ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

August 30th, 2014

k-v-abdul-khader-gvr-mla-epathram
ന്യൂഡല്‍ഹി : ഗുരുവായൂര്‍ എം. എല്‍. എ. യും മാർക്സിസ്റ്റ്‌ പാർട്ടി നേതാവുമായ കെ. വി. അബ്ദുള്‍ ഖാദറിന്റെ  തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി യില്‍ ഹൈക്കോടതി വാദം കേള്‍ക്കണം എന്ന് സുപ്രീം കോടതി.

മതിയായ വിവര ങ്ങളില്ല എന്ന് ചൂണ്ടി ക്കാട്ടി ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്ക് എതിരെ മുസ്ലിംലീഗ് നേതാവ് അഷ്‌റഫ് കോക്കൂര്‍ നല്‍കിയ ഹര്‍ജിയി ലാണ് ഈ തീരുമാനം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂര്‍ മണ്ഡലത്തിൽ കെ. വി. അബ്ദുള്‍ ഖാദറിന്റെ എതിര്‍ സ്ഥാനാര്‍ഥി യായിരുന്നു അഷ്‌റഫ് കോക്കൂര്‍.

ഹൈക്കോടതി വിധി, ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കി. സാങ്കേതിക കാരണം പറഞ്ഞ് ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടി ശരിയായില്ല എന്നും ബെഞ്ച് നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കെ. വി. അബ്ദുള്‍ ഖാദര്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാൻ ആയിരുന്നു എന്നുള്ള അഷ്‌റഫ് കോക്കൂറിന്റെ വാദം ശരിയാണ്. എന്നാല്‍, ഇത് അയോഗ്യത യ്ക്ക് കാരണം ആയിട്ടുള്ള, പ്രതിഫലം പറ്റുന്ന പദവി യാണോ എന്ന് ഹൈക്കോടതി തീരുമാനിക്കണം എന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , , , ,

Comments Off on ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

ടൈറ്റാനിയം കേസ് : ആരും രാജി വെയ്‌ക്കേണ്ടതില്ല എന്ന് വി. എം. സുധീരന്‍

August 30th, 2014

vm-sudheeran-epathram
കോട്ടയം : ടൈറ്റാനിയം അഴിമതി സംബന്ധിച്ച് അന്വേഷണം വേണം എന്ന കോടതി വിധി മാനിക്കുന്നു. എന്നാൽ കേസ്സെടുക്കാന്‍ കോടതി ഉത്തരവിട്ടു എന്നതു കൊണ്ടു മാത്രം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി മാരായ രമേശ് ചെന്നിത്തലയും വി. കെ. ഇബ്രാഹിം കുഞ്ഞും രാജി വയ്‌ക്കേണ്ടതില്ല എന്ന് കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരന്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. കുറ്റകൃത്യം നടന്ന തായി കോടതി പറഞ്ഞിട്ടില്ല. അന്വേഷണം നടത്തണം എന്നേ ഉത്തരവിലുള്ളൂ. കേസ് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആലോചിക്കും.

- pma

വായിക്കുക: , , , ,

Comments Off on ടൈറ്റാനിയം കേസ് : ആരും രാജി വെയ്‌ക്കേണ്ടതില്ല എന്ന് വി. എം. സുധീരന്‍

രാഖി സഹോദരന്മാരായി അഡ്വ.ജയശങ്കറും കെ.സുരേന്ദ്രനും

August 19th, 2014

തിരുവനന്തപുരം: ഒരു പുരുഷനു മറ്റൊരു പുരുഷന്‍ രാഖികെട്ടാമോ? അതും വിരുദ്ധ രാഷ്ടീയത്തിന്റെവക്താക്കള്‍ തമ്മില്‍? എന്തുകിട്ടിയാലും ചര്‍ച്ചയാക്കുന്ന ഫേബികള്‍ക്ക് (ഫേസ് ബുക്കികള്‍) ഇന്നത്തെ ചൂടേറിയ വിഷയം ഒരു പുരുഷന്‍ മറ്റൊരു പുരുഷനു രാഖികെട്ടി എന്നതാണ്.രാഖി കെട്ടുന്നതാകട്ടെ സി.പി.ഐക്കാരന്‍ എന്ന് അവകാശപ്പെടുന്ന അഡ്വ.ജയശങ്കര്‍ സംഘപരിവാര്‍ നേതാവ് കെ.സുരേന്ദ്രനു രാഖികെട്ടിയാല്‍ എപ്പോള്‍ ചര്‍ച്ച ചെയ്തു തുടങ്ങി എന്നു ചോദിച്ചാ‍ല്‍ പോരെ? സി.പി.എമ്മിന്റെ കടുത്ത വിമര്‍ശകന്‍ കൂടെയായ അഡ്വ.ജയശങ്കറ് ആകുമ്പോള്‍ ചര്‍ച്ചക്ക് ചൂട് ഒന്നുകൂടെ കൂടും. രാഷ്ടീയ നിരീക്ഷകന്‍ എന്ന നിലയില്‍ വിവിധ മാധ്യമ ചര്‍ച്ചകളിലൂടെയും, ലേഖനങ്ങളിലൂടെയും , ഇന്ത്യാവിഷന്‍ ചാനലില്‍ അവതരിപ്പിക്കുന്ന വാരാന്ത്യം എന്ന പരിപാടിയിലൂടെയും മത-രാഷ്ടീയ-സാമുദായിക നേതാക്കന്മാരെയും മാധ്യമ മുതലാളിമാരെയും കോടതികളേയും തന്റെ സരസമായ ഭാഷകൊണ്ട് നല്ല പോലെ കൈകാര്യം ചെയ്യാറുണ്ട് അഡ്വ.ജയശങ്കര്‍. അതിനാല്‍ തന്നെ ആര്‍ക്കെതിരെയും മുഖം നോക്കാതെ വിമര്‍ശനവും പരിഹാസവും ഉന്നയിക്കുന്ന അഡ്വ.ജയശങ്കറിനെതിരെ കിട്ടിയ അവസരം ശരിക്കും പ്രയോജനപ്പെടുത്തുന്നുണ്ട് അദ്ദേഹത്തിന്റെ വാക് ശരങ്ങള്‍ ഏറ്റവരുടെ അനുയായികള്‍.

ജയശങ്കര്‍ അങ്ങോട്ട് രാഖികെട്ടിക്കൊടുക്കുക മാത്രമല്ല സംഘപരിവാര്‍ വേദിയില്‍ അദിഥിയായെത്തിയ ഇടതു പക്ഷക്കാരന്‍ അഡ്വ.ജയശങ്കറിനു തിരിച്ച് സന്തോഷപൂര്‍വ്വം കെ.സുരേന്ദ്രനും രാഘി കെട്ടിക്കൊടുക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ വിവിധ അടിക്കുറിപ്പുകളോടെ ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രാഖി സഹോദരന്‍ രാഖി സഹോദരിക്ക് നിന്നെ ഞാന്‍ ജീവിതാവസാനം വരെ സംരക്ഷിച്ചു കൊള്ളാം എന്ന ഉറപ്പിന്റെ പ്രതീകമായി കരുതുന്ന രക്ഷാബന്ധന്‍ ഇവര്‍ തമ്മില്‍ കെട്ടിയപ്പോള്‍ ഇവരില്‍ ആരാണ് സഹോദരന്‍ ആരാണ് സഹോദരി എന്ന പരിഹാസവുമായി രംഗത്തെത്തിയവരില്‍ ഫേബിയിലെ ഇടതു പക്ഷക്കാരാണ് മുമ്പില്‍. മുസ്ലിം ലീഗ് അനുഭാവികളും കോണ്‍ഗ്രസ്സുകാരും ഒപ്പം കൂടിയിട്ടുണ്ട്. എണ്ണത്തില്‍ കുറവുള്ള സംഘപരിവാര്‍ ഫെബികള്‍ മാത്രമാണ് ജയശങ്കറിന്റെ രക്ഷക്കെത്തുന്നത്.

സി.പി.ഐയിലെ പേയ്മെന്റ് സീറ്റ് വിവാദങ്ങളും ഒപ്പം ബി.ജെ.പി അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് വിവിധ രാഷ്ടീയ കക്ഷികളില്‍ നിന്നും നേതാക്കന്മാര്‍ ബി.ജെ.പിയില്‍ ചേരുന്നതുമായ പശ്ചാത്തലവും ചേരുമ്പോള്‍ അഡ്വ.ജയശങ്കറിന്റെ പുതിയ നീക്കം പല രാഷ്ടീയ അഭ്യൂഹങ്ങളിലേക്കും വഴി തുറന്നിട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി സൂഫിയ മ‌അദനി കോടതിയെ സമീപിച്ചു

July 11th, 2014

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയ മ‌അദനി തന്റെ ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി കോടതിയെ സമീപിച്ചു. മ‌അദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൂടെ നില്‍ക്കുവാന്‍ അനുവദിക്കണം എന്നാണ് സൂഫിയയുടെ ആവശ്യം. മ‌അദനിയെ എന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് എന്നതു സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കുവാന്‍ എന്‍.ഐ.എ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ മുങ്കൂര്‍ അനുമതി വാങ്ങാതെ 2009 ഡിസംബറില്‍ സൂഫിയക്ക് ജാമ്യം അനുവദിക്കുമ്പോള്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതി നിഷ്കര്‍ഷിച്ചിരുന്നു.

മ‌അദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅദനി മാധ്യമങ്ങളോട് വ്യക്തമാക്കി. മ‌അദനിയുടെ വിഷയത്തില്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചവരോടും അഭിഭാഷകരോടും നന്ദിയുണ്ടെന്ന് അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സുന്ദറിന്റെ അനുഭവം മലയാളി ആന യുടമകള്‍ക്കൊരു മുന്നറിയിപ്പ്

June 7th, 2014

sunder-elephant-PETA-epathram

തൃശ്ശൂര്‍: ആനകളെ പീഢിപ്പിക്കുകയും വേണ്ട വിധം പരിചരിക്കാതിരിക്കുകയും ചെയ്യുന്ന ആനയുടമകള്‍ക്ക് ഒരു പാഠമാണ് മഹാരാഷ്ട്രയില്‍ നിന്നുമുള്ള സുന്ദര്‍ എന്ന ആനയുടെ അനുഭവം. കോലാപ്പൂരിലെ ഒരു ക്ഷേത്രത്തിന്റെ ട്രസ്റ്റിന്റെ പേരില്‍ ഉള്ള ആനയായിരുന്നു സുന്ദര്‍. ഈ ആനയെ പാപ്പാന്‍ നിരന്തരം പീഡിപ്പിക്കുക പതിവായിരുന്നുവത്രെ. പ്രബലനായ വ്യക്തികളുടെ സംരക്ഷണം ഉള്ളതിനാല്‍ നാട്ടുകാര്‍ അതില്‍ ഇടപെടുവാന്‍ തയ്യാറായില്ല. എന്നാല്‍ ആരോ ഈ പീഢന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത് യൂറ്റൂബില്‍ ഇട്ടു. വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ എത്തി. പോള്‍ മെക്കാര്‍ട്ടിണീ, പമേലേ ആന്റേഴ്സണ്‍, സെലീന ജെയ്‌റ്റ്ലി, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖരും സുന്ദറിന്റെ മോചനത്തിനായി രംഗത്തെത്തി. ഇതോടെ അമേരിക്കയിലെ പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഫോര്‍ ആനിമത്സ്) എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. അവര്‍ തങ്ങളുടെ മുംബയിലെ ശാഖയോട് വിഷയത്തില്‍ ഇടപെടുവാന്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങളുടെ ഗൌരവം വര്‍ദ്ധിച്ചു. സംഘടന മുംബൈ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തെ പറ്റി പഠിക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതു പ്രകാരം മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറും പ്രമുഖ ആന ചികിത്സകനുമായ ഡോ. ടി. എസ്. രാജീവും കോന്നിയിലെ ഡോ. ശശീന്ദ്രദേവും ആനയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി.

ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും മറ്റ അനുബന്ധ സാഹചര്യവും പരിശോധിച്ച കോടതി ആനയെ പുനരധിവസിപ്പിക്കുവാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവിനെ ശരി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആനയെ കര്‍ണ്ണാടകത്തിലെ ബന്നാര്‍ഘട്ടെ ബയോളജിക്കല്‍ സൂവിലേക്ക് മാറ്റുവാന്‍ തീരുമാനമായി. എന്നാല്‍ ആനയെ അവിടെ നിന്നും കൊണ്ടു വരുന്നതിനുള്ള തടസ്സങ്ങള്‍ നിരവധിയായിരുന്നു. ക്ഷേത്രത്തിന്റെ വകയായ ആനയെ മാറ്റുന്നതിനെതിരെ പ്രാദേശികമായ എതിര്‍പ്പും ശക്തമായി. മഹാരാഷ്ട്രയിലെ വനം വകുപ്പ് വീണ്ടും മലയാളികളുടെ സഹായം തേടി.

ഡോ. രാജീവിന്റെയും ഡോ. ശശീന്ദ്രദേവിന്റേയും നേതൃത്വത്തില്‍ ഒരു മികച്ച എലിഫെന്റ് സ്ക്വാഡ് മഹാരാഷ്ട്രയിലെത്തി. ഭീഷണികളെ അതിജീവിച്ച് അവര്‍ ആനയെ കര്‍ണ്ണാടകയിലെ ബന്നാര്‍ഘട്ട സൂവില്‍ എത്തിച്ചു. ചങ്ങലകളുടെ വിലക്കുകളില്ലാതെ സ്വന്ത്രമായി മറ്റാനകള്‍ക്കൊപ്പം ഇനി സുന്ദറിനും സ്വതന്ത്ര ജീവിതം നയിക്കാം.

ഈ സംഭവം കേരളത്തിലെ ആനയുടമകള്‍ക്ക് ഒരു മുന്നറിയിപ്പാണെന്നാണ് പ്രമുഖരായ ആന പ്രേമികള്‍ പറയുന്നത്. ഭക്ഷണവും വിശ്രമവുമില്ലാതെ ആനകളെ കോണ്ട് രാവും പകലും ജോലി ചെയ്യിക്കുന്നതിന്റെ ഫലമായി ഗുരുതരമായ ആരോഗ്യ – മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന ആനകള്‍ കേരളത്തില്‍ നിരവധിയുണ്ട്. കൊടും പീഢനം സഹിക്ക വയ്യാതെ നിരന്തരമായി ഇടഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് ചില ആനകള്‍. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളോടെ ഉത്സവപ്പറമ്പുകളില്‍ എത്തുന്ന ആനകളും നിരവധിയാണ്. പെറ്റ പോലെയുള്ള സംഘടനകള്‍ സജീവമായി ഇടപെട്ടാല്‍ ഇന്ന് വര്‍ഷത്തില്‍ ലക്ഷങ്ങള്‍ വരുമാനം നേടിത്തരുന്ന ഒരു കോടിക്കു മുകളില്‍ വിലമതിക്കുന്ന നാട്ടാനകളില്‍ പലതും ഏതെങ്കിലും റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ സ്വതന്ത്ര വിഹാരത്തിനായി പോകുന്നത് അതിവിദൂരമായിരിക്കില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തന്നെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കി
Next »Next Page » മോഡിക്ക് പി. ടി. തോമസിന്റെ പിന്തുണ »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine