ഭാഷാ പണ്ഡിതന്‍ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

June 5th, 2018

panmana-ramachandran-nair-passed-away-ePathram
തിരുവനന്തപുരം : മലയാള ഭാഷാപണ്ഡിതനും എഴുത്തു കാരനു മായ പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍ നായര്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹ ജമായ അസുഖത്തെ ത്തുടര്‍ന്ന് തിരു വനന്ത പുരം വഴുതക്കാട്ടെ വസതി യില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച്ച വൈകു ന്നേരം 4 മണിക്ക് തൈക്കാട് ശാന്തി കവാടം ശ്മശാന ത്തില്‍ നടക്കും.

കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍. കുഞ്ചു നായർ, ലക്ഷ്മി ക്കുട്ടി യമ്മ ദമ്പതി മാരുടെ മകനായ അദ്ദേഹം സംസ്‌കൃത ത്തില്‍ ശാസ്ത്രിയും ഭൗതിക ശാസ്ത്ര ത്തില്‍ ബിരുദവും നേടി. തിരു വനന്ത പുരം യൂണി വേഴ്‌ സിറ്റി കോളേജില്‍ നിന്ന് 1957 ല്‍ മലയാളം എം. എ. ഒന്നാം റാങ്കോടെ വിജയിച്ച് ഗോദ വര്‍മ്മ സ്മാരക സമ്മാനം കരസ്ഥമാക്കി.

പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരു വനന്ത പുരം എന്നി വിട ങ്ങളിലെ സര്‍ ക്കാര്‍ കലാ ലയ ങ്ങളില്‍ അദ്ധ്യാ പകനായി സേവനം അനു ഷ്ടിച്ചി ട്ടുണ്ട്. 1987-ല്‍ യൂണി വേഴ്‌സിറ്റി കോളേജി ലെ മല യാള വിഭാഗം മേധാവി യായിരിക്കുമ്പോള്‍ വിരമിച്ചു.

മലയാള ഭാഷ യുടെ തെറ്റില്ലാത്ത പ്രയോഗ ത്തി ന്നു വേണ്ടി നില കൊണ്ട പന്മന രാമചന്ദ്രന്‍ നായര്‍ ഇതിന് സഹായ കമാ കുന്ന ഒട്ടേറെ പുസ്തക ങ്ങള്‍ രചിച്ചിട്ടുണ്ട്.

തെറ്റും ശരിയും, നല്ല ഭാഷ, തെറ്റില്ലാത്ത മലയാളം, ശുദ്ധ മല യാളം തുടങ്ങി യവ യാണ് പ്രധാന കൃതികള്‍.

ഭാഷ യുടെ ഉപയോഗ ത്തില്‍ സര്‍വ്വ സാധാരണ മായി സംഭ വി ക്കുന്ന അക്ഷര പ്പിശകു കളും വ്യാകരണ പ്പിശ കു കളും ചൂണ്ടി ക്കാണിച്ച് ആനു കാലിക ങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി യിട്ടുണ്ട്.

കേരള ഗ്രന്ഥ ശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാ മണ്ഡലം, സാഹിത്യ പ്രവര്‍ ത്തക സഹ കരണ സംഘം എന്നിവയുടെ സമിതി കളിലും, കേരള സര്‍വ്വ കലാ ശാല യുടെ സെനറ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലീലാ മേനോന്‍ അന്തരിച്ചു

June 4th, 2018

senior-journalist-leela-menon-passed-away-ePathram
കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ജന്മ ഭൂമി പത്ര ത്തിന്റെ ചീഫ് എഡിറ്ററു മായ ലീല മേനോൻ (86) അന്തരിച്ചു. ഞായറാഴ്ച രാത്രി യിലായിരുന്നു അന്ത്യം. ദീര്‍ഘ കാല മായി രോഗ ബാധിത യായി ചികിത്സ യിലാ യിരുന്നു.

എറണാകുളം വെങ്ങോല തുമ്മാരു കുടി വീട്ടിൽ പാല ക്കോട്ട് നീലകണ്ഠൻ കർത്താ – ജാനകിയമ്മ ദമ്പതി കളു ടെ മകളായി 1932 ലാണു ജനനം.

വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഹൈദരാ ബാദ് നൈസാം കോളേജ് എന്നി വിട ങ്ങളില്‍ ആയി രുന്നു വിദ്യാഭ്യാസം.1978 ൽ പത്ര പ്രവര്‍ ത്തന രംഗത്തേക്ക് വന്നു. ഇന്ത്യൻ എക്സ് പ്രസ്സ് പത്ര ത്തിന്റെ ന്യൂഡൽഹി, കോട്ടയം, കൊച്ചി എന്നി വട ങ്ങളിൽ പ്രവർത്തിച്ചു. 2000 ല്‍ പ്രിന്‍സിപ്പല്‍ കറ സ്പോ ണ്ടന്റ് ആയിരിക്കെ വിരമിച്ചു.

തുടര്‍ന്ന് കേരള മിഡ്ഡേ ടൈം, കോർപ്പറേറ്റ് ടുഡേ എന്നിവ യിൽ എഡിറ്റര്‍ ആയും വനിത, മലയാളം, മാധ്യമം, ഒൗട്ട്ലുക്ക്, ഹിന്ദു തുടങ്ങിയ വയിൽ കോളമിസ്റ്റ് ആയും പ്രവര്‍ത്തിച്ചു.

ഭർത്താവ് പരേതനായ മുണ്ടിയടത്ത് മേജർ ഭാസ്കര മേനോൻ. ‘നിലയ്ക്കാത്ത സിംഫണി’ എന്ന ആത്മ കഥയും ‘ഹൃദയ പൂര്‍വ്വം’ എന്ന പേരിലുള്ള ലേഖന സമാഹാര വും പ്രസിദ്ധീ കരി ച്ചിട്ടുണ്ട്.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനം വേണം : മുഖ്യമന്ത്രി

May 27th, 2018

pinarayi-vijayan-epathram
തൃശ്ശൂര്‍ : കേരളത്തിന് ഒരു ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനം തെരഞ്ഞെടുക്കണം എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. ചടങ്ങു കള്‍ ഉല്‍ഘാടനം ചെയ്യുമ്പോള്‍ വിശ്വാ സികള്‍ അല്ലാത്ത വരും നിലവിളക്ക് കൊളു ത്തുന്നുണ്ട്. ദീപം എന്ന അര്‍ത്ഥ ത്തില്‍ മാത്രം അതിനെ എടുത്താല്‍ മതി. എന്നാല്‍ ചടങ്ങു കളിലെ പ്രാര്‍ത്ഥന കള്‍ ക്കു പകരം ആലപിക്കാ വുന്ന ഗാനം പൊതു ഗാന മായി രൂപപ്പെ ടുത്തേ ണ്ടത് ആവശ്യമാണ്.

പ്രാര്‍ത്ഥനാ ഗാനം എന്ന പേരില്‍ ദീര്‍ഘ സമയം എഴു ന്നേല്‍പ്പിച്ചു നിര്‍ത്തി ഔചി ത്യ മില്ലാതെ യുള്ള ആലാ പനം പല പ്പോഴും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട് എന്നും പൊതു ചടങ്ങു കളിലെ ചില പ്രാര്‍ ത്ഥനാ ഗാന ങ്ങള്‍ അരോചകം ആയതിനാല്‍ ഇതിന് പ്രതി വിധി യായി സംസ്ഥാന ത്തിന്റെ തായി ഒരു ഔദ്യോഗിക ഗാനം തെരഞ്ഞെടു ക്കുവാനുള്ള ഉത്തര വാദിത്വം സാഹിത്യ അക്കാദമിയെ ഏല്‍പ്പി ക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ത്തിന്റെ ഭാഗ മായി സാംസ്‌കാരിക പ്രവര്‍ ത്തകരു മായി നട ത്തിയ കൂടി ക്കാഴ്ച യില്‍ വെച്ചാണ് മുഖ്യ മന്ത്രി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

ചടങ്ങില്‍ മന്ത്രി എ. കെ. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, സെക്രട്ടറി കെ. പി. മോഹനന്‍, സംഗീത നാടക അക്കാദമി ചെയര്‍ പേഴ്‌സണ്‍ കെ. പി. എ. സി. ലളിത, ലളിത കലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പ രാജ്, മുന്‍ സ്​പീക്കര്‍ കെ. രാധാ കൃഷ്ണന്‍ എന്നിവരും സന്നിഹിത രായിരുന്നു.

മുന്നൂറോളം സാംസ്‌കാരിക പ്രവര്‍ ത്തകര്‍ മുഖ്യ മന്ത്രി യുമായുള്ള കൂടി ക്കാഴ്ച യില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒറ്റ മുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രൻസ് നടൻ

March 8th, 2018

state award_epathram

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന സിനിമയിൽ ഒരു ഓട്ടൻ തുള്ളൽ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് മികച്ച നടനായി. ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി പാർവ്വതിയെ തെരെഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

ഗാർഹിക പീഡനത്തിന് ഇരയാകുന്ന ഒരു പെൺകുട്ടിയുടെ ചെറുത്തു നിൽപ്പിന്റെ കഥ പറഞ്ഞ ഒറ്റ മുറി വെളിച്ചം മികച്ച സിനിമയായി. രാഹുൽ റിജി നായർ ആണ് സിനിമ സംവിധാനം ചെയ്തത്. നിർമ്മാതാവിനും സംവിധായകനും രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ഇ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി ആണ് മികച്ച സംവിധായകൻ.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവർ പോലീസ് കസ്റ്റഡിയിൽ

February 6th, 2018

malayalam-poet-kureeppuzha-sreekumar-ePathram
കൊല്ലം : കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആര്‍. എസ്. എസ്. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലം ജില്ല യിലെ കട്ടക്കലിന് സമീപം കൈരളി ഗ്രന്ഥ ശാലയുടെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് അദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി ഗ്രന്ഥ ശാലയുടെ ഉല്‍ഘാടന പ്രസംഗ ത്തില്‍ വടയമ്പാടി ജാതി മതില്‍ സമര ത്തെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇതേ ത്തുടര്‍ ന്നാണ് കൈയേറ്റം ഉണ്ടായത് എന്ന് കടക്കല്‍ പോലീസില്‍ കുരീപ്പുഴ ശ്രീകുമാര്‍ നല്‍കിയ പരാതി യില്‍ പറയുന്നു. 15 ആര്‍. എസ്. എസ്. പ്രവര്‍ ത്തകര്‍ക്ക് എതിരെ യായിരുന്നു കേസ്സെടുത്തി രുന്നത്. ഇതില്‍ ആറു പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തി ട്ടുള്ളത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഞായറാഴ്ച കളിലെ സൗജന്യ വിളി : ബി. എസ്. എന്‍. എല്‍. ഓഫര്‍ തുടരും
Next »Next Page » യു. എ. ഇ. വിസ : പൊലീസ് ക്ലിയറൻസ് നടപടി കള്‍ വേഗ ത്തിലാക്കും »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine