിപ്പെട്ട അദ്ദേഹം തന്റെ സേവന രംഗം അവിടെ എന്ന് നിശ്ചയിക്കു കയായിരുന്നു. ഡോ. നല്ലതമ്പിയുടെ മരണത്തോടെ സാമൂഹിക പ്രവര്‍ത്തകനേയും, നല്ല ഒരു ബിഷഗ്വരനേയും ആണ് വയനാട്ടിലെ സാധാരണക്കാര്‍ക്ക് നഷ്ടമായത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജ തൊഴിലാളി പ്രശ്നം പോലീസ്‌ സ്റ്റേഷനില്‍ ധാരണയായി

June 17th, 2010

sunil-chalilകണ്ണൂര്‍ :  രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ മദ്ധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഉടമ്പടി മുതലാളിയുടെ ബന്ധുക്കള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് വെട്ടിലായ തൊഴിലാളികള്‍ക്ക്‌ പോലീസ്‌ സ്റ്റേഷനില്‍ പരിഹാരമായി. ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശിയായ തൊഴില്‍ ഉടമ മുങ്ങിയതിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാതെ വലഞ്ഞ തൊഴിലാളികള്‍ നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം മുതലാളിയുടെ വീട്ടിലെത്തി ബഹളം വെച്ചത് e പത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജൂണ്‍ 15നു ശമ്പള കുടിശികയായി നല്‍കാനുള്ള മൊത്തം തുകയ്ക്കുള്ള ചെക്ക് മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തൊഴിലാളികള്‍ക്ക്‌ കൈമാറും എന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ കരാര്‍. എന്നാല്‍ പണം സ്വീകരിക്കാന്‍ എത്തിയ തൊഴിലാളികളോട് മുതലാളിയുടെ ബന്ധുക്കള്‍ കയര്‍ക്കുകയും പണം നല്‍കാനാവില്ല എന്ന് പറയുകയും ചെയ്തു. വാര്‍ത്ത പത്രത്തില്‍ വന്നതിനാലാണ് പണം നല്‍കാത്തത് എന്നാണ് കാരണമായി പറഞ്ഞത്. പത്രത്തിലൊക്കെ വാര്‍ത്ത കൊടുത്ത സ്ഥിതിയ്ക്ക് ഇനി പണം പത്രമാപ്പീസില്‍ നിന്ന് വാങ്ങിയാല്‍ മതി എന്നും ഇവര്‍ തൊഴിലാളികളെ പരിഹസിച്ചു.

പത്രത്തില്‍ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ രാഷ്ട്രീയക്കാരും ഇവരെ കൈവേടിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എങ്കിലും നിരാശരാവാതെ തങ്ങളുടെ ലക്‌ഷ്യം നേടിയെടുക്കുന്നത് വരെ ഇവര്‍ പൊരുതാന്‍ തന്നെ തീരുമാനിക്കുകയും വീണ്ടും മുതലാളിയുടെ വീടിനു വെളിയില്‍ പ്രതിഷേധ സമരം പുനരാരംഭിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് തൊഴിലാളികളില്‍ ചിലരെ ലക്‌ഷ്യം വെച്ച് ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയതായും തൊഴിലാളികള്‍ അറിയിച്ചു. എന്നാല്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍ക്ക്‌ പരിചയമുള്ള ചിലര്‍ തൊഴിലാളികളില്‍ ഉള്ളതിനാല്‍ ഇവര്‍ ആക്രമണം നടത്താതെ തിരികെ പോവുകയാണ് ഉണ്ടായത്.

സംഘര്‍ഷത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ്‌ ഇരു കൂട്ടരെയും പോലീസ്‌ സ്റ്റേഷനിലേക്ക് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യം കണ്ട രാഷ്ട്രീയക്കാര്‍ വീണ്ടും ഇവരുടെ സഹായത്തിനെത്താന്‍ തയ്യാറായി. രാഷ്ട്രീയക്കാരുടെ കൂടെ തന്നെ എത്തിയ തൊഴിലാളികളുമായി പോലീസ്‌ സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ മുതലാളിയുടെ ബന്ധുക്കള്‍ ജൂണ്‍ 25നു ചെക്ക് നല്‍കാമെന്ന് സമ്മതിച്ചു. ജൂലൈ 30 നു തീയതി ഇട്ട ചെക്കാണ് നല്‍കുക.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുതലാളി വാക്കു മാറി – ഷാര്‍ജയിലെ തൊഴിലാളികള്‍ വീണ്ടും കബളിക്കപ്പെട്ടു

June 16th, 2010

sunil-chalilകണ്ണൂര്‍ : തൊഴിലാളികള്‍ക്ക്‌ കൊടുക്കുവാനുള്ള ശമ്പള കുടിശിക പൂര്‍ണ്ണമായി കൊടുത്തു തീര്‍ക്കാം എന്ന് പറഞ്ഞിരുന്ന മുതലാളിമാര്‍ വാക്ക് മാറിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ വീണ്ടും കബളിക്കപ്പെട്ടു. ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ 6 മാസത്തോളം ശമ്പളം ലഭിയ്ക്കാതെ അവസാനം തൊഴില്‍ വകുപ്പ്‌ തിരികെ നാട്ടിലേയ്ക്കയച്ച തൊഴിലാളികളാണ് വീണ്ടും കബളിക്കപ്പെട്ടത്‌. കഴിഞ്ഞ ദിവസം കമ്പനി ഉടമയുടെ വീടിനു മുന്‍പില്‍ പ്രകടനം നടത്തിയ തൊഴിലാളികളുമായി രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ മദ്ധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകളില്‍ ഇന്നലെ മുഴുവന്‍ തുകയ്ക്കുമുള്ള ചെക്ക് നല്‍കാം എന്ന് മുതലാളിയുടെ ബന്ധുക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഇവര്‍ കാലുമാറിയതായി തൊഴിലാളികള്‍ പറയുന്നു. വാര്‍ത്ത പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും വന്നതാണ് ഇവരെ ചൊടിപ്പിച്ചത്. ഇനി പണം പത്രമാപ്പീസില്‍ നിന്നും വാങ്ങിയാല്‍ മതി എന്നാണത്രേ പണം വാങ്ങാന്‍ വന്ന തൊഴിലാളികളോട് ഇവര്‍ പ്രതികരിച്ചത്. പ്രശ്നത്തില്‍ മദ്ധ്യസ്ഥം നിന്ന ചില രാഷ്ട്രീയക്കാരും മുതലാളിമാരുടെ പക്ഷം ചേര്‍ന്നതായി സൂചനയുണ്ട്. ഇതെല്ലാം എന്തിനാ പത്രക്കാരോട് വിളിച്ചു പറയുന്നത് എന്ന് ഇവരും തൊഴിലാളികളോട് ചോദിക്കുകയും ഇനി ഈ കാര്യത്തില്‍ തങ്ങള്‍ ഇടപെടില്ല എന്ന് പറഞ്ഞു രാഷ്ട്രീയക്കാര്‍ പ്രശ്നത്തില്‍ നിന്നും പിന്‍ വാങ്ങി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആരെല്ലാം ഉപേക്ഷിച്ചാലും തങ്ങള്‍ക്കു അവകാശപ്പെട്ട കൂലി നേടിയെടുക്കാന്‍ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം. ഇത് പ്രകാരം ഇവര്‍ വീണ്ടും തൊഴിലുടമയുടെ വീടിനു വെളിയില്‍ സത്യഗ്രഹം ഇരിക്കുകയും പോലീസ്‌ വീണ്ടും പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തു. ഇന്ന് മട്ടന്നൂര്‍ പോലീസ്‌ സ്റ്റേഷനില്‍ തൊഴിലാളികളെയും മുതലാളിയുടെ ബന്ധുക്കളെയും പോലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജയില്‍ ചാടിയ ജയാനന്ദന്‍ പിടിയില്‍
Next »Next Page » ഷാര്‍ജ തൊഴിലാളി പ്രശ്നം പോലീസ്‌ സ്റ്റേഷനില്‍ ധാരണയായി »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine