തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുവാന്‍ അനുമതി

February 11th, 2011

പേരാമംഗലം: തൃശ്ശൂര്‍ പേരാമംഗലം ക്ഷേത്രത്തില്‍  ഫെബ്രുവരി 12-ആം തിയതി നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ ദേവസ്വത്തിന്റെ കൊമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കോടതിയില്‍ നിന്നും അനുമതി ലഭിച്ചു. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ (317 സെന്റീമീറ്റര്‍) ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ചില സാങ്കേതികത്വം പറഞ്ഞ് ഉത്സവ പരിപാടികളില്‍ പങ്കെടുക്കുവാന്‍ വനം വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ ഒരു പാനല്‍ ആനയെ പരിശോധിച്ച് എഴുന്നള്ളിക്കാമെന്ന് അനുമതി നല്‍കിയിട്ടുണ്ട്.

thechikkottukavu-ramachandran-epathram

ഫയല്‍ ചിത്രം

രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ആനകള്‍ പോലും കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ഉത്സവങ്ങളില്‍ പങ്കെടുക്കുമ്പോള്‍ രാമചന്ദ്രനെ മാറ്റി നിര്‍ത്തുന്നതില്‍ ആന സ്നേഹികളും ഭക്ത ജനങ്ങളും അതീവ നിരാശയിലായിരുന്നു. ആന ഉടമകള്‍ക്കിടയിലെ അനാരോഗ്യകരമായ പ്രവണതകളാണ് രാമചന്ദ്രനെ ഉത്സവ പരിപാടികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനു പുറകിലുള്ളതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു മുമ്പും രാമചന്ദ്രനെതിരെ കേസു കൊടുത്ത് അവനെ ഉത്സവ പ്പറമ്പുകളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ശ്രമമുണ്ടായിരുന്നു.

ഇന്ന് കേരളത്തിലെ ഉത്സവ പ്പറമ്പുകളില്‍ ഏറ്റവും അധികം ആരാധകരും ഡിമാന്റും ഉള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ബീഹാറില്‍ നിന്നുമാണ് മോട്ടി പ്രസാദ് എന്ന ഇന്നത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കേരളത്തി ലെത്തിയത്. നാട്ടുകാര്‍ പിരിവിട്ടെടുത്ത് 1984-ല്‍ തൃശ്ശൂര്‍ സ്വദേശി വെങ്കിടാദ്രിയില്‍ നിന്നും വാങ്ങി തൃശ്ശൂര്‍ പേരാമംഗലം ക്ഷേത്രത്തില്‍ നടയിരുത്തുകയായിരുന്നു ഇവനെ. അന്നൊരു ചെറിയ ആനയായിരുന്ന ഇവന്‍ പിന്നീട് വളര്‍ന്നു വലുതായി പകരം വെക്കുവാനില്ലാത്ത ആനചന്തമായി മാറി. ഒറ്റനിലവും അഴകും ഒത്തിണങ്ങിയ രാമചന്ദ്രന്‍ മത്സര പ്പൂരങ്ങളിലെ അവിഭാജ്യ ഘടകമായി തീര്‍ന്നു.  ഒന്നിലധികം ആവശ്യക്കാര്‍ ഉണ്ടാകുമെന്നതിനാല്‍ മിക്കവാറും ടെണ്ടറിലൂടെ ആണ് രാമചന്ദ്രനെ വിവിധ ഉത്സവ ക്കമ്മറ്റിക്കാര്‍ സ്വന്തമാക്കാറ്. ആഹ്ദാരാവ ങ്ങളോടെ യാണിവനെ ആരാധകര്‍ ഉത്സവ പ്പറമ്പുകളിലേക്ക് ആനയിക്കുന്നത്. ചക്കുമരശ്ശേരി, ചെറായി തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന തലപൊക്ക മത്സരങ്ങളില്‍ വിജയ കിരീടം ചൂടിയിട്ടുള്ള രാമചന്ദ്രന്‍ ഇത്തിത്താനം ഗജ മേളയടക്കം ഉള്ള പ്രമുഖ ഗജ മേളകളിലും വിജയിയായിട്ടുണ്ട്.  പതിനാറു വര്‍ഷമായി പാലക്കാട് കുനിശ്ശേരി സ്വദേശി മണിയാണ് ഇവന്റെ പാപ്പാന്‍.

thechikkottukavu-ramachandran-2-epathram

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

രാമചന്ദ്രനെ തെച്ചിക്കോട്ടുകാവ് ക്ഷേത്രോത്സവത്തില്‍ എഴുന്നള്ളിക്കുവാനുള്ള പ്രത്യേക അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ദേവസ്വം അധികൃതരും ആരാധകരും eപത്രത്തെ അറിയിച്ചു. രാമചന്ദ്രന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടറും പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടം മൂന്നു സ്ത്രീകളെ കൊലപ്പെടുത്തി

February 10th, 2011

elephant-stories-epathramവാല്‍പ്പാറ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വാല്‍പ്പാറയിലെ ഒരു തേയില തോട്ടത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മൂന്നു തൊഴിലാളി സ്തീകള്‍ കൊല്ലപ്പെട്ടു. ഖദീജ (58), ശെല്‍‌വത്തായ് (51), പരമേശ്വരി (52) എന്നിവരാണ് മരിച്ചത്.  വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ എട്ട് ആനകള്‍ അടങ്ങുന്ന സംഘം തൊഴിലാളികളുടെ ഇടയിലേക്ക്  കടന്നു വരികയായിരുന്നു. കാട്ടാനകളെ കണ്ട് ഭയന്നോടിയ സ്തീ‍കളില്‍ ചിലര്‍ നിലത്തു വീണു. ഇവരെ കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. കാട്ടാനകളുടെ ചവിട്ടും കുത്തുമേറ്റ ഇവര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ചിതറിയോടിയ തൊഴിലാളികളും മറ്റു ആളുകളും തിരികെ വന്ന് ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.

ഏതാനും ദിവസമായി ഈ പ്രദേശത്ത് കാട്ടാ‍നകളുടെ സാന്നിധ്യം ഉണ്ട്. സംഭവത്തെ തുടര്‍ന്ന് തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ചെറിയ തോതില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെ തടഞ്ഞു വെക്കുകയും ചെയ്തു. നിരവധി തവണ കാട്ടാന ക്കൂട്ടത്തിന്റെ ആക്രമണങ്ങളെ പറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും വേണ്ടത്ര മുന്‍കരുതല്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് കുറേ സമയത്തേക്ക് മൃതദേഹങ്ങള്‍ സംഭവസ്ഥലത്തു നിന്നും മാറ്റുന്നതിനും നാട്ടുകാര്‍ അനുവദിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

ചെറായി തലപൊക്ക മത്സരം: പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയി

January 23rd, 2011

elephant-stories-epathramചെറായി: ചെറായില്‍ നടന്ന ആനകളുടെ തലപൊക്ക മത്സരത്തില്‍ മന്ദലാം‌കുന്ന് അയ്യപ്പനെ അടിയറവു പറയിച്ചു കൊണ്ട് പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയിയായി.  ഇഞ്ചോടിഞ്ച് മത്സരത്തില്‍ അയ്യപ്പനെ അടിയറവു പറയിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ തന്റെ ആധിപത്യം ഉറപ്പിച്ചപ്പോള്‍ അവന്റെ ആരാധകരുടെ ആവേശം അണപൊട്ടി.  ഇനി ചെറായി ഉത്സവത്തിലെ ഈ വര്‍ഷത്തെ തിടമ്പ് പട്ടത്ത് ശ്രീകൃഷ്ണനു സ്വന്തം. തെക്കേ ചെരുവാരവും വടക്കേ ചെരുവാരവും തമ്മില്‍ ആയിരുന്നു മത്സരം. തെക്കേ ചേരുവാരത്തിനായി വേദിയില്‍ എത്തിയത് പട്ടത്തു ശ്രീകൃഷണന്‍ ആയിരുന്നു വടക്കേ ചേരുവാരത്തിന്റെ മത്സരാര്‍ഥി മന്ദലാം‌കുന്ന് അയ്യപ്പനും.

ഏറെ പ്രസിദ്ധമാണ്‌ ചെറായിലെ തലപൊക്ക മത്സരം. ചെറായിലെ  മത്സരവേദിയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അടക്കം കേരളത്തില പ്രമുഖരായ പല ആനകളും മാറ്റുരച്ചിട്ടുണ്ട്. ചെറായി ക്ഷേത്രത്തിലെ ഗജമണ്ഡപം ആയിരുന്നു പതിവു പോലെ മത്സര വേദി. നെറ്റിപ്പട്ടവും കഴുത്തില്‍ മണിയും കാല്‍‌മണിയും അണിഞ്ഞ് കുളിച്ചൊരുങ്ങി പട്ടത്ത് ശ്രീകൃഷ്ണനും മന്ദലാം‌കുന്ന് അയ്യപ്പനും നിന്നു. മത്സരം നടക്കുമ്പോള്‍ പാപ്പാന്മാരോ മറ്റ് ആരെങ്കിലുമോ ആനകളെ നേരിട്ടോ തോട്ടിയോ വടിയോ ഉപയോഗിച്ചോ സ്പ്രര്‍ശിക്കുവാന്‍ പാടില്ല. ഏഴുമിറ്റു നേരം ആനകള്‍ തലയുയര്‍ത്തിനിന്ന് പരസ്പരം  മത്സരിക്കും. ഇവിടെ മത്സരം ആരംഭിച്ചപ്പോള്‍ തന്നെ പട്ടത്ത് ശ്രീകൃഷ്ണനായിരുന്നു മുന്‍‌തൂക്കം. പട്ടത്ത് ശ്രീകൃഷ്ണന്റേത് ഒറ്റനിലവായിരുന്നു എന്നാല്‍ അയ്യപ്പനാകട്ടെ ഇടയ്ക്ക് തുമ്പിയുയര്‍ത്തിയും തലതാഴ്ത്തിയും നിന്നതോടെ  പട്ടത്ത് വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ ഫൈനല്‍ ബെല്‍ മുഴങ്ങുമ്പോഴേക്കും കാണികള്‍ വിജയിയെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് ശ്രീകൃഷ്ണനു സുബ്രമണ്യന്റെ തിടമ്പും അയ്യപ്പനു ശിവന്റെ തിടമ്പും നല്‍കി ശീവേലി നടത്തി. മത്സരം കാണുവാനായി നൂറുകണക്കിനു ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

കൊല്ലത്ത് ഇടഞ്ഞ ആന കായലില്‍ ചാടി

January 21st, 2011

elephant-stories-epathramകൊല്ലം: കൊല്ലം ശക്തി കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുവാന്‍ കൊണ്ടു വന്ന രാജശേഖരന്‍ എന്ന ആന ഇടഞ്ഞോടി കായലില്‍ ചാടി. വെള്ളിയാഴ്ച ഉച്ചയോടെ പറ എഴുന്നള്ളിപ്പിനായി കൊണ്ടു പോകുമ്പോള്‍ ആന ഇടയുകയായിരുന്നു. തുടര്‍ന്ന് അല്പ ദൂരം ഓടിയ കൊമ്പന്‍ വട്ടക്കായലില്‍ ചാടി. വടം കുരുക്കി ആനയെ കരയ്ക്ക് അടുപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ വഴങ്ങിയില്ല. വട്ടക്കായലിന്റെ നടുവിലേക്ക് നീന്തി പോയി. തുടര്‍ന്ന് എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ചേര്‍ന്ന് നടത്തിയ കഠിനമായ പ്രയത്നത്തി നൊടുവിലാണ് കൊമ്പനെ കരയ്ക്ക് കയറ്റിയത്. കനത്ത ചൂടു കാരണമാകാം ആന വെള്ളത്തില്‍ നിന്നും കയറാതെ കായലില്‍ കിടന്നതെന്ന് കരുതുന്നു.

നേരത്തെ എഴുന്നള്ളിക്കുവാന്‍ കൊണ്ടു വന്ന ശ്രീവല്ലഭ ദാസ് എന്ന കൊമ്പന്‍ ഇടഞ്ഞതിനെ തുടര്‍ന്നായിരുന്നു രാജശേഖരനെ കൊണ്ടു വന്നത്. ശ്രീവല്ലഭ ദാസിന്റെ പാപ്പാന്‍ ബിജു തന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളെ പീഠിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. അറസ്റ്റു ചെയ്യുമ്പോള്‍ ആനയെ വേണ്ട വിധം ബന്ധിച്ചിരുന്നില്ല. പാപ്പാനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോയതോടെ ആന അനുസരണക്കേട് കാണിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് ഉടമ മറ്റൊരു പാപ്പാനുമായി വന്നു. ഒറ്റച്ചട്ടമായതിനാല്‍ പുതിയ ആള്‍ക്ക് ആന വഴങ്ങിയില്ല എങ്കിലും കെട്ടിയുറപ്പിക്കുവാനുള്ള ശ്രമത്തിനിടയില്‍ ആന ഓടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിനു സമീപത്തുള്ള പുരയിടത്തില്‍ കയറിയ ആന റോയ് ആന്‍സ് എന്നയാളുടെ വീടിന്റെ അടുക്കള യോടനുബന്ധിച്ചുള്ള ഷെഡ്ഡ് തകര്‍ത്തു. ഷെഡ്ഡു തകര്‍ക്കു ന്നതിനിടയില്‍ ഷീറ്റു തട്ടി ആനയ്ക്ക് മസ്തകത്തിനു സാരമായ മുറിവേറ്റു. വീണ്ടും ഓടിയ ആന മറ്റൊരാളുടെ പുരയിടത്തിന്റെ മതില്‍ തകര്‍ത്തു. വാഴയും കവുങ്ങും തെങ്ങുമടക്കം മരങ്ങള്‍ പിഴുതെറിഞ്ഞും, കുത്തി മറിച്ചും നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഉണ്ണികൃഷ്ണന്‍ ചരിഞ്ഞു

January 19th, 2011

elephant-stories-epathramഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഉണ്ണികൃഷ്ണന്‍ (20) തിങ്കളാഴ്ച രാത്രി 11.15 ഓടെ ചരിഞ്ഞു. കുറച്ചു ദിവസങ്ങളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. തിരുത്തിക്കാട്ട് പറമ്പില്‍ തളച്ചിരുന്ന ആന രാത്രി 11 മണിയോടെ തളര്‍ന്നു വീണു. ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ ഗുരുവായൂര്‍ ദേവസ്വത്തില്‍ എത്തിയിട്ട്. ഗുരുവായൂരപ്പന് അവസാനമായി നടയിരുത്തിയ ആനയാണ് ഉണ്ണികൃഷ്ണന്‍. ഇതോടെ ദേവസ്വത്തിന്റെ ആനകളുടെ എണ്ണം 64 ആയി കുറഞ്ഞു. തിരുപ്പൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ നടയിരുത്തിയ ആനയാണ് ഉണ്ണികൃഷ്ണന്‍.

ഷെരീഫ്

-

വായിക്കുക:

1 അഭിപ്രായം »

19 of 2910181920»|

« Previous Page« Previous « ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു
Next »Next Page » കേരളത്തിലും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വരുന്നു »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine