പാമോലിന്‍ : ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് വിജിലന്‍സ്‌

January 8th, 2012

oommen-chandy-epathram

തൃശൂര്‍ : പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് സംസ്ഥാന വിജിലന്‍സ്‌ വകുപ്പ്‌ കണ്ടെത്തി. ഇത് സംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വി. എന്‍. ശശിധരന്‍ സമര്‍പ്പിച്ച 90 പേജ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലൈംഗികപീഢനം: സന്തോഷ് മാധവന് ജാമ്യം

January 4th, 2012
santhosh madhavan-epathram
ന്യൂഡല്‍ഹി: വിവാദ സ്വാമി സന്തോഷ് മാധവന്  ലൈംഗിക പീഢനക്കേസില്‍ ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു.  50,000 രൂപയുടെ ബോണ്ട് കൂടാതെ രാജ്യം വിട്ടു പോകരുതെന്നും എല്ലാ ആഴ്ചയിലും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നതും  ഉപാധികളില്‍ പെടുന്നു.  ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സന്തോഷ് മാധവന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത് . പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളേയും ഒരു സ്ത്രീയേയും ലൈംഗികമായി പീഢിപ്പിച്ച കേസില്‍ എട്ടുവര്‍ഷത്തേക്ക് കഠിന തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.  പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ കഠിന തടവു ശിക്ഷ അനുഭവിച്ചു വരികയാണ് സന്തോഷ് മാധവന് ഇപ്പോള്‍‍.   ശിക്ഷക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് ഇനിയും പരിഗണിച്ചിട്ടില്ലെന്ന് സന്തോഷ് മാധവന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ ആറുമാസത്തിനകം തീര്‍പ്പുണ്ടാക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുല്ലപെരിയാര്‍ പ്രസ്താവന; ചിദംബരത്തിനെതിരെ വ്യാപക പ്രതിഷേധം

December 17th, 2011

chidambaram-epathram

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം നടത്തിയ പ്രസ്താവന കൂടുതല്‍ വിവാദമാകുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് നിന്നും മറ്റു പാര്‍ട്ടികളും വളരെ ശക്തമായാണ് ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ രംഗത്ത്‌ വന്നത്. ചിദംബരത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ചിദംബരത്തിന്റെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് മന്ത്രി കെ. എം. മാണിയും പ്രതികരിച്ചു. കേരളത്തിനെതിരായ പ്രസ്താവനയോടെ ചിദംബരത്തിന് കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യത ഇല്ലാതായിയെന്ന് ജലവിഭവമന്ത്രി പി. ജെ. ജോസഫ് പറഞ്ഞു. ചിദംബരത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും മന്ത്രി ജോസഫ് പറഞ്ഞു. കേന്ദ്രമന്ത്രിയായ ചിദംബരം ഒരു പ്രാദേശിക നേതാവിന്റെ ഭാഷയില്‍ സംസാരിച്ചത് ശരിയായില്ലെന്നും വളരെ ബാലിശമായ പ്രസ്താവനയായിപ്പോയി ചിദംബരത്തിന്‍റെ പ്രസ്താവന എന്ന് കോണ്‍ഗ്രസ് എം. പിമാരായ എം.ഐ.ഷാനവാസും പ്രസ്താവന ഉടന്‍ പിന്‍വലിക്കണമെന്ന് പി. ടി. തോമസും ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് ഒരു കേന്ദ്രമന്ത്രി മുന്‍കൂട്ടി പ്രസ്താവിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വി. എം. സുധീരന്‍ പ്രതികരിച്ചു.
പ്രതിപക്ഷവും ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വന്നു. ചിദംബരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുറ്റകരമായ ഇടപെടലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയതെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചിദംബരത്തെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് മുന്‍മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ചിദംബരം പറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ അഭിപ്രായമാണോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. കേസില്‍ മാധ്യസ്ഥം വഹിക്കേണ്ടവര്‍ തമിഴ്‌നാടിന് വേണ്ടി നിലകൊള്ളുമ്പോള്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുന്‍മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ചിദംബരത്തിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബി. ജെ. പി. നേതാവ് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയും പറഞ്ഞു

-

വായിക്കുക: , , , , ,

Comments Off on മുല്ലപെരിയാര്‍ പ്രസ്താവന; ചിദംബരത്തിനെതിരെ വ്യാപക പ്രതിഷേധം

മുല്ലപ്പെരിയാര്‍ : ജനവികാരം ഉണര്‍ത്തരുത് എന്ന് സുപ്രീം കോടതി

December 14th, 2011

MULLAPERIYAR_DAM_epathram

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ അടിയന്തിരമായി ഭീഷണിയില്ലെന്നും അതിനാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. തമിഴ്നാടും കേരളവും ജനങ്ങളെ ഭയപ്പെടുത്തുന്ന നടപടികളില്‍ നിന്നും വിട്ടു നില്‍ക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എ. എസ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രശ്നത്തിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ചു വരികയാണ്. ഈ ഘട്ടത്തില്‍ പ്രത്യേകിച്ച് ഒരു ഉത്തരവും പുറപ്പെടുവിക്കേണ്ട ആവശ്യം ഇല്ലെന്നും കോടതി പറഞ്ഞു.

ജല നിരപ്പ്‌ 136 അടിയായി നിലനിര്‍ത്തണം എന്നും കോടതി തമിഴ്നാടിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുപ്രീം കോടതി വിധി തിരിച്ചടിയല്ല: ഉമ്മന്‍ചാണ്ടി

December 13th, 2011

oommen-chandy-epathram

കൊച്ചി: സുപ്രീം കോടതി വിധി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്‍റെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഡാമിന്‍റെ ജലനിരപ്പ് 120 അടിയായി കുറക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. പക്ഷെ കേരളത്തിന്‍റെ പല ആവശ്യങ്ങളും ന്യായമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ല. തുടര്‍ച്ചയായ ഭൂകമ്പം കാരണം ജനങ്ങളിലുണ്ടായ ആശങ്ക സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നേയുള്ളൂ മുഖ്യമന്ത്രി പറഞ്ഞു.

-

വായിക്കുക: , ,

Comments Off on സുപ്രീം കോടതി വിധി തിരിച്ചടിയല്ല: ഉമ്മന്‍ചാണ്ടി


« Previous Page« Previous « ഇടുക്കി തമിഴ്നാടിന് വേണം; മൂന്നാറില്‍ പ്രകടനം
Next »Next Page » മുല്ലപ്പെരിയാര്‍ : ജനവികാരം ഉണര്‍ത്തരുത് എന്ന് സുപ്രീം കോടതി »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine