ഐസ്ക്രീം കേസാണ് ചര്‍ച്ച ചെയ്തത്. വിഎസും റൗഫും

August 21st, 2011

vs-achuthanandan-epathram

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോഴും ഐസ്ക്രീമിന് ചൂട് തന്നെ. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് വേണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു വി.എസും കെ.എ. റൗഫും നടത്തിയ കൂടികാഴ്ച പാര്‍ട്ടിക്കകത്തെ വിമതരെ ഒതുക്കാനാണെന്ന് ഓഡിയോ ടേപ്പ് അടക്കം മലയാള മനോരമ പുറത്ത് വിട്ടതിനു പിന്നാലെ റൗഫുമായി ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണു താന്‍ സംസാരിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്കെതിരേ താന്‍ സംസാരിച്ചു എന്നത് അടിസ്ഥാനരഹിതമാണ് . ഐസ്ക്രീം കേസിലെ പുനരന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണു റൗഫ് മറ്റാരോടെങ്കിലും സംസാരിച്ചുവെന്ന പേരില്‍ ചിലകാര്യങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയില്‍നിന്നു തനിക്ക് ഭീഷണിയുണ്ടെന്ന് അറിയിക്കാനാണു റൗഫ് വന്നുകണ്ടത്. നേരിട്ടുള്ള ഭീഷണികള്‍ നേരിടാന്‍ തയാറാണെന്നും എന്നാല്‍ അപായപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും റൗഫ് തന്നോടു പറഞ്ഞു. ഇതു രേഖാമൂലം എഴുതിത്തന്നാല്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്നു റൗഫിനെ അറിയിച്ചെന്നു വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനു പിന്നില്‍ മലയാള മനോരയുടെ ചില സ്ഥാപിത താല്പര്യമാണെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ചര്‍ച്ചയെ വഴിതിരിച്ചു വിട്ടാല്‍ തീര്‍ച്ചയായും വിഎസും റൗഫും തിരിച്ചടിക്കും എന്ന ഉറപ്പുള്ളതിനാല്‍ മന്ത്രിസഭയില്‍ ശക്തനായ കുഞ്ഞാലിക്കുട്ടിയെ ഒതുക്കാന്‍ വീണ്ടും ഐസ്ക്രീം ചര്‍ച്ച സജ്ജീവമാക്കി നിര്‍ത്തുകയാണ് ഭരണ പക്ഷത്ത് തന്നെയുള്ളവരുടെ ലക്ഷ്യമെന്നും ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തലസ്ഥാനത്ത് സി.പി.എമ്മില്‍ രാജി ഭീഷണി

August 17th, 2011

cpm-logo-epathram

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ തലസ്ഥാനത്ത് സി.പി.എമ്മില്‍ വിഭാഗീയത മൂര്‍ച്ഛിച്ച് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജി ഭീഷണി മുഴക്കി പ്രസ്താവനകളുമായി പരസ്യമായി രംഗത്ത് വന്നു. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള വെഞ്ഞാറമൂട്ടില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഒമ്പത് എല്‍.സി അംഗങ്ങളും പത്ത് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടെ 185 അംഗങ്ങള്‍ രാജി പരസ്യമായി പ്രഖ്യാപിച്ചു. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എ.എം. റൈസിന്റെ നേതൃത്വത്തില്‍ 50 ഓളം പേരാണ് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്. വി.എസ് അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള ലോക്കല്‍ കമ്മിറ്റി വിഭജിച്ചതിലൂടെ തലസ്ഥാനത്ത്‌ വി. എസിന്റെ സ്വാധീനം കുറയ്ക്കാന്‍ ഔദ്യോഗിക പക്ഷം മുന്നോട്ട് വന്നതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. വി. എസ് അനുകൂലികള്‍ക്കെതിരെ എടുത്ത നടപടികളില്‍ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. അനിത, ലോക്കല്‍ കമ്മിറ്റിയംഗവും അഡീഷനല്‍ ഗവ. പ്ലീഡറുമായ എസ്. വിജയകുമാര്‍, എല്‍.സി അംഗങ്ങളായ കെ. സോമന്‍, എന്‍. രാജേന്ദ്ര കുമാര്‍ , പി.എസ്. ഷിബു, ആര്‍. എസ്. ജയന്‍, എസ്.ആര്‍. വിനു, ജി. രാജേന്ദ്ര കുമാര്‍, ബി. വല്‍സല തുടങ്ങി പാര്‍ട്ടി വിടുന്ന 185 പേരുടെ പട്ടികയും ഹാജരാക്കി. ഇടതുപക്ഷ ആശയം ഉയര്‍ത്തിപ്പിടിച്ച് സ്വതന്ത്രരായി നില്‍ക്കാനാണ് തീരുമാനമെന്ന് റൈസ് വ്യക്തമാക്കി. ഭാവിതീരുമാനങ്ങള്‍ ആഗസ്റ്റ് 21ഓടെ തീരുമാനിക്കും. പിണറായി പക്ഷത്തെ ശക്തനായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതുവരെ വിജയിച്ചിരുന്നില്ല. 250ല്‍ കൂടുതല്‍ അംഗങ്ങളും 16ലധികം ബ്രാഞ്ചുകളുമുണ്ടെങ്കില്‍ ഒരു ലോക്കല്‍ കമ്മിറ്റിയെ വിഭജിക്കാമെന്ന സംസ്ഥാനസമിതി നിര്‍ദേശം മുതലെടുക്കാനുള്ള ഔദ്യോഗികപക്ഷ നീക്കമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയെ വെഞ്ഞാറമൂട്, നെല്ലനാട് എല്‍. സികളായി വിഭജിക്കാനായിരുന്നു നീക്കം. നിലവിലെ ലോക്കല്‍ കമ്മിറ്റി ഇതിനെ എതിര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുമായി കെ. സുധാകരന്‍ എം. പിയുടെ കൂടികാഴ്ച

August 15th, 2011

berlin-kunhanandan-nair-epathram

കണ്ണൂര്‍ : വി എസിന്റെ സന്ദര്‍ശനത്തിനു പിന്നാലെ കോണ്ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പിയും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചു. വി എസിന്റെ സന്ദര്‍ശനം ഏറെ വിവാദമായ സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിനും രാഷ്ട്രീയ മാനമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ . എന്നാല്‍ സുധാകരന്റെ സന്ദര്‍ശനത്തെ വി എസിനെതിരെ ആയുധമാക്കാന്‍ സി. പി. എം ഔദ്യോഗിക പക്ഷം തയ്യാറാവാന്‍ സാധ്യതയുണ്ട്. കെ. സുധാകരന് വേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത്‌ പരസ്യമായി ബെര്‍ലിന്‍ രംഗത്ത്‌ വന്നിരുന്നു. എന്നാല്‍ ഇത് വെറും സൌഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് ബെര്‍ലിന്‍ പറഞ്ഞത്‌

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി. എസുമായി കെ. എ. റൗഫ്‌ കൂടികാഴ്ച നടത്തി

August 15th, 2011

rauf-epathram

തൃശൂര്‍ : പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനുമായി വ്യവസായിയും മന്ത്രി പി. കെ. കുഞ്ഞാലികുട്ടിയുടെ ബന്ധുവുമായ കെ. എ റൗഫ്‌ കൂടികാഴ്ച നടത്തി. തൃശ്ശൂര്‍ രാമനിലയത്തില്‍ വെച്ച് നടന്ന കൂടികാഴ്ച അര മണിക്കൂറോളം നീണ്ടുനിന്നു. പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ ആരോപണവുമായി രംഗത്ത് വന്ന റൗഫ്‌ ഈയിടെ മഹാരാഷ്ട്രയില്‍ തന്റെ ഭൂമി കേരളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ അടക്കം ഭൂമാഫിയ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ചിരുന്നു. കോഴിക്കോട്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലോടെയാണ് റൗഫ്‌ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധാ കേന്ദ്രമാകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ റൗഫിന്റെ വെളിപ്പെടുത്തല്‍ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിക്കും മറ്റു പല പ്രമുഖര്‍ക്കുമെതിരെ വിജിലന്‍സ്‌ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട അബ്ദുല്‍ അസീസും കൂടിക്കാഴ്ചയില്‍ റൗഫിനോടൊപ്പം . സൌഹൃദ സന്ദര്‍ശനമായിരുന്നു എന്നാണു ഈ കൂടിക്കഴച്ചയെപറ്റി റൗഫ്‌ പറഞ്ഞത്‌. എന്നാല്‍ റൗഫിന്റെ കേസുമായി ബന്ടപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് വി. എസ് പ്രതികരിച്ചത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വയല്‍ നികത്തി നിര്‍മ്മിച്ച ഹോട്ടല്‍ ഉദ്‌ഘാടനത്തിന്‌ മുഖ്യമന്ത്രി

August 14th, 2011

Oommen_Chandy_epathram

ആലപ്പുഴ: വയല്‍ നികത്തി അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന ഹോട്ടലിന്റെ ഉദ്‌ഘാടനം ബുധനാഴ്‌ച മുഖ്യമന്ത്രി നിര്‍വഹിക്കും. എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പ്‌ തന്നെ ഇത് വിവാദമായിരിക്കുകയാണ്. ദേശീയപാതയില്‍ ഹരിപ്പാടിനും ചേപ്പാടിനും ഇടയില്‍ നങ്ങ്യാര്‍കുളങ്ങര ജംഗ്‌ഷന സമീപമാണ്‌ വിവാദ ഹോട്ടല്‍ സമുച്ചയം‌. കെ.പി.സി.സി അധ്യക്ഷനും സ്‌ഥലം എം.എല്‍ ‍.എയുമായ രമേശ്‌ ചെന്നിത്തലയാണ്‌ ചടങ്ങില്‍ മുഖ്യാതിഥി. ബാര്‍ ലൈസന്‍സ്‌ കിട്ടുന്നതിന്റെ നടപടി വേഗത്തിലാക്കുന്നതിനാണ്‌ മുഖ്യമന്ത്രിയെ ഉദ്‌ഘാടനത്തിന്‌ ക്ഷണിച്ചതെന്ന്‌ ആരോപണമുണ്ട്‌. പ്രധാനകെട്ടിടത്തിന്‌ പിന്നിലായി നാല്‌ ആഡംബര വില്ലകളും അധികൃതമായി നിര്‍മ്മിച്ചിട്ടുണ്ട്‌. ഒരേക്കറോളം നിലം നികത്തിയാണ്‌ വില്ലകളുടെ നിര്‍മ്മാണം. മഴക്കാലത്ത്‌ നങ്ങ്യാര്‍കുളങ്കര ജംഗ്‌ഷനില്‍ എത്തുന്ന അധികജലം തക്കോട്ട്‌ ഒഴുകി ഇലവന്‍കുളങ്ങര കലുങ്കില്‍ കൂടി പറയന്‍ തോട്ടിലേക്ക്‌ പോകുന്ന പ്രധാനപാതയിലായിരുന്നു വിവാദമായ ഈ ഇരിപ്പുനിലം. ഈ നിലം നികത്തുന്നതിന്‌ പഞ്ചായത്തിന്റെ അനുമതിയുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച്‌ അനധികൃതമായി നിര്‍മ്മിച്ച ഹോട്ടലിനെതിരെ പ്രതിഷേധം ശക്‌തമായതോടെ ചേപ്പാട്‌ ഗ്രാമപഞ്ചായത്ത്‌ ഈ വില്ലകള്‍ക്ക്‌ നമ്പര്‍ ഇടുകയോ ലൈസന്‍സ്‌ നല്‍കുകയോ ചെയ്‌തിരുന്നില്ല.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « തച്ചങ്കരിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
Next »Next Page » പാണക്കാട് തങ്ങളെ കണ്ടതില്‍ തെറ്റില്ല: പി. ശ്രീധരന്‍പിള്ള »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine