പ്ലാസ്റ്റിക് നിരോധന ഉത്തരവു മായി കളക്ടര്‍ കെ. വാസുകി.

February 3rd, 2019

dr-k-vasuki-ias-ePathram
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല യോട് അനു ബന്ധിച്ച് ഉത്സവ മേഖല യായി പ്രഖ്യാ പിച്ചി ട്ടുള്ള സ്ഥല ങ്ങളിൽ ഫെബ്രു വരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് ഉപ യോഗം നിരോ ധിച്ചു കൊണ്ട് ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഉത്തരവ് ഇറക്കി.

ഭക്ഷണം പൊതിഞ്ഞു കൊണ്ടു വരുന്ന പ്ലാസ്റ്റിക് കവറു കൾ, പ്ലാസ്റ്റിക് കാരി ബാഗു കൾ, പ്ലാസ്റ്റിക് വാട്ടർ ബോട്ടി ലുകൾ, തെർമോ ക്കോൾ പാത്ര ങ്ങൾ, ഒറ്റ ത്ത വണ മാത്രം ഉപയോഗിച്ച് ഉപേക്ഷി ക്കുന്ന പ്ലാസ്റ്റിക്  അനു ബന്ധ വസ്തു ക്കൾ, അലൂ മിനിയം ഫോയിൽ, ടെട്രാ പാക്കു കൾ, പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, മൾട്ടി ലെയർ പാക്കിംഗ് ആഹാര പദാർത്ഥ ങ്ങൾ, എന്നിവ യാണ് നിരോധന പരിധി യിൽ വരിക.

തിരുവനന്തപുരം കോർപ്പ റേഷൻ പരിധി യിൽ ആറ്റു കാൽ, കുര്യാത്തി, മണക്കാട്, കളിപ്പാൻ കുളം, കമലേ ശ്വരം, അമ്പല ത്തറ, ശ്രീവരാഹം, പാൽ ക്കുള ങ്ങര, ശ്രീകണ്‌ഠേ ശ്വരം, ഫോര്‍ട്ട്, തമ്പാനൂർ, ആറൂർ, വലിയ ശാല, കാലടി, നെടും കാട്, ചാല, കരമന, തൈക്കാട്, പാളയം, വഞ്ചി യൂർ, ജഗതി, മുത്തറ, മേലാം കോട്, മാണിക്ക വിളാകം, വഴുത ക്കാട്, തിരു വല്ലം, ചാക്ക, പാപ്പനം കോട്, നേമം തുടങ്ങിയ വാർഡു കളി ലാണു ഫെബ്രുവരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് നിരോ ധനം ഏര്‍ പ്പെടു ത്തിയിരി ക്കുന്നത്.

ഉത്തരവ് ലംഘി ക്കുന്ന വര്‍ക്ക് എതിരെ കർശ്ശന നിയമ നടപടി സ്വീക രിക്കും എന്നും ജില്ലാ കളക്ടർ അറി യിച്ചു.

(പി. ആർ. പി. 135/2019)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭക്ഷണ – പ്രസാദ വിതരണ ത്തിന്‌ ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബ്ബന്ധം : ജില്ലാ കളക്‌ടര്‍

January 31st, 2019

tv-anupama-ias-ePathram
തൃശൂര്‍ : ആരാധനാലയ ങ്ങളിലെ ഭക്ഷണ വിത രണം, പ്രസാദ ഊട്ട്‌, തിരുനാള്‍ ഊട്ട്‌ എന്നിവക്ക് ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബ്ബന്ധം എന്ന് തൃശൂര്‍ ജില്ലാ കളക്‌ടര്‍ ടി. വി. അനുപമ. ഭക്ഷ്യ സുരക്ഷാ വകുപ്പി ന്റെ നേതൃത്വ ത്തില്‍ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗ ത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ആരാധനാ ലയ ങ്ങളും 2019 മാര്‍ച്ച്‌ ഒന്നിനു മുന്‍ പായി ലൈസന്‍സ്‌, രജിസ്‌ട്രേ ഷനു കള്‍ എടു ക്കണം. വലിയ തോതില്‍ ദിവസവും ഭക്ഷണം, പ്രസാദം എന്നിവ വിതരണം ചെയ്യുന്ന ആരാ ധനാ ലയ ങ്ങള്‍ക്ക്‌ ലൈസന്‍ സും ഇട വിട്ടുള്ള ഭക്ഷണ, പ്രസാദ വിതരണം നട ത്തുന്ന ആരാ ധനാ ലയ ങ്ങള്‍ക്ക്‌ രജിസ്‌ട്രേഷനു മാണ്‌ വേണ്ടത് എന്നും കളക്‌ടര്‍ വ്യക്തമാക്കി.

നിയോജക മണ്ഡലം അടിസ്ഥാന ത്തിലാണ്‌ ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ എന്നിവ നടത്തേ ണ്ടത്‌. രജിസ്‌ട്രേഷനു വേണ്ടി ആരാ ധനാ ലയ ങ്ങളിലെ ഉത്തര വാദ പ്പെട്ട വരുടെ മെഡി ക്കല്‍ സര്‍ട്ടി ഫിക്കറ്റ്‌, ഫോട്ടോ, ഐ. ഡി. കാര്‍ഡ്‌, നൂറു രൂപ ഫീസ്‌ എന്നിവ വേണം.

ലൈസന്‍സ്‌ എടുക്കു ന്നതി നായി ലോക്കല്‍ ബോഡി യുടെ സമ്മത പത്രം, ഫോട്ടോ, തിരി ച്ചറി യല്‍ കാര്‍ഡ്‌, മെഡി ക്കല്‍ സര്‍ട്ടി ഫിക്കറ്റ്‌, കുടി വെള്ള റിപ്പോര്‍ട്ട്‌ എന്നിവയും ലൈസന്‍സ്‌ ഫീസായി 2000 രൂപയും നല്‍ക ണം.

രജി സ്‌ട്രേഷന്‍, ലൈസന്‍സ്‌ എന്നിവ വര്‍ഷം തോറും പുതു ക്കണം. അഞ്ചു വര്‍ഷത്തേക്ക്‌ ഒരുമിച്ച്‌ രജി സ്‌ട്രേ ഷനും ലൈസന്‍സും എടു ക്കാവു ന്നതാണ്‌.

ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗ മായി ആരാ ധനാലയ ങ്ങളിലെ പാചക പ്പുര യിലെ ശുചിത്വവും ഉറപ്പു വരു ത്തും. പാചകം ചെയ്യുന്ന സ്ഥലം, ഭക്ഷണ അവ ശിഷ്‌ട ങ്ങള്‍ നിക്ഷേ പിക്കുന്ന സ്ഥലം എന്നിവ നിശ്ചിത അക ലത്തില്‍ ആയിരിക്കണം എന്നും കളക്‌ടര്‍ നിര്‍ദ്ദേ ശിച്ചു.

face book page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാദ്ധ്യത

October 3rd, 2018

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : വ്യാഴാഴ്ച മുതൽ കേരള ത്തിൽ കനത്ത മഴയും കാറ്റും ഉണ്ടായേക്കാം എന്ന് കാലാ വസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറി യിപ്പ്.

ലക്ഷ ദ്വീപിനു സമീപം അറബി ക്കടലിൽ ന്യൂന മർദ്ദം ശക്തമാകും. അതു കൊണ്ടു ചുഴലിക്കാറ്റു വീശി യേക്കും.

കടലില്‍ പോയ മത്സ്യ ത്തൊഴിലാ ളികള്‍ വെള്ളി യാഴ്ചക്കു മുന്‍പേ തിരിച്ച് കര യില്‍ എത്തണം എന്നും മല യോര മേഖല കളില്‍ ഉരുള്‍ പൊട്ടലിനും മണ്ണിടി ച്ചി ലിനും സാദ്ധ്യത ഉള്ള തി നാല്‍ ഈ പ്രദേശ ങ്ങളില്‍ താമ സിക്കു ന്നവര്‍ അധി കൃത രുടെ നിര്‍ദ്ദേശം അനുസരി ക്കണം എന്നും മുന്നറി യിപ്പില്‍ പറ യുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ദുരന്ത നിവാരണ അഥോറിറ്റി യോഗം ചേർന്നു. ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാ പിച്ചി ട്ടുണ്ട്. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രതാ നിർദ്ദേശം നല്‍കി യിട്ടുണ്ട്.

മിക്ക ജില്ല കളിലും വെള്ളി മുതൽ ഞായര്‍ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്ര സേനാ വിഭാഗ ങ്ങളോട് സജ്ജമാകാന്‍ ആവശ്യ പ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേരള ത്തിനു വായ്പ നല്‍കാം : ലോക ബാങ്ക്

August 30th, 2018

world-bank-is-ready-to-lend-money-kerala-flood-2018-ePathram
തിരുവനന്തപുരം : പ്രളയാനന്തര കേരള ത്തി ന്റെ പുനര്‍ നിര്‍മ്മാണ ത്തിന് വായ്പ നല്‍കാം എന്ന് ലോക ബാങ്ക്. കുടി വെള്ളം, വിദ്യാ ഭ്യാസം, ഗതാഗതം, ഡ്രൈനേജ് എന്നീ മേഖല കളിലെ പദ്ധതിക്ക് പണം നല്‍കും. നടപടി ക്രമ ങ്ങള്‍ ലളിത മാക്കാം എന്നുള്ള വാഗ്ദാനവും ഉണ്ട്. ചീഫ് സെക്രട്ട റിയും വകുപ്പ് സെക്രട്ടറി മാരും ലോക ബാങ്ക് പ്രതി നിധി കളുമായി നടത്തിയ ചര്‍ച്ച യിലാണ് തീരുമാനം.

kerala-flood-2018-ePathram

സംസ്ഥാനം രൂപം നല്‍കുന്ന പദ്ധതി കള്‍ക്ക് കേന്ദ്ര സര്‍ ക്കാരിന്റെ അംഗീ കാരവും ലഭി ക്കണം. പദ്ധതി രേഖ കളുടെ അടി സ്ഥാന ത്തി ലാണ് ലോക ബാങ്ക് സഹായം നല്‍കുക.

kochi-in-kerala-flood-2018-ePathram

ലോക ബാങ്ക് വായ്പ അനു വദിച്ചു കിട്ടു വാന്‍ സാധാ രണ ഗതി യില്‍ മൂന്ന് വര്‍ഷം വരെ സമയം എടു ക്കാ റുണ്ട്. എന്നാല്‍ കേരള ത്തിലെ പ്രത്യേക അവസ്ഥ പരി ഗണിച്ച് നടപടി ക്രമ ങ്ങള്‍ വേഗ ത്തില്‍ ആക്കാം എന്ന് ലോക ബാങ്ക് പ്രതി നിധി കള്‍ അറി യിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ദുരിതാശ്വാസ ധന സഹായം അർഹത പ്പെട്ട വർക്ക് ലഭിക്കും എന്ന് ഉറപ്പു വരുത്തണം

August 30th, 2018

high-court-of-kerala-ePathram-
കൊച്ചി : പ്രളയ ദുരിതാശ്വാസ ധന സഹായം ദുരന്ത ബാധി തര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരു ത്തണം എന്ന് ഹൈക്കോടതി. ഇതിനായി ലഭി ക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുക എന്നുള്ള കാര്യ ങ്ങള്‍ പരിഗ ണിക്കാം.

സ്വകാര്യ സ്ഥാപന ങ്ങളും സന്നദ്ധ സംഘ ടന കളും പണം പിരി ക്കുന്നത് ഓഡിറ്റ് ചെയ്യണം എന്നും സര്‍ക്കാര്‍ നട പടി ക്രമ ങ്ങള്‍ സുതാര്യം ആയി രിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

പ്രളയ ദുരിതാശ്വാസ ത്തിനായി മുഖ്യ മന്ത്രി യുടെ ദുരി താശ്വാസ നിധി യിലേക്ക് എത്തിയ പണം കൈ കാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണം എന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം നല്‍കണം എന്നും ആവശ്യ പ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരി ഗണി ച്ചാണ് കോടതി ഇക്കാര്യം നിർദ്ദേ ശിച്ചത്. മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യിലേക്ക് ആഗസ്റ്റ് 15 മുതല്‍ ലഭിച്ച പണ ത്തിന്ന് പ്രത്യേക അക്കൗണ്ട് രൂപീ കരി ക്കണം എന്നും ഹര്‍ജി ക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രളയ ദുരിതാ ശ്വാസ ത്തിനായി എത്തിയ പണം വേറെ ആവശ്യ ത്തിന്ന് ഉപ യോഗി ക്കുകയില്ല എന്നും ഈ പണ ത്തിന് കൃത്യ മായ കണക്കു കള്‍ ഉണ്ട് എന്നും സര്‍ക്കാ രിന് വേണ്ടി ഹാജരായ അഡ്വ ക്കേറ്റ് ജനറല്‍ കോട തിയെ അറി യിച്ചു. ആര് പണം തന്നാലും അത് എങ്ങനെ വിനി യോഗി ക്കണം എന്ന് സര്‍ക്കാരിന് കൃത്യ മായ രൂപ രേഖ യുണ്ട്. മാത്രമല്ല പണം തന്നവര്‍ക്ക് അത് എങ്ങനെ വിനി യോഗിച്ചു എന്നറിയാന്‍ അവകാശം ഉണ്ട് എന്നും അഡ്വ ക്കേറ്റ് ജനറല്‍ അറി യിച്ചു.

കണക്കുകള്‍ കൃത്യം ആയി രുന്നാല്‍ സി. എ. ജി. ക്ക് പരി ശോധി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും കോടതി ചൂണ്ടി ക്കാണിച്ചു. എന്‍. ജി. ഒ. സംഘടന കളും സ്വകാര്യ സ്ഥാപന ങ്ങളും ദുരിതാശ്വാസ നിധി യിലേ ക്കായി പണം പിരി ക്കുന്നുണ്ട്.

ഇവ മറ്റ് കാര്യ ങ്ങള്‍ക്ക് ഉപ യോഗി ക്കുവാന്‍ സാദ്ധ്യത ഉണ്ട് എന്നതിനാല്‍ ഇക്കാ ര്യ ത്തില്‍ സര്‍ക്കാര്‍ എന്ത് നട പടി യാണ് സ്വീകരി ച്ചിട്ടു ള്ളത് എന്നും പണം കൃത്യ മായി വിനി യോഗി ക്കുവാ നായി പ്രത്യേക നിധി രൂപീ കരിച്ചു കൂടെ എന്നും കോടതി ചോദിച്ചു. ഇക്കാര്യ ത്തില്‍ സര്‍ക്കാര്‍ കൃത്യ മായ മറുപടി നല്‍കണം എന്നും കോടതി നിര്‍ദ്ദേ ശിച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാഹുൽ ഗാന്ധി കേരള ത്തിൽ
Next »Next Page » കേരള ത്തിനു വായ്പ നല്‍കാം : ലോക ബാങ്ക് »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine