ഭൂസമരം: ആദിവാസികള്‍ അറസ്റ്റില്‍

May 29th, 2012

tribal_agitation-epathram

മാനന്തവാടി: വയനാട്ടില്‍ ഭൂസമരം ശക്തമാകുന്നു. എന്നാല്‍  ‍ വിവിധ ആദിവാസി സംഘടനകള്‍ കൈയേറിയ   ഭൂമി ഒഴിപ്പിക്കുന്ന നടപടി വനംവകുപ്പ് പുനരാരംഭിച്ചു. ഇവരുടെ കുടിലുകള്‍ പൊളിച്ചുനീക്കി, ആദിവാസികളെ ‍ അറസ്റ്റ് ചെയ്തു. തലപ്പുഴ കമ്പിപ്പാലത്തെ ആദിവാസി മഹാസഭയുടെയും ആദിവാസി സംഘത്തിന്റെയും കൈയേറ്റങ്ങളാണ് തിങ്കളാഴ്ച ഒഴിപ്പിച്ചത്.  കഴിഞ്ഞ 21ന് വഞ്ഞോട് തുമ്പശ്ശേരികുന്നിലെ ഒഴിപ്പിക്കലിനുശേഷം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഒഴിപ്പിക്കലാണ് തിങ്കളാഴ്ചയോടെ വീണ്ടും ആരംഭിച്ചത്. ഇതോടെ സംഘര്‍ഷ ഭരിതമായ അന്തരീക്ഷം നിലനില്കുന്നു എങ്കിലും ആദിവാസികള്‍ വളരെ സമാധാനപരമായാണ് സമരം നടത്തുന്നത്.  വനിതകള്‍ അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു.  നോര്‍ത് വയനാട് ഡി.എഫ്.ഒ. കെ. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ 150ഓളം വനപാലകരും മാനന്തവാടി ഡിവൈ.എസ്.പി മാത്യു എക്സലിന്റെ നേതൃത്വത്തില്‍ 50ഓളം പൊലീസുകാരും മാനന്തവാടി തഹസില്‍ദാര്‍ പി.പി. കൃഷ്ണന്‍കുട്ടിയും കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി. ഒഴിപ്പിക്കല്‍ ഇന്നും  തുടരും‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയ ഭീകരവാദ ത്തിനെതിരെ ജനാധിപത്യ സംഗമം

May 21st, 2012

tp-chandrashekharan-epathram

എറണാകുളം: രാഷ്ട്രീയ ഭീകരവാദത്തിനെതിരെ ജനാധിപത്യ സംഗമം മെയ് 25ന് എറണാകുളത്ത് സംഘടിപ്പിക്കുന്നു. ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സി. പി. എമ്മിനെതിരെ രംഗത്ത് വന്നിരിക്കുന്ന പാര്‍ട്ടികളും ഏറിയും കുറഞ്ഞും ഇതേ രാഷ്ട്രീയ ഭീകരവാദം നടപ്പാക്കുന്നവരാണ്. സി. പി എം., ബി. ജെ. പി. -ആര്‍. എസ്. എസ്. , കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളാണ് കേരളത്തില്‍ രാഷ്ട്രീയ ഭീകരവാദത്തിന്റെ മുഖ്യ പ്രയോക്താക്കളും ഗുണഭോക്താക്കളും. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ ഭീകരവാദത്തിനെതിരെ മനുഷ്യസ്നേഹികളും ജനാധിപത്യവാദികളും ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്തരം ഒരു ജനകീയ പ്രതിരോധത്തിനുള്ള പ്രാഥമിക ശ്രമം എന്ന നിലയില്‍ എന്‍. ഡി. എമ്മിന്റെ നേതൃത്വത്തില്‍ മെയ് 25ന് എറണാകുളത്ത് വെച്ച് ഭീകരവാദത്തിനെതിരെ ജന മനസാക്ഷിയുണര്‍ത്തുന്നതിന് ജനാധിപത്യ സംഗമം സംഘടിപ്പിക്കുന്നത് എന്ന് എന്‍. ഡി. എമ്മിന്റെ ഭാരവാഹികള്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടോള്‍വിരുദ്ധ സമരം നാളെ നൂറാം ദിവസം

May 21st, 2012

paliyekkara toll strike-epathram

തൃശൂര്‍: പാലിയക്കര ടോള്‍സമരം നാളെ നൂറാം ദിവസത്തിലേക്ക്‌. സമരം നൂറാംദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ വൈകിട്ട്‌ സമരപ്പന്തലില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സംഗമത്തില്‍ നിരവധി രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക​ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

പൊതുവഴിയില്‍ക്കൂടി നടക്കാനുള്ള സ്വതന്ത്ര്വത്തിനു വേണ്ടി പോരാടിയ അയ്യങ്കാളിയുടേയും മറ്റു പോരാട്ടങ്ങളുടേയും പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ്‌ പാലിയേക്കര സമരം തളരാതെ മുന്നോട്ട്‌ പോകുന്നത്‌. ടോള്‍ നിരക്കുകള്‍ കുറയ്‌ക്കുക എന്ന ആശയം സമരത്തില്‍ അംഗീകരിക്കുന്നില്ല. പൊതുനിരത്തില്‍ കൂടി സഞ്ചരിക്കാനുള്ള അവകാശത്തിനു നേരെയുള്ള അധിനിവേശ ശക്‌തികളുടെ കടന്നുകയറ്റമായാണ്‌ ടോള്‍ പ്ലാസയെ സമരനേതാക്കള്‍ വിലയിരുത്തുന്നത്‌. അതുകൊണ്ടുതന്നെ ടോള്‍പിരിവ്‌ പൂര്‍ണമാകും അവസാനിപ്പിക്കുക എന്ന ആവശ്യത്തില്‍നിന്ന്‌ പുറകോട്ടുപോകാന്‍ തയ്യാറല്ലെന്ന്‌ സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

മാര്‍ക്‌സിസ്‌റ്റ് വിമതരും നക്‌സലേറ്റുകളുമാണ്‌ സമരത്തിന്‌ നേതൃത്വം കൊടുക്കുന്നതെങ്കിലും ബി. ജെ. പിയും സി.പി.ഐയുമടക്കമുള്ള സംഘടനകള്‍ സജീവമായി രംഗത്തുണ്ട്‌. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതെയായിരുന്നു പാലിയേക്കരയില്‍ ടോള്‍പിരിവ്‌ ആരംഭിച്ചത്‌. പിന്നീട്‌ നടന്ന ചര്‍ച്ചകളില്‍ സര്‍വീസ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായ ശേഷമേ ടോള്‍പിരിവ്‌ ആരംഭിക്കൂ എന്ന്‌ മുഖ്യമന്ത്രി തന്നെ ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍ ആ ഉറപ്പ്‌ പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ്‌ സമരം കൂടുതല്‍ ശക്‌തമായത്‌. അതോടെ സമരത്തോട്‌ മുഖം തിരിച്ചുനിന്നിരുന്ന സി.പി.എമ്മും രംഗത്തിറങ്ങുകയുണ്ടായി. എന്നാല്‍ സമര സമിതിയുമായി സഹകരിക്കാതെയാണ്‌ സി.പി.എം. സ്വന്തം നിലയില്‍ സമരം നടത്തിയത്‌.

കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനടക്കമുള്ളവര്‍ നിരന്തരമായി സമരപ്പന്തലിലെത്തിയിരുന്നതുകൊണ്ടുതന്നെ സമരം ചെയ്യുമ്പോഴും സമരസമിതിയെ കുറ്റപ്പെടുത്താന്‍ സി.പി.എം. ശ്രദ്ധിച്ചിരുന്നു. സമരം 100-ാം ദിവസത്തേക്ക്‌ പ്രവേശിക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ ടോള്‍ കൊടുക്കാതെ കടന്നപോകുന്ന സമാന്തരപാത അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ്‌ അധികൃതര്‍. എന്നാല്‍ നാട്ടുകാര്‍ രംഗത്തിറങ്ങി സമാന്തരപാതയ്‌ക്ക് കോണ്‍ക്രീറ്റിട്ടത്‌ അധികൃതര്‍ക്ക്‌ തിരിച്ചടിയായി. ഒരു കാരണവശാലും സമാന്തരപാത അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ്‌ സമരസമിതി പ്രവര്‍ത്തകര്‍.

കഴിഞ്ഞയാഴ്‌ച ചാലക്കുടിയില്‍ ഡി. വൈ. എസ്‌. പി. എല്ലാ രാഷ്‌ട്രീയക്കാരേയും വിളിച്ചുകൂട്ടി സമാന്തരപാത അടച്ചുപൂട്ടാന്‍ ആലോചിക്കുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ അതനുവദിക്കില്ലെന്ന നിലപാടിലാണ്‌ രാഷ്‌ട്രീയപാര്‍ട്ടികളും സമരസമിതിയും. ടൂവീലറുകള്‍ക്കും ഓട്ടോകള്‍ക്കും സമാന്തരപാതയിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കാമെന്ന നിര്‍ദേശവും യോഗത്തില്‍ പങ്കെടുത്തവര്‍ തള്ളിക്കളഞ്ഞു. നൂറാംദിവസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ്‌ സമരസമിതി. പ്രതിഷേധസംഗമത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

പാസ്പോര്‍ട്ട് നിര്‍മ്മിതിയിലെ അപാകത നിരവധി പേരെ വലയ്ക്കുന്നു

May 15th, 2012

passport-epathram

തിരുവനന്തപുരം: ഒരു പൌരന് തന്റെ രാജ്യം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് പാസ്പോര്‍ട്ട്. മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കണമെങ്കില്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. പല രാജ്യങ്ങളും പാസ്പോര്‍ട്ട് സൌജന്യമായാണ് തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കുന്നത്. ഇന്ത്യയില്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ ഫീസ്‌ ഈടാക്കുന്നുണ്ട്. എന്നാല്‍ പാസ്പോര്‍ട്ടിന്റെ നിര്‍മ്മിതിയില്‍ വരുന്ന പാകപ്പിഴകള്‍ക്കും പാസ്പോര്‍ട്ടിന്റെ ഉടമ തന്നെ ഉത്തരവാദിയാകണം. ഒട്ടുമിക്കവരുടെയും പാസ്പോര്‍ട്ടുകളുടെ ലാമിനേഷന്‍ വളരെ പെട്ടെന്ന് അടര്‍ന്നു പോരുന്നതിനാല്‍ വിദേശ യാത്ര നടത്തുന്നവര്‍ എയര്‍പോര്‍ട്ടില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇപ്പോള്‍ തന്നെ വിവിധ കാരണങ്ങളാല്‍ പലരെയും കൂടുതല്‍ പരിശോധിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പേര് നോക്കിയും സ്ഥലം നോക്കിയും ചില ഉദ്യോഗസ്ഥര്‍ യാത്രക്കാരെ അകാരണമായി കൂടുതല്‍ ചോദ്യം ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ലാമിനേഷന്‍ ഇളകിയ പാസ്പോര്‍ട്ടുമായി വരുന്ന യാത്രക്കാരനെ കൂടുതല്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ ഇക്കാര്യം പാസ്പോര്‍ട്ട് ഓഫീസിലോ എംബസിയിലോ പറഞ്ഞാല്‍ അത് അവരവരുടെ കുഴപ്പമാണെന്ന രീതിയിലാണ് പറയുന്നത്. എന്നാല്‍ കൃത്യമായി ലാമിനേഷന്‍ ചെയ്യാതെ നല്‍കുന്ന ഇത്തരം പാസ്പോര്‍ട്ടുകള്‍ ഒരു മാസത്തിനകം തന്നെ കേടുവരുന്നു എന്നതാണ് അവസ്ഥ. വിദേശത്ത് ജോലി ചെയ്യുന്ന പലര്‍ക്കും പാസ്പോര്‍ട്ട് അവരവരുടെ കമ്പനികളില്‍ ഏല്‍പ്പിക്കണം. പിന്നെ അടുത്ത അവധിക്കായി അപേക്ഷിക്കുന്ന സമയത്ത്‌ നാട്ടിലേക്ക് തിരിക്കുന്ന അന്നോ തലേന്നോ മാത്രമാണ് പാസ്പോര്‍ട്ട് കിട്ടുക. കുറഞ്ഞ ലീവിന് നാട്ടിലെത്തുന്ന ഇവര്‍ക്ക് ചിലപ്പോള്‍ ഇത് ശരിയാക്കി കിട്ടുവാനുള്ള സമയം ഉണ്ടാകാന്‍ ഇടയില്ല. ഉണ്ടെങ്കില്‍ തന്നെ അതിനുള്ള ഫീസും നല്‍കണം. പത്ത് വര്‍ഷക്കാലം ഒരു പൌരന്‍ സൂക്ഷിക്കേണ്ട ഈ പ്രധാനപ്പെട്ട രേഖ നിര്‍മ്മാണത്തില്‍ തന്നെ വേണ്ട വിധത്തില്‍ ഗുണമേന്മ ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ ഗുണമേന്മയില്‍ നിര്‍മ്മിക്കാത്തതിന്റെ ബാധ്യത ജനങ്ങളില്‍ കെട്ടിവേക്കുന്ന രീതി ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കപ്പല്‍ വിട്ടുകൊടുക്കാം സുപ്രീം കോടതി

May 2nd, 2012

italian-ship

ന്യൂഡല്‍ഹി: ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ രണ്ടു മല്‍സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലുള്‍പ്പെട്ട എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലിന് ഉപാധികളോടെ ഇന്ത്യന്‍ തീരം വിടാമെന്ന് സുപ്രീം കോടതി അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് കപ്പലിലെ ജീവനക്കാരേയും നാവികസേനാ ഉദ്യോഗസ്ഥരേയും ഹാജരാക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് ഇത്. എന്നാല്‍ സമന്‍സ് ലഭിച്ച് ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ കപ്പലിലെ ജീവനക്കാര്‍ കോടതിയില്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കപ്പല്‍ വിട്ടുകിട്ടാന്‍ ബാങ്ക് ഗ്യാരണ്ടിയായി മൂന്ന് കോടി രൂപ കെട്ടിവയ്ക്കണമെന്ന ആവശ്യം കപ്പല്‍ ഉടമകളും അംഗീകരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തൃശ്ശൂര്‍ പൂരത്തിനിടഞ്ഞ ആനയെ തളച്ചു
Next »Next Page » കേരള വനാന്തരങ്ങളില്‍ നക്‌സല്‍ സാന്നിധ്യമെന്ന് ഡി. ജി. പി »



  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine