
കോഴിക്കോട് : രാജ്യത്തെ മെഡിക്കൽ ഷോപ്പു കൾ അടച്ചിട്ടു കൊണ്ട് സെപ്റ്റംബര്‍ 28 ന് ഔഷധ വ്യാപാരി കളുടെ പണി മുടക്ക്.
ഓണ്‍ ലൈന്‍ ഔഷധ വ്യാപാര ത്തിന് അനു മതി നല്‍ കുന്ന കരട് വിജ്ഞാപനം കേന്ദ്ര സര്‍ ക്കാര്‍ പിന്‍ വലി ക്കണം എന്ന് ആവ ശ്യപ്പെട്ടു കൊണ്ടാണ് ആള്‍ ഇന്ത്യാ ഓര്‍ഗ നൈസേഷന്‍ ഓഫ് കെമിസ്റ്റ് & ഡ്രഗ്ഗിസ്റ്റ് (എ. ഐ. ഒ. സി. ഡി) സെപ്റ്റംബര്‍ 28 ന് രാജ്യ വ്യാപക മായി പണി മുടക്കിന്ന് ആഹ്വാനം ചെയ്തി രിക്കു ന്നത്.
വാള്‍ മാര്‍ട്ടും ഫ്‌ളിപ് കാര്‍ട്ടും അടക്കമുള്ള ആഗോള കുത്തക കമ്പനി കള്‍ ഓണ്‍ ലൈനി ലൂടെ മരുന്നു കച്ചവടം ചെയ്യു മ്പോള്‍ 8.5 ലക്ഷ ത്തോളം വരുന്ന വ്യാപാരി കളേ യും അവരുടെ കുടുംബ ങ്ങ ളേയും നേരിട്ടു ബാധി ക്കും.
മാത്രമല്ല മരുന്നി ന്റെ പാര്‍ശ്വ ഫല ങ്ങളെ കുറിച്ചും മരുന്നു കൾ കഴിക്കേണ്ടതായ രീതി യെ കുറിച്ചും രോഗി യെ ധരിപ്പി ക്കുന്ന ഫാര്‍മ സിസ്റ്റി ന്റെ സേവനം തന്നെ ഇല്ലാതാകും എന്നും പണി മുടക്കിന്ന് ആഹ്വാനം ചെയ്ത എ. ഐ. ഒ. സി. ഡി. ഭാര വാഹികള്‍ ചൂണ്ടി ക്കാണി ക്കുന്നു.
ഓണ്‍ ലൈന്‍ ഔഷധ വ്യാപാരം വഴി ഗുണ നില വാരം ഇല്ലാത്ത വ്യാജ മരുന്നു കള്‍ ഇറങ്ങു വാന്‍ ഇടയാക്കും. കൂടാതെ ലഹരി ഗുളിക കളും ചെറുപ്പ ക്കാരുടെ കൈ കളില്‍ എളുപ്പം എത്തി ച്ചേരും എന്നും ഭാര വാഹി കൾ ഓർമ്മ പ്പെടുത്തി.





കൊച്ചി : ശബരിമല യിലും പരിസരത്തും സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധന ത്തിന് ഹൈക്കോടതി ഉത്തരവ്. ഇരു മുടി ക്കെട്ടില്‍ അടക്കം ഒരു തര ത്തിലും പെട്ട പ്ലാസ്റ്റിക് ഉൽപന്ന ങ്ങൾ കൊണ്ടു പോകു വാൻ പാടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരി മല സ്പെഷ്യൽ കമ്മീഷ്ണ റുടെ റിപ്പോർട്ട് പരി ഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദ്ദേശം.

























