ഒരു വോട്ട് മാത്രം എന്ന് ഉറപ്പു വരുത്തണം : ഹൈക്കോടതി

March 29th, 2021

election-ink-mark-epathram
കൊച്ചി : ഇരട്ട വോട്ടുള്ളവർ ഒരു വോട്ടു മാത്രം ചെയ്യുന്നു എന്ന് ഉറപ്പു വരുത്തണം എന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനോട് ഹൈക്കോടതി. പൗരന്മാരുടെ അവകാശം സംബന്ധിച്ചതും ഏറെ ഗൗരവം ഉള്ളതുമായ വിഷയം ആണിത് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇരട്ട വോട്ടുകൾ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി യുടെ ഇടക്കാല ഉത്തരവ്.

ഇരട്ട വോട്ട് തടയുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനു മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ട് എന്നും അതു സ്വീകരിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.

വോട്ടർ പട്ടികയിലെ വ്യാജ പേരുകൾ നീക്കണം എന്ന് രമേശ് ചെന്നിത്തല ഹൈക്കോടതി യിൽ സമർപ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. നാല് ലക്ഷത്തില്‍ അധികം വ്യാജ – ഇരട്ട വോട്ടുകൾ ഉണ്ട് എന്നും ഇത്തര ത്തിൽ വോട്ടുകൾ ചേർത്തതിന് പിന്നിൽ ഉദ്യോഗ തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പത്രിക തള്ളി : ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി 

March 22nd, 2021

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കളുടെ നാമ നിർദ്ദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി.

ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം എന്നീ മണ്ഡല ങ്ങളില്‍ ബി. ജെ. പി. നേതൃത്വം നല്‍കുന്ന എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കളുടെ പത്രിക, സാങ്കേതിക പിഴവിന്റെ പേരില്‍ വരണാധികാരികള്‍ തള്ളിയിരുന്നു.

ഇതിന്നെതിരെ ഗുരുവായൂര്‍ മണ്ഡലം ബി. ജെ. പി. സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, തലശ്ശേരി യിലെ സ്ഥാനാര്‍ത്ഥി ഹരിദാസ്, ദേവി കുളത്തെ സ്ഥാനാര്‍ത്ഥി ധന ലക്ഷ്മി എന്നിവര്‍ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തുടങ്ങി എന്നതിനാല്‍ ഇത്തരം ഹര്‍ജി കളില്‍ ഇട പെടു ന്നതിന് കോടതിക്ക് നിയമ പരമായ പരിമിതികള്‍ ഉണ്ട് എന്ന് ഹൈക്കോടതി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരളം കാത്തിരുന്ന വിധി : അഭയ കേസില്‍ പ്രതി കള്‍ക്ക് ജീവ പര്യന്തം

December 24th, 2020

sister-abhaya-murder-case-cbi-court-verdict-ePathram
തിരുവനന്തപുരം : സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവ പര്യന്തവും സിസ്റ്റർ സെഫിക്ക് ജീവ പര്യന്തം തടവും അഞ്ചു ലക്ഷം രൂപ വീതം പിഴ ശിക്ഷയും വിധിച്ചു. കന്യാസ്ത്രീ മഠത്തിൽ അതിക്രമിച്ചു കയറി യതിനു തോമസ് കോട്ടൂരിന് ഒരു ലക്ഷം രൂപ അധിക പിഴയും വിധിച്ചു.

തിരുവനന്തപുരം പ്രത്യേക സി. ബി. ഐ. കോടതി യാണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ അവിഹിത ബന്ധം നേരിൽ കണ്ടതു പുറത്തു പറയാതിരിക്കു വാന്‍ സിസ്റ്റര്‍ അഭയയെ തലക്ക് അടിച്ചു കൊന്നു കിണറ്റില്‍ ഇട്ടു എന്നാണ് പ്രോസിക്യൂഷൻ കേസ്.

കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കുക  എന്നിങ്ങനെ ഐ. പി. സി. 302, 201, 449 വകുപ്പു കള്‍ അനുസരിച്ച് ഫാ. കോട്ടൂരിനും കൊല പാതകം (302), തെളിവ് നശിപ്പിക്കൽ (201), എന്നീ കുറ്റ കൃത്യ ങ്ങളില്‍ സെഫി ക്കും ഉള്ള ശിക്ഷകള്‍ വിധിച്ചത്. കൊല പാതകം നടന്ന് 28 വർഷ ങ്ങൾക്കു ശേഷമാണു കേസിൽ വിധി വരുന്നത്.

സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെ‍ൻത് കോൺവന്റിലെ കിണറ്റി ൽ മരിച്ച നിലയിൽ കണ്ടെത്തിയത് 1992 മാർച്ച് 27 ന് ആയിരുന്നു. അന്ന് കോട്ടയം ബി. സി. എം. കോളജിൽ പ്രീ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരുന്നു സിസ്റ്റർ അഭയ.

ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തു എന്ന നിഗ മനത്തില്‍ എത്തുകയും തുടര്‍ന്ന് കേസ് എഴുതി ത്തള്ളു കയും ചെയ്തു. പിന്നീട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വ ത്തില്‍ നടന്ന സമര ങ്ങളുടെ ഭാഗമായി കേസ് സി. ബി. ഐ. ഏറ്റെടുക്കുക യായി രുന്നു.

സാഹചര്യ ത്തെളിവു കളും ശാസ്ത്രീയ തെളിവു കളും നിരത്തി അഭയ കൊല ചെയ്യ പ്പെടുക യായി രുന്നു എന്ന് സി. ബി. ഐ. അന്വേഷണ സംഘം കണ്ടെത്തി.

കുറ്റപത്ര ത്തിൽ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ യഥാക്രമം ഒന്നും മൂന്നും പ്രതിക ളാണ്. രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂത‍ൃക്കയി ലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവാദ കാര്‍ഷിക നിയമം : കേരളം സുപ്രീം കോടതിയെ സമീപിക്കും

December 8th, 2020

kerala-farmer-epathram
തൃശ്ശൂര്‍ : കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും എന്ന് കൃഷി വകുപ്പു മന്ത്രി വി. എസ്. സുനില്‍ കുമാര്‍. ഈ നിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല. കേന്ദ്ര നിയമ ങ്ങൾക്ക് എതിരെ രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, കോടതിയിൽ ഇപ്പോഴുള്ള കേസിൽ കേരള സർക്കാർ കക്ഷി ചേരേ ണ്ടത് ഉണ്ടോ എന്നും പുതുതായി ഹർജി ഫയൽ ചെയ്യണോ എന്നതിനെ ക്കുറിച്ചും ആലോ ചന യുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം അറിയിക്കുവാനും അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാറാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണക്കടത്തു കേസ് : എം. ശിവശങ്കര്‍ കസ്റ്റഡിയില്‍

October 28th, 2020

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി.) കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണ്ണ ക്കടത്തുമായി ബന്ധപ്പെട്ട് ഇ. ഡി. യും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസു കളിൽ ശിവ ശങ്കറിന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ യാണ് കസ്റ്റഡി യില്‍ എടുത്തത്.

m-siva-sankar-ePathram

ശിവശങ്കർ തന്നെ യാകാം സ്വർണ്ണ ക്കടത്ത് ആസൂത്രണം ചെയ്തത് എന്ന് അന്വേഷണ ഏജൻസി കൾ കോടതിയെ ബോധിപ്പിച്ചു.  സ്വകാര്യ ആശുപത്രി യില്‍ ആയുര്‍വേദ ചികിത്സ യില്‍ ആയിരുന്നു ശിവശങ്കര്‍. ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതി യിലേക്ക് പോകു വാനുള്ള സാഹ ചര്യവും നില നില്‍ക്കുന്നുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം
Next »Next Page » എന്തൊക്കെ സംഭവിച്ചാലും കെ – ഫോണ്‍ പദ്ധതി നടപ്പിലാക്കും : മുഖ്യമന്ത്രി »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine