കൊച്ചിയിൽ മാലിന്യ പ്രശ്നം രൂക്ഷം; നഗരത്തില്‍ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നു

March 1st, 2019

garbage kochi-epathram

കൊച്ചി : ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചിയിൽ മാലിന്യ പ്രശ്നം രൂക്ഷം. നഗരത്തിൽ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുകയാണ്. മാലിന്യങ്ങൾ അഴുകിത്തുടങ്ങിയതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് നഗരം. നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ മാത്രമാണ് തൊഴിലാളികള്‍ ശേഖരിക്കുന്നത്.

കഴിഞ്ഞ അഞ്ച് ദിവസത്തിലധികമായി പലയിടങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന് നഗരസഭ സഭ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമായിട്ടില്ല.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാണാസുര മലയില്‍ കാട്ടുതീ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

February 25th, 2019

banasura-fire-epathram

കല്പ്പറ്റ: വയനാട് ബാണാസുര മലയിലുണ്ടായ കാട്ടുതീ പടരുന്നു. തീ അണയ്ക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും അഗ്നിശമന യൂണിറ്റുകളുടെയും ശ്രമം തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി വയനാട് വന്യജീവി സങ്കേതത്തിലും ബാണാസുര മലയിലും കാട്ടുതീ പടരുകയായിരുന്നു.

മലയിലെ വാളാരംകുന്ന് മേഖലയിലാണ് ആദ്യം തീ കണ്ടത്. തീ ആളിക്കത്തുന്നതും ശക്തമായ കാറ്റും പ്രതിരോധ സംവിധാനങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കുന്നുണ്ട്. വനം ചൂടു കാരണം ഉണങ്ങിയതും തീ പടരാന്‍ കാരണമാകുന്നുണ്ട്. ഇതു വരെ ഹെക്റ്റര്‍ കണക്കിന് വനം കത്തി നശിച്ചു എന്നാണ് കരുതപ്പെടുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് നിരോധന ഉത്തരവു മായി കളക്ടര്‍ കെ. വാസുകി.

February 3rd, 2019

dr-k-vasuki-ias-ePathram
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല യോട് അനു ബന്ധിച്ച് ഉത്സവ മേഖല യായി പ്രഖ്യാ പിച്ചി ട്ടുള്ള സ്ഥല ങ്ങളിൽ ഫെബ്രു വരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് ഉപ യോഗം നിരോ ധിച്ചു കൊണ്ട് ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഉത്തരവ് ഇറക്കി.

ഭക്ഷണം പൊതിഞ്ഞു കൊണ്ടു വരുന്ന പ്ലാസ്റ്റിക് കവറു കൾ, പ്ലാസ്റ്റിക് കാരി ബാഗു കൾ, പ്ലാസ്റ്റിക് വാട്ടർ ബോട്ടി ലുകൾ, തെർമോ ക്കോൾ പാത്ര ങ്ങൾ, ഒറ്റ ത്ത വണ മാത്രം ഉപയോഗിച്ച് ഉപേക്ഷി ക്കുന്ന പ്ലാസ്റ്റിക്  അനു ബന്ധ വസ്തു ക്കൾ, അലൂ മിനിയം ഫോയിൽ, ടെട്രാ പാക്കു കൾ, പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, മൾട്ടി ലെയർ പാക്കിംഗ് ആഹാര പദാർത്ഥ ങ്ങൾ, എന്നിവ യാണ് നിരോധന പരിധി യിൽ വരിക.

തിരുവനന്തപുരം കോർപ്പ റേഷൻ പരിധി യിൽ ആറ്റു കാൽ, കുര്യാത്തി, മണക്കാട്, കളിപ്പാൻ കുളം, കമലേ ശ്വരം, അമ്പല ത്തറ, ശ്രീവരാഹം, പാൽ ക്കുള ങ്ങര, ശ്രീകണ്‌ഠേ ശ്വരം, ഫോര്‍ട്ട്, തമ്പാനൂർ, ആറൂർ, വലിയ ശാല, കാലടി, നെടും കാട്, ചാല, കരമന, തൈക്കാട്, പാളയം, വഞ്ചി യൂർ, ജഗതി, മുത്തറ, മേലാം കോട്, മാണിക്ക വിളാകം, വഴുത ക്കാട്, തിരു വല്ലം, ചാക്ക, പാപ്പനം കോട്, നേമം തുടങ്ങിയ വാർഡു കളി ലാണു ഫെബ്രുവരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് നിരോ ധനം ഏര്‍ പ്പെടു ത്തിയിരി ക്കുന്നത്.

ഉത്തരവ് ലംഘി ക്കുന്ന വര്‍ക്ക് എതിരെ കർശ്ശന നിയമ നടപടി സ്വീക രിക്കും എന്നും ജില്ലാ കളക്ടർ അറി യിച്ചു.

(പി. ആർ. പി. 135/2019)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭക്ഷണ – പ്രസാദ വിതരണ ത്തിന്‌ ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബ്ബന്ധം : ജില്ലാ കളക്‌ടര്‍

January 31st, 2019

tv-anupama-ias-ePathram
തൃശൂര്‍ : ആരാധനാലയ ങ്ങളിലെ ഭക്ഷണ വിത രണം, പ്രസാദ ഊട്ട്‌, തിരുനാള്‍ ഊട്ട്‌ എന്നിവക്ക് ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബ്ബന്ധം എന്ന് തൃശൂര്‍ ജില്ലാ കളക്‌ടര്‍ ടി. വി. അനുപമ. ഭക്ഷ്യ സുരക്ഷാ വകുപ്പി ന്റെ നേതൃത്വ ത്തില്‍ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗ ത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ആരാധനാ ലയ ങ്ങളും 2019 മാര്‍ച്ച്‌ ഒന്നിനു മുന്‍ പായി ലൈസന്‍സ്‌, രജിസ്‌ട്രേ ഷനു കള്‍ എടു ക്കണം. വലിയ തോതില്‍ ദിവസവും ഭക്ഷണം, പ്രസാദം എന്നിവ വിതരണം ചെയ്യുന്ന ആരാ ധനാ ലയ ങ്ങള്‍ക്ക്‌ ലൈസന്‍ സും ഇട വിട്ടുള്ള ഭക്ഷണ, പ്രസാദ വിതരണം നട ത്തുന്ന ആരാ ധനാ ലയ ങ്ങള്‍ക്ക്‌ രജിസ്‌ട്രേഷനു മാണ്‌ വേണ്ടത് എന്നും കളക്‌ടര്‍ വ്യക്തമാക്കി.

നിയോജക മണ്ഡലം അടിസ്ഥാന ത്തിലാണ്‌ ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ എന്നിവ നടത്തേ ണ്ടത്‌. രജിസ്‌ട്രേഷനു വേണ്ടി ആരാ ധനാ ലയ ങ്ങളിലെ ഉത്തര വാദ പ്പെട്ട വരുടെ മെഡി ക്കല്‍ സര്‍ട്ടി ഫിക്കറ്റ്‌, ഫോട്ടോ, ഐ. ഡി. കാര്‍ഡ്‌, നൂറു രൂപ ഫീസ്‌ എന്നിവ വേണം.

ലൈസന്‍സ്‌ എടുക്കു ന്നതി നായി ലോക്കല്‍ ബോഡി യുടെ സമ്മത പത്രം, ഫോട്ടോ, തിരി ച്ചറി യല്‍ കാര്‍ഡ്‌, മെഡി ക്കല്‍ സര്‍ട്ടി ഫിക്കറ്റ്‌, കുടി വെള്ള റിപ്പോര്‍ട്ട്‌ എന്നിവയും ലൈസന്‍സ്‌ ഫീസായി 2000 രൂപയും നല്‍ക ണം.

രജി സ്‌ട്രേഷന്‍, ലൈസന്‍സ്‌ എന്നിവ വര്‍ഷം തോറും പുതു ക്കണം. അഞ്ചു വര്‍ഷത്തേക്ക്‌ ഒരുമിച്ച്‌ രജി സ്‌ട്രേ ഷനും ലൈസന്‍സും എടു ക്കാവു ന്നതാണ്‌.

ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗ മായി ആരാ ധനാലയ ങ്ങളിലെ പാചക പ്പുര യിലെ ശുചിത്വവും ഉറപ്പു വരു ത്തും. പാചകം ചെയ്യുന്ന സ്ഥലം, ഭക്ഷണ അവ ശിഷ്‌ട ങ്ങള്‍ നിക്ഷേ പിക്കുന്ന സ്ഥലം എന്നിവ നിശ്ചിത അക ലത്തില്‍ ആയിരിക്കണം എന്നും കളക്‌ടര്‍ നിര്‍ദ്ദേ ശിച്ചു.

face book page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാദ്ധ്യത

October 3rd, 2018

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : വ്യാഴാഴ്ച മുതൽ കേരള ത്തിൽ കനത്ത മഴയും കാറ്റും ഉണ്ടായേക്കാം എന്ന് കാലാ വസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറി യിപ്പ്.

ലക്ഷ ദ്വീപിനു സമീപം അറബി ക്കടലിൽ ന്യൂന മർദ്ദം ശക്തമാകും. അതു കൊണ്ടു ചുഴലിക്കാറ്റു വീശി യേക്കും.

കടലില്‍ പോയ മത്സ്യ ത്തൊഴിലാ ളികള്‍ വെള്ളി യാഴ്ചക്കു മുന്‍പേ തിരിച്ച് കര യില്‍ എത്തണം എന്നും മല യോര മേഖല കളില്‍ ഉരുള്‍ പൊട്ടലിനും മണ്ണിടി ച്ചി ലിനും സാദ്ധ്യത ഉള്ള തി നാല്‍ ഈ പ്രദേശ ങ്ങളില്‍ താമ സിക്കു ന്നവര്‍ അധി കൃത രുടെ നിര്‍ദ്ദേശം അനുസരി ക്കണം എന്നും മുന്നറി യിപ്പില്‍ പറ യുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ദുരന്ത നിവാരണ അഥോറിറ്റി യോഗം ചേർന്നു. ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാ പിച്ചി ട്ടുണ്ട്. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രതാ നിർദ്ദേശം നല്‍കി യിട്ടുണ്ട്.

മിക്ക ജില്ല കളിലും വെള്ളി മുതൽ ഞായര്‍ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്ര സേനാ വിഭാഗ ങ്ങളോട് സജ്ജമാകാന്‍ ആവശ്യ പ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശിവസേന ഹർത്താൽ പിൻവലിച്ചു
Next »Next Page » ശബരിമല യിൽ പൊലീസ്​ അതിരു കടക്കുന്നു : ഹൈക്കോടതി »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine