വീഡിയോ കോൺഫറൻസ് വഴി ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം

September 16th, 2021

wedding_hands-epathram
തിരുവനന്തപുരം : കൊവിഡ് പശ്ചാത്ത ലത്തിൽ തദ്ദേശ സ്ഥാപന ങ്ങളിൽ പോയി വിവാഹം രജിസ്റ്റർ ചെയ്യാൻ സാധി ക്കാത്ത ദമ്പതി മാർക്ക് വീഡിയോ കോൺ ഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യ ങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി എന്നു തദ്ദേശ സ്വയം ഭരണ, ഗ്രാമ വികസന വകുപ്പു മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരാകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം വിവാഹ മുഖ്യ രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളുടെ ഭേദഗതി നിലവിൽ വരുന്ന തീയതി വരെയാണ് ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നല്‍കിയിരിക്കുന്നത്.

ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ആൾ മാറാട്ടവും വ്യാജമായ ഹാജരാക്കലുകളും ഉണ്ടാകാതെ തദ്ദേശ രജിസ്ട്രാർമാരും വിവാഹ മുഖ്യ രജിസ്ട്രാർ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്നും മന്ത്രി പറഞ്ഞു.

വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശത്ത് പോയതിനു ശേഷം വിദേശ ത്തു നിന്നും കൊവിഡ് പശ്ചാത്തലം ചൂണ്ടിക്കാണിച്ച് പലരും ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകൾ ലഭ്യമാക്കി ക്കൊണ്ട് പല രജിസ്ട്രാർ മാരും വിവാഹം രജിസ്റ്റർ ചെയ്തു നൽകി വരുന്നുമുണ്ട്.

വിദേശ രാജ്യ ങ്ങളിൽ സ്ഥിര താമസം ആക്കിയ വരുടെ തൊഴിൽ സംരക്ഷണ ത്തിനും താമസ സൗകര്യം ലഭിക്കുന്നതി നുള്ള നിയമ സാധുതക്കും വിവാഹ സർട്ടിഫിക്കറ്റ് ആധികാരിക രേഖ യായി ആവശ്യ പ്പെടു ന്നുണ്ട്. ഈ സാഹ ചര്യ ത്തിലാണ് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യു ന്നതിന്ന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരി ക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

പബ്ലിക്ക് റിലേഷന്‍ വകുപ്പ് : പി. എൻ. എക്‌സ്. 3299/2021

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സിംഗിൾ പേരന്‍റ് : രജിസ്ട്രേഷന് പിതാവിന്റെ പേര് വേണ്ട എന്നു ഹൈക്കോടതി

August 19th, 2021

mathruyanam-mother-and-baby-journey-ePathram
കൊച്ചി : കൃത്രിമ ബീജസങ്കലനം വഴി ഗർഭം ധരിച്ച സിംഗിൾ പേരന്റും അവിവാഹിതയായ സ്ത്രീയും പ്രസവിച്ച കുഞ്ഞിന്റെ ജനന മരണ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട ഫോമുകളിൽ പിതാവിന്റെ പേര് നൽകണം എന്നത് മൗലിക അവകാശത്തിന്റെ ലംഘനം എന്നു ഹൈക്കോടതി.

കൃത്രിമ ഗർഭ ധാരണ മാർഗ്ഗങ്ങളിലൂടെ ജനിച്ച കുഞ്ഞിനെ ഒറ്റക്കു വളർത്തുന്ന അമ്മയുടെ (സിംഗിൾ മദർ) കുഞ്ഞി ന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് രേഖ പ്പെടുത്തണം എന്നു നിർദ്ദേശിക്കുന്ന വ്യവസ്ഥ റദ്ദു ചെയ്യണം എന്ന്‍ ആവശ്യപ്പെട്ടു കൊണ്ട് കൊല്ലം സ്വദേശിനി നൽകിയ ഹർജി യിലാണു ഹൈക്കോടതി ഉത്തരവ്.

ഹർജിക്കാരി എട്ടു മാസം ഗർഭിണി ആയതിനാൽ അടിയന്തര സാഹചര്യം പരിഗണിച്ച് നടപടി സ്വീകരി ക്കുവാന്‍ സർക്കാരിനും ജനന – മരണ ചീഫ് റജിസ്ട്രാർക്കും ഹൈക്കോടതി നിർദ്ദേശം നൽകി.

അസിസ്റ്റഡ് റി-പ്രൊഡക്ടീവ് ടെക്നോളജീസ് (എ. ആർ. ടി.) വഴി ഗർഭിണി ആയാൽ ബീജ ദാതാവിന്റെ പേര് നിർബ്ബന്ധമായ സാഹചര്യങ്ങളില്‍ ഒഴികെ നിയമ പരമായി വെളിപ്പെടുത്തേണ്ടതില്ല എന്ന് കോടതി പറഞ്ഞു. ഇത്തരം കേസുകളിൽ റജിസ്ട്രേഷനും ജനന – മരണ സർട്ടിഫിക്കറ്റിനുമായി പ്രത്യേക ഫോമുകൾ ഉടൻ പുറപ്പെടു വിക്കണം എന്നും കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.

വിവാഹ മോചനം നേടിയ ശേഷം അജ്ഞാത ദാതാ വിന്റെ ബീജം സ്വീകരിച്ച് ഇൻവിട്രോ ഫെർട്ടി ലൈസേ ഷനിലൂടെ യാണു (ഐ. വി. എഫ്.) ഗർഭം ധരിക്കുന്നത് എന്നും ഇത്തരത്തിൽ ഗര്‍ഭിണി ആയവരോട് ബീജം നല്‍കിയത് ആരാണ് എന്നു അറിയിക്കാറില്ല എന്നും ഹർജിക്കാരി സൂചിപ്പിച്ചു.

അജ്ഞാതമായി സൂക്ഷിക്കേണ്ടതായ ഈ വിവരം രേഖപ്പെടുത്താൻ നിർബ്ബന്ധിക്കുന്നത് മൗലിക അവകാശ ങ്ങളിലെ സ്വകാര്യത, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ലംഘിക്കുന്നു എന്നും സാങ്കേതിക വിദ്യയുടെ വികാസ ത്തിനും ജീവിത രീതിയിലുള്ള മാറ്റത്തിനും അനുസരിച്ചു നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃത മാറ്റങ്ങളും കൂട്ടിച്ചേർക്കലും നടത്തി വരുന്നു എന്നും കോടതി ചൂണ്ടിക്കാണിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം: ഹൈക്കോടതി

July 15th, 2021

pets-must-be-licensed-says-high-court-ePathram
കൊച്ചി : വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം എന്ന് ഹൈക്കോടതി. ആറു മാസം സമയ പരിധി അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ റജിസ്റ്റർ ചെയ്തു വളര്‍ത്തു മൃഗ ങ്ങള്‍ക്ക് ലൈസൻസ് കരസ്ഥമാക്കണം.

തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യം വ്യക്തമാക്കി ഉടൻ പൊതു നോട്ടിസ് പുറപ്പെടുവിക്കണം. സംസ്ഥാന സർക്കാർ ഇതിനു നിർദ്ദേശം നൽകണം എന്നും ഹൈക്കോടതി വിധി യില്‍ പറയുന്നു.

cat-dog-pets-must-be-licensed-ePathram

ഇനി മുതല്‍ വളർത്തു മൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണം എന്ന വ്യവസ്ഥ കൊണ്ടു വരണം. ഇതിന്ന് ആവശ്യം എങ്കിൽ ലൈസൻസ് ഫീസ് ഈടാക്കാം എന്നും ജസ്റ്റിസ്. എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്. പി. ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

 * പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത  

* Tag : മൃഗങ്ങള്‍  

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിവാദ ഉത്തരവു കൾക്ക് ഹൈക്കോടതി യുടെ ഇടക്കാല സ്റ്റേ

June 22nd, 2021

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : ലക്ഷ ദ്വീപിലെ വിവാദ ഉത്ത രവു കൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ലക്ഷദ്വീപ് ഭരണ കൂട ത്തിന് എതിരേ അജ്മൽ അഹമ്മദ് എന്ന ലക്ഷ ദ്വീപ് സ്വദേശി നൽകിയ പൊതു താത്‌പര്യ ഹർജിയിലാണ് ഉത്തരവ്.

ദ്വീപിലെ ഡയറി ഫാമുകൾ അടച്ചു പൂട്ടുക, സ്കൂളു കളിലെ ഉച്ച ഭക്ഷണ ത്തിൽ നിന്നും ബീഫ് അടക്കമുള്ള മാംസ ആഹാരങ്ങൾ ഒഴിവാക്കുക തുടങ്ങിയ ഉത്തര വുക ളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

കേന്ദ്ര സർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കു ന്നതി നുള്ള സാവകാശം കോടതി നൽകിയിട്ടുണ്ട്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അതു വരെ ഈ രണ്ട് വിവാദ ഉത്തര വുക ളിലും തുടർ നട പടി കൾ ഉണ്ടാകരുത് എന്നും ഹൈക്കോടതി ഇട ക്കാല ഉത്തരവിൽ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സി. ബി. ഐ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു : നമ്പി നാരായണന്‍

April 15th, 2021

nambi-narayanan-epathram
തിരുവനന്തപുരം : ഐ. എസ്. ആര്‍. ഒ. ചാരക്കേസിലെ ഗൂഢാലോചനയെ ക്കുറിച്ച് സി. ബി. ഐ. അന്വേഷണ ത്തിന് ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് നമ്പി നാരായണന്‍.

സി. ബി. ഐ. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണം. അന്വേഷണം നടത്തി അതില്‍ നടപടി സ്വീകരിക്കുമ്പോള്‍ മാത്രമെ നീതി കിട്ടി എന്നു പറയാൻ കഴിയൂ. സുപ്രീം കോടതി ഉത്തരവ് വന്നതിനു ശേഷം മാധ്യമ പ്രവര്‍ത്ത കരോട് പ്രതികരി ക്കുകയായി രുന്നു അദ്ദേഹം.

രാജ്യത്തിന്റെ ക്രയോജനിക്ക് സാങ്കേതിക വിദ്യയുടെ പദ്ധതി ചാരക്കേസ് വന്നതോടെ  പിന്നിലായി. 1999 ൽ പ്രാവര്‍ത്തികം ആവേണ്ടി യിരുന്ന പദ്ധതി, 15 വര്‍ഷ ങ്ങള്‍ കഴിഞ്ഞ് 2014 ല്‍ ആണ് ശരിയായത് എന്നും അദ്ദേഹം പറഞ്ഞു. കെട്ടിച്ചമച്ച ചാരക്കേസിന്റെ പിന്നിലുള്ള സത്യാവസ്ഥ പുറത്തു വരട്ടെ എന്നും രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും പുറത്തു വരട്ടെ എന്നും നമ്പി നാരായണന്‍ പറ‍ഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രണ്ടു ലക്ഷം ഡോസ് വാക്സിന്‍ എത്തി
Next »Next Page » പി. എസ്‌. സി. പരീക്ഷ കളും അഭിമുഖ ങ്ങളും മാറ്റി വെച്ചു  »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine