കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

March 8th, 2011

elephant-stories-epathramചാലക്കുടി: വാല്‍‌പാറ പ്രദേശത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ തോട്ടം തൊഴിലാളിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. ടാറ്റാ ടീ എസ്റ്റേറ്റിലെ തൊഴിലാളിയായ അണ്ണപ്പന്‍ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് അണ്ണപ്പന്‍ കാട്ടാനയുടെ മുമ്പില്‍ പെട്ടത്. കാട്ടാനയെ കണ്ട് ഭയന്നോടിയ അണ്ണപ്പനെ ആന തുമ്പി കൊണ്ട് എടുത്തെറി യുകയായിരുന്നു. തുടര്‍ന്ന് പാറയില്‍ തലയിടിച്ച് വീണതാകാം മരണ കാരണം. അണ്ണപ്പന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ആനയെ തുരത്തിയോടിച്ചു. ഗുരുതരമായി പരിക്കേറ്റ അണ്ണപ്പനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.  മരിച്ച അണ്ണപ്പന് ഭാര്യയും കുട്ടിയുമുണ്ട്.

കഴിഞ്ഞ മാസം സമീപ പ്രദേശത്ത് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തില്‍ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. വേനല്‍ കനത്തതോടെ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുന്നത് പതിവായിരിക്കുന്നു. വനാതിര്‍ത്തിയില്‍ വൈദ്യുതി വേലികള്‍ കൃത്യമായി സ്ഥാപിക്കാത്തതും ആനകള്‍ കടന്നു വരാതിരിക്കുവാന്‍ കുഴികള്‍ തീര്‍ക്കാത്തതും അവയ്ക്ക് തോട്ടം മേഖലയില്‍ സ്വൈര്യ വിഹാരം നടത്തുവാന്‍ സാഹചര്യമൊരുക്കുന്നു. പ്രദേശ വാസികള്‍ പല തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോട്ടയത്ത് ആന വിരണ്ടോടി

February 25th, 2011

elephant-stories-epathramകോട്ടയം:  ളക്കാട്ടൂര്‍ ശിവ പാര്‍വ്വതി ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി കൊണ്ടു വന്ന കൊമ്പന്‍ ഉണ്ണിപ്പിള്ളീ കാളിദാസന്‍ വിരണ്ടോടി. ഇന്നലെ ഉച്ചക്ക് ശേഷം ഉത്സവത്തില്‍ പങ്കെടുപ്പിക്കുവാന്‍ കാളിദാസനെ പാപ്പാന്മാര്‍ ചമയം അണിയിക്കു ന്നതിനിടയില്‍ തൊട്ടടുത്തു നിന്ന ഉണ്ണിപ്പിള്ളി ഗണേശനെ കുത്തി വീഴ്ത്തി മുന്നോട്ടോ ടുകയായിരുന്നു. തുടര്‍ന്ന്  ഒരു ബൈക്കും ഓട്ടോയും കുത്തി മറിച്ചു. കൂടാ‍തെ ഉത്സവ പ്പറമ്പിലെ രണ്ടു കടകളും ആന നശിപ്പിച്ചു. ആന വിരണ്ടത് കണ്ട് ഭയന്നോടിയ ചിലര്‍ക്ക് പറ്റിക്കേറ്റു. ക്ഷേത്ര വളപ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ കൊമ്പനെ അനുനയിപ്പിക്കുവാന്‍ ചെന്ന പാപ്പാന്മാരെ അടുപ്പിച്ചില്ല. അപ്പോളേക്കും വലിയ ആള്‍ക്കൂട്ടം ആനയ്ക്ക് ചുറ്റും കൂടി. ആളുകളുടെ ആരവം കെട്ട് ആന പരിഭ്രാന്തനായി പാമ്പാടി ഭാഗത്തേക്ക് ഓടി. ആളുകള്‍ പുറകെ ഓടിയതൊടെ ആന മുന്നോട്ട് കുതിച്ചു. ആന വിരണ്ടതറിഞ്ഞ് കൂടുതല്‍ ആളുകള്‍ ആനയുടെ പുറകെ കൂടിയതോടെ രംഗം വഷളായി. ഇതിനിടയില്‍ ചിലര്‍ ആനയെ കല്ലെറിഞ്ഞതും ആനയെ കൂടുതല്‍ പ്രകോപിതനാക്കി.

ആന വിരണ്ടോടിയ വിവരമറിഞ്ഞ് പാമ്പാടി എസ്. ഐ. യും സംഘവും എത്തിയിരുന്നു.  ഓട്ടത്തിനിടയില്‍ ആന  ചില സ്ഥലങ്ങളില്‍ നിന്നെങ്കിലും ആളുകളുടെ ഇടപെടല്‍ ആനയെ തളക്കുവാന്‍ ശ്രമിച്ചു കൊണ്ടിരുന്ന പാപ്പാന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഒടുവില്‍  ഏകദേശം പന്ത്രണ്ട് കിലോമീറ്ററോളം ഓടിയെ ആനയെ എലിഫെന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ച് തളക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ ആനയോട്ടത്തിനിടെ ആനയിടഞ്ഞു

February 17th, 2011

elephant-stories-epathramഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവ ത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായ ആനയോട്ടത്തിനിടെ ശ്രീകൃഷ്ണന്‍ എന്ന കുട്ടികൊമ്പന്‍ ഇടഞ്ഞതിനെ തുടര്‍ന്ന് ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍  ബാങ്കുദ്യോ ഗസ്ഥനായ ആലയ്ക്കല്‍ ജയറാമും ഒരു പോലീസു കാരനും ഉള്‍പ്പെടുന്നു. ഇടഞ്ഞ കൊമ്പന്‍ ക്ഷേത്രത്തിനകത്തു നിന്നും പുറത്തേ ക്കോടിയതിനെ തുടര്‍ന്ന് ഭക്തര്‍ ചിതറിയോടി. ഈ തിക്കിലും തിരക്കിലും പെട്ടാണ് പലര്‍ക്കും പരിക്കേറ്റത്.  ആനയെ പാപ്പാന്മാരും മ്റ്റും ചേര്‍ന്ന് ഉടനെ തന്നെ നിയന്ത്രണത്തിലാക്കി.

വൈകീട്ട് മൂന്നു മണിയോടെ മഞ്ജുളാല്‍ പരിസരത്തു നിന്നും ആരംഭിച്ച ആനയോട്ടത്തില്‍ അഞ്ച് ആനകളാണ് പങ്കെടുത്തിരുന്നത്. ഇതില്‍ ഗോകുലന്‍ എന്ന കൊമ്പനാണ് ഒന്നാമതെ ത്തിയിരുന്നത്. ക്ഷേത്ര മതില്‍ക്കെട്ടി നകത്ത് വച്ച് ഗോകുലനെ പിന്തള്ളുവാന്‍ ശ്രമിക്കുന്ന തിനിടയില്‍ ശ്രീകൃഷ്ണന്റെ ശരീരത്തില്‍ ബാരിക്കേട് തട്ടി. വേദന യെടുത്തതിനെ തുടര്‍ന്ന് കുട്ടിക്കൊമ്പന്‍ പരാക്രമം കാണിച്ചു പുറത്തേ ക്കോടുകയായിരുന്നു. ഗോകുലനെ പിന്നീട് വിജയിയായി പ്രഖ്യാപിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പകരം ചോദിക്കുവാന്‍ പാപ്പാന്‍ ആനയുമായി എത്തി

February 14th, 2011

തിരുവനന്തപുരം: തന്നെ മര്‍ദ്ധിച്ച ജീപ്പ് ഡ്രൈവര്‍മാരോട് പകരം ചോദിക്കുവാനാന്‍ പാപ്പാന്‍ മദയാനയുമായി വന്നത് അച്ചന്‍ കോവിലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് വിനയചന്ദ്രന്‍ എന്ന പാപ്പാന്‍ മദ്യപിച്ചെത്തി അച്ചന്‍‌കോവിലിലെ ചില ജീപ്പ് ഡ്രൈവര്‍മാരുമായി വാക്കു തര്‍ക്കം ഉണ്ടാകുകയും അവരില്‍ ചിലര്‍ അയാളെ മര്‍ദ്ധിക്കുകയും ചെയ്തിരുന്നു. മര്‍ദ്ധനമേറ്റ പാപ്പാന്‍ അവിടെ നിന്നു പോകുകയും ചെയ്തു. പിന്നീട് ഇയാള്‍ മദക്കോളിന്റെ ലക്ഷണമുള്ള ആനയുടെ പുറത്തു കയറി തിരിച്ച് വരികയും ജീപ്പ് ഡ്രൈവര്‍മരെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശാനുസരണം ആന അക്രമണം അഴിച്ചു വിട്ടു. രണ്ടു ജീപ്പ് കുത്തിമറിച്ചു. കൂടാതെ ആനയെ തലങ്ങും വിലങ്ങും ഓടിച്ചു. മദക്കോളുള്ള ആനകള്‍ പൊതുവെ അനുസരണക്കേട് കാണിക്കുക പതിവുള്ളതാണ് എന്നാല്‍ ഇതിനു വിപരീതമായി ഈ ആന പാപ്പാന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന ആളുകള്‍ കടകള്‍ അടച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ജീപ്പുകള്‍ കുത്തിമറിക്കുന്നതിനിടെ ആനയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ആനയെ അച്ചങ്കോവില്‍ റോഡിന്റെ നടുക്ക് നിര്‍ത്തി പാപ്പാന്‍ ബഹളംവച്ചപ്പോള്‍ അതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വിവരം അറിഞ്ഞ് എത്തിയ റേഞ്ച് ഓഫീസറും പോലീസും ചേര്‍ന്ന് പാപ്പനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു. തന്നെ മര്‍ദ്ധിച്ച ജീപ്പ്‌ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാം എന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പാപ്പാന്‍ ആനയുമായി മടങ്ങി.ഏതാനും ദിവസം മുമ്പ് പ്രദേശത്ത് തടിപിടിക്കുവാനായി ആനയെ കോണ്ടുവന്നതെങ്കിലും ഉള്‍ക്കോളു കണ്ടതിനെ തുടര്‍ന്ന് ആനയെ തളച്ചിരിക്കുകയായിരുന്നു. മദപ്പാടിന്റെ ലക്ഷണം ഉള്ള ആനയെ കോണ്ട് അക്രമം അഴിച്ചുവിട്ട പാപ്പാനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. മദ്യപിച്ച പാപ്പാന്റെ അവിവേകപൂര്‍ണ്ണമായ പ്രവര്‍ത്തനം മൂലം ഒരുപക്ഷെ വലിയ ദുരന്തം സംഭവിക്കാമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണുവാന്‍ ആയിരങ്ങള്‍

February 12th, 2011

thechikkottukavu-ramachandran-pooram-epathram

പേരാമംഗലം: പേരാമംഗലം തെച്ചിക്കോട്ടു കാവ് ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ ആന ക്കേരളത്തിന്റെ അഭിമാനമായ തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ കാണുവാന്‍ ആയിര ക്കണക്കിനു ആരാധകര്‍ എത്തി. മദപ്പാട് കഴിഞ്ഞ് ഇറങ്ങിയിട്ട് ആഴ്ചകള്‍ ആയെങ്കിലും കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ ഈ ആനയെ ചില സാങ്കേതികത്വങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഉത്സവങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തി യിരിക്കുക യായിരുന്നു വന്യ മൃഗ വകുപ്പ് അധികൃതര്‍.

ഇതേ തുടര്‍ന്ന് തെച്ചിക്കോട്ടു കാവ് ദേവസ്വം പ്രസിഡണ്ട് നല്‍കിയ ഹര്‍ജിയില്‍ ആനയെ എഴുന്നള്ളിക്കുവാന്‍ കോടതി അനുമതി നല്‍കി. പ്രമുഖ ഉത്സവങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുള്ള തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്റെ അസാന്നിധ്യം അവന്റെ ആരാധകരെ ഏറെ നിരശ പ്പെടുത്തിയിരുന്നു. ഈ വര്‍ഷം അവന് ഉത്സവങ്ങളില്‍ ഒന്നും പങ്കെടുക്കുവാന്‍ കഴിയില്ല എന്ന അഭ്യൂഹങ്ങള്‍ എങ്ങും പരന്നിരുന്നു. എന്നാല്‍ അതിനു വിരാമമിട്ടു കൊണ്ട് ഇന്നലെ കോടതി ഉത്തരവ് വന്നതോടെ അവന്റെ ആരാധകര്‍ക്ക് ആശ്വാസമായി.

രാവിലെ മുതല്‍ തെച്ചിക്കോട്ടു കാവ് ക്ഷേത്ര പരിസരം ആരാധകരെ കോണ്ട് നിറഞ്ഞിരുന്നു. ആകാംക്ഷക്ക് വിരാമമിട്ടു കൊണ്ട് സൂര്യ പ്രകാശത്തില്‍ വെട്ടി ത്തിളങ്ങുന്ന സ്വര്‍ണ്ണ നിറമാര്‍ന്ന ചമയങ്ങള്‍ അണിഞ്ഞ് ഉയര്‍ന്ന ശിരസ്സും ഉറച്ച ചുവടുമായി പാപ്പാന്‍ മണിയേട്ടനൊപ്പം ഉത്സവ പ്പറമ്പിലേക്ക് രാമചന്ദ്രന്‍ കടന്നു വന്നപ്പോള്‍ ആരാധകരുടെ ആവേശം അണ പൊട്ടി. അവര്‍ ആഹ്ലാദാ രവങ്ങളോടെയും ജെയ്‌വിളി കളോടെയും അവനെ സ്വീകരിച്ചു. ഉത്സവ പ്പറമ്പില്‍ അവന്റെ സ്വതസിദ്ധമായ ഒറ്റനിലവ് കാണികള്‍ ശ്വാസം പിടിച്ചു നോക്കി നിന്നു. തുടര്‍ന്ന് നടന്ന കൂട്ടി എഴുന്നള്ളിപ്പില്‍ രാമചന്ദ്രന്‍ തിടമ്പേറ്റി. നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍ വലം കൂട്ടും, പാറമേക്കാവ് പത്മനാഭന്‍ ഇടം കൂട്ടും നിന്നു. ചമ്പൂത്ര ദേവീദാസന്‍, തെച്ചിക്കോട്ടു കാവ് ദേവീദാസന്‍, എടക്കളത്തൂര്‍ അര്‍ജ്ജുനന്‍, അടിയാട്ട് അയ്യപ്പന്‍ എന്നീ ആനകളും പങ്കെടുത്തു.

thechikkottukavu-ramachandran-epathram

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ പോലെ ലക്ഷണ ത്തികവൊത്തതും കേരളത്തിലെ ഏറ്റവും ഉയരം കൂടിയതുമായ ഒരാനയെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാതെ അകറ്റി നിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ എങ്ങും പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഉത്സവം കഴിഞ്ഞിട്ടും ആളുകള്‍ രാമചന്ദ്രനു ചുറ്റും നിറഞ്ഞു നിന്നു. തുടര്‍ന്നുള്ള ഉത്സവങ്ങളില്‍ രാമചന്ദ്രനെ പങ്കെടുപ്പിക്കുമോ ഇല്ലയോ എന്ന് കാത്തിരിക്കുകയാണ്‍് പേരാമംഗലം ഗ്രാമവാസികളും രാമചന്ദ്രന്റെ ആരാധകരും.

അനീഷ്‌ കൃഷ്ണന്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

18 of 2910171819»|

« Previous Page« Previous « ഛായാഗ്രാഹകന്‍ വിപിന്‍ദാസ് അന്തരിച്ചു
Next »Next Page » അനധികൃത നിയമനത്തിന് വേതനമില്ല: എസ്.സി »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine