കോടിയേരിയുടെ പ്രസ്താവന പിഴച്ചു, മുഖ്യമന്ത്രി രാജിയില്‍ നിന്നും തലയൂരി

August 9th, 2011

oommen-chandy-epathram

തിരുവനന്തപുരം: മുഖ്യമന്ത്രി ‘വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിയണം’ എന്ന കോടിയേരിയുടെ പ്രസ്താവനയാണ് ഉമ്മന്‍‌ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയ്ക്ക് ആയുസ് നീട്ടിനല്‍കിയത് എന്ന് പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ വിമര്‍ശനമുയരുന്നു . പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതി തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി രാജിവെക്കാന്‍ ഒരുങ്ങിയിരുന്നു . അങ്ങനെ സംഭവിക്കാതിരുന്നതിന് ഒരു കാരണം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം കോടതി പ്രഖ്യാപിച്ചയുടന്‍ പ്രതിപക്ഷ നിരയില്‍ നിന്ന് പ്രതിപക്ഷനേതാവ് വി എസ് പ്രതികരിക്കുന്നതിന് മുമ്പേ കോടിയേരി പ്രതികരിച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നു. അന്വേഷണം വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ‘വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിയണം’ എന്നാണ് കോടിയേരി ആവശ്യപ്പെട്ടത്. ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണം എന്ന് കോടിയേരി ആവശ്യപ്പെട്ടിരുന്നില്ല.

അന്വേഷണം പ്രഖ്യാപിച്ച ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടി രാജി വയ്ക്കാനുള്ള സന്നദ്ധത ഉമ്മന്‍‌ചാണ്ടി കോണ്‍ഗ്രസ് നേതൃത്വത്തെയും യു ഡി എഫ് നേതാക്കളെയും അറിയിച്ചതാണ്. എന്നാല്‍ പ്രതിപക്ഷം പോലും മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടതില്ല എന്നും, വിജിലന്‍സ് വകുപ്പിന്‍റെ ചുമതലയില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതിനാല്‍ വിജിലന്‍സ്‌ വകുപ്പ്‌ ഒഴിഞ്ഞാല്‍ മതി എന്നുമാണ് പാര്‍ട്ടിയുടെയും യു. ഡി. എഫിന്റെയും നിര്‍ദ്ദേശം. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം എന്ന കാര്യത്തില്‍ പ്രതിപക്ഷം കടും‌പിടിത്തം നടത്തുന്നില്ല എന്നു മനസിലായതോടെ ഉമ്മന്‍‌ചാണ്ടി തീരുമാനത്തില്‍ നിന്ന് പിന്‍‌വാങ്ങുകയായിരുന്നു. ഉമ്മന്‍‌ചാണ്ടി ചൊവ്വാഴ്ച വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിഞ്ഞു. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞത് – “നിങ്ങള്‍ വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി അതൊഴിഞ്ഞു.” – എന്നാണ്. ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ കഥ മാറുമായിരുന്നു എന്ന് സാരം.
കോടിയേരിക്ക് പിന്നാലെ വാര്‍ത്താസമ്മേളനം നടത്തിയ വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണം എന്ന് ആവശ്യപ്പെട്ടു. കൂടാതെ . ‘വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍ പോരാ. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണ’മെന്ന ആവശ്യവുമായി പാര്‍ട്ടി സെക്രെട്ടറി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. എല്‍ ഡി എഫ് കണ്‍‌വീനര്‍ വൈക്കം വിശ്വനും ഈ ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍ കോടിയേരിയുടെ പ്രസ്താവന ഉമ്മന്‍ ചാണ്ടിക്ക് ഉര്‍വശീശാപം ഉപകാരാമാകുകയായിരുന്നു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ചാണ്ടി രാജിക്കൊരുങ്ങി, വിജിലന്‍സ് വകുപ്പ്‌ ഒഴിയും

August 8th, 2011

oommen-chandy-epathram

തിരുവനന്തപുരം: പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍‌ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍‌ചാണ്ടി രാജിക്കൊരുങ്ങിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെയും, പ്രതിരോധ മന്ത്രി എ. കെ. ആന്‍റണിയുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി രാജിയില്‍ നിന്നും പിന്തിരിയുകയായിരുന്നു. എന്നാല്‍ വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഉമ്മന്‍ ചാണ്ടി ഒഴിയുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍‌ചാണ്ടി തീരുമാനമെടുത്തുകഴിഞ്ഞതായാണ് സൂചന. പ്രതിരോധമന്ത്രി എ കെ ആന്‍റണിയുമായി ഉമ്മന്‍‌ചാണ്ടി സംസാരിച്ചു. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് ആന്‍റണി നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം നേരിടുമ്പോള്‍ വിജിലന്‍സ് വകുപ്പിന്‍റെ ചുമതലയില്‍ തുടരുന്നത് അഭംഗിയാ‍ണെന്ന് തിരിച്ചറിഞ്ഞാണ് വിജിലന്‍സ് വകുപ്പ് ഒഴിയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്നാണ് ഉമ്മന്‍‌ചാണ്ടി ഹൈക്കമാന്‍ഡിനെയും കെ പി സി സി – യു ഡി എഫ് നേതാക്കളെയും നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ധൃതിപിടിച്ച് വികാരപരമായ ഒരു തീരുമാനം കൈക്കൊള്ളരുതെന്നാണ് ഏവരും അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത്. രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. ഇപ്പോള്‍ രാജിവയ്ക്കേണ്ടതില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും അദ്ദേഹത്തെ അറിയിച്ചു.
ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം രംഗത്ത്‌ എത്തിക്കഴിഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ ആക്രമണത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്യ്ണന്‍, തോമസ് ഐസക് തുടങ്ങിയവര്‍ ഉമ്മന്‍‌ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തച്ചങ്കരിയെ തിരിച്ചെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

July 20th, 2011

ന്യൂഡല്‍ഹി: സസ്പെന്‍ഷനിലിരിക്കുന്ന മുന്‍. ഐ. ജി ടോമിന്‍ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഐ.എന്‍.എയുടെ കൂടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുക്കുവാന്‍ ആലോചിക്കുന്നതെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. തച്ചങ്കരിക്കെതിരെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ തിരിച്ചെടുക്കുവാനുള്ള സംസ്ഥാന ഗവര്‍മെന്റിന്റെ നീക്കതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്ച്യുതാനന്ദന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തച്ചങ്കരിക്കെതിരായി നടന്നുവരുന്ന ഐ.എന്‍.എ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു

July 7th, 2011

tomin-thachankary-epathram

തിരുവനന്തപുരം: ഈ മാസം പത്തിനു സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നതോടെ സസ്പെന്‍ഷനില്‍ കഴിയുന്ന പോലീസ്‌ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ്‌ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി. ജി. പി. എന്നിവര്‍ ഉള്‍പ്പെട്ട റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തിലാണു തീരുമാനമെന്നു മഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രലേഖകരോട്‌ പറഞ്ഞു. അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നാണു റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ. സര്‍വീസില്‍ പ്രവേശിക്കുന്നതു അന്വേഷണത്തെ ബാധിക്കില്ലേ എന്നു ചോദ്യത്തിന് അദ്ദേഹത്തിന്റെ നിയമനത്തെ ക്കുറിച്ചു ഒന്നും തീരുമാനിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ തച്ചങ്കരിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളും നിയമ നടപടികളും തുടരുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടിയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ശക്തമായ എതിര്‍പ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. കേരള കോണ്ഗ്രസ് നേതാവ് പി. സി. ജോര്‍ജ്ജ് എം. എല്‍. എ. യും സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടിയെ എതിര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ ബന്ധമുള്ളവരെ പോലീസില്‍ നിന്നും ഒഴിവാക്കും എന്ന പ്രസ്താവന നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ മന്ത്രിസഭയുടെ തീരുമാനം വരുന്നത്.

എന്‍. ഐ. എ. യുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അഭിപ്രായം കൂടി കണക്കിലെടുത്താണ് തച്ചങ്കരിയെ തിരിച്ചെടുക്കണമെന്നു റിവ്യൂ കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുള്ളത്‌. ഐ. പി. എസ്‌. ഉദ്യോഗസ്‌ഥനായ ടോമിന്‍ തച്ചങ്കരി ഔദ്യോഗികാനുമതി ഇല്ലാതെ നടത്തിയ ഖത്തര്‍ യാത്രയെക്കുറിച്ചുളള അന്വേഷണം തുടരുകയാണ്. കൂടാതെ വിദേശത്ത്‌ വെച്ച് തീവ്രവാദ ബന്ധമുളളവരുമായി തച്ചങ്കരി കൂടിക്കാഴ്‌ച നടത്തി എന്ന ആരോപണത്തെ പറ്റിയും എന്‍. ഐ. എ. അന്വേഷിച്ചു വരികയാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി.വി.രമേശനെ ഡി.വൈ.എഫ്.ഐയില്‍ നിന്നും പുറത്താക്കി

June 29th, 2011

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.ഐ കോട്ടയില്‍ ലക്ഷങ്ങള്‍ ചിലവിട്ട് മകള്‍ക്ക് മെഡിക്കല്‍ സീറ്റ് തരപ്പെടുത്തിയ വി.വി.രമേശനെ ഡി.വൈ.എഫ്.ഐയില്‍ നിന്നും പുറത്താക്കി. സംസ്ഥാന നേതൃയോഗത്തിലായിരുന്നു തീരുമാനം. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ കൂടിയായ രമേശന്‍ മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് വാങ്ങിയത് സ്വാശ്രയ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിന് ദോഷമുണ്ടാക്കും എന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സീറ്റ് വേണ്ടെന്ന് വെക്കുകയായിരുന്നു. സ്വാശ്രയ പ്രശ്നത്തില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ രമേശന്‍ വിഷയം തിരിച്ചടിയാകും എന്നതാണ് പെട്ടെന്നുള്ള പുറത്താക്കലിന്റെ കാരണമെന്ന് സൂചനയുണ്ട്. പ്രായപരിധി കടന്ന രമേശനെ ഡി.വൈ.എഫ്.ഐ നേതൃ സ്ഥാനത്തുനിന്നും മാറ്റണമെന്ന് നേരത്തെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിവാദത്തെ തുടര്‍ന്ന് നേരത്തെ സി.പി.എം കാസര്‍കോട് ജില്ലാക്കമ്മറ്റിയിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

-

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « പറവൂ‍ര്‍ പെണ്‍‌വാണിഭക്കേസില്‍ സി.പി.എം നേതാവ് കീഴടങ്ങി
Next »Next Page » നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മില്‍ കയ്യാങ്കളി, സഭ നിര്‍ത്തിവച്ചു »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine