രാഖി സഹോദരന്മാരായി അഡ്വ.ജയശങ്കറും കെ.സുരേന്ദ്രനും

August 19th, 2014

തിരുവനന്തപുരം: ഒരു പുരുഷനു മറ്റൊരു പുരുഷന്‍ രാഖികെട്ടാമോ? അതും വിരുദ്ധ രാഷ്ടീയത്തിന്റെവക്താക്കള്‍ തമ്മില്‍? എന്തുകിട്ടിയാലും ചര്‍ച്ചയാക്കുന്ന ഫേബികള്‍ക്ക് (ഫേസ് ബുക്കികള്‍) ഇന്നത്തെ ചൂടേറിയ വിഷയം ഒരു പുരുഷന്‍ മറ്റൊരു പുരുഷനു രാഖികെട്ടി എന്നതാണ്.രാഖി കെട്ടുന്നതാകട്ടെ സി.പി.ഐക്കാരന്‍ എന്ന് അവകാശപ്പെടുന്ന അഡ്വ.ജയശങ്കര്‍ സംഘപരിവാര്‍ നേതാവ് കെ.സുരേന്ദ്രനു രാഖികെട്ടിയാല്‍ എപ്പോള്‍ ചര്‍ച്ച ചെയ്തു തുടങ്ങി എന്നു ചോദിച്ചാ‍ല്‍ പോരെ? സി.പി.എമ്മിന്റെ കടുത്ത വിമര്‍ശകന്‍ കൂടെയായ അഡ്വ.ജയശങ്കറ് ആകുമ്പോള്‍ ചര്‍ച്ചക്ക് ചൂട് ഒന്നുകൂടെ കൂടും. രാഷ്ടീയ നിരീക്ഷകന്‍ എന്ന നിലയില്‍ വിവിധ മാധ്യമ ചര്‍ച്ചകളിലൂടെയും, ലേഖനങ്ങളിലൂടെയും , ഇന്ത്യാവിഷന്‍ ചാനലില്‍ അവതരിപ്പിക്കുന്ന വാരാന്ത്യം എന്ന പരിപാടിയിലൂടെയും മത-രാഷ്ടീയ-സാമുദായിക നേതാക്കന്മാരെയും മാധ്യമ മുതലാളിമാരെയും കോടതികളേയും തന്റെ സരസമായ ഭാഷകൊണ്ട് നല്ല പോലെ കൈകാര്യം ചെയ്യാറുണ്ട് അഡ്വ.ജയശങ്കര്‍. അതിനാല്‍ തന്നെ ആര്‍ക്കെതിരെയും മുഖം നോക്കാതെ വിമര്‍ശനവും പരിഹാസവും ഉന്നയിക്കുന്ന അഡ്വ.ജയശങ്കറിനെതിരെ കിട്ടിയ അവസരം ശരിക്കും പ്രയോജനപ്പെടുത്തുന്നുണ്ട് അദ്ദേഹത്തിന്റെ വാക് ശരങ്ങള്‍ ഏറ്റവരുടെ അനുയായികള്‍.

ജയശങ്കര്‍ അങ്ങോട്ട് രാഖികെട്ടിക്കൊടുക്കുക മാത്രമല്ല സംഘപരിവാര്‍ വേദിയില്‍ അദിഥിയായെത്തിയ ഇടതു പക്ഷക്കാരന്‍ അഡ്വ.ജയശങ്കറിനു തിരിച്ച് സന്തോഷപൂര്‍വ്വം കെ.സുരേന്ദ്രനും രാഘി കെട്ടിക്കൊടുക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ വിവിധ അടിക്കുറിപ്പുകളോടെ ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രാഖി സഹോദരന്‍ രാഖി സഹോദരിക്ക് നിന്നെ ഞാന്‍ ജീവിതാവസാനം വരെ സംരക്ഷിച്ചു കൊള്ളാം എന്ന ഉറപ്പിന്റെ പ്രതീകമായി കരുതുന്ന രക്ഷാബന്ധന്‍ ഇവര്‍ തമ്മില്‍ കെട്ടിയപ്പോള്‍ ഇവരില്‍ ആരാണ് സഹോദരന്‍ ആരാണ് സഹോദരി എന്ന പരിഹാസവുമായി രംഗത്തെത്തിയവരില്‍ ഫേബിയിലെ ഇടതു പക്ഷക്കാരാണ് മുമ്പില്‍. മുസ്ലിം ലീഗ് അനുഭാവികളും കോണ്‍ഗ്രസ്സുകാരും ഒപ്പം കൂടിയിട്ടുണ്ട്. എണ്ണത്തില്‍ കുറവുള്ള സംഘപരിവാര്‍ ഫെബികള്‍ മാത്രമാണ് ജയശങ്കറിന്റെ രക്ഷക്കെത്തുന്നത്.

സി.പി.ഐയിലെ പേയ്മെന്റ് സീറ്റ് വിവാദങ്ങളും ഒപ്പം ബി.ജെ.പി അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് വിവിധ രാഷ്ടീയ കക്ഷികളില്‍ നിന്നും നേതാക്കന്മാര്‍ ബി.ജെ.പിയില്‍ ചേരുന്നതുമായ പശ്ചാത്തലവും ചേരുമ്പോള്‍ അഡ്വ.ജയശങ്കറിന്റെ പുതിയ നീക്കം പല രാഷ്ടീയ അഭ്യൂഹങ്ങളിലേക്കും വഴി തുറന്നിട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടിട്ടും സി.പി.എം പാഠം പഠിക്കാത്തതെന്തുകൊണ്ട്? എം.മുകുന്ദന്‍

December 15th, 2013

കോഴിക്കോട്: തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടിട്ടും സി.പി.എം എന്തു കൊണ്ട് പഠിക്കുന്നില്ലെന്ന് എം.മുകുന്ദന്‍.തിരുവനന്തപുരത്ത് എല്‍.ഡി.എഫ് നടത്തിയ ക്ലിഫ് ഹൌസ് ഉപരോധത്തിനെതിരെ വീട്ടമ്മ സന്ധ്യയുടെ പ്രതിഷേധം പൊതുജനങ്ങളുടെ വികാരമാണെന്നും സന്ധ്യയെ അവഹേളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ കേജ്‌രിവാള്‍ ചൂലെടുക്കും മുമ്പ് കേരളത്തില്‍ അജിതയുടേയും സാറാജോസഫിന്റേയും നേതൃത്വത്തില്‍ സ്ത്രീകള്‍ ചൂലെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് സന്ധ്യ പ്രതിഷേധിക്കുമ്പോള്‍ അവരുടെ കൈയ്യില്‍ അദൃശ്യമായ ഒരു ചൂല്‍ താന്‍ കണ്ടു അത് വൈകാതെ നാടെങ്ങും ദൃശ്യമാകും.

മാറിയ കാലത്തിനനുസരിച്ച്സമര മാര്‍ഗ്ഗങ്ങളും മാറ്റേണ്ടതുണ്ടെന്നും ജനാധിപത്യത്തില്‍ വഴിതടയല്‍ ഇല്ലെന്നും വേറെ ഒരു രാജ്യത്തും ഈ രീതിയില്ലെന്നും മുകുന്ദന്‍ പറഞ്ഞു. ഇടതു പക്ഷം ശക്തിയാര്‍ജ്ജിച്ചതും നേട്ടങ്ങള്‍ ഉണ്ടാക്കിയതും ബന്ദും വഴിതടയലും നടത്തിയല്ലെന്നും ചരിത്രത്തിലെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വര്‍ത്തമാനകാലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ആകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കേജ്‌രിവാളിനേയും ജനം സൃഷ്ടിച്ചതാണ്. ഡെല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങളുടെ അടക്കിപ്പിടിച്ച രോഷത്തിന്റെ പ്രതിഫലനമാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം. ഡല്‍ഹിയിലേതിനേക്കാള്‍ അടിച്ചമര്‍ത്തലുകള്‍ ഉള്ള സ്ഥലമാണ് കേരളം എന്ന് പറഞ്ഞ മുകുന്ദന്‍ ഒരു പക്ഷെ കേരളീയര്‍ നിഷേധ വോട്ടിലൂടെയാകും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയെന്നും പറഞ്ഞു.കേരളത്തിലെ ഇടതു പക്ഷ സമരങ്ങളുടെ പരാജയത്തെ കുറിച്ചുള്ള മുകുന്ദന്റെ പരാമര്‍ശങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കാനിടയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

സി. എന്‍. കരുണാകരന്‍ അന്തരിച്ചു

December 14th, 2013

artist-cn-karunakaran-ePathram
കൊച്ചി : പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി യുടെ മുന്‍ പ്രസിഡന്റുമായ സി. എന്‍. കരുണാകരന്‍ (73) അന്തരിച്ചു.

ഗുരുവായൂരിനു സമീപം ബ്രഹ്മകുളത്ത് 1940-ല്‍ ആണ് സി. എന്‍. കരുണാകരന്‍ ജനിച്ചത്. മദ്രാസില്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്ടില്‍ നിന്ന് കലാ പഠനം പൂര്‍ത്തിയാക്കി. ഡി. പി. റോയ് ചൗധരി, കെ. എസി. എസ്. പണിക്കര്‍ എന്നിവര്‍ സി. എന്‍. കരുണാകരന്റെ ഗുരു നാഥ ന്മാരായിരുന്നു. കേരള ചിത്ര കലാ രംഗത്ത് മഹത്തായ സംഭാവന കള്‍ നല്‍കിയ സി. എന്‍. കരുണാകരന്‍ കേരള ലളിത കലാ അക്കാദമി യുടെ പ്രസിഡണ്ട് ആയിരുന്നു.

കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം, പി. ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം, കേരള ലളിത കലാ അക്കാദമി പുരസ്‌കാരം (മൂന്നു തവണ), മദ്രാസ് ലളിത കലാ അക്കാദമി പുരസ്‌കാരം, കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ്, മദ്രാസ് സര്‍ക്കാരിന്റെ ഏറ്റവും നല്ല വിദ്യാര്‍ത്ഥി ക്കുള്ള പുരസ്‌കാരം എന്നിവ നേടി യിട്ടുണ്ട്. കേരള ത്തിലെ ആദ്യ സ്വകാര്യ കലാ പ്രദര്‍ശന ശാല യായ ‘ചിത്രകൂടം’ അദ്ദേഹ മാണ് ആരംഭിച്ചത്.

അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം തുടങ്ങിയ സിനിമകള്‍ക്ക് കലാ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമ്മേളന സ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ നടന്‍ അനൂപ് ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു

November 23rd, 2013

ചേര്‍ത്തല: യൂത്ത് കോണ്‍ഗ്രസ്സ് സമ്മേളന സ്ഥലത്ത് മദ്യപിച്ചെത്തി ബഹളം ഉണ്ടക്കിയ നടന്‍ അനൂപ് ചന്ദ്രനെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി അരീപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ചേര്‍ത്തല നിയോജക മണ്ഡലം കമ്മറ്റി ജന സമ്പര്‍ക്ക പരിപാടിയുടെ വിളംബര സമ്മേളനം നടക്കുകയായിരുന്നു. റോഡരികില്‍ നടക്കുന്ന പരിപാടിയ്ക്കിടയിലേക്ക് ഒരു സുഹൃത്തിന്റെ ബൈക്കില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് വേദിയില്‍ ഉണ്ടായിരുന്ന നേതാക്കന്മാര്‍ക്ക് നേരെ ആംഗ്യങ്ങള്‍ കാണിക്കുകയും ബഹളം വെക്കുകയും ചെയ്ത് യോഗം അലങ്കോളപ്പെടുത്തുവാന്‍ ശ്രമിച്ച അനൂപ് ചന്ദ്രനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. തുര്‍ന്ന് പോലീസെത്തി അനൂപിനെ സംഭവ സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു നീക്കി. പോലീസ് സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോടും മോശം ഭാഷയില്‍ സംസാരിച്ചു.

“കോണ്‍ഗ്രസ്സിന്റെ യോഗം ഒരു പണിക്കൂറായി ശ്രവിച്ചു കൊണ്ടിരുന്ന ശ്രോതാവാണ് താന്‍ എന്നും തൊഴിലുറപ്പാണ് ലോകത്തെ ഏറ്റവും മഹത്തായ പദ്ധതിയെന്ന് ഒരു മനുഷ്യന്‍ പറഞ്ഞെന്നും. അപ്പോള്‍ താന്‍ ചിരിച്ചു പോയെന്നും. തൊഴിലുറപ്പാണ് ലോകത്തിലേറ്റവും മഹത്തായ കാര്യമെന്ന് കോണ്‍ഗ്രസ്സുകാരനല്ല ഏത് പറഞ്ഞാലും എനിക്ക് ചിരി വരും. അതിനാണ് തന്നെ കയ്യേറ്റം ചെയ്തത്” എന്നാണ്“ അനൂപിന്റെ ഭാഷ്യം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രശസ്ത ഗസല്‍ ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു

November 6th, 2013

മലപ്പുറം: പ്രസസ്ത ഗസല്‍ ഗായകന്‍ നജ്‌മല്‍ ബാബു (61) അന്തരിച്ചു. വേങ്ങരയിലെ വസതിയില്‍ വച്ച് രാത്രി പത്തുമണിയോടെ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിട്ടുണ്ട്.

പ്രശസ്ത ഗായകന്‍ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ മകനാണ് നജ്‌മല്‍ ബാബു. ആച്ചുമ്മയാണ് മാതാവ്. എം.സ്.ബാബു രാജ് മാതൃസഹോദരീ ഭര്‍ത്താവാണ്. ഇവരിലൂടെയാണ് സംഗീതത്തിന്റെ വിശാലമായ ലോകത്തിലേക്ക് പ്രവേശിച്ചത്. ചെറുപ്രായത്തില്‍ തന്നെ ഇരുവര്‍ക്കുമൊപ്പം ഇന്ത്യ മുഴുവന്‍ സംഗീത പര്യടനം നടത്തിയിട്ടുണ്ട് നജ്‌മല്‍. ഹട്ടന്‍സ് ഓര്‍ക്കസ്ട്രയിലെ പ്രധാന ഗായകനായിരുന്നു. ഗസലുകളോടായിരുന്നു കൂടുതല്‍ താല്പര്യം. കുറച്ചു കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം കോഴിക്കോട്ടെ സംഗീത സദസ്സുകളില്‍ നജ്മല്‍ വീണ്ടും സജീവമായി വരികയായിരുന്നു.

സുബൈദയാണ് ഭാര്യ. ലസ്ലി നജ്മല്‍, പ്രിയേഷ് നജ്മല്‍ എന്നിവര്‍ മക്കളാണ്. കോയ സഫീറ എന്നിവര്‍ മരുമക്കളും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 381011122030»|

« Previous Page« Previous « ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു
Next »Next Page » നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ അന്തരിച്ചു »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine