ശോഭാജോണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

March 14th, 2012
shobha-john-epathram

കൊച്ചി: വരാപ്പുഴ പെണ്‍‌വാണിഭക്കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ ശോഭാജോണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കുന്നത് വിചാരണയെ ബാധിക്കുമെന്നും രണ്ടുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ അത് കേസിലെ സാക്ഷികളെ സ്വാധീനിക്കുവാന്‍ സാഹചര്യമൊരുക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.  തന്ത്രിക്കേസുള്‍പ്പെടെ കൊലപാതക ശ്രമം, പെണ്‍‌വാണിഭക്കേസ്, ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കല്‍ തുറ്റങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ശോഭാജോണ്‍

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രഭുദയ കപ്പല്‍ ക്യാപ്റ്റന്‍ അറസ്റ്റില്‍

March 12th, 2012

എറണാകുളം:പ്രഭുദയ എന്ന കപ്പലിന്റെ ക്യാപ്റ്റന്‍ ഗോര്‍ഡണ്‍ ചാള്‍സ് പെരേരയെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തു.  കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ് ആലപ്പുഴ ചെന്നൈ തുറമുഖത്ത് പുറങ്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെത്തി ഡി. വൈ. എ. സ്. പി. മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അമ്പലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രഭുദയയിലെ സെക്കന്‍ഡ് ഓഫീസറും മലയാളിയുമായ പ്രശോഭ് സുഗതനെ കടലില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു എന്ന് അദ്ദേഹത്തിന്റെ പിതാവ് പരാതി നല്‍കിയാതിനെ തുടര്‍ന്ന് ക്യാപ്റ്റനും കപ്പലിലെ ചില ജീവനക്കാര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹജ്ജ് മോഡല്‍ സബ്‌സിഡി ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടന ഹര്‍ജി നല്‍കി

March 7th, 2012
pilgrimage-epathram
കൊച്ചി: ഹജ്ജിനു സബ്‌സിഡി നല്‍കുന്നതു പോലെ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ തീര്‍ഥാടനം നടത്തുന്നവര്‍ക്ക് സബ്സിഡി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടന രംഗത്ത്. ഐ. ഫ്. ഒ. ഐ. ഫൌണ്ടേഷന്‍ എന്ന സംഘടനയാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. വര്‍ക്കിങ്ങ് ചെയര്‍മാന്‍ ജിജി ലാനി തോട്ടവും സെക്രട്ടറി രാജീവ് ജോര്‍ജ്ജുമാണ് സംഘടനയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹജ്ജ് തീര്‍ഥാടനത്തിനു ധനസഹായം നല്‍കുന്നതില്‍ അപാകതയില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും കൂടാതെ വിദേശ രാജ്യത്ത് തീര്‍ഥാടനം നടത്തുന്നതിന്  ക്രൈസ്തവര്‍ക്ക് 20,000  രൂപ സബ്‌സിഡി നല്‍കുവാന്‍ ആന്ധ്ര സര്‍ക്കാരിന്റെ തീരുമാനം ഉള്ളതായും ഹര്‍ജിയില്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വന്ധ്യതാ ചികിത്സയ്ക്കിടെ മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക്‌ നഷ്ടപരിഹാരം

February 26th, 2012

blood-transfusion-epathram

തിരുവനന്തപുരം : ആറ്റിങ്ങല്‍ സമദ്‌ ആശുപത്രിയില്‍ വന്ധ്യതാ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണമടഞ്ഞത് ചികിത്സയിലെ പിഴവ് മൂലമാണെന്ന് കണ്ടെത്തിയ കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ യുവതിയുടെ ബന്ധുക്കള്‍ക്ക്‌ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.

2002 സെപ്തംബര്‍ 4 നാണ് രക്തം നല്‍കിയതിലെ അപാകത മൂലം യുവതി മരണമടഞ്ഞത്. ഓഗസ്റ്റ്‌ 1ന് ലാപ്രോസ്കോപ്പി ശസ്ത്രക്രിയക്ക് പ്രവേശിക്കപ്പെട്ട യുവതിയ്ക്ക് രക്തസ്രാവം ഉണ്ടാവുകയും ഇവരെ കിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക്‌ അടിയന്തിരമായി മാറ്റുകയും ചെയ്തു. എന്നാല്‍ ഏതാനും ദിവസത്തിനകം യുവതി മരണമടയുകയായിരുന്നു.

ഓ നെഗറ്റിവ് രക്ത ഗ്രൂപ്പ്‌ ഉള്ള യുവതിക്ക്‌ ആശുപത്രിയില്‍ നിന്നും ഗ്രൂപ്പ്‌ മാറി ബി നെഗറ്റിവ് രക്തം നല്‍കിയതാണ് യുവതി മരിക്കാന്‍ ഇടയായത് എന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. ഇരു ആശുപത്രികളും ചേര്‍ന്ന് സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചു എന്നും ബന്ധുക്കള്‍ ആരോപിച്ചു.

സമദ്‌ ആശുപത്രി ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ട്. ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ നില തൃപ്തികരമായിരുന്നു. രാത്രി 8:30ക്ക് രക്തം നല്‍കിയ യുവതിക്ക്‌ അര മണിക്കൂറിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും പുലര്‍ച്ചെ 1:30ക്ക് യുവതിയെ കിംസ് ആശുപത്രിയിലേക്ക്‌ മാറ്റുകയും ചെയ്തു. എന്നാല്‍ രോഗി ഡിസ്സെമിനേറ്റഡ് ഇന്‍ട്രാ വാസ്ക്കുലര്‍ കൊയാഗുലേഷന്‍ എന്ന ഒരു സങ്കീര്‍ണ്ണത മൂലമാണ് മരണമടഞ്ഞത് എന്നും ഇതില്‍ ആശുപത്രിക്ക് എന്തെങ്കിലും ചെയ്യാന്‍ ആവുമായിരുന്നില്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ആശുപത്രി രേഖകള്‍ പരിശോധിച്ച കമ്മീഷന്‍ രക്തം നല്‍കിയതിനു ശേഷം റിയാക്ഷന്‍ ഉണ്ടായാല്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടു എന്ന് കണ്ടെത്തി. എതിര്‍ രക്തവാഹിനിയില്‍ നിന്നും രക്തത്തിന്റെ സാമ്പിള്‍ എടുത്ത് പരിശോധിച്ച് റിയാക്ഷന്റെ കാരണം കണ്ടു പിടിക്കാന്‍ ആശുപത്രി ശ്രമിച്ചില്ല. നല്‍കിയ രക്തത്തിന്റെ ബാക്കി രക്ത ബാങ്കില്‍ തിരികെ നല്‍കി അന്വേഷിക്കാനും ഇവര്‍ തയ്യാറായില്ല. ആശുപത്രി രേഖകളില്‍ ശീതീകരണിയില്‍ നിന്നും രക്തം എടുത്ത്‌ ആരാണ് എന്നോ രക്തം സൂക്ഷിക്കുന്ന സഞ്ചി മാറി പോയതാണോ എന്നോ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും അധികൃതര്‍ കണ്ടെത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബ്‌ദുള്‍ നാസര്‍ മ‌അദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി

February 26th, 2012

madani-epathram

ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതി സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി. ഡി. പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ‌അദനി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. ബാംഗ്ലൂര്‍ ഒന്നാം ചീഫ് മെട്രോപോളിറ്റന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് കേസെടുത്തിരിക്കുന്നതെന്നും സാക്ഷി മൊഴികള്‍ മാത്രമാണ് ഇതിനായി അടിസ്ഥാന മാക്കിയിട്ടുള്ളതെന്നും മ‌അദനിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല. കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. ബാംഗ്ലൂര്‍ സ്ഫോടന ക്കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും അറസ്റ്റിലായ മഅദനി കര്‍ണ്ണാടകത്തിലെ ജയിലിലാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോക്കുകൂലി കേസില്‍ റിമാന്റ് ; തൊഴില്‍ വകുപ്പിന്റെ അറിവോടെ അല്ലെന്ന് മന്ത്രി
Next »Next Page » ലാലൂര്‍ മാലിന്യ പ്രശ്നം; കെ. വേണു നിരാഹാര സമരം അവസാനിപ്പിച്ചു »



  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine