പഴവിള രമേശന്‍ അന്തരിച്ചു

June 13th, 2019

തിരുവനന്തപുരം : കവിയും ഗാന രച യി താവു മായ പഴവിള രമേശന്‍ (83) അന്തരിച്ചു. വാര്‍ദ്ധ ക്യ സഹജ മായ അസുഖങ്ങളെ തുടര്‍ന്ന്‍ ചികില്‍സ യില്‍ ആയിരുന്നു.

കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിള യില്‍ എന്‍. എ. വേലായുധന്‍ – കെ. ഭാനു ക്കുട്ടി അമ്മ ദമ്പതി കളുടെ മകനാ ണ് പഴവിള രമേശന്‍.

1961 മുതൽ 1968 വരെ കൗമുദി ആഴ്ച പ്പതിപ്പിൽ സഹ പത്രാ ധിപര്‍ ആയി രുന്നു. 1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ടിൽ ജോലി ചെയ്തിരുന്നു.

മഴ യുടെ ജാലകം, ഞാന്‍ എന്റെ കാടു കളിലേക്ക് (കവിതാ സമാ ഹാര ങ്ങള്‍), ഓര്‍മ്മ യുടെ വര്‍ത്ത മാനം. മായാത്ത വരകള്‍, നേര്‍വര (ലേഖന സമാഹാര ങ്ങള്‍) എന്നിവ യാണ് പ്രധാന കൃതി കള്‍. ഞാറ്റടി, ആശംസ കളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ സിനികള്‍ക്കു വേണ്ടി ഗാന രചന നിര്‍വ്വ ഹിച്ചു.

സമഗ്ര സംഭാവന ക്കുള്ള കേരള സാഹിത്യ അക്കാ ദമി പുരസ്‌കാരം ലഭിച്ചി ട്ടുണ്ട്. ഫിലിം ക്രിട്ടിക്സ് അവാർഡ്, പി. കുഞ്ഞി രാമൻ നായർ അവാർഡ്, അബു ദാബി ശക്തി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ അദ്ദേഹ ത്തെ തേടി എത്തിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാലഭാസ്കറിന്‍റെ മരണം: സിസിടിവി ദൃശ്യം പ്രകാശ് തമ്പി എടുത്തിരുന്നു; മൊഴി ശരി വെച്ച് സുഹൃത്ത്

June 10th, 2019

balabaskar_epathram

തിരുവനന്തപുരം: പ്രകാശ് തമ്പിയുടെ മൊഴിയെ അനുകൂലിച്ച് സുഹൃത്ത് ജമീൽ. തനിയ്ക്കും മറ്റൊരു സുഹൃത്ത് സനൽരാജിനുമൊപ്പമാണ് ബാലഭാസ്കർ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രകാശ് തമ്പി പോയി. ഡ്രൈവർ അർജ്ജുൻ മൊഴി മാറ്റിയപ്പോൾ സംശയം തോന്നിയപ്പോഴാണ് പ്രകാശ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതെന്നും ജമീൽ പറഞ്ഞു.

പ്രകാശൻ തമ്പിയുടേയും അര്‍ജുന്‍റേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഫോറന്‍സിക് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ജമീല്‍, സനല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് ജൂസ് കടയില്‍ പോയതെന്ന പ്രകാശന്‍ തമ്പിയുടെ മൊഴി, കൊല്ലത്തെ ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കിയിരുന്നു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഡോ. ഡി. ബാബു പോൾ അന്തരിച്ചു

April 13th, 2019

തിരുവനന്തപുരം : അഡീഷനൽ ചീഫ് സെക്രട്ടറി ആയി രുന്ന ഡോക്ടര്‍ ഡി. ബാബു പോൾ അന്ത രിച്ചു. അസുഖ ത്തെ തുടര്‍ന്ന് ഒരാഴ്ച യായി തിരുവ നന്ത പുരത്തെ സ്വകാര്യ ആശു പത്രി യിൽ ചികില്‍സ യില്‍ ആയി രുന്നു. ശനിയാഴ്ച പുലർച്ചെ യായി രുന്നു അന്ത്യം.

നാളെ നാലു മണിക്ക് പെരു മ്പാവൂരില്‍ കുറുപ്പുംപടി യാക്കോ ബായ പള്ളി യിൽ സംസ്കാരം നടക്കും.

അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയം ഭരണ ഓംബുഡ്സ്മാന്‍ അംഗം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍ മാന്‍, കേരള സര്‍വ്വ കലാ ശാല വൈസ് ചാന്‍ സലര്‍ തുടങ്ങിയ പദവി കള്‍ വഹി ച്ചി രുന്നു. എഴുത്തു കാരനും പ്രഭാഷകനു മായ ബാബു പോള്‍ മുപ്പതോളം പുസ്തക ങ്ങള്‍ എഴുതി യിട്ടുണ്ട്.

എറണാകുളം കുറുപ്പും പടി ചീര ത്തോട്ട ത്തിൽ പി. എ. പൗലോസ് – മേരി പോള്‍ ദമ്പതി കളുടെ മകനായി 1941 ഏപ്രില്‍ 11 നു ജനനം. യാക്കോ ബായ സഭ യുടെ കോര്‍ എപ്പിസ്‌കോപ്പ യായി രുന്നു പിതാവ് പി. എ. പൗലോസ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഷിത അന്തരിച്ചു

March 27th, 2019

writer-pk-ashita-passed-away-ePathram

തൃശ്ശൂര്‍: പ്രമുഖ എഴുത്തുകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി തൃശ്ശൂരിലെ സ്വകാര്യ ആശു പത്രി യില്‍ വെച്ചാ യിരുന്നു അന്ത്യം. ദീര്‍ഘ കാല മായി അര്‍ബുദ ബാധിത യായിരുന്നു.

തൃശ്ശൂര്‍ ജില്ല യിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ അഞ്ചിന് ജനിച്ച അഷിത , സാഹിത്യ രംഗത്ത് കവി, ചെറു കഥാ കൃത്ത്, വിവര്‍ ത്തക തുട ങ്ങിയ മേഖല കളില്‍ തന്റെ തായ കയ്യൊപ്പു ചാര്‍ത്തി യിരുന്നു.

അഷിത യുടെ കഥകള്‍, അപൂര്‍ണ്ണ വിരാമ ങ്ങള്‍, ഒരു സ്ത്രീ യും പറയാ ത്തത്, വിസ്മയ ചിഹ്ന ങ്ങള്‍, മഴ മേഘ ങ്ങള്‍, കല്ലു വെച്ച നുണ കള്‍, തഥാഗത, മീര പാടുന്നു, അലക്‌സാണ്ടര്‍ പുഷ്‌കി ന്റെ കവിത കളുടെ മലയാള തര്‍ജ്ജമ തുട ങ്ങിയവ യാണ് പ്രധാന കൃതി കള്‍.

‘അഷിത യുടെ കഥകള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി യുടെ 2015 ലെ ചെറു കഥാ പുരസ്‌കാരം ലഭി ച്ചിരുന്നു. ഇട ശ്ശേരി പുര സ്‌കാരം, പത്മരാജന്‍ പുരസ്‌ കാരം, ലളി താംബിക അന്തര്‍ജ്ജനം സ്മാരക പുര സ്‌കാ രം, അങ്കണം അവാര്‍ഡ് തുടങ്ങിയവ നേടി യിട്ടുണ്ട്.

കേരള സര്‍വ്വ കലാ ശാല യിലെ ജേണലിസം വിഭാഗ ത്തില്‍ അദ്ധ്യാപകന്‍ ആയിരുന്ന ഡോ. കെ. വി. രാമന്‍ കുട്ടി യാണ് ഭര്‍ത്താവ്. മകള്‍ : ഉമ. മരുമകന്‍ : ശ്രീജിത്ത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൈമൺ ബ്രിട്ടോ അന്തരിച്ചു

December 31st, 2018

Simon-Britto-epathram

തൃശൂര്‍ : സി. പി. എം. നേതാവും മുന്‍ എം. എല്‍. എ. യു മായ സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. ഹൃദയാ ഘാത മാണ് മരണ കാരണം. തൃശൂരിലെ സ്വകാര്യ ആശു പത്രി യിലായി രുന്നു അന്ത്യം.

2006 മുതൽ 2011 വരെ നിയമ സഭ യിലെ ആംഗ്ലോ – ഇന്ത്യൻ പ്രതിനിധി ആയി രുന്നു സൈമണ്‍ ബ്രിട്ടോ.

എറണാ കുളം ജില്ലയിലെ പോഞ്ഞി ക്കരയിൽ നിക്കോ ളാസ് റോഡ്രിഗ്സ് – ഇറിൻ റോഡ്രി ഗ്സ് ദമ്പതി കളുടെ മകനായി 1954 മാർച്ച്‌ 27 നാണ് ബ്രിട്ടോ ജനിച്ചത്.

പച്ചാളം സെന്റ് ജോസഫ്‌ ഹൈസ്കൂള്‍, എറ ണാ കുളം സെന്റ് ആൽബർട്ട്‌സ്‌ കോളേജ്‌, തിരു വനന്ത പുരം ലോ അക്കാ ദമി, എറണാ കുളം ലോ കോളേജ്‌, ബീഹാ റിലെ മിഥില യൂണി വേഴ്സിറ്റി എന്നി വിട ങ്ങളിലായി രുന്നു വിദ്യാ ഭ്യാസം.

അക്രമ – കൊല പാതക രാഷ്ട്രീയ ത്തിന്റെ ജീവി ച്ചിരുന്ന രക്തസാക്ഷി എന്നായിരുന്നു ബ്രിട്ടോ യെ വിശേഷി പ്പിച്ചി രുന്നത്.

എസ്. എഫ്. ഐ. സംസ്ഥാന വൈസ് പ്രസിഡണ്ട് പദവി യില്‍ ഇരിക്കു മ്പോള്‍ 1983 ഒക്‌ടോ ബർ 14 ന്‌ ആയി രുന്നു ആക്രമണ ത്തിന് ഇര യായത്. ആക്രമണത്തില്‍ അരക്കു താഴെ തളർന്നു എങ്കിലും പൊതു രംഗ ത്ത് പ്രവര്‍ ത്തിച്ചി രുന്നത് വീല്‍ ചെയറില്‍ ആയിരുന്നു.

കേരള ഗ്രന്ഥ ശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള സര്‍വ്വ കലാ ശാല സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ ത്തിച്ചു. ഭാര്യ : സീന ഭാസ്കര്‍. മകള്‍ : കയീനില.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എൻജിനീയറിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാപിച്ചു
Next »Next Page » വനിതാ മതില്‍ വന്‍മതിലായി »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine