തൃശൂര്‍ പൂരം : കോടതി ഉത്തരവ് നടപ്പാക്കും എന്ന് ജില്ലാ കളക്ടര്‍

May 9th, 2019

tv-anupama-ias-ePathram
തൃശ്ശൂര്‍ : പൂരത്തിന് ആനകളെ എഴുന്ന ള്ളി ക്കുന്ന തിന് നിയന്ത്രണങ്ങള്‍ ഉണ്ട് എന്ന് ജില്ലാ കളക്ടര്‍ ടി. വി. അനു പമ. നീരുള്ളവ, മദ പ്പാട് ഉള്ളവ, വെടി ക്കെട്ട് നടക്കു മ്പോള്‍ വിരണ്ട് ഓടുന്ന തര ത്തില്‍ ഉള്ളവ എന്നി ങ്ങനെ യുള്ള ആന കളെ മെയ് 12, 13, 14 തിയ്യതി കളില്‍ തൃശ്ശൂര്‍ ടൗണിന്ന് അകത്ത് പ്രവേശി ക്കുന്നതില്‍ വിലക്കുണ്ട്.

ഏതെങ്കിലും ഒരു ആനയെ ഉദ്ദേശിച്ച് ഇറക്കി യിരി ക്കുന്ന ഉത്തരവല്ല. എല്ലാ വര്‍ഷവും പൂരത്തിനോട് അനു ബന്ധിച്ച് നല്‍കി വരാരുള്ള പൊതു നിര്‍ദ്ദേ ശമാണ് എന്നും ഇത് നോക്കി യിട്ട് തന്നെയാണ് സംഘാടകര്‍ ആനയെ കൊണ്ടു വരുന്നതും മൃഗ ഡോക്ടര്‍ മാര്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും.

തൃശ്ശൂര്‍ പൂരമാകുമ്പോള്‍ ഇതൊരു ഉത്തരവ് ആയി ഇറക്കി നടപ്പി ലാക്കുക യാണ് ചെയ്യുന്നത് എന്നും കളക്ടര്‍ പറഞ്ഞു. ചില ആനകളെ എഴുന്നള്ളി ക്കുന്നത് മുമ്പേ നിരോധി ച്ചിരുന്നതാണ്. നിരോ ധനം ഇപ്പോഴും നീക്കി യിട്ടില്ല എന്നും കളക്ടര്‍ വ്യക്തമാക്കി.

അതേ സമയം ഈ വില ക്കുള്ള ആനകളില്‍ തെച്ചി ക്കോട്ട്കാവ് രാമ ചന്ദ്രന്‍ ഉള്‍ പ്പെടുമോ എന്നുള്ള ചോദ്യ ത്തിന് കോടതി യുടെ പരി ഗണന യിലുള്ള വിഷയ ത്തില്‍ പ്രതി കരി ക്കാനില്ല എന്നും കോടതി ഉത്തരവ് എന്താണ് എങ്കില്‍ അത് നടപ്പി ലാക്കും എന്നും അവര്‍ അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്

May 9th, 2019

supreme-court-epathram

ദില്ലി: കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി.

തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു.

ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫാനി ശക്തി പ്രാപിക്കുന്നു: കനത്ത ജാഗ്രതയില്‍ തീര മേഖല

April 28th, 2019

fani_epathram

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു. ചൊവ്വാഴ്ച്ചയോടെ ഫാനി ചുഴലിക്കാറ്റ് ശക്തിപ്പെടുമെന്നും ആന്ധ്ര, തമിഴ്‌നാട് തീരത്തേക്കടുക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് തമിഴ്‌നാട്-ആന്ധ്ര തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച്ച രാത്രിയോടെ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈയില്‍ നിന്ന് 1250 കിലോമീറ്റരും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്താണ് ചുഴലിക്കാറ്റ് രൂപംകൊണ്ടത്. 170 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഫാനി വീശാന്‍ സാധ്യതയുള്ളതായാണ് അറിയിച്ചിരിക്കുന്നത്.

ഇന്ന് മുതല്‍ കേരളത്തിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെയും മറ്റന്നാളും തീരപ്രദേശത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 29,30 തീയതികളില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ഏപ്രില്‍ 30ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതല്‍ 50 കിലോമീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനുള്ള സാധ്യതയാണ് കാണുന്നത്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭം ഉണ്ടായിരുന്നു. തീരപ്രദേശത്തെ അനേകം വീടുകള്‍ കടല്‍ കയറി പൂര്‍ണമായും നശിച്ചു. പലയിടത്തും തീരത്ത് നിന്ന് 10 മീറ്ററോളം കടല്‍ കരയിലേക്ക് കയറി. ഇതോടെ പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ന്യൂനമര്‍ദ്ദം : ശക്​ത മായ കാറ്റിനും കനത്ത മഴക്കും സാദ്ധ്യത

April 25th, 2019

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : ബംഗാൾ ഉൾക്കട ലിൽ തീവ്ര ന്യൂന മർദ്ദം രൂപ പ്പെടുന്ന തിനാൽ കേരള ത്തില്‍ അതി ശക്ത മായ കാറ്റിനും കനത്ത മഴക്കും സാദ്ധ്യത എന്ന് കാലാ വസ്ഥാ വകുപ്പ്.

ശ്രീലങ്കക്കു സമീപം ന്യൂന മര്‍ദ്ദ മേഖല രൂപ പ്പെടാൻ സാദ്ധ്യത ഉള്ളതിനാല്‍ സംസ്ഥാനത്തെ തീര ങ്ങളിൽ കടലാ ക്രമണം ഉണ്ടാവും എന്നും മല്‍സ്യ ബന്ധന ത്തൊഴി ലാളി കള്‍ ജാഗ്രത പാലി ക്കണം എന്നും മുന്നറി യിപ്പില്‍ പറ യുന്നു.

ഏപ്രില്‍ 29, 30, മേയ് ഒന്നിനും കേരള ത്തിൽ വ്യാപക മായ മഴ പെയ്യും. ഒറ്റ പ്പെട്ട സ്ഥല ങ്ങളിൽ കനത്ത മഴയും പ്രതീക്ഷിക്കാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രളയത്തിനു കാരണം ഡാം മാനേജ്‌ മെന്റിലെ പാളിച്ച : അമിക്കസ് ക്യൂറി

April 3rd, 2019

kochi-in-kerala-flood-2018-ePathram
കൊച്ചി : കേരള ത്തിലെ പ്രളയത്തിനു കാരണം ഡാമു കൾ തുറന്നു വിട്ട തിലെ അപാകത എന്നു ചൂണ്ടി ക്കാ ണിച്ചു കൊണ്ട് അമിക്കസ് ക്യൂറി റിപ്പോർട്ട്.

എന്നാല്‍ മാനദണ്ഡ ങ്ങള്‍ പാലി ക്കാതെയും മുന്നറി യിപ്പ് നല്‍കാ തെയും ഡാമു കള്‍ തുറ ന്നതു കൊണ്ടാണോ പ്രളയ ത്തിനു കാരണ മായത് എന്നും ഇക്കാര്യ ത്തിൽ വിശദ മായ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും ഭാവി യിൽ ഇത് ആവർത്തി ക്കാതി രിക്കാൻ നട പടി ഉണ്ടാ വണം എന്നും അമി ക്കസ് ക്യൂറി ജേക്കബ്ബ് പി. അലക്‌സ് ഹൈ ക്കോടതി യില്‍ സമര്‍പ്പിച്ച റിപ്പോര്‍ ട്ടില്‍ പറയുന്നു. 49 പേജു കളുള്ള വിശദമായ റിപ്പോര്‍ട്ട് ആണ് സമര്‍ പ്പിച്ചി രിക്കുന്നത്.

പ്രളയം നേരി ടുന്ന തില്‍ കേരള സര്‍ ക്കാരിന് വീഴ്ച സംഭവിച്ചു എന്ന് ആരോപിച്ചു കൊണ്ട് ഒട്ടനവധി ഹര്‍ജി കള്‍ ഹൈക്കോടതിയില്‍ എത്തി യി രുന്നു.

ഇക്കാര്യ ത്തിൽ കോടതിയെ സഹായി ക്കുന്ന തിനു വേണ്ടി ജേക്കബ്ബ് പി. അലക്സിനെ അമിക്കസ് ക്യൂറി യാ യി കോടതി നിയോഗിച്ചത്. പരാതി കൾ പരിഗ ണിച്ചു വിശ ദമായ പഠന ങ്ങൾ ക്കു ശേഷ മാണ് അമി ക്കസ് ക്യൂറി ഇന്നു റിപ്പോർട്ട് സമർ പ്പിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എൻജിനീയറിംഗ് പ്രവേശന പരീക്ഷാ തിയ്യതി മാറ്റി
Next »Next Page » ലോക്സഭ തെരഞ്ഞെടുപ്പ്: യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് സര്‍വേ »



  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine