അലിയും അനൂപും നാളെ സത്യപ്രതിഞ്ജ ചെയ്യും : മുഖ്യമന്ത്രി

April 11th, 2012

തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ഒടുവില്‍   മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിക്ക് യുഡിഎഫ് യോഗത്തില്‍ അംഗീകാരമായി. ഇതോടെ ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി എം.എല്‍.എയും പിറവത്ത് നിന്ന് വിജയിച്ച അനൂപ് ജേക്കബും വ്യാഴാഴ്ച രാവിലെ 10ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെ നാല് മന്ത്രിമാരുടെ വകുപ്പുകള്‍ അലിക്ക് വീതിച്ചു നല്‍കും. അനൂപ് ജേക്കബിന് പിതാവ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ  ലഭിക്കുമെന്നാണ് സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൂടംകുളത്ത്‌ വിഎസ്‌ പോകുന്നതിനെതിരെ പാര്‍ട്ടി

April 11th, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം  വി. എസ്. അച്യുതാനന്ദന്‍ കൂടംകുളം സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിനിടെ പാര്‍ട്ടിയുടെ തടയിടല്‍.  തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിന്‌ എതിരായ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌ വി.എസിനെ വിലക്കണമെന്ന തമിഴ്‌നാട്‌ ഘടകത്തിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രനേതൃത്വത്തില്‍ നിന്നും  ഈ തീരുമാനമെന്ന് അറിയുന്നു. കൂടംകുളം നിലയത്തിന്‌ അനുകൂല നിലപാടാണ്‌ സിപിഎം തമിഴ്‌നാട്‌ ഘടകത്തിന്റേത്‌. ആണവ നിലയങ്ങളോട്‌ സിപിഎമ്മിന്‌ എതിര്‍പ്പാണെങ്കിലും കൂടംകുളം നിലയത്തോടുള്ള നിലപാട്‌ ഇതുവരെ സിപിഎം വ്യക്‌തമാക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ കൂടംകുളം വിരുദ്ധ സമരക്കാര്‍ തന്നെ സമരത്തില്‍ നിന്ന്‌ പിന്മാറിയ സാഹചര്യത്തില്‍ താനിടപ്പെട്ട്‌ സമരം വീണ്ടും കുത്തിപ്പൊക്കണോ എന്ന്‌ കരുതിയാണ്‌ കുടംകുളം സന്ദര്‍ശിക്കുന്നതില്‍ നിന്ന്‌ പിന്മാറുന്നതെന്ന്‌ വി.എസിന്റെ ഓഫീസ്‌ അറിയിച്ചു. മുമ്പ് മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിച്ച സിപിഎം കേന്ദ്രനേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. എന്നാല്‍ കൂടംകുളം സമരത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിലപാടുമായി വിഎസ്‌ മുന്നോട്ട് തന്നെയാണ് എന്നതിന് സൂചനയാണ് തിരുവനന്തപുരത്തെത്തിയ സ്വാമി അഗ്നിവേശുമായി വി.എസ്‌ കൂടിക്കാഴ്‌ച. കൂടംകുളം സമരത്തില്‍ സമാന ആഭിമുഖ്യമുള്ളവരെ ക്ഷണിക്കുന്നതിനായിരുന്നു അഗ്നിവേശിന്റെ വരവ്‌. ലത്തീന്‍ രൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ.സൂസാപാക്യവുമായി അഗ്നിവേശ്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു. വി എസിന്റെ ഈ നീക്കം പാര്‍ട്ടിക്ക്‌ കൂടുതല്‍ തലവേദന സൃഷ്ടിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഞ്ചാം മന്ത്രി : ലീഗ് കാത്തിരിപ്പ് തുടരുന്നു

April 11th, 2012

kunjalikutty-epathram

മലപ്പുറം : തങ്ങൾക്ക് ഒരു മന്ത്രി സ്ഥാനം കൂടി വേണമെന്ന ആവശ്യം നടപ്പിലാക്കി കിട്ടാൻ കാത്തിരിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല എന്ന തിരിച്ചറിവിലാണ് മുസ്ലിം ലീഗ് എന്ന് സൂചന. പാർട്ടിക്ക് ഈ കാര്യത്തിൽ പ്രത്യേകിച്ച് എന്തെങ്കിലും നടപടി സ്വീകരിക്കാനുള്ള തീരുമാനമൊന്നും ഇപ്പോഴില്ല. ബുധനാഴ്ച്ച നടക്കുന്ന ഐക്യ ജനാധിപത്യ മുന്നണി യോഗം കഴിയുന്നത് വരെ ഏതായാലും കാത്തിരിക്കാം എന്നാണ് പാർട്ടി നേതാവായ വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചത്.

അഞ്ചാം മന്ത്രി സ്ഥാനം തങ്ങൾക്ക് ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ എന്ന് പാണക്കാട്ട് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ലീഗ് സെക്രട്ടറിയേറ്റ് സമ്മേളനത്തിനു ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡുമായി പാർട്ടി പ്രസിഡണ്ട് ഇ. അഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എന്നിവർ നടത്തിയ ചർച്ചകളുടെ ഫലം ശുഭോദർക്കമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എസിനെ പി. ബിയില്‍ നിന്ന് മന:പൂര്‍വ്വം ഒഴിവാക്കിയെന്നത് കള്ളപ്രചാരണം: പ്രകാശ് കാരാട്ട്

April 10th, 2012
prakash-karat-epathram
കോഴിക്കോട്: വി. എസിനെ പി. ബിയില്‍ നിന്ന് മന:പൂര്‍വ്വം ഒഴിവാക്കിയെന്നതു കള്ളപ്രചാരണമാണെന്ന് സി. പി. എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ചെറുപ്പക്കാര്‍ക്ക് അവസരം കൂടുതല്‍ നല്‍കുവാനാണ് പാര്‍ട്ടി തീരുമാനമെന്നും അച്ചടക്ക ലംഘനമോ വിഭാഗീയതയോ പി. ബിയില്‍ നിന്നുള്ള വി. എസിന്റെ  ഒഴിവാക്കലിനു കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. എണ്‍പതു കഴിഞ്ഞവരെ കേന്ദ്രകമ്മറ്റിയില്‍ നിന്നും ഒഴിവാക്കുവാന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ വി. എസിനു പ്രത്യേക പരിഗണന നല്‍കുകയായിരുന്നു എന്നും കാരാട്ട് വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പൊതു സമ്മേളനത്തില്‍ നിന്നും വി. എസ്  വിട്ടുനിന്നതിന്റെ കാരണം അറിയില്ലെന്നും വി. എസ് പങ്കെടുക്കാത്തതില്‍ അണികള്‍ക്ക് നിരാശയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍  പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിന്നും വിട്ടു നിന്ന ബംഗാളില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാവിനെ നിലനിര്‍ത്തിക്കൊണ്ട് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിനെ  പി. ബിയില്‍ നിന്നും ഒഴിവാക്കിയതില്‍ കേരളത്തിലെ അണികളിലും സാധാരണക്കാരിലും പ്രതിഷേധം പുകയുകയാണ്. നീലേശ്വരത്ത് ഇന്നലെ രാത്രി തന്നെ പാര്‍ട്ടിയുടെ നേതൃത്വത്തെ വിമര്‍ശിച്ചു കൊണ്ട് വി. എസ് അനുകൂല ഫ്ലക്സുകളും പോസ്റ്ററുകളും ഉയര്‍ന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തു

April 9th, 2012

Pannyan_ravindran-epathram

തിരുവനന്തപുരം: സി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി മുന്‍ എം. പിയും സി. പി. ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ പന്ന്യന്‍ രവീന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. സി. എന്‍. ചന്ദ്രന്‍, പ്രകാശ് ബാബു എന്നിവരാണ് അസി. സെക്രട്ടറിമാര്‍. രാവിലെ മുതല്‍ എം. എന്‍. സ്മാരകത്തില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളില്‍ അഭിപ്രായ ഭിന്നതകളും ഉണ്ടായതിനാല്‍ സമവായം എന്ന നിലയ്ക്ക് ദേശീയ നേതൃത്വം ഇടപെട്ട് പന്ന്യനെ നിശ്ചയിക്കുകയായിരുന്നു. സി. ദിവാകരന്‍, കെ. ഇ ഇസ്മില്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാദ്ധ്യത കല്പിച്ചിരുന്നത്. ഇസ്മിലിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല സി.ദി വാകരനും, കാനം രാജേന്ദ്രനും വേണ്ടി രണ്ടുപക്ഷങ്ങളായി സി. പി. ഐ. സംസ്ഥാന കൗണ്‍സിലിലും നിര്‍വാഹക സമിതി യോഗത്തിലും നേതാക്കള്‍ ചേരി തിരിഞ്ഞു വാദിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിന് ശേഷം ചേര്‍ന്ന കൗണ്‍സിലില്‍ തീരുമാനമാകാത്തതിനാല്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നാല് തവണയാണ് ചേര്‍ന്നാണ് ഒടുവില്‍ സമവായത്തിലൂടെ പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലീഗിന് അഞ്ചാം മന്ത്രിയില്ലെന്ന് ഹൈക്കമാന്‍ഡ്
Next »Next Page » യേശുദാസിനെ ആദരിക്കുന്നു »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine