ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം

July 28th, 2025

kerala-government-hospital-e-health-registration-facilities-ePathramതിരുവനന്തപുരം : സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമായി എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ക്യൂ നിൽക്കാതെ തന്നെ ഓൺ ലൈനിൽ ഒ. പി. ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ-ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ മുഴുവൻ ആശുപത്രി കളിലും അധികം വൈകാതെ തന്നെ നടപ്പിലാക്കുക എന്നതാണ് ലക്‌ഷ്യം. ആരോഗ്യ രംഗത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരികയാണ് എന്നും മന്ത്രി പറഞ്ഞു.

ഇ-ഹെൽത്ത് സേവനങ്ങൾ ലഭിക്കാൻ വ്യക്തികൾ തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അതിനായി ഇ-ഹെൽത്ത് പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിൽ ലഭിക്കുന്ന ഒ. ടി. പി. നൽകുമ്പോൾ ഓൺ ലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ആദ്യ തവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തി ഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും.

ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രി കളിലേക്കുള്ള അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കും. PRD 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌

June 26th, 2025

medicine-doxycycline-tablet-for-leptospirosis-ePathram
തിരുവനന്തപുരം : എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകും എന്നതിനാൽ കൂടുതൽ ജാഗ്രത വേണം എന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്‌.

ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് പ്രവർത്തകർ, ചെടികള്‍ നടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നിരന്തരം മണ്ണുമായും മലിന ജലവുമായും ഇട പെടുന്നവര്‍ നിര്‍ബ്ബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് എലിപ്പനി പ്രതിരോധ ഗുളിക ഡോക്‌സി സൈക്ലിന്‍ കഴിക്കണം. ഈ മരുന്ന് എല്ലാ സർക്കാർ ആശുപത്രി കളിലും ലഭ്യമാണ്.

എലിപ്പനി ഒരു മാരക രോഗമാണ് എങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം തടയാന്‍ സാധിക്കും. എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം എന്നിവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വഴിയാണ് എലിപ്പനി ഉണ്ടാകുന്നത്.

തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. മലിന ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ രോഗത്തെ പ്രതിരോധിക്കുവാൻ സുരക്ഷാ ഉപാധി കളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.

കൈ കാലുകളില്‍ മുറിവുകൾ ഉണ്ടായാൽ മലിന ജലത്തിൽ ഇറങ്ങരുത്. കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

കാലവർഷം ശക്തമാവുകയും മഴ തുടരുന്നതിനാലും പകര്‍ച്ച വ്യാധികള്‍ക്ക് എതിരെ കടുത്ത ജാഗ്രത വേണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്. കുഞ്ഞുങ്ങളെ മണ്ണിലും മലിന ജലത്തിലും കളിക്കുവാൻ വിടരുത്.

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തല വേദന, പേശീ വേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍ വണ്ണയിലുള്ള വേദന, നടു വേദന, കണ്ണിന് ചുവപ്പു നിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞ നിറം, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നിവയും രോഗ ലക്ഷണങ്ങളിൽ പെടുന്നു.

എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ തേടുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി

May 1st, 2025

brain-eating-amoebic-encephalitise-Pathram
തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) പ്രതിരോധിക്കുവാൻ ഏകാരോഗ്യത്തിൽ (വൺ ഹെൽത്ത്) അധിഷ്ഠിതമായി ആക്ഷൻ പ്ലാൻ പുതുക്കി യതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. രോഗ പ്രതിരോധം, രോഗ നിർണ്ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്.

അവബോധ ക്യാമ്പയിൻ, രോഗ നിർണ്ണയ ശേഷി വർദ്ധിപ്പിക്കൽ, ആക്ടീവ് കേസ് സർവൈലൻസ്, പരിസ്ഥിതി നിരീക്ഷണം, ഹോട്ട് സ്പോട്ട് മാപ്പിംഗ്, ചികിത്സ, മരുന്ന് ലഭ്യത, ഗവേഷണം എന്നീ മേഖലകൾ അടിസ്ഥാനമാക്കി യാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്.

മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിർണ്ണയിക്കാനുള്ള പരിശോധന കൂടി നടത്താൻ നിർദ്ദേശം നൽകി യിട്ടുണ്ട്.

എല്ലാ ആശുപത്രികളും മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്നും ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി.

 പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-
* കെട്ടിക്കിടക്കുന്ന, ഒഴുക്ക് കുറവുള്ള വെള്ളത്തിൽ മുങ്ങുന്നതും ചാടുന്നതും ഒഴിവാക്കുക.

* മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.

* ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിലായിരിക്കുവാൻ ശ്രദ്ധിക്കുക.

* അടിത്തട്ടിലുള്ള ചെളി കുഴിക്കുകയോ ഇളക്കുകയോ ചെയ്യരുത്.

* ആവി പിടിക്കുന്നതിന് തിളപ്പിച്ചതോ ഫിൽട്ടർ ചെയ്തതോ അണു വിമുക്തമാക്കിയതോ ആയ വെള്ളം ഉപയോഗിക്കുക.

* നീന്തൽ ക്കുളങ്ങൾ / വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ വൃത്തിയായി സൂക്ഷിക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും ശരിയായി പരിപാലിക്കുകയും വേണം.

* സ്പ്രിംഗളറുകളിലൂടേയും ഹോസു കളിലൂടെയും വെള്ളം മൂക്കിൽ കയറാതെ ശ്രദ്ധിക്കണം.

* കുട്ടികളെ ഹോസുകളിൽ കളിക്കാൻ വിടുന്നതിന് മുമ്പ് അതിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കി കളയണം.

* ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിക്കുന്നു എങ്കിൽ കുളിക്കുമ്പോഴും മുഖം കഴുകുമ്പോഴും വെള്ളം മൂക്കിലേക്ക് കയറാതെ നോക്കണം.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ

March 30th, 2025

kerala-against-narcotics-epathram

തിരുവനന്തപുരം: ഇളം തലമുറയിൽ വർദ്ധിച്ചു വരുന്ന ആക്രമണോത്സുകത അതീവ ഗുരുതര വിഷയമായാണ് സർക്കാർ കാണുന്നത്. സമീപ കാലത്തായി നടന്ന അക്രമ സംഭവങ്ങൾ സമൂഹ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. രാസലഹരി ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വദ്ധിച്ചു വരുന്ന ഉപയോഗം മേൽപ്പറഞ്ഞ അപകടകരമായ പ്രവണതയുടെ മുഖ്യ ഹേതുവാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഈ വിപത്തുകളെ ഫലപ്രദമായി നേരിടുവാനുള്ള കർമ്മ പദ്ധതി തയ്യാറാക്കുന്നതിന് മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ വിദഗ്ദ്ധരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരും, സിനിമാ സാംസ്കാരിക മാധ്യമ അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെയും പ്രതിനിധികൾ അടക്കം അഞ്ഞൂറോളം വിദഗ്ദ്ധർ പങ്കെടുത്ത യോഗം ഇന്ന് രാവിലെ 10:30ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്നു.

venu-vasudevan-speaking-against-narcotics-kerala-epathram

മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെകട്ടറി ശാരദ മുരളീധരൻ, മന്ത്രിമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിദഗ്ദ്ധർ തങ്ങളുടെ നിർദ്ദേശങ്ങൾ പങ്കുവെച്ചു. മുൻ ചീഫ് സെക്രട്ടറി വേണു വാസുദേവൻ ചർച്ച നിയന്ത്രിച്ചു. കർമ്മ പദ്ധതിയുടെ ലക്ഷ്യങ്ങളും ഹ്രസ്വ കാല, മദ്ധ്യ കാല, ദീർഘ കാല ലക്ഷ്യങ്ങളും വിശദമായി ചർച്ച ചെയ്യപ്പെട്ടു.

കേരളത്തിലെ കുട്ടികളുടേയും യുവാക്കളുടേയും മാനസികാരോഗ്യം മെച്ചപ്പെടുത്തുക, അക്രമം, മയക്ക് മരുന്ന് ഉപയോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രതിരോധിക്കുക, സുരക്ഷിതവും, ആരോഗ്യകരവുമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് കർമ്മ പദ്ധതിയുടെ ലക്ഷ്യങ്ങൾ.

പ്രാഥമിക ഇടപെടലുകളും ദീർഘകാല വികസന പദ്ധതികളും വഴി ഫലപ്രദമായ പരിഹാരങ്ങൾ ഒരുക്കുകയാണ് ഉദ്ദേശം. അടിയന്തര പരിചരണവും ഇടപെടലും, നിയമ നടപടികൾ ശക്തമാക്കുക, നിലവിലെ പദ്ധതികളുടെ ഏകോപനം ഉറപ്പാക്കലും വിലയിരുത്തലും ഹ്രസ്വ കാല ഉപലക്ഷ്യങ്ങളാണ്.

ഉത്തരവാദിത്വ രക്ഷാകർതൃത്വം പ്രോൽസാഹിപ്പിക്കുക, പിന്തുണ സംവിധാനങ്ങൾ പഞ്ചായത്ത് തലം വരെ നടപ്പാക്കുക, ആക്രമണത്തിന് വിധേയരാകുന്ന കുട്ടികൾക്കും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കും ഫലപ്രദമായ അടിയന്തര പരിചരണവും മാനസിക സാമൂഹിക പിന്തുണയും ഉറപ്പാക്കുക, അപകട സാധ്യത ഉള്ള കുടുംബങ്ങളെ കണ്ടെത്തി ശക്തിപ്പെടുത്തുകയും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക, കുട്ടികൾക്ക് എതിരെയും കുട്ടികൾക്കിടയിലുമുള്ള എല്ലാ തരത്തിലുമുള്ള അതിക്രമങ്ങൾ, പ്രത്യേകിച്ച് ലൈംഗീക അതിക്രമങ്ങൾ ഘട്ടം ഘട്ടമായി കുറച്ച് പൂർണമായും ഉന്മൂലനം ചെയ്യുക, വിദ്യാലയങ്ങൾ, ഗാർഹിക പൊതു ഇടങ്ങൾ ബാല സുരക്ഷിതമാക്കുക എന്നിവ മദ്ധ്യ കാല കർമ്മ പദ്ധതിയുടെ ഉപലക്ഷ്യങ്ങളാണ്. 7 മുതൽ 24 മാസം കൊണ്ട് ഇത് നടപ്പിലാക്കും.

സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗാധിഷ്ഠിത വിവേചനങ്ങൾ, അതിക്രമങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന മൂല്യ വ്യവസ്ഥിതികളിൽ കാലോചിത മാറ്റം കൊണ്ടു വരുക, ബാല സുരക്ഷിത അനുകൂല നയങ്ങളും മാർഗ്ഗ നിർദേശങ്ങളും രൂപീകരിക്കുക എന്നീ ദീർഘ കാല ലക്ഷ്യങ്ങൾ അടുത്ത രണ്ടു വർഷം മുതൽ അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും.

പങ്കെടുത്തവരുടെ വിശദമായ നിർദ്ദേശങ്ങൾ സമാഹരിക്കുകയും ഇവ പഠിച്ച് തുടർ നടപടികൾക്ക് രൂപം നൽകുകയും ചെയ്യും.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

March 11th, 2025

hridyam-project-free-heart-surgery-for-8000-children-ePathram

തിരുവനന്തപുരം : ജന്മനായുള്ള ഹൃദ്രോഗം സമയ ബന്ധിതമായി ചികിത്സിക്കാനുള്ള ഹൃദ്യം പദ്ധതി യിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്ര ക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ഹൃദ്രോഗത്തിൻ്റെ തീവ്രത അനുസരിച്ച് കാല താമസം ഇല്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഹൃദ്യം പദ്ധതിയിലൂടെ ചികിത്സക്കായി ആകെ 24,222 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 15,686 പേര്‍ ഒരു വയസ്സിന് താഴെയുള്ളവരാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 8,000 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.

കുഞ്ഞുങ്ങളുടെ ഹൃദയ വൈകല്യങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സിക്കാനായി പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടെയും ഗുണ നിലവാരം ഉയര്‍ത്തി. 12 ആശുപത്രികളുടെ നിലവാരം ഉയര്‍ത്തി. മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്ക് ദേശീയ മുസ്‌കാന്‍ അംഗീകാരം ലഭിച്ചു എന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു .

ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളിൽ സമയ ബന്ധിതമായി ഹൃദയ ശസ്ത്ര ക്രിയ നടത്തിയാൽ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനാകും. നവജാത ശിശുക്കൾ മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നു.

സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന മുഴുവൻ കുഞ്ഞുങ്ങൾക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കി വരുന്നു.എല്ലാ കുട്ടികൾക്കും പരിചരണം ഉറപ്പാക്കാൻ വീടുകളിൽ എത്തിയും അങ്കണ വാടികളിലും സ്‌കൂളു കളിലും സ്‌ക്രീനിംഗ് നടത്തുന്നു.

ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ എക്കോ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർ ചികിത്സ ഉറപ്പാക്കുന്നു. സർക്കാർ ആശുപത്രികളിലോ, എം-പാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ശസ്ത്രക്രിയ ലഭ്യമാക്കുന്നു.

ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ ലഭിച്ചവരുടെ ശാരീരിക മാനസിക ബൗദ്ധിക വളർച്ചയും വികാസവും ഉറപ്പാക്കുന്ന തുടർ പിന്തുണാ പദ്ധതിയും നടത്തി വരുന്നു. ഈ കുട്ടികൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്. പരിശോധന നടത്തി അതിൽ പ്രശ്‍നം ഉണ്ടെന്നു കണ്ടെത്തിയാൽ ഡിസ്ട്രിക്റ്റ് ഏർളി ഇന്റർ വെൻഷൻ സെന്ററുകൾ വഴി തുടർ ചികിത്സ ഉറപ്പാക്കി വരുന്നു. PRD

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
Next »Next Page » ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ »



  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine