മാലിന്യങ്ങളുടെ തലസ്ഥാനം

November 11th, 2012

waste-disposal-epathram

തിരുവനന്തപുരം: തിരുവനന്തപുരം മാലിന്യങ്ങളുടേയും ഡെങ്കി പനി ഉള്‍പ്പെടെ ഉള്ള പകര്‍ച്ച വ്യാധികളുടേയും തലസ്ഥാനമായി  മാറിക്കൊണ്ടിരിക്കുകയാണ്. വിളപ്പില്‍ ശാലയിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ തലസ്ഥാന നഗരിയുടെ മുക്കും മൂലയും മാലിന്യം കൊണ്ട് നിറഞ്ഞു. ഇവ ചീഞ്ഞു നാറി നഗരത്തില്‍ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. മഴ കൂടെ വന്നതോടെ  മാലിന്യങ്ങള്‍ക്കിടയില്‍ വെള്ളം കെട്ടി നിന്ന് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ഉള്‍പ്പെടെ ഉള്ളവ പെരുകുവാനും തുടങ്ങി. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികൾ പനി ബാധിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മലിന ജനം കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്നതിന്റെ ഫലമായി കുടിവെള്ളത്തില്‍ അപകടകരമായ രോഗാണുക്കള്‍ പടരുന്നുണ്ട്. ഇത് കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു.

നഗര കാര്യം കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിന്റെ മന്ത്രി മഞ്ഞളാം കുഴി അലിയാകട്ടെ സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കും എന്ന് മാധ്യമങ്ങളിലൂടെ പറയുന്നതല്ലാതെ പ്രായോഗികമായ നടപടികള്‍ ഇനിയും ആയിട്ടില്ല. തലസ്ഥാനത്തെ അവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുമ്പോഴും സര്‍ക്കാരും കോര്‍പ്പറേഷനും പരസ്പരം പഴി ചാരിക്കൊണ്ട്  പോരു തുടരുകയും ചെയ്യുന്നു. നഗര മാലിന്യങ്ങള്‍  വിളപ്പില്‍ ശാലയില്‍ സംസ്കരിക്കുവാന്‍ കൊണ്ടു വരുന്നതിനെതിരെ സമരം ചെയ്ത ജനങ്ങളെ കുറ്റപ്പെടുത്തുവാനാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്. ഇവരുടെ പ്രസ്താവനകള്‍ തങ്ങള്‍ക്ക് മറ്റൊരു മാലിന്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മന്ത്രിയുടെ ഭാഗത്തു നിന്നും തങ്ങള്‍ അനുഭവിക്കുന്ന മാലിന്യ പ്രശ്നത്തിന് പ്രായോഗികമായ പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് അവര്‍ ആവശ്യപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രേമത്തിന്റെ പേരില്‍ ഫുട്ബോള്‍ താരത്തെ തീ കൊളുത്തി കൊലപ്പെടുത്തി

October 2nd, 2012

crime-epathram

ആലപ്പുഴ : പ്രണയ ബന്ധത്തിൽ നിന്നും പിൻമാറണമെന്ന ആവശ്യം നിരാകരിച്ച യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി. ആലപ്പുഴ എസ്. ഡി. കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി ജിത്തു മോഹനെയാണ് ചുനക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. ദേശീയ ജൂനിയര്‍ ഫുഡ്ബോള്‍ ടൂര്‍ണമെന്റില്‍ കേരള ടീം വൈസ് ക്യാപ്റ്റനായിരുന്നു ജിത്തു.

ജിത്തുവുമായി പെൺകുട്ടി പ്രണയത്തിലായത് അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ സഹോദരീ ഭര്‍ത്താവും തൃശ്ശൂര്‍ എ. ആര്‍. ക്യാമ്പിലെ പോലീസുകാരനുമായ ആനാപുഴ തോപ്പില്‍ വാഹിദിന്റെ വീട്ടിലേക്ക് മാറ്റി. തുടര്‍ന്ന് ജിത്തു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. പെൺകുട്ടിയെ ബന്ധുക്കള്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും ബന്ധുക്കള്‍ക്കൊപ്പം പോകുവാന്‍ അനുവദിക്കുകയായിരുന്നു.

സഹോദരീ ഭർത്താവിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിലേക്ക് ജിത്തുവിനെ വിളിച്ചു വരുത്തി യുവതിയുമായുള്ള പ്രണയത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് വാഹിദും സംഘവും ഭീഷണിപ്പെടുത്തി. പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജിത്തുവിന്റെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ജിത്തുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇതു സംബന്ധിച്ച് ജിത്തു എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മരണ മൊഴി നല്‍കിയിട്ടുണ്ട്.

ജിത്തു മോഹന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നാളെ മാവേലിക്കര താലൂക്കില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താലിനു ആഹ്വാനം നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

നഴ്സിംഗ് സമരം ചരിത്ര വിജയത്തില്‍

August 17th, 2012

nurses-strike-epathram

കോതമംഗലം : കോതമംഗലം മാര്‍ ഗ്രിഗോറിയോസ് അശുപത്രിയില്‍ മൂന്നു മാസക്കാലമായി നടന്നു വന്ന സമരം നിരവധി ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു കൊണ്ട് ചരിത്ര വിജയം നേടിയത് കേരളത്തിന്റെ സമര ചരിത്രത്തില്‍ ഒരു പുതിയ ഏടായി. ഏറെക്കാലമായി നഴ്സിംഗ് മേഖല നേരിടുന്ന തൊഴില്‍ പീഡനത്തിനെതിരെ കേരളത്തില്‍ നടന്നുവന്ന സമരത്തിനു നേരെ മുഖം തിരിച്ചു നിന്ന മാനേജ്മെന്റിന്റെ ദാർഷ്ട്യത്തിന് മുന്നറിയിപ്പ്‌ കൂടെയായി കേരള സമൂഹത്തിന്‍റെ അകമഴിഞ്ഞ പിന്തുണ.

നഴ്സിംഗ് സമൂഹം വളരെ വലിയ ചൂഷണം നേരിടുന്നത് സമീപ കാലത്താണ് കേരള സാമൂഹ്യ മണ്ഡലത്തില്‍ വലിയ ചര്‍ച്ചാവിഷയമാകുന്നത്. വലിയ പ്രതീക്ഷകളുമായി നഴ്സിംഗ് പഠനത്തിന് ചേര്‍ന്ന കുട്ടികളെ കാത്തിരുന്ന തൊഴില്‍ പീഡനത്തിന്റെ കദന കഥകള്‍ വലിയ സമര ചരിത്ര പാരമ്പര്യം അവകാശപ്പെടുന്ന കേരള രാഷ്ട്രീയ മണ്ഡലം തിരിച്ചറിയാതെ പോയതാണോ, അതോ കണ്ടില്ലന്നു നടിച്ചതാണോ എന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്കു നേരെയുള്ള ചോദ്യ ചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്നു.

നഴ്സിംഗ് സമരം പിന്നിട്ട വഴിത്താരകള്‍ വിശകലനം ചെയ്യുമ്പോൾ പരമ്പരാഗത സമര രീതികളിൽ നിന്നും വളരെ വ്യത്യസ്തം ആണെന്നു കണ്ടെത്താന്‍ സാധിക്കുന്നു. സാമൂഹത്തിലെ ഏറ്റവും വലിയ സേവന രംഗമായ ആതുര മേഖലയിൽ ഭൂമിയിലെ മാലാഖമാര്‍ എന്ന ഓമന പേരിൽ അറിയപ്പെടുന്ന നഴ്സുമാരുടെ പ്രശ്നങ്ങള്‍ വെളിപ്പെടുവാന്‍ നിരവധി ആത്മഹത്യകള്‍ വേണ്ടി വന്നു എന്നത് ഒരു ദുരന്ത സത്യം. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ ബാങ്ക്‌ വായ്പ പോലും തിരിച്ചടയ്ക്കാന്‍ നിര്‍വാഹം ഇല്ലാതെ ജീവിതത്തിന്‍റെ മുന്നില്‍ പകച്ചു നിന്നപ്പോളാണ് ജീവന്‍ പോലും അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. അതിജീവനത്തിന്‍റെ അവസാന പ്രതീക്ഷകള്‍ക്കും നിറം മങ്ങിയപ്പോള്‍ സ്വയം അവസാനിപ്പിക്കേണ്ടി വന്ന ജീവിതങ്ങൾ.

പശ്ചിമേഷ്യന്‍ അറബ് രാജ്യങ്ങളില്‍ മുല്ല വിപ്ലവത്തിന് തുടക്കം കുറിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തന്നെയാണ് ഈ സമരത്തിന്റെയും ഗതിവേഗം കൂട്ടിയത്. സഹപ്രവര്‍ത്തകരുടെ നൊമ്പരമുണർത്തുന്ന ഓര്‍മ്മകള്‍ പങ്കു വെച്ച സുഹൃത്തുകള്‍ ഒരു വലിയ സമൂഹത്തിന്‍റെ പ്രതീഷകള്‍ക്ക് അവരറിയാതെ തന്നെ തുടക്കം കുറിക്കുകയായിരുന്നു. ചെറിയ തോതിലുള്ള പ്രതിഷേധ സമരത്തെ തുടക്കത്തില്‍ കണ്ടില്ലെന്നു നടിക്കുകയും പിന്നീട് അവഹേളനത്തിലൂടെയും, ഭീഷണിയിലൂടെയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സങ്കുചിത താല്പര്യമുള്ള രാഷ്ട്രീയ നേതൃത്വത്തിനും സര്‍വ സീമകളും ലംഘിച്ചു ചൂഷണത്തിന് നേതൃത്വം നല്‍കുന്ന മാനേജ്മെന്റ്കള്‍ക്ക് എതിരെയും ഉള്ള വലിയൊരു മുന്നറിയിപ്പ്‌ കൂടിയാകുന്നു ഈ സമര വിജയം. സുസംഘടിതരായ മത നേതൃത്വത്തിന്‍റെ കർശനമായ വിലക്കുകളേയും സമ്മർദ്ദങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് കൂടി നേടിയ ഈ വിജയം പുത്തന്‍ തലമുറയ്ക്ക് തികച്ചും അശാവഹം ആകുമെന്നതില്‍ തര്‍ക്കമില്ല.

- സുബിന്‍ തോമസ്‌

വായിക്കുക: , , ,

Comments Off on നഴ്സിംഗ് സമരം ചരിത്ര വിജയത്തില്‍

നേഴ്സുമാരുടെ സമരം വിജയിച്ചു

August 17th, 2012

mar-baselios-hospital-nurses-epathram

കോതമംഗലം : അടിസ്ഥാന തൊഴിൽ സൌകര്യങ്ങൾ നിഷേധിക്കപ്പെടുന്നതിന് എതിരെ നേഴ്സുമാർ നടത്തിയ പ്രതിഷേധ സമരം വിജയിച്ചു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇന്നലെ രാത്രി വൈകിയാണ് സമരം ഒത്തു തീർന്നത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ കഴിഞ്ഞ മൂന്നു മാസത്തിൽ ഏറെ കാലമായി നടന്നു വന്ന സമരം ഒടുവിൽ മൂന്ന് നേഴ്സുമാർ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ചൂട് പിടിച്ചത്.

ആത്മഹത്യ ചെയ്യാനായി വിദ്യ, അനു, പ്രിയ എന്നിവർ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ കയറി ആത്മഹത്യാ ഭീഷണി നടത്തി. ഇതേ തുടർന്ന് ഇവർക്ക് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് നാട്ടുകാർ ആശുപത്രിക്ക് പുറത്തും പൊതു നിരത്തിലും കുത്തിയിരിപ്പ് തുടങ്ങി. ജനശ്രദ്ധ ആകർഷിച്ചതോടെ രാഷ്ട്രീയക്കാരും സ്ഥലത്തെത്തി. ആർ. ഡി. ഒ., തഹസിൽദാർ, ഫയർ ഫോഴ്സ് ഓഫിസർ, ഡി. വൈ. എസ്. പി. എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ച മാനേജ്മെന്റ് നിലപാടിൽ ഉറച്ചു നിന്നത് മൂലം പരാജയപ്പെട്ടു.

മാനേജ്മെന്റ് പ്രതിനിധികൾ സംഭവസ്ഥലത്ത് നിന്നും മാറി നിന്നത് മൂലം ഒത്തുതീർപ്പ് ശ്രമങ്ങൾ ടെലിഫോൺ വഴിയായിരുന്നു. തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി നേഴ്സുമാർ നേരത്തെ നടത്തിയ സമരം മാർച്ച് 5ന് ഒത്തുതീർപ്പ് ആയപ്പോൾ തൊഴിൽ വകുപ്പുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള മിനിമം വേതനം, ഷിഫ്ട് സമ്പ്രദായം എന്നിവ മാർ ബസേലിയോസ് ആശുപത്രി മേധാവികൾ നടപ്പിലാക്കാൻ കൂട്ടാക്കാഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ സമരം നടത്തിയത്. സ്ഥിരപ്പെടുത്താനുള്ള നേഴ്സുമാരുടെ എണ്ണത്തെ ചൊല്ലിയും തർക്കമുണ്ട്. സമുദായത്തെ വെറുപ്പിക്കാനുള്ള ഭീതി മൂലമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ സമരത്തിൽ ഇടപെടാതെ മാറി നിന്നത് എന്ന് പരാതിയുണ്ട്. ഇത്രയേറെ ജനശ്രദ്ധ ആകർച്ചിച്ചിട്ടും മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദർശിക്കുവാൻ കൂട്ടാക്കിയില്ല.

പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ രാത്രി സ്ഥലത്തെത്തി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതിനെ തുടർന്നാണ് നേഴ്സുമാർ സമരം പിൻവലിക്കാൻ സന്നദ്ധരായത്. തൊഴിൽ കമ്മീഷണറുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ സമരത്തിന് മുൻപ് നിലനിന്ന അതേ അവസ്ഥയിൽ നേഴ്സുമാർ ജോലിക്ക് പ്രവേശിക്കും എന്ന് ധാരണയായി. ഞായറാഴ്ച്ച തൊഴിൽ മന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും സാന്നിദ്ധ്യത്തിൽ നടക്കുന്ന ചർച്ചയിൽ പ്രശ്നം പൂർണ്ണമായും പരിഹരിക്കും. നേഴ്സുമാരെ സ്ഥിരപ്പെടുത്തുന്ന പ്രശ്നവും ചർച്ച ചെയ്യും. ഇരു വിഭാഗത്തിന്റേയും പ്രതിനിധികൾ ഒപ്പു വെച്ച ഒത്തുതീർപ്പ് കരാർ ചർച്ചയ്ക്ക് ശേഷം വി. എസ്. അച്യുതാനന്ദൻ സമരപ്പന്തലിൽ എത്തി അറിയിച്ചതോടെ ഉദ്വേഗ ഭരിതമായ നിമിഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് നേഴ്സുമാർ സമരം അവസാനിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിളപ്പില്‍ശാല: ധീരമായ ചെറുത്തുനില്‍പ്പ്‌

August 4th, 2012

Vilappilsala-waste-water-treatment-plant-epathram

തിരുവനന്തപുരം: ജനകീയ പ്രക്ഷോഭം ആളിക്കത്തിയ വിളപ്പില്‍ശാലയില്‍ പ്രക്ഷോഭത്തിന്റെ തീമതില്‍ ഭേദിക്കാനാകാതെ പോലീസ്‌ മടങ്ങി. ഇത് രണ്ടാം തവണയാണ് ജനകീയ പ്രതിരോധത്തിനു മുന്നില്‍ ഭരണകൂടം മുട്ടു മടക്കുന്നത്. ഹൈക്കോടതിയുടെ വിധിയുടെ പിന്‍ബലം ഉണ്ടായിട്ടും പോലീസിനു പിന്മാറേണ്ടി വന്നു. വിളപ്പില്‍ശാല മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ള ശുചീകരണ യന്ത്രങ്ങള്‍ അവിടെ സ്‌ഥാപിക്കണമെന്ന ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി  നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ  ശ്രമമാണു ജനകീയ പ്രതിരോധത്തിന് മുന്നില്‍ പരാജയപ്പെട്ടത്‌. ശുചീകരണ യന്ത്രങ്ങളുമായി നഗര സഭയുടെ വാഹനം പോലീസ്‌ സംരക്ഷണത്തോടെ എത്തിയപ്പോള്‍ വിളപ്പില്‍ ശാലയിലെ ജനങ്ങള്‍ സംഘടിതമായി തടുത്തു തിരിച്ചയക്കുകയായിരുന്നു. ഇവിടത്തെ സ്ഥിതിഗതികള്‍ ഹൈക്കോടതിയെ ധരിപ്പിച്ച ശേഷം തുടര്‍ നടപടികളെക്കുറിച്ച്‌ ആലോചിക്കുമെന്ന്‌ എ. ഡി. എം. അറിയിച്ചു. 500 വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 2,500 ലധികം പോലീസുകാരെ സ്‌ഥലത്തു വിന്യസിച്ചിട്ടും ജനങ്ങള്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണ കൂടം വ്യാഴാഴ്‌ച വൈകിട്ടു മുതല്‍  നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ജനങ്ങള്‍ കൂട്ടം കൂടി നിന്നു. സ്‌ഥിതിഗതികള്‍ ഹൈക്കോടതിയെ ബോധിപ്പിക്കുമെന്ന്‌ പി. കെ. ഗിരിജ മാധ്യമങ്ങളോടു പറഞ്ഞു. ജനങ്ങളുമായി യുദ്ധത്തിനില്ലെന്നും അവര്‍ വ്യക്‌തമാക്കി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദ്യാഭ്യാസ സൌഹൃദ കൂട്ടായ്മ
Next »Next Page » പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി. വേണുഗോപാലന്‍ അന്തരിച്ചു »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine