വിവാഹം രജിസ്റ്റർ ചെയ്യുവാൻ വരനും വധുവും ഒന്നിച്ച് വരണമെന്നില്ല

May 21st, 2017

wedding_hands-epathram
കൊല്ലം : സംസ്ഥാനത്തെ വിവാഹ രജിസ്‌ട്രേഷനു മായി ബന്ധ പ്പെട്ട ഉത്തര വുകള്‍ ഏകീ കരിച്ചു കൊണ്ട് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേ ശ ങ്ങള്‍ പുറപ്പെ ടുവിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപ ന ങ്ങളില്‍ ലഭ്യമായ ഫോറം നമ്പര്‍ ഒന്നിലാണ് വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ നല്‍കേണ്ടത്. മതാചാര പ്രകാര മുള്ള വിവാഹ ങ്ങളാണെ ങ്കില്‍ മത സ്ഥാപ നത്തിലെ അധി കാരി യുടെ സാക്ഷ്യ പത്രമോ എം. പി., എം. എല്‍.എ., വാര്‍ഡ് മെമ്പര്‍ എന്നിവരിൽ ആരെങ്കിലും നല്‍കുന്ന സത്യ പ്രസ്താവനയോ ഹാജരാക്കണം. വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ ഓണ്‍ ലൈനായി നല്‍കണം. പകര്‍പ്പില്‍ ദമ്പതി മാരും സാക്ഷി കളും ഒപ്പിട്ട് തദ്ദേശ സ്ഥാപന ത്തില്‍ ഹാജരാക്കണം.

ഹിന്ദു വിവാഹ നിയമ പ്രകാരമുള്ള വിവാഹ ങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 15 ദിവസ ത്തിനകം തദ്ദേശ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കണം. 30 ദിവസ ത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന വിവാഹ ങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട റുടെ അനുമതി യോടെയേ രജിസ്റ്റര്‍ ചെയ്യു വാൻ കഴിയുക യുള്ളൂ. ഹിന്ദു വിവാഹ രജിസ്‌ട്രേഷന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഓഫീ സില്‍ നേരിട്ട് എത്തു കയോ രജിസ്റ്ററില്‍ ഒപ്പു വെക്കു കയോ ചെയ്യേ ണ്ടതില്ല. ഫോറം ഒന്നും അനു ബന്ധ രേഖകളും രജി സ്ട്രാര്‍ക്ക് നേരിട്ടോ രജിസ്റ്റേഡ് തപാലിലോ സമര്‍പ്പി ച്ചാല്‍ മതി യാവും. മൂന്നു രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച അപേ ക്ഷയും പത്തു രൂപ പകര്‍പ്പു ഫീസും നല്‍കിയാല്‍ സര്‍ട്ടി ഫിക്കറ്റ് ലഭിക്കും.

പൊതു വിവാഹ രജിസ്‌ട്രേഷന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ രജിസ്ട്രാര്‍ മുമ്പാകെ നേരിട്ടെത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കണം. എന്നാല്‍ രണ്ടു പേരും ഒരേ സമയം വരണം എന്നില്ല. മാത്രമല്ല രജിസ്റ്ററില്‍ സാക്ഷികളുടെ ഒപ്പ് ആവശ്യ വുമില്ല.

വിശദ  വിവരങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരളം വരള്‍ച്ചാ ബാധിത സംസ്ഥാനം

April 6th, 2017

draught-issue-artificial-rain-ePathram
തിരുവനന്ത പുരം : കേരളം അടക്കം എട്ടു സംസ്ഥാന ങ്ങളെ വരള്‍ച്ചാ ബാധിത പ്രദേശ മായി പ്രഖ്യാ പിച്ചു. മഴ യുടെ അളവിൽ ഗണ്യ മായ കുറവു വന്ന തിനാ ലാണു കേരളം, തമിഴ്‌ നാട്, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ എട്ടു സംസ്ഥാന ങ്ങളെ വരൾച്ചാ ബാധിത പ്രദേശ ങ്ങളാ യി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാ പിച്ചത്. വരള്‍ച്ച നേരിടു ന്നതി നായി 24,000 കോടി രൂപ ധന സഹായ മായി അനു വദി ച്ചിട്ടു ണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചന്ദ്രാവത്തിനെ ജയിലില്‍ അടക്കണം : സി. പി. എം.

March 3rd, 2017

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയ ന്റെ കൊയ്യുന്ന വർക്ക് ഒരു കോടി രൂപ പാരി തോഷികം പ്രഖ്യാ പിച്ച ആര്‍. എസ്. എസ്. നേതാവിന് എതിരെ വ്യാപക പ്രതിഷേധം.

ആര്‍. എസ്. എസ്സി ന്റെ ഭീകര മുഖം വെളി പ്പെടു ത്തുന്ന താണ് ഈ സംഭവം എന്നും ആര്‍. എസ്. എസ്. പ്രചാരക പ്രമുഖ് കുന്ദന്‍ ചന്ദ്രാ വത്തിനെ ഉടന്‍ അറസ്റ്റ് ചെയ്യു കയും ഭീകര നിരോ ധന നിയമ പ്രകാര മുള്ള നടപടി കള്‍ സ്വീകരി ക്കുക യും വേണം എന്നും സി. പി. എം. ആവശ്യ പ്പെട്ടു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യ മന്ത്രിയെ വധിക്കണം എന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷി യുടെ നേതാവ് പ്രഖ്യാപിക്കുന്നത് നാടിന്റെ ചരിത്രത്തിൽ ആദ്യ മായാണ്. ഇതിനോട് പ്രതികരി ക്കുവാൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി യും ആര്‍. എസ്. എസ്. ദേശീയ നേതൃത്വവും തയ്യാറാകണം എന്നും സി. പി. എം. ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മദ്യപാനം മൗലിക അവകാശമല്ല : ഹൈക്കോടതി

January 19th, 2017

high-court-of-kerala-ePathram-
കൊച്ചി : മദ്യപിക്കു വാനുള്ള അവകാശം മൗലിക അവകാശമല്ല എന്ന് ഹൈക്കോടതി. മദ്യ ഉപയോഗം വ്യാപക മായി അപകട ങ്ങള്‍ക്കും വിവാഹ മോചന ങ്ങള്‍ക്കും കുറ്റ കൃത്യ ങ്ങള്‍ ക്കും വരെ കാരണ ങ്ങള്‍ ആവുന്ന പശ്ചാ ത്തല ത്തില്‍ മദ്യ ത്തിന് നിയന്ത്രണം ഏര്‍ പ്പെടു ത്തു വാനുള്ള സര്‍ക്കാറിന്‍െറ അധി കാരത്തെ തടയുവാന്‍ ആവില്ല എന്നും ഉപ ഭോഗം നിയ ന്ത്രി ക്കുന്ന മദ്യ നയം മൗലിക അവകാശ ത്തിന്‍െറ ലംഘനമല്ല എന്നും കോടതി വ്യക്ത മാക്കി.

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശി യായ എം. എസ്. അനൂപ് നല്‍കിയ അപ്പീല്‍ തള്ളി യാണ് കോടതി ഉത്തരവ്. ജോലിക്കു ശേഷം അല്‍പം മദ്യം കഴി ക്കുന്നത് തന്‍െറ ഭക്ഷണ ക്രമ ത്തിന്‍െറ ഭാഗ മാണ് എന്നും സര്‍ക്കാ റിന്‍െറ മദ്യ നയം സ്വകാര്യ തക്കും മൗലിക അവ കാശ ത്തിനും മേലുള്ള കടന്നു കയറ്റ മാണെ ന്നു മായി രുന്നു ഹരജി ക്കാരന്‍െറ വാദം.

മദ്യ നയം മൗലിക ആവകാശ ലംഘന മായി പ്രഖ്യാപി ക്കണം എന്ന്‍ ആവശ്യ പ്പെട്ട് നേരത്തേ നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ച് തള്ളി യിരുന്നു. സുപ്രീം കോടതിയും മദ്യ നയം ശരി വെച്ച പശ്ചാ ത്തല ത്തി ലായി രുന്നു സിംഗിള്‍ ബെഞ്ച് നടപടി. തുടര്‍ന്നാണ് ഹരജി ക്കാരന്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍, മൗലിക അവകാശം എന്നത് മദ്യാസക്തി തൃപ്തി പ്പെടു ത്തുവാന്‍ വ്യക്തി കള്‍ക്ക് നല്‍കുന്ന സ്വാത ന്ത്ര്യ മല്ല എന്നും ഹരജി പരി ഗണിച്ച ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സാമൂഹിക നന്മയും മേന്മയും ലക്ഷ്യമിട്ടുള്ള താല്‍പര്യ ങ്ങള്‍ വ്യക്തി യുടെ സ്വകാര്യ തക്കുള്ള അവകാശത്തെ ക്കാള്‍ സംരക്ഷിക്ക പ്പെടേ ണ്ട താണ്. മദ്യം ഉപ യോഗി ക്കുന്നത് സ്വകാര്യത യുടെ ഭാഗ മാണെങ്കില്‍ ന്യായ മായ നിയന്ത്രണ ങ്ങള്‍ക്ക് അവ വിധേയവു മാണ് എന്നും കോടതി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ

November 7th, 2016

sabarimala-epathram
ന്യൂഡൽഹി : ശബരി മല യിൽ പ്രായഭേദ മന്യേ സ്ത്രീ കളെ പ്രവേശിപ്പിക്കണം എന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കഴിഞ്ഞ എല്‍. ഡി. എഫ്. സര്‍ക്കാ രിന്റെ നില പാടില്‍ ഉറച്ചു നില്‍ക്കുന്ന തായും യു. ഡി. എഫ്. സര്‍ക്കാരിന്റെ സത്യ വാങ്മൂലം പരി ഗണി ക്കേണ്ട തില്ല എന്നുമാണ് സര്‍ക്കാര്‍ നില പാട് സുപ്രീം കോട തി യെ അറിയിച്ചത്.

ശബരി മല യില്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേ ണ്ടതില്ല എന്നും ക്ഷേത്രാ ചാര ങ്ങളു ടെ ഭാഗ മായി സ്ത്രീ കൾ ക്കുള്ള നിരോ ധന ത്തിൽ ഇട പെടു ന്നില്ല എന്നാ യിരുന്നു ഉമ്മൻചാണ്ടി സർക്കാറിന്‍റെ നില പാട്.

വിവേചന ങ്ങള്‍ ഏതുമില്ലാതെ ശാരീരിക ശേഷി യുള്ള എല്ലാവർക്കും ശബരി മല യിൽ പ്രവേശനം നൽകണം എന്നായിരുന്നു 2007 ലെ വി. എസ്. സർക്കാർ നൽകിയ സത്യ വാങ്മൂല ത്തിൽ പറയുന്നത്.

കഴിഞ്ഞ 50 വർഷ ത്തിനിടെ ശബരി മല ക്ഷേത്ര ത്തിൽ ഒട്ടേറെ മാറ്റ ങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരു വിതാം കൂർ മഹാ രാജാ വിനോ ടൊപ്പം മഹാ റാണി യും ശബരി മല സന്ദർ ശിച്ചിട്ടുണ്ട്. സ്ത്രീ കൾക്ക് മുമ്പ് ശബരി മല യിൽ നിയന്ത്രണം ഉണ്ടാ യിരു ന്നില്ല. മഹാ റാണിക്ക് ലഭിച്ച സ്വാതന്ത്ര്യം എല്ലാ വർക്കും വേണം എന്നും ഈ സത്യ വാങ്മൂല ത്തിൽ വിശദീ കരി ക്കുന്നുണ്ട്.

എന്നാല്‍ സര്‍ക്കാരില്‍ നിന്നും വിപരീത മായ നില പാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.

സര്‍ക്കാര്‍ നില പാട് മാറ്റു ന്നത് ശരിയല്ല എന്നും സര്‍ ക്കാറു കള്‍ മാറു ന്നതിന് അനു സരിച്ച് നില പാട് മാറ്റു ന്നത് നിയമ ത്തിന് എതിരാണ് എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തുടര്‍ന്ന്, കേസ് പരിഗണിക്കുന്നത് 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി.

* മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മല കയറിയതായി ആരോപണം

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളപ്പിറവി ആഘോഷ വിവാദം : സ്​പീക്കർ ​ഖേദം പ്രകടിപ്പിച്ചു
Next »Next Page » വി. എസ്സിന് സെക്രട്ടറിയേറ്റിൽ ഓഫീസ് നൽകാനാവില്ലെന്ന് പിണറായി »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine