നെയ്യാറ്റിൻ‌കരയിൽ കോൺഗ്രസ്സ് ശെൽ‌വരാജിനെ പിന്തുണയ്ക്കും

April 3rd, 2012
selvaraj2-epathram
തിരുവനന്തപുരം: നെയ്യാറ്റിങ്കരയിൽ ആർ. ശെൽ‌വരാജിനെ പിന്തുണയ്ക്കുവാൻ കോൺഗ്രസ്സിൽ ധാരണയായി. ഇന്നു ചേർന്ന കെ. പി. സി. സി യോഗത്തിലാണ് ഇതു സംബന്ധിച്ച് തത്വത്തിൽ തീരുമാനമായത്. വി. എം സുധീരൻ, കെ. മുരളീധരൻ എന്നിവർ ഉൾപ്പെടെ ചില മുതിർന്ന നേതാക്കൾക്ക് ശെൽ‌വരാജിനെ യു. ഡി. എഫ് സ്ഥാനാർഥിയാക്കുകയോ പിൻ‌തുണയ്ക്കുകയോ ചെയ്യുന്നതിൽ നേരത്തെ തന്നെ വിയോജിപ്പുണ്ടായിരുന്നു. എന്നാൽ സി. പി. എം എം. എൽ. എ ആയിരുന്ന ആർ. ശെൽ‌വരാജിന്റെ രാജി പിറവത്ത് യു. ഡി. എഫിനു ഗുണകരമായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. സ്ഥാനാർഥിത്വം സംബന്ധിച്ച് നേരത്തെ അദ്ദേഹത്തിനു വാക്കു നൽകിയിട്ടുണ്ടെങ്കിൽ അത് പാലിക്കപ്പെടണമെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതായാണ് സൂചന. നെയ്യാറ്റിൻ കരയിൽ നിന്നുമുള്ള ചില കോൺഗ്രസ്സ് പ്രവർത്തകർ ശെൽ‌വരാജിനെ പിന്തുണയ്ക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് നേതൃയോഗം നടക്കുന്നിടത്ത് എത്തിയിരുന്നു. കെ. പി. സി. സി യോഗത്തിന്റെ തീരുമാനം പിന്നീട് ഹൈക്കമാന്റിനെ അറിയിക്കും.
നെയ്യാറ്റിൻ‌കരയിൽ ശെൽ‌വരാജ് ഇതിനോടകം പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞാൽ സി. പി. എം സ്ഥാനാർഥിയെ നിശ്ചയിക്കും. ദീർഘകാലം പാർട്ടി അംഗമായിരുന്ന വ്യക്തി എം. എൽ. എ സ്ഥാനം രാജിവെക്കുകയും പാർട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത പ്ശ്ചാത്തലത്തിൽ പിറവത്തേക്കാൾ പതിൻ‌മടങ്ങ് കരുത്തോടെ നെയ്യാറ്റിൻ കരയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുവാനാണ് സി. പി. എം  ശ്രമിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലീഗിന്റെ അഞ്ചാമന്ത്രി ആവശ്യത്തിനെതിരെ വി. എസ്സും കെ. മുരളീധരനും

April 1st, 2012

vs-achuthanandan-shunned-epathram
കോഴിക്കോട്: മുസ്ലിം ലീഗിനു അഞ്ചാം മന്ത്രിസ്ഥാനം അനുവദിക്കുന്നതിനെതിരെ പ്രസ്ഥാവനയുമായി പ്രതിപക്ഷ നേതാവ് വി. എസ് അച്ച്യുതാനന്തനും കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരനും രംഗത്ത്. ഇരുവരും വ്യത്യസ്ഥമായി നടത്തിയ പ്രസ്ഥാവനകളിലാണ് ലീഗിനു അഞ്ചാം മന്ത്രി സ്ഥാനം നല്‍കുന്നതിനോടുള്ള വിയോജിപ്പ് വ്യക്തമാക്കിയത്. അഞ്ചാമന്ത്രി സ്ഥാനം നല്‍കിയാല്‍ അത് കേരളത്തിന്റെ സാമുദായിക ഘടനയെ ബാധിക്കുമെന്നും ലീഗാണിപ്പോള്‍ ഭരണം നടത്തുന്നതെന്നും വി. എസ് പറഞ്ഞു. ഭരണം നിലനിര്‍ത്തുവാന്‍ യു. ഡി. എഫിനു ആപ്പകളേയും ഊപ്പകളേയും ഉള്‍പ്പെടുത്തെണ്ട അവസ്ഥയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മന്ത്രിസ്ഥാനം നിശ്ചയിക്കുമ്പോള്‍ മത-സാമുദായിക സന്തുലനം പാലിക്കണമെന്നും എം. എല്‍. എ മാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിനോട് യോജിപ്പില്ലെന്നും കോഴിക്കോട്ട് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ കെ. മുരളീധരന്‍ വ്യക്തമാക്കി. അനൂപിന്റെ സത്യ പ്രതിഞ്ജ വൈകിക്കുന്നത് പിറവത്തുകാരോടുള്ള വഞ്ചനായാണെന്നും അനൂപിന്റെ മന്ത്രിയാക്കുന്നത് വൈകുന്നത് നെയ്യാറ്റിന്‍ കരയിലെ ജനങ്ങള്‍ ചോദ്യം ചെയ്യുമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയില്ല : മന്ത്രി ഗണേഷ്‌കുമാര്‍

March 29th, 2012

Ganesh-Kumar-epathram

കോട്ടയം: ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്ന് കെ. ബി. ഗണേഷ്‌കുമാര്‍. എന്നാല്‍ നാളത്തെ കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല അതിനാല്‍ അക്കാര്യം ഇപ്പോള്‍  ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയെ പിന്‍വലിച്ചതായി ബുധനാഴ്ച നടന്ന യു. ഡി. എഫ്. യോഗത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പ്രസ്താവന സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍. പത്തനാപുരത്ത് ഗണേഷിനെ മത്സരിപ്പിച്ചതും എം. എല്‍. എ. ആക്കിയതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി പോയെന്ന ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശത്തോട് അതിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂവെന്ന് മുഖ്യമന്ത്രി

March 29th, 2012

oommen-chandy-epathram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇനി മുതല്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് അനുവദിക്കില്ല. എന്നാല്‍ ഈ തീരുമാനത്തിന് കേന്ദ്ര ടൂറിസംവകുപ്പ് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തില്‍നിന്ന് നല്ല വരുമാനം ലഭിക്കുന്നുണ്ട് എങ്കിലും ഇത് യഥാര്‍ഥ വരുമാനമായി കാണുന്നില്ല. എന്നാല്‍  ചില സാമൂഹ്യപ്രശ്‌നങ്ങള്‍ കാരണം ഇത് വേണ്ടെന്നു വയ്ക്കാനും കഴിയുകയില്ല. മദ്യംവിറ്റുകിട്ടുന്ന ലാഭത്തിന്റെ പത്തിരട്ടി നഷ്ടം മദ്യം മൂലം സമൂഹത്തിലുണ്ടാകുന്നുണ്ട്. സംസ്ഥാനത്തു പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അനുവദിക്കില്ല. കോടതിയുടെ ഇടപെടലിലൂടെയോ മറ്റോ അനുവദിക്കേണ്ടിവന്നാല്‍ ഇപ്പോഴുള്ള ഒന്നുനിര്‍ത്തലാക്കി മാത്രമെ മറ്റൊന്ന് അനുവദിക്കൂകയുള്ളൂ.  കേരള മദ്യനിരോധനസമിതിയുടെ പ്രവര്‍ത്തനങ്ങളോടു സര്‍ക്കാര്‍ സഹകരിക്കും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിഭവനില്‍ കേരള മദ്യനിരോധന സമിതിയുടെ പ്രൊഹിബിഷന്‍ മാസിക പുനഃപ്രകാശനം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

കണ്ണൂര്‍ ഡി. സി. സി പ്രസിഡണ്ട് അന്തരിച്ചു

March 28th, 2012

കണ്ണൂര്‍:കണ്ണൂര്‍ ഡി. സി. സി പ്രസിഡണ്ട് പി. കെ. വിജയരാഘവന്‍ മാസ്റ്റര്‍ (72) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിള്‍ ആയിരുന്നു അന്ത്യം. ഏതാനു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിള്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് എടക്കാട്ട് കടമ്പൂരിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ കണ്ണൂര്‍ ഡി. സി. സി ഓഫീസിള്‍ പൊതു ദര്‍ശനത്തിനു വെച്ചതിനു ശേഷം പയ്യാമ്പലത്ത് സംസ്കരിക്കും.

സംഘടനാ കോണ്‍ഗ്രസ്സിള്‍ പ്രവര്‍ത്തിച്ചിരുന്ന  വിജയ രാഘവന്‍ മാസ്റ്റര്‍ 77-ല്‍ കെ.ശങ്കരനാരായണന്റെ പ്രേരണയാല്‍ കോണ്‍ഗ്രസ്സിലേക്ക് വന്നു. ഡി. സി. സി നിര്‍വ്വാഹക സമിതി അംഗം, ഡി.സി.സി സെക്രട്ടറി എന്നീ നിലയിള്‍ പ്രവര്‍ത്തിച്ച അദ്ദേഹം കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പി. രാമകൃഷ്ണന്‍ രാജിവെച്ചതോടെ ആണ്  ഡി. സി. സി പ്രസിഡണ്ടായത്. വിജയ രാഘവന്‍ മാസ്റ്ററുടെ നിര്യാണത്തിള്‍ വിവിധ രാഷ്ടീയ-സാമൂഹിക-സാമുദായിക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

കടമ്പൂ‍ര്‍ നോര്‍ത്ത് യു. പി സ്കൂളിള്‍ അധ്യാപകനായിരുന്നു. പങ്കജവല്ലിയാണ് ഭാര്യ. മക്കള്‍ ഡാനിഷ്, ഡാലിയ

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തിരശീലയില്‍ അഗ്നി വിതറിയ തിരക്കഥാകൃത്ത്
Next »Next Page » റെയിന്‍ബോ ബുക്സ് രാജേഷ് അന്തരിച്ചു »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine