തലസ്ഥാനത്ത് സി.പി.എമ്മില്‍ രാജി ഭീഷണി

August 17th, 2011

cpm-logo-epathram

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ തലസ്ഥാനത്ത് സി.പി.എമ്മില്‍ വിഭാഗീയത മൂര്‍ച്ഛിച്ച് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജി ഭീഷണി മുഴക്കി പ്രസ്താവനകളുമായി പരസ്യമായി രംഗത്ത് വന്നു. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള വെഞ്ഞാറമൂട്ടില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഒമ്പത് എല്‍.സി അംഗങ്ങളും പത്ത് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടെ 185 അംഗങ്ങള്‍ രാജി പരസ്യമായി പ്രഖ്യാപിച്ചു. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എ.എം. റൈസിന്റെ നേതൃത്വത്തില്‍ 50 ഓളം പേരാണ് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്. വി.എസ് അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള ലോക്കല്‍ കമ്മിറ്റി വിഭജിച്ചതിലൂടെ തലസ്ഥാനത്ത്‌ വി. എസിന്റെ സ്വാധീനം കുറയ്ക്കാന്‍ ഔദ്യോഗിക പക്ഷം മുന്നോട്ട് വന്നതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. വി. എസ് അനുകൂലികള്‍ക്കെതിരെ എടുത്ത നടപടികളില്‍ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. അനിത, ലോക്കല്‍ കമ്മിറ്റിയംഗവും അഡീഷനല്‍ ഗവ. പ്ലീഡറുമായ എസ്. വിജയകുമാര്‍, എല്‍.സി അംഗങ്ങളായ കെ. സോമന്‍, എന്‍. രാജേന്ദ്ര കുമാര്‍ , പി.എസ്. ഷിബു, ആര്‍. എസ്. ജയന്‍, എസ്.ആര്‍. വിനു, ജി. രാജേന്ദ്ര കുമാര്‍, ബി. വല്‍സല തുടങ്ങി പാര്‍ട്ടി വിടുന്ന 185 പേരുടെ പട്ടികയും ഹാജരാക്കി. ഇടതുപക്ഷ ആശയം ഉയര്‍ത്തിപ്പിടിച്ച് സ്വതന്ത്രരായി നില്‍ക്കാനാണ് തീരുമാനമെന്ന് റൈസ് വ്യക്തമാക്കി. ഭാവിതീരുമാനങ്ങള്‍ ആഗസ്റ്റ് 21ഓടെ തീരുമാനിക്കും. പിണറായി പക്ഷത്തെ ശക്തനായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതുവരെ വിജയിച്ചിരുന്നില്ല. 250ല്‍ കൂടുതല്‍ അംഗങ്ങളും 16ലധികം ബ്രാഞ്ചുകളുമുണ്ടെങ്കില്‍ ഒരു ലോക്കല്‍ കമ്മിറ്റിയെ വിഭജിക്കാമെന്ന സംസ്ഥാനസമിതി നിര്‍ദേശം മുതലെടുക്കാനുള്ള ഔദ്യോഗികപക്ഷ നീക്കമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയെ വെഞ്ഞാറമൂട്, നെല്ലനാട് എല്‍. സികളായി വിഭജിക്കാനായിരുന്നു നീക്കം. നിലവിലെ ലോക്കല്‍ കമ്മിറ്റി ഇതിനെ എതിര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുമായി കെ. സുധാകരന്‍ എം. പിയുടെ കൂടികാഴ്ച

August 15th, 2011

berlin-kunhanandan-nair-epathram

കണ്ണൂര്‍ : വി എസിന്റെ സന്ദര്‍ശനത്തിനു പിന്നാലെ കോണ്ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പിയും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചു. വി എസിന്റെ സന്ദര്‍ശനം ഏറെ വിവാദമായ സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിനും രാഷ്ട്രീയ മാനമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ . എന്നാല്‍ സുധാകരന്റെ സന്ദര്‍ശനത്തെ വി എസിനെതിരെ ആയുധമാക്കാന്‍ സി. പി. എം ഔദ്യോഗിക പക്ഷം തയ്യാറാവാന്‍ സാധ്യതയുണ്ട്. കെ. സുധാകരന് വേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത്‌ പരസ്യമായി ബെര്‍ലിന്‍ രംഗത്ത്‌ വന്നിരുന്നു. എന്നാല്‍ ഇത് വെറും സൌഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് ബെര്‍ലിന്‍ പറഞ്ഞത്‌

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി. എസുമായി കെ. എ. റൗഫ്‌ കൂടികാഴ്ച നടത്തി

August 15th, 2011

rauf-epathram

തൃശൂര്‍ : പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനുമായി വ്യവസായിയും മന്ത്രി പി. കെ. കുഞ്ഞാലികുട്ടിയുടെ ബന്ധുവുമായ കെ. എ റൗഫ്‌ കൂടികാഴ്ച നടത്തി. തൃശ്ശൂര്‍ രാമനിലയത്തില്‍ വെച്ച് നടന്ന കൂടികാഴ്ച അര മണിക്കൂറോളം നീണ്ടുനിന്നു. പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ ആരോപണവുമായി രംഗത്ത് വന്ന റൗഫ്‌ ഈയിടെ മഹാരാഷ്ട്രയില്‍ തന്റെ ഭൂമി കേരളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ അടക്കം ഭൂമാഫിയ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ചിരുന്നു. കോഴിക്കോട്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലോടെയാണ് റൗഫ്‌ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധാ കേന്ദ്രമാകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ റൗഫിന്റെ വെളിപ്പെടുത്തല്‍ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിക്കും മറ്റു പല പ്രമുഖര്‍ക്കുമെതിരെ വിജിലന്‍സ്‌ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട അബ്ദുല്‍ അസീസും കൂടിക്കാഴ്ചയില്‍ റൗഫിനോടൊപ്പം . സൌഹൃദ സന്ദര്‍ശനമായിരുന്നു എന്നാണു ഈ കൂടിക്കഴച്ചയെപറ്റി റൗഫ്‌ പറഞ്ഞത്‌. എന്നാല്‍ റൗഫിന്റെ കേസുമായി ബന്ടപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് വി. എസ് പ്രതികരിച്ചത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വയല്‍ നികത്തി നിര്‍മ്മിച്ച ഹോട്ടല്‍ ഉദ്‌ഘാടനത്തിന്‌ മുഖ്യമന്ത്രി

August 14th, 2011

Oommen_Chandy_epathram

ആലപ്പുഴ: വയല്‍ നികത്തി അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന ഹോട്ടലിന്റെ ഉദ്‌ഘാടനം ബുധനാഴ്‌ച മുഖ്യമന്ത്രി നിര്‍വഹിക്കും. എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പ്‌ തന്നെ ഇത് വിവാദമായിരിക്കുകയാണ്. ദേശീയപാതയില്‍ ഹരിപ്പാടിനും ചേപ്പാടിനും ഇടയില്‍ നങ്ങ്യാര്‍കുളങ്ങര ജംഗ്‌ഷന സമീപമാണ്‌ വിവാദ ഹോട്ടല്‍ സമുച്ചയം‌. കെ.പി.സി.സി അധ്യക്ഷനും സ്‌ഥലം എം.എല്‍ ‍.എയുമായ രമേശ്‌ ചെന്നിത്തലയാണ്‌ ചടങ്ങില്‍ മുഖ്യാതിഥി. ബാര്‍ ലൈസന്‍സ്‌ കിട്ടുന്നതിന്റെ നടപടി വേഗത്തിലാക്കുന്നതിനാണ്‌ മുഖ്യമന്ത്രിയെ ഉദ്‌ഘാടനത്തിന്‌ ക്ഷണിച്ചതെന്ന്‌ ആരോപണമുണ്ട്‌. പ്രധാനകെട്ടിടത്തിന്‌ പിന്നിലായി നാല്‌ ആഡംബര വില്ലകളും അധികൃതമായി നിര്‍മ്മിച്ചിട്ടുണ്ട്‌. ഒരേക്കറോളം നിലം നികത്തിയാണ്‌ വില്ലകളുടെ നിര്‍മ്മാണം. മഴക്കാലത്ത്‌ നങ്ങ്യാര്‍കുളങ്കര ജംഗ്‌ഷനില്‍ എത്തുന്ന അധികജലം തക്കോട്ട്‌ ഒഴുകി ഇലവന്‍കുളങ്ങര കലുങ്കില്‍ കൂടി പറയന്‍ തോട്ടിലേക്ക്‌ പോകുന്ന പ്രധാനപാതയിലായിരുന്നു വിവാദമായ ഈ ഇരിപ്പുനിലം. ഈ നിലം നികത്തുന്നതിന്‌ പഞ്ചായത്തിന്റെ അനുമതിയുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച്‌ അനധികൃതമായി നിര്‍മ്മിച്ച ഹോട്ടലിനെതിരെ പ്രതിഷേധം ശക്‌തമായതോടെ ചേപ്പാട്‌ ഗ്രാമപഞ്ചായത്ത്‌ ഈ വില്ലകള്‍ക്ക്‌ നമ്പര്‍ ഇടുകയോ ലൈസന്‍സ്‌ നല്‍കുകയോ ചെയ്‌തിരുന്നില്ല.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

വി.എസ് വഞ്ചകന്‍:പി ജയരാജന്‍, ആക്ഷേപം നേതൃത്വം വിലക്കി

August 14th, 2011

pinarayi-vijayan-epathram

തിരുവനന്തപുരം:വിഭാഗിയത മുറുകിയ സിപിഎം സംസ്ഥാനസമിതിയിലെ ചര്‍ച്ചയ്ക്കിടയില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ വഞ്ചകനെന്ന് ആക്ഷേപമുന്നയിച്ചത് നേതൃത്വം ഇടപെട്ട് വിലക്കി. വിഎസ് പക്ഷത്തെ അംഗങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇത്തരം പദപ്രയോഗങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. വഞ്ചകനെന്ന പദപ്രയോഗം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് നടത്തിയത്. ഇതിനെതിരെ വിഎസ്. പക്ഷക്കാരായ അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനസമിതിയിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ സെക്രട്ടറി പിണറായി വിജയന്‍, വി.എസിനെതിരെ ഉയര്‍ന്ന ‘വഞ്ചകന്‍’ എന്ന രീതിയിലുള്ള ആക്ഷേപം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ നടത്തുന്ന പദപ്രയോഗങ്ങള്‍ സൂക്ഷിച്ചുവേണമെന്നും പിണറായി വ്യക്തമാക്കി. എം.എം. ലോറന്‍സ്, എന്‍. മാധവന്‍കുട്ടി എന്നിവരുടെ പരസ്യവിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ ഇത് പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയെന്നും പിണറായി പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ.സി.എസ്.പണിക്കര്‍-എം.എഫ്.ഹുസ്സൈന്‍-ചിന്തരവി-മണികൌള്‍ സ്മരണാഞ്ജലി
Next »Next Page » തച്ചങ്കരിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine