പാചക വാതക വില വീണ്ടും കുത്തനെ കൂട്ടി

March 1st, 2017

lpg-gas-cylinder-ePathram
തിരുവനന്തപുരം : പാചക വാതക ത്തിന് വീണ്ടും വില വര്‍ദ്ധി പ്പിച്ചു. ഗാര്‍ഹിക ആവശ്യ ത്തിനുള്ള പാചക വാതക സിലിണ്ടറിന് 90 രൂപയും വാണിജ്യ ആവശ്യ ത്തിനുള്ള സിലിണ്ടറിന് 148.50 രൂപ യുമാണ് കൂടിയത്. സബ്‌സിഡി യുള്ള 14.2 കിലോ യുടെ സിലിണ്ടറു കള്‍ക്ക് 750 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 764.50 രൂപയും ആയി വില വര്‍ദ്ധിച്ചു.

സബ്സിഡി ഇല്ലാത്തതും ഗാര്‍ഹിക ആവശ്യത്തി നുള്ളതു മായ 14. 2 കിലോ ഗ്രാം പാചക വാതക സിലിണ്ടറിന് 90 രൂപ വര്‍ദ്ധി പ്പിച്ച് 764 രൂപ 50 പൈസ യാക്കി ഉയര്‍ത്തി യപ്പോള്‍ വാണിജ്യ ആവശ്യ ത്തിനുള്ള 19 കിലോ ഗ്രാം സിലിണ്ടറിന് 1388 രൂപയായി വില ഉയര്‍ന്നു.

രണ്ടു മാസത്തി നിടെ ഗാര്‍ഹിക ആവ ശ്യത്തി നുള്ള പാചക വാതക വില 155 രൂപയും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില 253 രൂപ യും ഉയര്‍ന്നു.

ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില കൂടിയതാണ് വില വര്‍ദ്ധന വിനുള്ള കാരണം എന്നാണ് എണ്ണ ക്കമ്പനി കളുടെ ന്യായീ കരണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മിൽമ പാൽ വില ലിറ്ററിന്​ നാലു രൂപ വര്‍ദ്ധിപ്പിച്ചു

February 9th, 2017

തിരുവനന്തപുരം : ശനിയാഴ്​ച മുതൽ മിൽമ പാൽവില ലിറ്ററിന്​ നാലു രൂപ വര്‍ദ്ധിക്കും. വില വർദ്ധനക്ക്​ മിൽമ ഡയറക്​ട റേറ്റ്​ ബോർഡ് നല്‍കിയ​ അംഗീ കാരം മന്ത്രി തല ചർച്ച യിൽ അനു മതി നല്‍കി. വർദ്ധിപ്പിച്ച തുകയിൽ 3 രൂപ 35 പൈസ കർഷകന്​ നൽകണം.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘടി പ്പിച്ചു

February 5th, 2017

ogo-norka-roots-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള  നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചു.

മുഖ്യ മന്ത്രി ചെയര്‍ മാനായും നോര്‍ക്ക അഡീഷണല്‍ ചീഫ് സെക്രട്ടറി, ധന വകുപ്പ് അഡീ ഷണല്‍ ചീഫ് സെക്രട്ടറി, പ്രവാസി വ്യവായ പ്രമുഖ രായ എം. എ. യൂസഫലി, സി. കെ. മേനോന്‍, ഡോ. ആസാദ് മുപ്പന്‍, രവി പിള്ള, എം. അനി രുദ്ധന്‍, കെ. വരദ രാജന്‍, ഒ. വി. മുസ്തഫ, സി. വി. റപ്പായി എന്നി വര്‍ ഡയറക്ടര്‍ മാരും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എക്‌സ് ഒഫീഷ്യോ ഡയറക്ടറു മായി ട്ടാണ് നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചി രിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാണിക്ക് പണം കൈമാറിയതിന്റെ തെളിവുകളുമായി സഭയില്‍ കോടിയേരി;നിയമ സഭയില്‍ ഇറങ്ങിപ്പോക്ക്

December 1st, 2014

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് നിയമ സഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ബഹളം. മാണിയ്ക്കെതിരെ അന്വേഷണം നടത്തുക, മാണി രാജിവെക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എത്തിയത്. മന്ത്രി കെ.എം.മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

പണം കൈമാറിയതിന്റെ തെളിവുകള്‍ അടങ്ങുന്ന സി.ഡി. യുമായിട്ടാണ് പ്രതിപക്ഷ ഉപനേതാവ് സഭയില്‍ എത്തിയത്. കോഴപ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു അവതരണാനുമതി തേടിയെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ അനുവാദം നല്‍കിയില്ല. തുടര്‍ന്ന് ചോദ്യോത്തര വേളയ്ക്ക് ശേഷം കോടിയേരി വീണ്ടും ബാര്‍ കോഴ പ്രശ്നം സഭയില്‍ ഉയര്‍ത്തി. ഈ സമയം മാണിയും സഭയില്‍ ഹാജരായിരുന്നു.

മാണിക്ക് കോഴ നല്‍കിയെന്ന ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ കാറില്‍ ആണ് പണവുമായി എത്തിയതെന്നും. അത് രണ്ടു ഗഡുക്കളായി നല്‍കിയതെന്നും കോടിയേരി ആരോപിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിനു തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ കാലത്ത് ആറരയ്ക്ക് കാറിലെത്തിയാണ്‍` ആദ്യ ഗഡു പണം കൈമാറിയതെന്നും ബിജു രമേശിന്റെ കെ.എല്‍.01- ബി 7878 നമ്പറ് കാറിലാണ് എത്തിയതെന്നും കോടിയേരി പറഞ്ഞു. ഇതു സംബന്ധിച്ച ദൃശ്യങ്ങളുടെ സി.ഡി. കോടിയേരി നിയമ സഭയുടെ മേശപ്പുറത്ത് വച്ചെങ്കിലും മുന്‍‌കൂട്ടി അനുമതി വാങ്ങാത്തതിനാല്‍ മേശപ്പുറത്ത് വെക്കുവാന്‍ ആകില്ലെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ റൂളിംഗ് നല്‍കി.

മദ്യ നയം ചര്‍ച്ച ചെയ്ത മന്ത്രിസഭയുടെ മിനിറ്റ്സ് നിയമ സഭയുടെ മേശപ്പുറത്ത് വെക്കണമെന്നും താന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ബാറ് അസോസിയേഷന്‍ ഭാരവാഹികളുടേയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റേയും ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഒപ്പം കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയ്ക്ക് ആരോപണം സംബന്ധിച്ച് വെളിപ്പെടുത്തുവാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ മന്ത്രി കെ.എം.മാണി പറഞ്ഞു. ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് താനോ തന്റെ പാര്‍ട്ടിയോ ഒരു പൈസയും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ബാര്‍ ഉടമകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് മാണി ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നികുതി ബഹിഷ്കരിക്കാൻ ആഹ്വാനം

September 20th, 2014

peoples party kerala

തിരുവനന്തപുരം: ജനങ്ങളുടെ മേൽ അധിക നികുതി അടിച്ചേൽപ്പിക്കാൻ ഉള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ ശ്രമം നികുതി ബഹിഷ്കരണം വഴി പരാജയപ്പെടുത്താൻ സി. പി. എം. ആഹ്വാനം നൽകി. 3000 കോടിയുടെ അധിക നികുതിയാണ് സർക്കാർ ജനങ്ങളുടെ മേൽ ചുമത്തുന്നത്. അസംബ്ളിയിൽ ചർച്ചയ്ക്ക് വെയ്ക്കാതെ ഏകാധിപത്യപരമായി നടപ്പിലാക്കിയ ഈ നടപടി ജനം പുറന്തള്ളും. സർക്കാരിന്റെ പിടിപ്പുകേടിന്റെ ഭാരം ജനങ്ങളുടെ ചുമലിൽ കെട്ടി വെയ്ക്കാനുള്ള ശ്രമം അനുവദിക്കില്ല. സാധാരണക്കാരന്റെ നടുവ് ഒടിക്കുന്നതിനു പകരം വൻ കിട ഉപഭോക്താക്കളിൽ നിന്നും ലഭിക്കാനുള്ള ഭീമമായ നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള ആർജ്ജവമാണ് ധനമന്ത്രി കെ. എം. മാണി കാണിക്കേണ്ടത് എന്ന് നികുതി ബഹിഷ്കരണത്തിനുള്ള ആഹ്വാനം നൽകിക്കൊണ്ട് സി. പി. ഐ. (എം.) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി.എസ്. നിരപരാധി: സി.ബി.ഐ.
Next »Next Page » ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധം; അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine